X

യു.പി. ഹത്രാസ് കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികളെ വെറുതെ വിട്ടു.

പ്രമാദമായ ഹത്രാസ് കൂട്ടബലാത്സംഗ കൊലക്കേസില്‍ പ്രതികളായ മൂന്ന് പേരെ യു.പി കോടതി വെറുതെ വിട്ടു. പ്രതികളായ ലവ്കുശ് സിംഗ്, രാമു സിംഗ്, രവി സിംഗ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. മുഖ്യപ്രതിയായ സന്ദീപ് ഠാക്കൂര്‍ മാത്രമാണ് കുറ്റക്കാരനെന്നാണ് കോടതിയുടെ കണ്ടെത്തൽ .അതേസമയം കോടതി വിധിയില്‍ വിശ്വാസമില്ലെന്നും പ്രത്യേക കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.

2020 സെപ്റ്റംബറിലായിരുന്നു രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയിൽ പത്തൊമ്പത് കാരിയായ ദളിത് പെണ്‍കുട്ടിയെ സവർണ്ണ ജാതിയിൽപ്പെട്ട നാല്പേർ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു .അതിഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്.

webdesk13: