Connect with us

Video Stories

അഹമ്മദിന്റെ കുടുംബത്തോടും പാര്‍ലമെന്റിനോടും പ്രധാനമന്ത്രി മാപ്പു പറയണം: സുധീരന്‍

Published

on

 

തിരുവനന്തപുരം: മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷന്‍ ഇ.അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്ന് ദല്‍ഹി റാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ അരങ്ങേറിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദിന്റെ കുടുംബത്തോടും പാര്‍ലമെന്റിനോടും മാപ്പു പറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച ഇ.അഹമ്മദ് അനുശോചന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അന്തരിച്ച എം.പിയോടുള്ള ആദരസൂചകമായി അനുശോചനം അര്‍പ്പിച്ച് പിരിയേണ്ടതിന് പകരം ബജറ്റ് അവതരണം തടസപ്പെടാതിരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണ് ആസ്പത്രിയില്‍ നടന്നത്.
മോദി സര്‍ക്കാറിന്റെ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് കൂട്ടുനിന്ന സ്പീക്കര്‍ സഭയോട് കാണിക്കേണ്ട ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തി. ബജറ്റ് ഒരു ദിവസം മാറ്റി വെച്ചു എന്നു കരുതി ഒന്നും സംഭവിക്കില്ല. ബജറ്റ് ചോരുമെന്ന ആശങ്ക അസ്ഥാനത്താണ്. അഹമ്മദിന്റെ മരണവാര്‍ത്ത മറച്ചു വെക്കാന്‍ ശ്രമിച്ച കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനോടും രാജ്യത്തോടും അനാദരവും പരേതനോടും കുടുംബംഗങ്ങളോടും അനീതിയുമാണ് കാണിച്ചത്. മാപ്പു പറയാതെ ഇനിയും ഇത് തര്‍ക്ക വിഷയമാക്കരുത്. ഒരു മുതിര്‍ന്ന പാര്‍ലമെന്റ് അംഗത്തിന് ഉണ്ടായ ദുരനുഭവം പ്രതിഷേധകരമാണ്.

ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കാനോ അദ്ദേഹത്തെ ബന്ധുക്കളെ കാണിക്കാനോ ആസ്പത്രി അധികൃതര്‍ അനുവദിച്ചില്ല. ഒരു കേന്ദ്രമന്ത്രി ആസ്പത്രിയില്‍ വന്നു പോയതിന് ശേഷമാണ് ആസ്പത്രി അധികൃതര്‍ ഈ നിലപാട് സ്വീകരിച്ചത്. സംഭവം പാര്‍ലമെന്റിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായി നിലനില്‍ക്കുമെന്നും സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസുകാരനല്ലായിരുന്നിട്ടും കോണ്‍ഗ്രസുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധം എടുത്തു പറയേണ്ടതാണ്.

ഇന്ദിരാഗാന്ധിയില്‍ തുടങ്ങിയ ആ ബന്ധം രാജീവ് ഗാന്ധി, സോണിയ ഗാന്ധിയിലൂടെ രാഹുല്‍ഗാന്ധിയില്‍ എത്തി നില്‍ക്കുകയാണ്. ആസ്പത്രിയില്‍ എത്തിച്ച അദ്ദേഹത്തെ കാണാന്‍ അര്‍ധരാത്രിയിട്ട് പോലും സോണിയയും രാഹുലും ആസ്പത്രിയില്‍ എത്തിയത് അതിന് തെളിവാണ്. ലോകവേദികളില്‍ ഇന്ത്യയുടെ മതേതരമുഖമാണ് അഹമ്മദിലൂടെ ദൃശ്യമായത്. ബാബറി മസ്ജിദ് തകര്‍ന്നപ്പോള്‍ രാജ്യത്തും കേരളത്തിലും എന്തും സംഭവിക്കാവുന്ന അവസ്ഥയായിട്ടു പോലും അണികളെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ പാണക്കാട് കുടുംബത്തിനൊപ്പം അദ്ദേഹവും അക്ഷീണം പരിശ്രമിച്ചു. കടപ്പാടോടെ മാത്രമേ രാജ്യത്തിന് ഈ സംഭവം ഓര്‍ക്കാനാകു എന്നും സുധീരന്‍ പറഞ്ഞു.

അര്‍പ്പണബോധമുള്ള മാതൃകാ പാര്‍ലമെന്റേറിയനായിരുന്നു അഹമ്മദെന്ന് അദ്ദേഹത്തോടൊപ്പം നിയമസഭയിലും പാര്‍ലമെന്റിലും പ്രവര്‍ത്തിച്ച തനിക്ക് അടുത്തറിയാവുന്നതാണ്. സംസ്ഥാനത്ത് വ്യവസായ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നപ്പോള്‍ ചെറുകിട വ്യവസായമേഖലക്ക് അദ്ദേഹം നല്‍കിയ പ്രാധാന്യം എടുത്തു പറയേണ്ടതാണ്. വിദേശകാര്യമന്ത്രിയെന്ന നിലയില്‍ ഇന്ത്യയുടെ നയങ്ങളും നിലപാടുകളും സുവ്യക്തമായ രീതിയില്‍ അവതരിപ്പിച്ച് മറ്റു വിദേശരാജ്യങ്ങളുടെ പ്രശംസ പിടിച്ചു പറ്റി.

ഔദ്യോഗികബന്ധം എന്നതിനേക്കാള്‍ വിദേശഭരണാധികാരികളുമായി അദ്ദേഹത്തിന് ഉണ്ടായിരുന്ന വ്യക്തിപരമായ ബന്ധവും അദ്ദേഹത്തിന്റെ വിദേശയാത്രകളും മന്ത്രിയെന്ന നിലയിലും രാജ്യത്തിനും ഏറെ ഗുണം ചെയ്തു. ഇറാഖ് യുദ്ധകാലത്ത് ബന്ദികളെ വിട്ടു കിട്ടാന്‍ വേണ്ടി അദ്ദേഹം അറബിയില്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. മുസ്‌ലിംലീഗിന്റെ അമൂല്യസമ്പത്താണെന്നതിലുപരി രാജ്യത്തിന്റെ സമ്പത്തായിരുന്നു അഹമ്മദെന്നും സുധീരന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് ഞായറാഴ്ച 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത് 267 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Video Stories

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ. പി. ഹാരിസിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി.

Published

on

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി. 2022 ഡിസംബര്‍ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്പന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, വി. ഇ. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്ലിയാരുടേയും ആസ്യയുടെയും മകന്‍. ബി.എ, ബി.എഡ് ബിരുദങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്‌ളബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ സബ് എഡിറ്ററാണ്. മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സിന്‍സിയയാണ് ഭാര്യ. മക്കള്‍: ആയിശ നബ്ഹ, അസില്‍ അബ്ബാസ്.

Continue Reading

Trending