Connect with us

Video Stories

വികസന പ്രവര്‍ത്തനങ്ങളില്‍ അബുദാബി ഡെവലപ്‌മെന്റ് ഫണ്ട് ചെലവിട്ടത് 750 ബില്യന്‍

Published

on

അബുദാബി: വിവിധ ഭൂഖണ്ഡങ്ങളിലെ 80 രാജ്യങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ച് അബുദാബി ഡവലപ്‌മെന്റ് ഫണ്ട് ലോക രാജ്യങ്ങളുടെ ശ്രദ്ധ നേടി. വിവിധ രാജ്യങ്ങളുടെ അടിയന്തിര-അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ചു കൊണ്ടാണ് എഡിഎഫ്ഡി ശ്രദ്ധേയമായി മാറിയത്. ഊര്‍ജം, ആരോഗ്യം, ഗതാഗതം, നിര്‍മാണം, കാര്‍ഷികം,വ്യവസായം, ഭവന നിര്‍മാണം, ജലം, വൈദ്യുതി തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും സാമ്പത്തിക പിന്തുണ നല്‍കി പ്രവര്‍ത്തിച്ചു വരുന്നത്.

ബഹ്‌റൈന്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യ, പാകിസ്താന്‍, ബംഗ്‌ളാദേശ്, ശ്രീലങ്ക തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളും തങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ അബുദാബിയുടെ ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്. നിരവധി അറബ്-അറബേതര രാജ്യങ്ങള്‍ക്കും പരമാവധി തുക നല്‍കി പൊതുജന നന്മയില്‍ പങ്കാളികളാവാന്‍ ക ഴിഞ്ഞിട്ടുണ്ട്. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ പ്രവര്‍ത്തിക്കുന്ന കിംഗ് ഹുസൈന്‍ മെഡിക്കല്‍ സിറ്റിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി 735 ദശലക്ഷം ദിര്‍ഹം നല്‍കി ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പ്രഖ്യാപനം നടത്തിയത്.
മെഡിക്കല്‍ സിറ്റിയുടെ പ്രഥമ ഘട്ട വികസന പ്രവര്‍ത്തനങ്ങളിലൂടെ 940 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തുകയാണ്. ഒപ്പം, 1200 രോഗികള്‍ക്ക് ദിനംപ്രതി ചികിത്സ നല്‍കാനുള്ള സൗകര്യവും ഇവിടെ ഉണ്ടാകും. അബുദാബി ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സുവൈദി അമ്മാനില്‍ നടന്ന ചടങ്ങില്‍ ജോര്‍ദാന്‍ പ്‌ളാനിംഗ്-ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ മന്ത്രി ഇമാദ് ഫഖൂറി, യുഎഇ അംബാസഡര്‍ ബിലാല്‍ അല്‍ബദൂര്‍ എന്നിവരുടെയും നിരവധി ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ നാലു പതിറ്റാണ്ട് കാലമായി യുഎഇ ജോര്‍ദാനുമായി മികച്ച ബന്ധമാണ് പുലര്‍ത്തി വരുന്നതെന്ന് അല്‍ സുവൈദി വ്യക്തമാക്കി. യുഎഇയുടെ സാമ്പത്തിക പിന്തുണയോടെ ജോര്‍ദാനില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കുഫ്രഞ്ച ഡാം ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് നടന്നത്. യുഎഇ യുടെ 103 ദശലക്ഷം ദിര്‍ഹം ഉള്‍പ്പെടെ ഗള്‍ഫ് ഡെവലപ്‌മെന്റ് ഫണ്ട് മൊത്തം 4.6 ബില്യന്‍ ദിര്‍ഹമാണ് ഇതിനായി ചെലവഴിച്ചത്. 7.8 ദശലക്ഷം വെള്ളം സംഭരണ ശേഷിയുള്ള കുഫ്രഞ്ച ഡാം ജോര്‍ദാന്റെ കുടിവെള്ള പദ്ധതിക്കും കാര്‍ഷിക മേഖലക്കും വലിയ മുതല്‍കൂട്ടായാണ് വിലയിരുത്തപ്പെടുന്നത്. ഇതു വരെയായി ജോര്‍ദാനിലെ 31 പദ്ധതികളില്‍ അബുദാബി ഡെവലപ്‌മെന്റ് ഫണ്ട് പങ്കാളിയായിട്ടുണ്ട്. 5.7 ബില്യന്‍ ദിര്‍ഹമാണ് വിവിധ പദ്ധതികള്‍ക്കായി ചെലവിട്ടത്.
തങ്ങളുടെ രാജ്യത്തിന്റെ പുരോഗതിയിലും ജീവിത നിലവാരം ഉയര്‍ത്തുന്നതിലും യുഎഇയുടെ ഇത്തരം സഹകരണങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ജോര്‍ദാന്‍ വിലയിരുത്തി.
അമ്മാന്‍ നഗരത്തില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക്, വിശിഷ്യാ അയല്‍ രാജ്യങ്ങളിലേക്കും ഗള്‍ഫ് നാടുകളിലേക്കുമുള്ള ഗതാഗതം സുഗമമാക്കുന്നതിലും അബുദാബിയുടെ സാമ്പത്തിക സഹകരണം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ജോര്‍സാനില്‍ നിന്നുള്ള കാര്‍ഷിക വിളകള്‍ സുഗമമായി ഗള്‍ഫ് നാടുകളിലെത്തിക്കാന്‍ ഇത്തരം പദ്ധതികള്‍ ഏറെ ഗുണകരമായിട്ടുണ്ട്.
വികസിത രാജ്യങ്ങളിലെ വിവിധ ഊര്‍ജ പദ്ധതികള്‍ക്ക് അബുദാബി ഫണ്ടിന്റെ കാര്യമായ സഹായമുണ്ടാകുന്നുണ്ട്. വിവിധ രാജ്യങ്ങളുടെ വികസനവും സാമ്പത്തിക മുന്നേറ്റവും കരഗതമാവുകയും തൊഴില്‍ മേഖലകളില്‍ നിരവധി പേര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending