Connect with us

News

ആരാണ് ഡേവിഡ് വാര്‍ണര്‍…? ചോദ്യം സണ്‍റൈസേഴ്‌സ് ഹൈദരാബാദുകാരോട് മാത്രം ചോദിക്കരുത്

ഓസ്‌ട്രേലിയ ടി-20 ലോകകപ്പ് സ്വന്തമാക്കുന്നത് ചരിത്രത്തില്‍ ആദ്യമായി

Published

on

ആരാണ് ഡേവിഡ് വാര്‍ണര്‍…? ചോദ്യം സണ്‍റൈസേഴ്‌സ് ഹൈദരാബാദുകാരോട് മാത്രം ചോദിക്കരുത്. അവര് ഇപ്പോള്‍ മുഖം താഴ്ത്തുകയാണ്. ഇക്കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മോശം ഫോമിന്റെ പേരില്‍ പുറത്തിരുത്തപ്പെട്ട താരമാണ് ഓസ്‌ട്രേലിയക്കാരന്‍. ആ ടീമിന്റെ നായകനോ- ഇന്നലെ കിവികളെ നയിച്ച കെയിന്‍ വില്ല്യംസണും. വാര്‍ണര്‍ ബിഗ് മാച്ച് താരമാണ്. സെമിയില്‍ പാകിസ്താനെ തകര്‍ക്കാന്‍ ടീമിന് കരുത്തായത് അദ്ദേഹമായിരുന്നു. ഇന്നലെ ഫൈനലിലും കൂസലില്ലാതെ അദ്ദേഹം കളിച്ചു. തുടക്കത്തില്‍ നായകനെ നഷ്ടമായതൊന്നും കാര്യമാക്കാതെയുള്ള കിടിലന്‍ ഇന്നിംഗ്‌സ്. മിച്ചല്‍ മാര്‍ഷ് കാര്യമായ പിന്തുണയും നല്‍കി. 38 പന്തില്‍ 53 റണ്‍സ് നേടി വാര്‍ണര്‍ പുറത്താവുന്നതിന് മുമ്പ് തന്നെ കളിയുടെ വിധി നിര്‍ണയിക്കപ്പെട്ടിരുന്നു. പിന്നെ ഫിനിഷിംഗ് ജോലിയായിരുന്നു. അത് മിച്ചല്‍ മാര്‍ഷ് ഗംഭീരമാക്കി. വാര്‍ണര്‍ക്കൊപ്പം വെടിക്കെട്ട് നടത്തിയ മിച്ചല്‍ അദ്ദേഹം പുറത്തായപ്പോഴും പിടി കൊടുക്കാതെ കളിച്ചു. 50 പന്തില്‍ പുറത്താവാതെ 77 റണ്‍്‌സ്.

 

ഓസ്‌ട്രേലിയ ടി-20 ലോകകപ്പ് സ്വന്തമാക്കുന്നത് ചരിത്രത്തില്‍ ആദ്യമായി; ഡേവിഡ് വാര്‍ണര്‍ മാന്‍ ഓഫ് ദി സിരീസ്‌

ആവില്ല മക്കളെ ഓസ്‌ട്രേലിയക്കാരെ തോല്‍പ്പിക്കാന്‍…! കിവികള്‍ ഇന്നലെയും ആ സത്യം തിരിച്ചറിഞ്ഞു. 1981 ലായിരുന്നല്ലോ അവസാനമായി കിവികള്‍ ഒരു നോക്കൗട്ട് അങ്കത്തില്‍ അയല്‍ക്കാരെ തോല്‍പ്പിച്ചത്. 40 വര്‍ഷത്തില്‍ കഴിയാത്ത കാര്യം ഇത്തവണ കഴിയുമെന്ന് അവര്‍ വിശ്വസിച്ചു. പക്ഷേ ഡേവിഡ് വാര്‍ണര്‍ സമ്മതിച്ചില്ല. മിച്ചല്‍ മാര്‍ഷും കസറിയ ഫൈനല്‍ ദിനത്തില്‍ ഇതാദ്യമായി ടി-20 ലോകകപ്പിന്റെ അവകാശവും ഓസ്‌ട്രേലിയക്കാര്‍ക്ക്. 4 വിക്കറ്റിന് 172 റണ്‍സ് നേടിയിരുന്നു ആദ്യം ബാറ്റ് ചെയ്ത കിവീസ്. പക്ഷേ വാര്‍ണറെ പോലെ ഒരാള്‍ കസറിയ കാഴ്ച്ചയില്‍ ആ സ്‌ക്കോര്‍ ഭദ്രമായിരുന്നില്ല. പുറത്താവാതെ 77 റണ്‍സുമായി മിച്ചല്‍ മാര്‍ഷലും ഗംഭീരമായപ്പോള്‍ ഓസീസ് വിജയം എട്ട് വിക്കറ്റിനായിരുന്നു

കിവി ഇന്നിംഗ്‌സിന്റെ ആണിക്കല്ല് നായകന്‍ കെയിന്‍ വില്ല്യംസണായിരുന്നു. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തരിപ്പണമാക്കിയ ജിമ്മി നിഷത്തിന് ആ വെടിക്കെട്ട് തുടരാനായില്ല. ഒരു ഘട്ടത്തില്‍ സ്‌ക്കോര്‍ 200 കടക്കുമെന്ന് തോന്നിയിരുന്നു. പക്ഷേ ഓസീ സീമര്‍മാരുടെ അനുഭവ സമ്പത്ത് കിവികളുടെ ചിറക് അറിഞ്ഞു. പാകിസ്താനെതിരായ സെമിയിലും ഓസ്‌ട്രേലിയന്‍ സീമര്‍മാരുടെ അവസാന സ്‌പെല്ലുകള്‍ നിര്‍ണായകമായിരുന്നു. ജോഷ് ഹേസില്‍വുഡായിരുന്നു റണ്‍സ് തീരെ നല്‍കാതിരുന്നത്. 16 റണ്‍സ് മാത്രം വഴങ്ങി അദ്ദേഹം മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ടോസ് ഭാഗ്യം അരോണ്‍ ഫിഞ്ചിനായിരുന്നു. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. അദ്ദേഹം കിവികളെ ബാറ്റിംഗിന് വിട്ടു. സെമിയില്‍ പരുക്കേറ്റ കോണ്‍വേക്ക് പകരം ടീം സൈഫര്‍ട്ടിനായിരുന്നു അവസാന ഇലവനില്‍ അവസരം. മാര്‍ട്ടിന്‍ ഗപ്ടിലും ഡാരല്‍് മിച്ചലും കൂളായാണ് ആദ്യ ഓവര്‍ നേരിട്ടത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ രണ്ടാം പന്ത് തന്നെ അതിര്‍ത്തി കടന്നു.

പക്ഷേ നാലം ഓവറില്‍ കിവികള്‍ക്ക് വലിയ തിരിച്ചടിയേറ്റു. സെമിയില്‍ ഇംഗ്ലീഷ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് കളിയിലെ കേമന്‍ പട്ടം സ്വന്തമാക്കിയ ഡാരല്‍ മിച്ചല്‍ പുറത്ത്-അതും വിക്കറ്റ് കീപ്പര്‍ക്ക് എളുപ്പത്തിലുള്ള ക്യാച്ച് നല്‍കി. ഒരു സിക്‌സര്‍ പായിച്ച് ഓസീ സീമര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ശേഷമായിരുന്നു 11 റണ്‍സുമായി അദ്ദേഹം മടങ്ങിയത്. ഓസ്‌ട്രേലിയക്കെതിരെ മെച്ചപ്പെട്ട റെക്കോര്‍ഡുള്ള താരമാണ് ഗപ്ടില്‍.

മൂന്ന് ബൗണ്ടറികളുമായി അദ്ദേഹം ഫോമിലേക്കുയരവെ ആദം സാംപയുടെ സ്പിന്‍ വിനയായി. സുന്ദരമായ ബൗണ്ടറിക്ക് ശേഷം അതേ വേഗതയില്‍ സാംപയെ പ്രഹരിക്കാനുള്ള ശ്രമത്തില്‍ പന്ത് മാര്‍ക്കസ് സ്‌റ്റേനിസിന്റെ കരങ്ങളിലെത്തി. 76 റണ്‍സായിരുന്നു അപ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡില്‍. ഇവിടെ നിന്നായിരുന്നു നായകന്റെ ഇന്നിംഗ്‌സ് പിറന്നത്. ചാമ്പ്യന്‍ഷിപ്പില്‍ ഇത് വരെ വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ കഴിയായിതിരുന്ന വില്ല്യംസണ്‍ ഗ്ലെന്‍ ഫിലിപ്‌സിനെ കൂട്ടുപിടിച്ചായിരുന്നു സ്‌ക്കോര്‍ബോര്‍ഡിന് വേഗം വര്‍ധിപ്പിച്ചത്. രണ്ട് ബൗണ്ടറികളും ഒരു സിക്‌സറും തുടര്‍ച്ചയായി നേടിയായിരുന്നു അര്‍ധ ശതകം. ഒരു സിക്‌സറും ഒരു ബൗണ്ടറിയുമായി 17 പന്തില്‍ 18 റണ്‍സുമായി ഫിലിപ്‌സ് പുറത്തായതിന് പിറകെ വില്ല്യംസണും വീണതാണ് കിവീസിന് ആഘാതമായത്. ടീം സ്‌ക്കോര്‍ 144 ല്‍ ആയിരുന്നു ഫിലിപ്‌സിന്റെ മടക്കം. നാല് റണ്‍സിന് ശേഷം വില്ല്യംസണും മടങ്ങി. ഫിലിപ്‌സിന് പകരമായാണ് നിഷം എത്തിയത്.

ഗ്യാലറിയിലെ കിവി ആരാധകര്‍ കൈയ്യടിച്ച വേളയില്‍ പഴയ ശൗര്യത്തില്‍ കസറാന്‍ ഓള്‍റൗണ്ടര്‍ക്കായില്ല. ഏഴ് പന്തില്‍ ഒന്ന് സിക്‌സറായിരുന്നു. ആറ് പന്തില്‍ എട്ട് റണ്‍സുമായി സൈഫര്‍ട്ടായിരുന്നു കൂട്ട്. ആറ് ബൗളര്‍മാര്‍ക്ക് അരോണ്‍ ഫിഞ്ച് പന്ത് നല്‍കി. മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു അടി കാര്യമായി വാങ്ങിയത്. നാലോവറില്‍ 60 റണ്‍സാണ് അദ്ദേഹം വഴങ്ങിയത്.ഓസീസ് മറുപടിക്ക് ഹരം പകര്‍ന്നത് ഡേവിഡ് വാര്‍ണര്‍ തന്നെ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സമയത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദുകാര്‍ പുറത്തിരുത്തിയ താരം. സെമിക്ക് പിറകെ ഫൈനലിലും അദ്ദേഹം അടിയോടടിയായിരുന്നു. നായകന്‍ ഫിഞ്ചിന് തുടര്‍ച്ചയായ രണ്ടാം നോക്കൗട്ട് പോരാട്ടത്തിലും കസറാനായില്ല. ട്രെന്‍ഡ് ബോള്‍ട്ടിന്റെ പന്തില്‍ ഡാരല്‍ മിച്ചലിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ സമ്പാദ്യം അഞ്ച് റണ്‍ മാത്രം. വാര്‍ണര്‍ അതൊന്നും കാര്യമാക്കിയില്ല. മിച്ചല്‍ മാര്‍ഷിനൊപ്പം അദ്ദേഹം ആക്രമണം അതിവേഗതയിലാക്കിയപ്പോള്‍് ഇഷ് സോഥി ഉള്‍പ്പെടെ എല്ലാവരും വട്ടം കറങ്ങി. ദുബയ് സ്‌റ്റേഡിയം പിന്നെ കണ്ടത് വാര്‍ണര്‍ വെടിക്കെട്ട്. അദ്ദേഹം പുറത്തായതിന് ശേഷം കണ്ടത് മിച്ചല്‍ മാര്‍ഷിന്റെ വെടിക്കെട്ടും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

പ്രചാരണം ക്ലൈമാക്‌സിലേക്ക്; ഇനി മണിക്കൂറുകള്‍, നാലുജില്ലകളില്‍ നിരോധനാജ്ഞ

പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുകയാണ്.  

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങള്‍ ആവേശകരമായ കലാശക്കൊട്ടിലേക്ക്. വൈകീട്ട് ആറുമണിയോടെ പരസ്യ പ്രചാരണങ്ങള്‍ സമാപിക്കും. പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുകയാണ്.

സംഘര്‍ഷം ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിന് പുറമേ, കലാശക്കൊട്ട് കേന്ദ്രങ്ങളും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച് നല്‍കുകയായിരുന്നു. മറ്റന്നാള്‍ നാളെ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നാളെ നിശബ്ദ പ്രചാരണം. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

തിരുവനന്തപുരത്തിന് പുറമേ തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ട് ആറുമണി മുതല്‍ ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. പത്തനംതിട്ടയില്‍ നാളെ വൈകീട്ട് ആറുമണി മുതലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Continue Reading

kerala

പാര്‍ലിമെന്റ് തെരഞ്ഞടുപ്പ്: മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാനാവണം-എസ്.വൈ.എസ്

കേരള മുസ്‌ലിംകളുടെ സംഘടിത കുതിപ്പില്‍ അസൂയ പൂണ്ട് ചിലര്‍ നടന്നത്തുന്ന ഈ പ്രചാരവേലകള്‍ക്കു പിന്നിലെ അജണ്ടകളെ പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

Published

on

മലപ്പുറം:രാജ്യം നിര്‍ണായക തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനാണ് വോട്ട് ചെയ്യേണ്ടതെന്ന് എസ്.വൈ.എസ്. ഇന്ത്യ നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെന്ന ബഹുസ്വര ആശയത്തെയും അത് ഉറപ്പുതരുന്ന ഭരണഘടനയെയും അപ്രസക്തമാക്കുന്ന വിധത്തിലാണ് ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഫാസിസം രാജ്യത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ നാനാ ഭാഗത്തുനിന്നും നിരന്തരം ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. രാജ്യത്തെ മുസ്‌ലിംകളെ മാത്രം അധിക്ഷേപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പോലും പ്രധാനമന്ത്രി സംസാരിക്കുകയുണ്ടായി.

അതുകൊണ്ടുതന്നെ, ഈ തെരഞ്ഞെടുപ്പില്‍ അഖണ്ഠതയുടെയും ചേര്‍ന്നുനില്‍പ്പിന്റെയും രാജ്യത്തെ തിരിച്ചുപിടിക്കാനും അതിന്റെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കാനും ഉപകരിക്കുന്നതാവണമെന്ന് എസ്.വൈ എസ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുസമദ് പൂക്കോട്ടൂര്‍, ജന:സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ ഖാദര്‍ ഫൈസി കുന്നുംപുറം എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

സമസ്തക്ക് പ്രത്യേകമായി രാഷ്ട്രീയ ബന്ധമില്ല. ഇതിനര്‍ത്ഥം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ അത് ഉദ്ദേശിക്കുന്നില്ല എന്നതാണ്. വ്യക്തികള്‍ക്ക് മതവിരുദ്ധമല്ലാത്ത രാഷ്ട്രീയപാര്‍ട്ടിയില്‍പ്രവര്‍ത്തിക്കാം. എന്നാല്‍ സംഘടനക്ക് രാഷ്ട്രീയമില്ല.
സമസ്തയിലും മുസ്‌ലിം ലീഗിലും മതപരമായും രാഷ്ട്രീയമായും ഒരേ ചിന്താഗതിക്കാരാണ് കൂടുതല്‍ ഉള്ളത്. ഈയടിസ്ഥാനത്തിലാണ് സമസ്തയും മുസ്‌ലിം ലീഗും എല്ലാ കാലത്തും പരസ്പര ബന്ധം നിലനിര്‍ത്തിപ്പോരുന്നത്. സമസ്തയുടെ കഴിഞ്ഞ കാല പണ്ഡിതന്മാര്‍ കാണിച്ചുതന്ന പാരമ്പര്യവും മാതൃകയുമാണത്. അത് എന്നും തുടര്‍ന്നുപോരുന്നതുമാണ്. പാണക്കാട് സാദാത്തുക്കളുമായുള്ള ബന്ധവും ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. സമസ്തയും പാണക്കാട് തങ്ങന്മാരും ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് കേരളത്തില്‍ ഇന്നു കാണുന്ന സൗഹാര്‍ദാന്തരീക്ഷത്തിന് വഴിതുറന്നിട്ടുള്ളത്.

പാണക്കാട് തങ്ങന്മാരും സമസ്തയും തമ്മിലുള്ള ബന്ധത്തെ വഷളാക്കാനും അതുവഴി കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സംഘടിത ഭദ്രത നശിപ്പിക്കാനും ഇന്ന് സോഷ്യല്‍ മീഡിയയിലും പുറത്തും ചിലര്‍ ശക്തമായി ശ്രമിക്കുന്നുണ്ട്. കേരള മുസ്‌ലിംകളുടെ സംഘടിത കുതിപ്പില്‍ അസൂയ പൂണ്ട് ചിലര്‍ നടന്നത്തുന്ന ഈ പ്രചാരവേലകള്‍ക്കു പിന്നിലെ അജണ്ടകളെ പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ സമസ്തയുടെ പേര് ദുരുപയോഗം ചെയ്ത് ഫോണ്‍ കാമ്പയിനുകളും സോഷ്യല്‍മീഡിയ പ്രചാരണങ്ങളും ചിലരുടെ പ്രസ്താവനകളും അരങ്ങേറുകയും സമസ്ത നേതാക്കളുടെ വ്യക്തമായ പ്രസ്താവനകള്‍ക്ക് ശേഷവും അത് തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വ്യക്തത വരുത്തല്‍ അനിവാര്യമായി വന്നതിനാലാണ് ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടിവരുന്നത്.സമസ്ത നേതാക്കളും സമുദായ നേതാക്കളും കൂടിയിരുന്ന് പരിഹരിക്കേണ്ടവിഷയങ്ങള്‍’ തെരഞ്ഞെടുപ്പിന്റെ മുഖത്ത് ചര്‍ച്ചയാക്കുന്നത് സമുദായത്തിന്റെ കെട്ടുറപ്പ് തകര്‍ക്കാന്‍ ശത്രുവിന് വടി നല്‍കലായിരിക്കും.

രാജ്യത്തെ വെട്ടി മുറിക്കുന്ന വര്‍ഗീയ കക്ഷികളെ അധികാരത്തില്‍നിന്നു താഴെ ഇറക്കാനും രാജ്യത്തിന്റെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കുന്ന മതേതര കക്ഷികളെ അധികാരത്തില്‍ കൊണ്ടുവരാനും ഈ തെരഞ്ഞെടുപ്പില്‍ ഓരോരുത്തരും തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കേണ്ടതുണ്ട്. രാജ്യത്തെ വളരെ നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം തിരിച്ചറിയാനും സാമുദായികവും സംഘടനാപരവുമായ ഛിദ്രതയുണ്ടാക്കി അതിനെതിരെ ഇറങ്ങിത്തിരിച്ചവരുടെ അജണ്ടകളെ മനസ്സിലാക്കാനും എല്ലാവരും തയ്യാറാവേണ്ടതുണ്ടന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Continue Reading

Trending