Video Stories
വികസന പ്രവര്‍ത്തനങ്ങളില്‍ അബുദാബി ഡെവലപ്‌മെന്റ് ഫണ്ട് ചെലവിട്ടത് 750 ബില്യന്‍

അബുദാബി: വിവിധ ഭൂഖണ്ഡങ്ങളിലെ 80 രാജ്യങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ച് അബുദാബി ഡവലപ്‌മെന്റ് ഫണ്ട് ലോക രാജ്യങ്ങളുടെ ശ്രദ്ധ നേടി. വിവിധ രാജ്യങ്ങളുടെ അടിയന്തിര-അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ചു കൊണ്ടാണ് എഡിഎഫ്ഡി ശ്രദ്ധേയമായി മാറിയത്. ഊര്‍ജം, ആരോഗ്യം, ഗതാഗതം, നിര്‍മാണം, കാര്‍ഷികം,വ്യവസായം, ഭവന നിര്‍മാണം, ജലം, വൈദ്യുതി തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും സാമ്പത്തിക പിന്തുണ നല്‍കി പ്രവര്‍ത്തിച്ചു വരുന്നത്.
ബഹ്‌റൈന്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യ, പാകിസ്താന്‍, ബംഗ്‌ളാദേശ്, ശ്രീലങ്ക തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളും തങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ അബുദാബിയുടെ ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്. നിരവധി അറബ്-അറബേതര രാജ്യങ്ങള്‍ക്കും പരമാവധി തുക നല്‍കി പൊതുജന നന്മയില്‍ പങ്കാളികളാവാന്‍ ക ഴിഞ്ഞിട്ടുണ്ട്. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ പ്രവര്‍ത്തിക്കുന്ന കിംഗ് ഹുസൈന്‍ മെഡിക്കല്‍ സിറ്റിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി 735 ദശലക്ഷം ദിര്‍ഹം നല്‍കി ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പ്രഖ്യാപനം നടത്തിയത്.
മെഡിക്കല്‍ സിറ്റിയുടെ പ്രഥമ ഘട്ട വികസന പ്രവര്‍ത്തനങ്ങളിലൂടെ 940 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തുകയാണ്. ഒപ്പം, 1200 രോഗികള്‍ക്ക് ദിനംപ്രതി ചികിത്സ നല്‍കാനുള്ള സൗകര്യവും ഇവിടെ ഉണ്ടാകും. അബുദാബി ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സുവൈദി അമ്മാനില്‍ നടന്ന ചടങ്ങില്‍ ജോര്‍ദാന്‍ പ്‌ളാനിംഗ്-ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ മന്ത്രി ഇമാദ് ഫഖൂറി, യുഎഇ അംബാസഡര്‍ ബിലാല്‍ അല്‍ബദൂര്‍ എന്നിവരുടെയും നിരവധി ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ നാലു പതിറ്റാണ്ട് കാലമായി യുഎഇ ജോര്‍ദാനുമായി മികച്ച ബന്ധമാണ് പുലര്‍ത്തി വരുന്നതെന്ന് അല്‍ സുവൈദി വ്യക്തമാക്കി. യുഎഇയുടെ സാമ്പത്തിക പിന്തുണയോടെ ജോര്‍ദാനില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കുഫ്രഞ്ച ഡാം ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് നടന്നത്. യുഎഇ യുടെ 103 ദശലക്ഷം ദിര്‍ഹം ഉള്‍പ്പെടെ ഗള്‍ഫ് ഡെവലപ്‌മെന്റ് ഫണ്ട് മൊത്തം 4.6 ബില്യന്‍ ദിര്‍ഹമാണ് ഇതിനായി ചെലവഴിച്ചത്. 7.8 ദശലക്ഷം വെള്ളം സംഭരണ ശേഷിയുള്ള കുഫ്രഞ്ച ഡാം ജോര്‍ദാന്റെ കുടിവെള്ള പദ്ധതിക്കും കാര്‍ഷിക മേഖലക്കും വലിയ മുതല്‍കൂട്ടായാണ് വിലയിരുത്തപ്പെടുന്നത്. ഇതു വരെയായി ജോര്‍ദാനിലെ 31 പദ്ധതികളില്‍ അബുദാബി ഡെവലപ്‌മെന്റ് ഫണ്ട് പങ്കാളിയായിട്ടുണ്ട്. 5.7 ബില്യന്‍ ദിര്‍ഹമാണ് വിവിധ പദ്ധതികള്‍ക്കായി ചെലവിട്ടത്.
തങ്ങളുടെ രാജ്യത്തിന്റെ പുരോഗതിയിലും ജീവിത നിലവാരം ഉയര്‍ത്തുന്നതിലും യുഎഇയുടെ ഇത്തരം സഹകരണങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ജോര്‍ദാന്‍ വിലയിരുത്തി.
അമ്മാന്‍ നഗരത്തില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക്, വിശിഷ്യാ അയല്‍ രാജ്യങ്ങളിലേക്കും ഗള്‍ഫ് നാടുകളിലേക്കുമുള്ള ഗതാഗതം സുഗമമാക്കുന്നതിലും അബുദാബിയുടെ സാമ്പത്തിക സഹകരണം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ജോര്‍സാനില്‍ നിന്നുള്ള കാര്‍ഷിക വിളകള്‍ സുഗമമായി ഗള്‍ഫ് നാടുകളിലെത്തിക്കാന്‍ ഇത്തരം പദ്ധതികള്‍ ഏറെ ഗുണകരമായിട്ടുണ്ട്.
വികസിത രാജ്യങ്ങളിലെ വിവിധ ഊര്‍ജ പദ്ധതികള്‍ക്ക് അബുദാബി ഫണ്ടിന്റെ കാര്യമായ സഹായമുണ്ടാകുന്നുണ്ട്. വിവിധ രാജ്യങ്ങളുടെ വികസനവും സാമ്പത്തിക മുന്നേറ്റവും കരഗതമാവുകയും തൊഴില്‍ മേഖലകളില്‍ നിരവധി പേര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
Celebrity
‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
gulf2 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
GULF2 days ago
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
kerala3 days ago
സെക്രട്ടേറിയറ്റില്‍ ജാതി അധിക്ഷേപം; പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോള്‍ ശുദ്ധികലശം നടത്തിയതായി പരാതി
-
india2 days ago
കുംഭമേളയിലെ മരണസംഖ്യ യുപി സര്‍ക്കാര്‍ വെട്ടിക്കുറച്ചു; ബിബിസി റിപ്പോര്‍ട്ട് ഉദ്ധരിച്ച് രാഹുല്‍ ഗാന്ധി
-
kerala2 days ago
വീണ്ടും കയറി സ്വര്‍ണവില; രണ്ടു ദിവസത്തിനിടെ വര്‍ധിച്ചത് 1240 രൂപ
-
india2 days ago
കപ്പലപകടം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാം, നഷ്ടപരിഹാരം ഈടാക്കണം: ഹൈകോടതി