Connect with us

Video Stories

നക്‌സല്‍ വര്‍ഗീസ് കൊടും കുറ്റവാളി തന്നെ: സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Published

on

കൊച്ചി: നക്‌സല്‍ നേതാവ് വര്‍ഗീസ് കൊടും കുറ്റവാളി അല്ല എന്ന് പറയാന്‍ മതിയായ കാരണങ്ങളൊന്നും അന്വേഷണ സംഘവും വിചാരണ കോടതിയും കണ്ടെത്തിയിട്ടില്ലെന്നു കാട്ടി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം. വര്‍ഗീസിനെ സ്‌റ്റേഷനില്‍ വെച്ച് പൊലീസ് വെടിവെച്ചു കൊന്നതാണെന്ന് തെളിഞ്ഞ പശ്ചാത്തലത്തില്‍ നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് വര്‍ഗീസിന്റെ സഹോദരങ്ങള്‍ നല്‍കിയ ഹരജിയിലാണ് സര്‍ക്കാറിന്റെ വിശദീകരണം.

50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന ഹരജിയാണ് കോടതിയുടെ പരിഗണനിയിലുള്ളത്. വയനാട്ടിലെ കാടുകളില്‍ കൊലയും കൊള്ളയും നടത്തി വന്ന വര്‍ഗീസ് നക്‌സല്‍ സംഘത്തിന്റെ നേതാവായിരുന്നെന്നും പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്നുമാണ് ആഭ്യന്തര അണ്ടര്‍ സെക്രട്ടറി ആര്‍ സന്തോഷ്‌കുമാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. കൊലയും കൊള്ളയും നടത്തി വന്ന നക്‌സല്‍ സംഘത്തിന്റെ നേതാവായിരുന്ന വര്‍ഗീസ് 1970 ഫെബ്രുവരി ഒമ്പത്, പത്ത് തീയതികളില്‍ തിരുനെല്ലി കാട്ടില്‍ നടത്തിയ കൊലപാതകവും കൊള്ളയുമായി ബന്ധപ്പെട്ട് മാനന്തവാടി പൊലീസ് സ്‌റ്റേഷനിലെ പിടികിട്ടാനുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നയാളാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
വര്‍ഗീസിന്റെ മരണകാലത്ത് ഒരിക്കല്‍ പോലും അദ്ദേഹത്തെ സ്‌റ്റേഷനില്‍ വെച്ച് നേരിട്ട് വെടിവെച്ച് കൊന്നതാണെന്ന ആരോപണമുണ്ടായിട്ടില്ല. അതിനാല്‍, സംസ്ഥാന ഭീകരത എന്ന വാദം നിലനില്‍ക്കില്ല. അതിന്റെ പേരിലെ നഷ്ടപരിഹാരവും അവകാശപ്പെടാനാകില്ല. രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വര്‍ഗീസിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമവേദി 1998ല്‍ ഹൈക്കോടതിയെ സമീപിച്ചു. ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യമുന്നയിക്കുകയും ചെയ്തു. അതേസമയം തന്നെ ഇപ്പോഴത്തെ പ്രധാന ഹരജിക്കാരനായ സഹോദരനും ഹൈക്കോടതിയെ സമീപിച്ചു.
തങ്ങള്‍ക്ക് നഷ്ടപരിഹാരമല്ല, കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടതെന്ന ആവശ്യമാണ് അഭിഭാഷകന്‍ മുമ്പാകെ അവര്‍ ഉന്നയിച്ചത്. ഇതേ ബന്ധുവിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ നഷ്ട പരിഹാരം തേടി ഹരജി നല്‍കിയിരിക്കുന്നത്. ലക്ഷ്മണയുടെ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ച നടപടി തിടുക്കപ്പെട്ടതും ദുരുദ്ദേശ്യപരവുമാണ്. വയനാട് മേഖലയില്‍ കൊല, കൊള്ള എന്നിവ ഉള്‍പ്പെടെ നടത്തി വന്ന കൊടും കുറ്റവാളിയാണ് വര്‍ഗീസ് എന്ന വാദം നിഷേധിക്കാന്‍ തെളിവുകളൊന്നും അന്വേഷണ ഉദ്യോഗസ്ഥരോ വിചാരണ കോടതിയോ കണ്ടെത്തിയിട്ടില്ല. അതിനാല്‍, നഷ്ടപരിഹാരം വേണമെന്ന വാദം അടിസ്ഥാന രഹിതമാണെന്നും ഹര്‍ജി തള്ളണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് പരിഗണിച്ച കോടതി ഹര്‍ജി വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

Published

on

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.

ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

Continue Reading

News

യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി

ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

Published

on

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.

2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.

ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.

Continue Reading

film

രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം

തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

Published

on

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.

രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.

നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.

Continue Reading

Trending