Connect with us

kerala

കണ്ണൂരില്‍ ആവേശാരവം തീര്‍ത്ത് യൂത്ത് മാര്‍ച്ച്; വിളിച്ചോതി സിറ്റിയുടെ പെരുമ

‘വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ’ കാലിക പ്രസക്തമാകും പ്രമേയം ശീര്‍ഷകമാക്കി പയ്യന്നൂരില്‍ നിന്ന് ആരംഭിച്ച യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചാണ് എട്ടാം ദിനമായ ഇന്നലെ സിറ്റിയുള്‍പ്പെടുന്ന കണ്ണൂര്‍ മണ്ഡലത്തില്‍ മറ്റൊരു അധ്യായം കുറിച്ചത്.

Published

on

കണ്ണൂർ: വിശ്വപൗരന്‍ ഇ അഹമ്മദിന്റെ തട്ടകത്തില്‍ ജ്വലിക്കുന്ന ആ ഓര്‍മകള്‍ക്കൊപ്പം ആവേശാരവം തീര്‍ക്കുകയായിരുന്നു ഹരിത യൗവനം. യൂത്ത് മാര്‍ച്ചിനൊപ്പം എത്തിയ നായകരെ കണ്ണൂര്‍ സിറ്റി വരവേറ്റു, മങ്ങാത്ത പ്രൗഢിയുടെ പെരുമയോടെ. എട്ടാം ദിന പര്യടനത്തില്‍ കണ്ണൂര്‍ മണ്ഡലത്തെ ആവേശത്തിലാക്കി യൂത്ത് ലീഗിന്‍ കര്‍ഭടന്‍മാര്‍.

‘വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ’ കാലിക പ്രസക്തമാകും പ്രമേയം ശീര്‍ഷകമാക്കി പയ്യന്നൂരില്‍ നിന്ന് ആരംഭിച്ച യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചാണ് എട്ടാം ദിനമായ ഇന്നലെ സിറ്റിയുള്‍പ്പെടുന്ന കണ്ണൂര്‍ മണ്ഡലത്തില്‍ മറ്റൊരു അധ്യായം കുറിച്ചത്.

രാവിലെ മുണ്ടേരി മൊട്ടയില്‍ നിന്ന് ആരംഭിച്ച കണ്ണൂര്‍ മണ്ഡലംതല പര്യടനം മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി എം.പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ഫാറൂഖ് വട്ടപ്പൊയിൽ അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി സി സമീർ, ട്രഷറർ പി.സി അഹമ്മദ് കുട്ടി, സി എറമുള്ളാൻ, കെ.പി സലാം, പി.സി അമീനുല്ല, പി.കെ റിയാസ്, മുസ്‌ലിഹ് മഠത്തിൽ, നസീർ പുറത്തീൽ, പി.സി കുഞ്ഞിമുഹമ്മദ് ഹാജി, ഹാരിസ്.കെ പടന്നോട്ട് എൻ.കെ നൗഫൽ പ്രസംഗിച്ചു.

ജാഥാ അംഗങ്ങളെ എം.പി നിമ്രാസും പോഷക സംഘടനാ നേതാക്കളും ഹാരമണിയിച്ചു. വലിയന്നൂര്‍, വാരം, മേലെചൊവ്വ എന്നിവിടങ്ങളിലെ ആവേശകരമായ പര്യടനങ്ങള്‍ക്ക് ശേഷം സി.എച്ച് മുഹമ്മദ് കോയ സര്‍ക്കിള്‍ വഴി തായത്തെരുവിലൂടെയാണ് ജാഥ സിറ്റിയിലെത്തിയത്.

നസീർ നെല്ലൂരും പി.സി നസീറും അല്‍ത്താഫ് മാങ്ങാടനും നയിക്കുന്ന ജാഥ അഭിമാനകരമായ യുവതയുടെ ഇരമ്പലായി മാറുകയായിരുന്നു ഓരോയിടത്തും. ലത്തീഫ് എടവച്ചാൽ, അലി മംഗര, ഫൈസൽ ചെറുകുന്നോൻ, കെ.കെ ഷിനാജ്, ഷംസീർ മയ്യിൽ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

സമാപന സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ നസീർ നെല്ലൂർ, വൈസ് ക്യാപ്റ്റൻ പി.സി നസീർ കോ-ഓര്‍ഡിനേറ്റർ അൽത്താഫ് മാങ്ങാടൻ, ഡയറക്ടർമാരായ ലത്തീഫ് എടവച്ചാൽ, നൗഫൽ മെരുവമ്പായി, അലി മംഗര, എം.എ ഖലീൽ റഹ്മാൻ, ഫൈസൽ ചെറുകുന്നോൻ, കെ.കെ ഷിനാജ്,ഷംസീർ മയ്യിൽ, യൂനുസ് പട്ടാടം മാർച്ചിന് നേതൃത്വം നൽകി.

സമാപന സമ്മേളനത്തില്‍ സി സമീർ അധ്യക്ഷനായി. മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളായ ടി.എ തങ്ങൾ, കെ.എ ലത്തീഫ്, മണ്ഡലം നേതാക്കളായ അഷ്‌റഫ് ബംഗാളി മൊഹല്ല, ഫാറൂഖ് വട്ടപ്പൊയിൽ, മുസ്‌ലിഹ് മoത്തിൽ പങ്കെടുത്തു. ജില്ലയിലെ മറ്റ് മറ്റ് മണ്ഡലങ്ങളിലും ആവേശകരമായ സ്വീകരണമാണ് യൂത്ത് മാര്‍ച്ചിന് ലഭിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending