india
ചീഫ് ജസ്റ്റിസ് പദവിയില്‍ യു.യു ലളിതിന് ലഭിക്കുക 74 ദിവസം
ഇന്ത്യയുടെ 49ാമത് ചീഫ് ജസ്റ്റിസാകാന്‍ ഒരുങ്ങുന്ന ജസ്റ്റിസ് യു.യു ലളിതിന് നീതിപീഠത്തിലെ പരമോന്നത പദവിയില്‍ ലഭിക്കുക 74 ദിവസം.

ന്യൂഡല്‍ഹി: ഇന്ത്യയുടെ 49ാമത് ചീഫ് ജസ്റ്റിസാകാന്‍ ഒരുങ്ങുന്ന ജസ്റ്റിസ് യു.യു ലളിതിന് നീതിപീഠത്തിലെ പരമോന്നത പദവിയില്‍ ലഭിക്കുക 74 ദിവസം. നവംബര്‍ എട്ടിന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിനാലാണ് ഇത്രയും കുറഞ്ഞ കാലാവധി. 17 ദിവസം മാത്രം പദവിയില്‍ ഇരുന്ന (1991) ജസ്റ്റിസ് കമല്‍ നരൈന് സിങ് ആണ് ഏറ്റവും കുറച്ച് കാലം ചീഫ് ജസ്റ്റിസായിരുന്നയാള്‍. ജസ്റ്റിസ് ബോബ്ദെയുടെ പിന്‍ഗാമിയായി എത്തിയ നിലവിലെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ 16 മാസമാണ് പദവിയിലിരുന്നത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആയിരിക്കും ജസ്റ്റിസ് ലളിതിന്റെ പിന്‍ഗാമിയാവുക.
രാജ്യത്തിന്റെ 50ാമത് ചീഫ് ജസ്റ്റിസ് എന്ന പദവിയാണ് ചന്ദ്രചൂഡിനെ കാത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പിതാവ് ജസ്റ്റിസ് വൈ.വി ചന്ദ്രചൂഡും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസായിരുന്ന റെക്കോര്‍ഡും വൈ.വി ചന്ദ്രചൂഡിന്റെ പേരിലാണ്. 1978 മുതല്‍ 1985 വരെ ഏഴു വര്‍ഷം. മുത്വലാഖ് നിരോധനമടക്കം സുപ്രധാന വിധികള്‍ പുറപ്പെടുവിച്ച ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് യു.യു ലളിത്. അഞ്ചംഗ ഭരണഘടനാ ബെഞ്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലാണ് മുത്വലാഖ് നിരോധിക്കുന്ന വിധി പുറപ്പെടുവിച്ചത്.
ജസ്റ്റിസ് കുര്യന് ജോസഫ്, യു.യു ലളിത്, ആര്ഫ് നരിമാന് എന്നിവര്‍ മുത്വലാഖ് നിരോധനം ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാറിന് നിയമ നിര്‍മ്മാണത്തിന് സാവകാശം നല്കി ആറു മാസത്തേക്ക് വിധി പ്രസ്താവം മാറ്റിവെക്കണമെന്നായിരുന്നു ബെഞ്ചിലെ മറ്റ് രണ്ട് അംഗങ്ങളായ ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍, ജസ്റ്റിസ് എസ്. അബ്ദു ല്‍ നസീര്‍ എന്നിവരുടെ തീര്‍പ്പ്. കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് പോക്സോ കേസിന്റെ പരിധിയില്‍ കൊണ്ടുവന്ന വിധിപ്രസ്താവത്തിലും ജസ്റ്റിസ് ലളിത് അംഗമായിരുന്നു. 1957ലായിരുന്നു ജസ്റ്റിസ് ലളിതിന്റെ ജനനം. 1983ല്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1985 വരെ ബോംബെ ഹൈക്കോടതിയിലായിരുന്നു. 1986 മുതല്‍ സുപ്രീംകോടതിയിലേക്ക് പ്രവര്‍ത്തനം മാറ്റി. 2004ല്‍ മുതിര്‍ന്ന അഭിഭാഷകനായി സ്ഥാനക്കയറ്റം ലഭിച്ചു.
ജസ്റ്റിസ് യു.യു ലളിത് അടുത്ത ചീഫ് ജസ്റ്റിസാകും
ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജി യു.യു ലളിത് രാജ്യത്തിന്റെ 49ാമത് ചീഫ് ജസ്റ്റിസ് ആകും. നിലവിലെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ ഈ മാസം അവസാനം സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് ജസ്റ്റിസ് ലളിതിന്റെ പേര് ഈ സ്ഥാനത്തേക്ക് ഔദ്യോഗികമായി നിര്‍ദേശിച്ചത്. സുപ്രീംകോടതി കൊളീജിയത്തിന്റെ തീരുമാനപ്രകാരം ചീഫ് ജസ്റ്റിസാണ് തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് ലളിതിനെ നിര്‍ദേശിച്ചത്. നിയമ മന്ത്രാലയത്തിന് കൈമാറിയ ശിപാര്‍ശയില്‍ കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്ത ശേഷം രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. ഏറ്റവും മുതിര്‍ന്ന ജഡ്ജി ചീഫ് ജസ്റ്റിസാകുന്നതാണ് രാജ്യത്തിന്റെ കീഴ്വഴക്കം. ഓഗസ്റ്റ് 26നാണ് ജസ്റ്റിസ് രമണ വിരമിക്കുന്നത്. സീനിയര്‍ അഭിഭാഷകനായിരുന്ന യു.യു ലളിതിനെ 2014 ഓഗസ്റ്റ് 13നാണ് സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്. അദ്ദേഹത്തിന്റെ പിതാവ് യു.ആര് ലളിതും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും പിന്നീട് ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിയുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധി സര്‍ക്കാറിന് അനിഷ്ടകരമായ ചില വിധികള്‍ പ്രസ്താവിച്ചതാണ് യു.ആര് ലളിതിന് സ്ഥിരം ജഡ്ജി പദവി നഷ്ടമാകാന്‍ ഇടയാക്കിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
india
ഉത്തരേന്ത്യയില്‍ ഗ്രീഷ്മ തരംഗം മുറുകുന്നു
രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ താപനില, 49.4 ഡിഗ്രി സെല്‍ഷ്യസിലെത്തി.

ഗ്രീഷ്മ തരംഗത്തില്‍ ഉരുകി ഉത്തരേന്ത്യ. മേഘലയില്‍ ഉയര്‍ന്ന താപനില അന്‍പത് ഡിഗ്രി സെല്‍ഷ്യസിനോട് അടുക്കുന്നു. കിഴക്കന്‍ രാജസ്ഥാന്, ജമ്മു, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കടുത്ത ഉഷ്ണ തരംഗമുണ്ടായി. തീവ്രമായത് പടിഞ്ഞാറന്‍ രാജസ്ഥാനിലായിരുന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ താപനില, 49.4 ഡിഗ്രി സെല്‍ഷ്യസിലെത്തി.
ഡല്‍ഹി സഫ്ദര്‍ജംഗില്‍ ഏറ്റവും ഉയര്‍ന്ന താപനില, 41 ദശാംശം 4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ചൂട് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
india
ജമ്മുകശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കി ഇന്ത്യയുടെ ഭൂപടം പോസ്റ്റ് ചെയ്ത് ഇസ്രഈല്‍ പ്രതികരിക്കാതെ ഇന്ത്യ
വിവാദമായതോടെ ക്ഷമാപണം നടത്തി ഇസ്രാഈല്‍ സൈന്യം രംഗത്തെത്തിയിരുന്നു.

ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ച് ഇസ്രഈല്‍. ജമ്മുകശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കിയാണ് ഇസ്രാഈല്‍ സൈന്യം ഭൂപടം പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഐഡിഎഫ് എക്സില്‍ പോസ്റ്റ് ചെയ്ത ഭൂപടത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. വിവാദമായതോടെ ക്ഷമാപണം നടത്തി ഇസ്രാഈല്‍ സൈന്യം രംഗത്തെത്തിയിരുന്നു.
ഭൂപടത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതില്‍ വീഴ്ച്ചയുണ്ടായെന്നും, തങ്ങള്‍ പങ്കുവെച്ച പോസ്റ്റ് ആ പ്രദേശത്തിന്റെ ഒരു ചിത്രീകരണം മാത്രമാണെന്നും ഈ ചിത്രം മൂലമുണ്ടായ എല്ലാ പ്രശ്നങ്ങള്‍ക്കും ഞങ്ങള്‍ ക്ഷമ ചോദിക്കുന്നുവെന്നും ഇസ്രഈല്‍ പ്രതിരോധ സേന എക്സില്‍ കുറിച്ചു.
എന്നാല്‍, ഐഡിഎഫിന്റെ തെറ്റായ ഭൂപടത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാന് ഒരു ആഗോള ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള മാപ്പിലാണ് ഇസ്രയേല്‍ സേന ഇന്ത്യന്‍ പ്രദേശത്തെ തെറ്റായി ചിത്രീകരിച്ചത്.
india
നീറ്റ് യുജി 2025; പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ല്‍ ഫലം ലഭ്യമാണ്.

നീറ്റ് യുജി 2025 പരീക്ഷ ഫലം എന്‍ ടി എ പ്രസിദ്ധീകരിച്ചു. മെയ് 4-നാണ് നീറ്റ് യുജി 2025 പരീക്ഷ നടന്നത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ല്‍ ഫലം ലഭ്യമാണ്.
ലക്ഷക്കണക്കിന് മെഡിക്കല്‍ വിദ്യാര്‍ഥികളാണ് രാജ്യത്തുടനീളമുള്ള എംബിബിഎസ്, ബിഡിഎസ് പ്രോഗ്രാമുകളിലെ സീറ്റുകള്‍ക്കായി പരീക്ഷയെഴുതിയത്. 22.7 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. ഏകദേശം 12.5 ലക്ഷം വിദ്യാര്‍ഥികള്‍ യോഗ്യത നേടുമെന്നായിരുന്നു പ്രതീക്ഷ.
-
Celebrity3 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; എസ്.എഫ്.ഐ നേതാവിനെതിരെ പോക്സോ കേസ്
-
kerala3 days ago
ഞാൻ ആർക്കും എതിരല്ല ; എതിർപ്പ് സിസ്റ്റത്തിനോട്; വേടൻ
-
kerala3 days ago
കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍
-
gulf2 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
india2 days ago
കപ്പലപകടം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാം, നഷ്ടപരിഹാരം ഈടാക്കണം: ഹൈകോടതി