Video Stories
അഹമ്മദിന്റെ കുടുംബത്തോടും പാര്‍ലമെന്റിനോടും പ്രധാനമന്ത്രി മാപ്പു പറയണം: സുധീരന്
തിരുവനന്തപുരം: മുസ്ലിംലീഗ് ദേശീയ അധ്യക്ഷന്‍ ഇ.അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്ന് ദല്‍ഹി റാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ അരങ്ങേറിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദിന്റെ കുടുംബത്തോടും പാര്‍ലമെന്റിനോടും മാപ്പു പറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച ഇ.അഹമ്മദ് അനുശോചന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അന്തരിച്ച എം.പിയോടുള്ള ആദരസൂചകമായി അനുശോചനം അര്‍പ്പിച്ച് പിരിയേണ്ടതിന് പകരം ബജറ്റ് അവതരണം തടസപ്പെടാതിരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണ് ആസ്പത്രിയില്‍ നടന്നത്.
മോദി സര്‍ക്കാറിന്റെ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങള്ക്ക് കൂട്ടുനിന്ന സ്പീക്കര്‍ സഭയോട് കാണിക്കേണ്ട ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തി. ബജറ്റ് ഒരു ദിവസം മാറ്റി വെച്ചു എന്നു കരുതി ഒന്നും സംഭവിക്കില്ല. ബജറ്റ് ചോരുമെന്ന ആശങ്ക അസ്ഥാനത്താണ്. അഹമ്മദിന്റെ മരണവാര്‍ത്ത മറച്ചു വെക്കാന്‍ ശ്രമിച്ച കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനോടും രാജ്യത്തോടും അനാദരവും പരേതനോടും കുടുംബംഗങ്ങളോടും അനീതിയുമാണ് കാണിച്ചത്. മാപ്പു പറയാതെ ഇനിയും ഇത് തര്‍ക്ക വിഷയമാക്കരുത്. ഒരു മുതിര്‍ന്ന പാര്‍ലമെന്റ് അംഗത്തിന് ഉണ്ടായ ദുരനുഭവം പ്രതിഷേധകരമാണ്.
ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കാനോ അദ്ദേഹത്തെ ബന്ധുക്കളെ കാണിക്കാനോ ആസ്പത്രി അധികൃതര്‍ അനുവദിച്ചില്ല. ഒരു കേന്ദ്രമന്ത്രി ആസ്പത്രിയില്‍ വന്നു പോയതിന് ശേഷമാണ് ആസ്പത്രി അധികൃതര്‍ ഈ നിലപാട് സ്വീകരിച്ചത്. സംഭവം പാര്‍ലമെന്റിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായി നിലനില്‍ക്കുമെന്നും സുധീരന് പറഞ്ഞു. കോണ്ഗ്രസുകാരനല്ലായിരുന്നിട്ടും കോണ്‍ഗ്രസുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധം എടുത്തു പറയേണ്ടതാണ്.
ഇന്ദിരാഗാന്ധിയില്‍ തുടങ്ങിയ ആ ബന്ധം രാജീവ് ഗാന്ധി, സോണിയ ഗാന്ധിയിലൂടെ രാഹുല്‍ഗാന്ധിയില്‍ എത്തി നില്‍ക്കുകയാണ്. ആസ്പത്രിയില്‍ എത്തിച്ച അദ്ദേഹത്തെ കാണാന്‍ അര്ധരാത്രിയിട്ട് പോലും സോണിയയും രാഹുലും ആസ്പത്രിയില്‍ എത്തിയത് അതിന് തെളിവാണ്. ലോകവേദികളില്‍ ഇന്ത്യയുടെ മതേതരമുഖമാണ് അഹമ്മദിലൂടെ ദൃശ്യമായത്. ബാബറി മസ്ജിദ് തകര്‍ന്നപ്പോള്‍ രാജ്യത്തും കേരളത്തിലും എന്തും സംഭവിക്കാവുന്ന അവസ്ഥയായിട്ടു പോലും അണികളെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ പാണക്കാട് കുടുംബത്തിനൊപ്പം അദ്ദേഹവും അക്ഷീണം പരിശ്രമിച്ചു. കടപ്പാടോടെ മാത്രമേ രാജ്യത്തിന് ഈ സംഭവം ഓര്‍ക്കാനാകു എന്നും സുധീരന് പറഞ്ഞു.
അര്‍പ്പണബോധമുള്ള മാതൃകാ പാര്‍ലമെന്റേറിയനായിരുന്നു അഹമ്മദെന്ന് അദ്ദേഹത്തോടൊപ്പം നിയമസഭയിലും പാര്‍ലമെന്റിലും പ്രവര്‍ത്തിച്ച തനിക്ക് അടുത്തറിയാവുന്നതാണ്. സംസ്ഥാനത്ത് വ്യവസായ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നപ്പോള്‍ ചെറുകിട വ്യവസായമേഖലക്ക് അദ്ദേഹം നല്കിയ പ്രാധാന്യം എടുത്തു പറയേണ്ടതാണ്. വിദേശകാര്യമന്ത്രിയെന്ന നിലയില്‍ ഇന്ത്യയുടെ നയങ്ങളും നിലപാടുകളും സുവ്യക്തമായ രീതിയില്‍ അവതരിപ്പിച്ച് മറ്റു വിദേശരാജ്യങ്ങളുടെ പ്രശംസ പിടിച്ചു പറ്റി.
ഔദ്യോഗികബന്ധം എന്നതിനേക്കാള്‍ വിദേശഭരണാധികാരികളുമായി അദ്ദേഹത്തിന് ഉണ്ടായിരുന്ന വ്യക്തിപരമായ ബന്ധവും അദ്ദേഹത്തിന്റെ വിദേശയാത്രകളും മന്ത്രിയെന്ന നിലയിലും രാജ്യത്തിനും ഏറെ ഗുണം ചെയ്തു. ഇറാഖ് യുദ്ധകാലത്ത് ബന്ദികളെ വിട്ടു കിട്ടാന്‍ വേണ്ടി അദ്ദേഹം അറബിയില്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. മുസ്ലിംലീഗിന്റെ അമൂല്യസമ്പത്താണെന്നതിലുപരി രാജ്യത്തിന്റെ സമ്പത്തായിരുന്നു അഹമ്മദെന്നും സുധീരന് പറഞ്ഞു.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
More23 hours agoപുരുഷന്മാര് മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

