Connect with us

Culture

വയനാട് കൊലപാതകം; ഞെട്ടൽ മാറാതെ നായ്‌ക്കെട്ടി; സ്ഫോടനം ഇളയമകളുടെ കൺമുന്നിൽ

Published

on

സുല്‍ത്താന്‍ ബത്തേരിക്കടുത്ത് നായ്ക്കട്ടിയില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിനുപയോഗിച്ചത് ജലാറ്റിന്‍സ്റ്റിക്. സ്‌ഫോടനം നടത്താനായി മരിച്ച ബെന്നി കര്‍ണടാകയില്‍ നിന്നാണ് ജലാറ്റിന്‍സ്റ്റിക് എത്തിച്ചതെന്നാണ് കരുതുന്നത്. ജലാറ്റിന്‍ സ്റ്റിക്ക് ബെന്നി അരയില്‍ കെട്ടിയാണ് കുടുംബ സുഹൃത്ത് കൂടിയായ ബെന്നി സ്വയം പൊട്ടിത്തെറിച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയത്. കന്നട പത്രത്തില്‍ പൊതിഞ്ഞ നിലയിലാണ് പൊലീസ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെടുത്തത്. ബെന്നിയുടെ കടയില്‍ നിന്ന് വേറെയും ജലാറ്റിന്‍ സ്റ്റിക്കുകളും ക്യാപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വയനാട്- കര്‍ണ്ണാടക അതിര്‍ത്തിയിലെ നായ്ക്കട്ടിയിലാണ് സംഭവം. ഓടപ്പള്ളം എറളാട്ട്കുന്നിലെ പെരിങ്ങോട്ടില്‍ വീട്ടില്‍ അബ്രഹാമിന്റെ മകന്‍ ബെന്നി എന്ന ഐസക്(45), നായ്ക്കട്ടി എളവന നാസറിന്റെ ഭാര്യ അമല്‍ നാസര്‍(32) എന്നിവരാണ് മരിച്ചത്.

നായ്ക്കട്ടിയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി അക്ഷയ കേന്ദ്രം നടത്തി വരികയായിരുന്നു നാസറും ഭാര്യ അമലും. അമലിന്റെ പേരിലായിരുന്നു അക്ഷയ കേന്ദ്രം ഉണ്ടായിരുന്നത്. മൂലങ്കാവ് സ്വദേശിയായ ബെന്നി ആശാരിപ്പണിയെടുത്ത് ഫര്‍ണിച്ചര്‍ നിര്‍മ്മിച്ച് വില്പന നടത്തുന്നതിനിടെ നായ്ക്കട്ടിയില്‍ അക്ഷയ കേന്ദ്രത്തിലും അംലയുടെ വീട്ടിലും പതിവ് സന്ദര്‍ശകനായിരുന്നു. നാസറിന്റെ കുടുംബസുഹൃത്തും വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണ് ബെന്നി. ഇന്നലെ ഉച്ചക്കുമുന്നെ നാലുതവണ ഇയാള്‍ നാസറിന്റെ വീട്ടിലെത്തിയിരുന്നു. വീട്ടമ്മയുടെ ഇളയ മകള്‍ക്ക് ഐസ്‌ക്രീമുമായാണ് ആദ്യം വന്നത്. ആവര്‍ത്തിച്ച് വീട്ടില്‍ വന്നതോടെ ഇനി വരരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവത്രെ. എന്നാല്‍ ഭര്‍ത്താവ് നാസര്‍ തൊട്ടടുത്തുള്ള നായ്‌ക്കെട്ടി പള്ളിയില്‍ ജുമുഅക്ക് പോയ സമയത്ത് ബെന്നി പ്രതികാരദാഹവുമായി വീണ്ടും എത്തുകയായിരുന്നു.

അടുക്കളയില്‍ ഉച്ചഭക്ഷണം പാകംചെയ്യാനുള്ള തിരക്കിലായിരുന്നു അമല നാസര്‍. പതിവില്‍നിന്ന് വിപരീതമായി ഏറെ പ്രകോപിതനായി വീട്ടിനുള്ളിലേക്ക് കയറിവന്ന ബെന്നിയെ കണ്ട വീട്ടമ്മ പുറത്തേക്കോടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ദാരുണാന്ത്യമുണ്ടായതെന്നാണ് നിഗമനം. വീടിന്റെ വരാന്തയില്‍വെച്ചാണ് ഇരുവരും പൊട്ടിതെറിച്ചത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഇരുവരുടെയും തല ഒഴികെയുള്ള ഭാഗങ്ങളെല്ലാം ചിന്നഭിന്നമായി. മുന്നൂറ്മീറ്റര്‍ അകലെവരെ സ്‌ഫോടനത്തിന്റെ ശബ്ദമുണ്ടായി. സംഭവസമയത്ത് അമലിന്റെ മൂത്ത രണ്ട് കുട്ടികള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ബെന്നി എത്തുന്നതിന് മിനിറ്റുകള്‍ക്ക് മാത്രം മുമ്പാണ് അയല്‍വീട്ടിലെ ചെറിയ കുട്ടി ഈ വീട്ടില്‍ നിന്ന് മടങ്ങിയത്. സ്‌ഫോടനത്തില്‍ വീടിന്റെ വരാന്ത, മുറ്റം, ചുമര്‍ എന്നിവിടങ്ങളില്‍ മാസം ചിതറിത്തെറിച്ച് കിടക്കുന്ന അവസ്ഥയിലാണുള്ളത്. വീടിന്റെ പരിസരത്ത് ബെന്നിയെത്തിയ മോട്ടോര്‍ബൈക്കും, സ്‌ഫോടകവസ്തു കത്തിക്കാനുപയോഗിച്ച ലൈറ്ററും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇന്നലെ വൈകിട്ടോടെ മൃതദേഹങ്ങള്‍ വീടുമുറ്റത്തുതന്നെ പോസ്റ്റ്‌മോര്‍ട്ടംചെയ്തു. അമല്‍ നാസറിന്റെ മൃതദേഹം നായ്ക്കട്ടി ഖബര്‍സ്ഥാനില്‍ മറവുചെയ്തു. ബെന്നിയുടെ കടയില്‍ നടത്തിയ പരിശോധനയില്‍ ജലാറ്റിന്‍ സ്റ്റിക് ഉള്‍പ്പെടെയുള്ളവ പൊലീസ് കണ്ടെടുത്തു. മറ്റൊരു ജലാറ്റിന്‍ സ്റ്റിക്കാണ് അരയില്‍ കെട്ടിയതെന്ന് കരുതുന്നു. കന്നട ഭാഷയിലുള്ള പേപ്പറില്‍ പൊതിഞ്ഞ നിലയിലാണ് ജലാറ്റിന്‍സ്റ്റിക്ക്. അഡീഷണല്‍ എസ്.പി. മൊയ്തീന്‍കുട്ടി, മാനന്തവാടി എ.എസ്.പി. വൈഭവ് സക്‌സേന, പുല്‍പ്പള്ളി സി.ഐ. ഇ.പി. സുരേഷന്‍, ബത്തേരി അഡീഷണല്‍ എസ്.ഐ കെ.സി മണി എന്നിവരും ബോംബ് സ്‌ക്വാഡ്, ഫിംഗര്‍ പ്രിന്റ് വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. മരണപ്പെട്ട അമല്‍നാസറിന്റെ മക്കള്‍: അഫ്‌റൂസ ഷഹാന, അഫ്രീസ ഷെറിന്‍, ആയിഷ നസ്‌റിന്‍. മുത്ത മകള്‍ കല്ലൂര്‍ ഗവ. ഹൈസ്‌കൂളിലെ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. മരണപ്പെട്ട ബെന്നിയുടെ ഭാര്യ: റീന, മക്കള്‍: അലന്‍, അയോണ്‍.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending