Connect with us

More

ബ്രസീല്‍ വാര്‍; യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നാളെ രാത്രിയറിയാം

Published

on

കാര്‍ഡിഫ്: മിലേനിയം സ്റ്റേഡിയത്തില്‍ നാളെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത് സ്പാനിഷ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്തസും തമ്മിലാണ്. വിജയിക്കുന്നവര്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബാവാം. പക്ഷേ മല്‍സരത്തിന്റെ ഗതി നിയന്ത്രിക്കാന്‍ പോവുന്നത് രണ്ട് ബ്രസീലുകാരാണ്. ലോക ഫുട്‌ബോളിലെ മഞ്ഞ സൗന്ദര്യത്തിന് പ്രതിരോധത്തിന്റെ ശക്തിശോഭ സമ്മാനിക്കുന്ന മാര്‍സിലോയും ഡാനി ആല്‍വസും. റയലിന്റെ വിജയയാത്രയില്‍ അവരുടെ ഫുള്‍ബാക്കും അറ്റാക്കിംഗ് വിംഗറുമായി കളിക്കുന്ന മാര്‍സിലോയുടെ സ്ഥാനം വലുതാണ്. ബാര്‍സിലോണയെ പോലെ അതിശക്തരെ വീഴ്ത്തി യുവന്തസിനെ കലാശപ്പോരാട്ടത്തിന് യോഗ്യരാക്കിയതിന് പിറകില്‍ അവരുടെ ഫുള്‍ബാക്ക് ഡാനി ആല്‍വസിന്റെ സ്ഥാനവും ചെറുതല്ല. ബ്രസീല്‍ ദേശീയ സംഘത്തിന്റെ പിന്‍നിരയില്‍ ജാഗ്രത പാലിക്കുന്ന രണ്ട് പേരും നാളെ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആശ്വസിക്കുന്നവര്‍ രണ്ട് ടീമിന്റെയും ഗോള്‍ക്കീപ്പര്‍മാരാണ്-ബഫണും കൈലര്‍ നവാസും.

ഫുള്‍ബാക്ക് എന്നാല്‍ ഫുട്‌ബോളിലത് ഫുള്‍സ്റ്റോപ്പാണ്. മുന്‍നിരക്കാര്‍ക്ക് ഫുള്‍ സ്റ്റോപ്പിടുന്നവര്‍. ബാര്‍സിലോണയുടെ ചാമ്പ്യന്‍ അണിയില്‍ എട്ട് വര്‍ഷത്തോളം പന്ത് തട്ടിയ താരമാണ് ആല്‍വസ്. അവിടെ നിന്നും യുവെയില്‍ എത്തിയപ്പോഴും കളിക്കും സമീപനത്തിലും മാറ്റമില്ല. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ മൊണോക്കോയെ യുവെ വീഴ്ത്തിയതിന് പിറകില്‍ ആല്‍വസിന് വ്യക്തമായ പങ്കുണ്ടായിരുന്നു. ടൂറിനില്‍ നടന്ന ആദ്യ പാദത്തില്‍ യുവെ നേടിയ രണ്ട് ഗോളിലേക്ക് പാസ് നല്‍കിയതും ബ്രസീലുകാരനായിരുന്നു. രണ്ടാം പാദത്തില്‍ ഒരു ഗോളിന് പാസും നല്‍കി സ്വന്തമായി ഒരു ഗോളും നേടി. ഇതേ റോള്‍ തന്നെയാണ് മാര്‍സിലോക്കും. മാഡ്രിഡിലെ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ നടന്ന എല്‍ക്ലാസികോ പോരാട്ടത്തില്‍ ബാര്‍സിലോണയുടെ ലിയോ മെസി അവസാന സെക്കന്‍ഡില്‍ വിജയ ഗോള്‍ കൂറിച്ചപ്പോള്‍ തന്റെ തെറ്റ് തുറന്ന് സമ്മതിച്ചിരുന്നു മാര്‍സിലോ. മെസിയെ മാര്‍ക്ക് ചെയ്യുന്നതില്‍ തനിക്ക് പറ്റിയ വീഴ്ച്ചയാണ് ഗോളില്‍ കലാശിച്ചതെന്ന് പറഞ്ഞ അതേ മാര്‍സിലോയാണ് പിന്നീട് നടന്ന ലാലീഗ മല്‍സരങ്ങളിലും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലും ബയേണ്‍ മ്യുണിച്ചിനെതിരെയും മിന്നുന്ന പ്രകടനം നടത്തി ടീമിന്റെ ശക്തി തെളിയിച്ചത്.
ലാറ്റിനമേരിക്കക്കാരായ രണ്ട് താരങ്ങള്‍ രണ്ട് യൂറോപ്യന്‍ ടീമുകളുടെ അതികായന്മാരായി മാറുന്നത് ഇത് പുതിയ സംഭവമല്ല. ഫുട്‌സാലിലൂടെ അരങ്ങേറിയ താരമാണ് മാര്‍സിലോ. സദാ ജാഗ്രതക്കാരന്‍. പഴയ റോബര്‍ട്ടോ കാര്‍ലോസ് ശൈലി. വിംഗിലൂടെ കുതികുതിക്കും. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ തനിക്ക് ഗോള്‍ നേടാമായിരുന്നിട്ടും റൊണാള്‍ഡോയുടെ ഹാട്രിക്കാനിയി അദ്ദേഹം നല്‍കിയ പാസ് ഫുട്‌ബോള്‍ ലോകം മറക്കില്ല. അലാവസാവട്ടെ അധികാരികളോട് പൊരുത്തപ്പെടാത്തയാളാണ്. ബാര്‍സിലോണ മാനേജ്‌മെന്റുമായി പിണങ്ങിയാണ് അദ്ദേഹം യുവന്തസിലെത്തിയത്. ബ്രസീലുകാര്‍ രണ്ട് ടീമിലും കളിക്കുമ്പോള്‍ യുവന്തസ് മുന്‍നിരയെ നയിക്കുന്നത് രണ്ട് അര്‍ജന്റീനക്കാരാണ്-ഗോണ്‍സാലോ ഹിഗ്വീനും പോളോ ഡിബാലേയും.

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending