Connect with us

Video Stories

ഇംഗ്ലീഷ് വഴി എളുപ്പം: സ്‌പെയിനിന് കടുപ്പം

Published

on

 

ലണ്ടന്‍: ഇത്തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടര്‍ ബെര്‍ത്ത് നേടിയത് അഞ്ച് പ്രീമിയര്‍ ലീഗ് ടീമുകള്‍. നോക്കൗട്ട് നറുക്കെടുപ്പ് നടന്നപ്പോള്‍ ഇവരില്‍ മൂന്ന് ടീമുകള്‍ക്കും താരതമ്യേന അശക്തരായ പ്രതിയോഗികള്‍. എന്നാല്‍ രണ്ട് പേരാവട്ടെ അകപ്പെട്ടിരിക്കുന്നത് പ്രബലര്‍ക്ക് മുന്നിലും. പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ പതിനൊന്ന് പോയന്റിന്റെ വ്യക്തമായ ലീഡില്‍ കുതിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഏറ്റവും വലിയ ഭാഗ്യവാന്മാര്‍. സെര്‍ജി അഗ്യൂറോയും ഓട്ടോമാന്‍ഡിയും റഹീം സ്‌റ്റെര്‍ലിംഗുമെല്ലാം കളിക്കുന്ന സ്റ്റാര്‍ സംഘത്തിന് മുന്നില്‍ വരുന്നത് സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബേസില്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും വലിയ ഭയമില്ല. കഴിഞ്ഞ ദിവസം സ്പാനിഷ് ലാലീഗയില്‍ റയല്‍ മാഡ്രിഡ് അഞ്ച് ഗോളിന് തകര്‍ത്തുവിട്ട സെവിയെയാണ് ഹൗസേ മോറിഞ്ഞോയുടെ സൂപ്പര്‍ സംഘത്തിന്റെ പ്രതിയോഗികള്‍. ലിവര്‍പൂളിനും പേടിക്കാനില്ല. പോര്‍ച്ചുഗീസ് ക്ലബായ പോര്‍ട്ടോയാണ് അവര്‍ക്കെതിരെ വരുന്നത്. എന്നാല്‍ ടോട്ടനമാണ് വലിയ പ്രതിയോഗികളെ നേരിടേണ്ടി വരുന്നത്-ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്തസ്. പോയ വര്‍ഷം റയല്‍ മാഡ്രിഡിനോട് ഫൈനലില്‍ തോറ്റവരാണ് ജിയാന്‍ ലുക്കാ ബഫണ്‍ നയിക്കുന്ന അനുഭവസമ്പന്നരുടെ ഇറ്റാലിയന്‍ നിര. ചെല്‍സിക്കും തലവേദന ചെറുതല്ല-സാക്ഷാല്‍ ലിയോ മെസിയുടെ ബാര്‍സിലോണയാണ് അവര്‍ക്ക് മുന്നില്‍. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളാണെങ്കിലും പ്രീമിയര്‍ ലീഗില്‍ ഇത് വരെ കരുത്തിനൊത്ത കുതിപ്പ് നീലപ്പട നടത്തിയിട്ടില്ല. സ്‌പെയിനില്‍ നിന്നും മൂന്ന് ടീമുകള്‍ക്കാണ് നോക്കൗട്ട് ബെര്‍ത്ത്. ഇവരില്‍ റയല്‍ മാഡ്രിഡും ബാര്‍സിലോണക്കും കാര്യങ്ങള്‍ എളുപ്പമല്ല. നിലവിലെ ചാമ്പ്യന്മാരായ റയലിന് മുന്നില്‍ വരുന്നത് നെയ്മറുടെ പി.എസ്.ജി. ഫ്രഞ്ച് ലീഗില്‍ അതിശക്തരായി മുന്നേറുകയാണ് പി.എസ്.ജി. നെയ്മര്‍ മാത്രമല്ല എഡ്ഗാര്‍ കവാനിയും കൈലിയന്‍ മാപ്പെയുമെല്ലാം കളിക്കുന്നവരാണ് പാരീസ് സംഘം. മാപ്പെയെ റയല്‍ കോച്ച് സൈനുദ്ദീന്‍ സിദാന്‍ നേരത്തെ നോട്ടമിട്ടിരുന്നു. ഇപ്പോള്‍ അബുദാബിയില്‍ ഫിഫ ലോക ക്ലബ് ഫുട്‌ബോളില്‍ കളിക്കുകയാണ് റയല്‍. നറുക്കെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ചാമ്പ്യന്‍സ് ലീഗില്‍ ആരെ നേരിടാനും തന്റെ ടീം റെഡിയാമെന്ന് സിദാന്‍ പറഞ്ഞു. സീസണിന്റെ തുടക്കത്തില്‍ മോശം ഫോമിലായിരുന്നു ടീം. പക്ഷേ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തരായി തിരിച്ചെത്തിയതാണ് കോച്ചിന് ആശ്വാസം നല്‍കുന്നത്. ബാര്‍സിലോണക്കും കാര്യങ്ങള്‍ എളുപ്പമല്ല. ലാലീഗയില്‍ മെസിയും സുവാരസും തകര്‍പ്പന്‍ ഫോമിലാണ്. പക്ഷേ ഇംഗ്ലീഷ് ചാമ്പ്യന്മാര്‍ ദുര്‍ബലരല്ല. മൂന്നാമത് സ്പാനിഷ് ടീമായ സെവിയെയും വിയര്‍ക്കും-മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ.ഇറ്റലിയില്‍ നിന്നും രണ്ട് പേരാണ് ഇത്തവണ. യുവന്തസും റോമയും. യുവന്തസ് ടോട്ടനത്തെ നേരിടുമ്പോള്‍ റോമക്ക് കാര്യങ്ങള്‍ എളുപ്പമാണ്-ഷാക്തര്‍ ഡോണ്‍സ്റ്റക്കാണ് എതിരാളികള്‍. ജര്‍മനിയില്‍ നിന്നുമുള്ള ഏകപ്രതിനിധികളായ ബയേണ്‍ മ്യൂണിച്ചിന് ബെസികിറ്റാസാണ് എതിരാളികള്‍.
പലരും ഇത്തവണ പ്രതീക്ഷിച്ച ഫൈനലാണ് റയലും പി.എസ്.ജിയും തമ്മില്‍. ആ മല്‍സരമാണ് പ്രീ ക്വാര്‍ട്ടറില്‍ നടക്കാന്‍ പോവുന്നത്. ബാര്‍സിലോണയും ചെല്‍സിയും തമ്മിലൊരു സെമി ചിലര്‍ മുന്നില്‍ കണ്ടിരുന്നു. ആ മല്‍സരവും വളരെ നേരത്തെ വരുന്നു. ഇംഗ്ലീഷ് ടീമുകളില്‍ ഇത്തവണ അപ്രതീക്ഷിത മുന്നേറ്റം നടത്തിയവരാണ് ടോട്ടനം. റയലിനെ പോലും അവര്‍ വെംബ്ലിയില്‍ തോല്‍പ്പിച്ചു-3-1ന്. പക്ഷേ പ്രി ക്വാര്‍ട്ടറിലേക്ക് വരുന്ന ടോട്ടനത്തിന് മുന്നിലെ നിലവിലെ രണ്ടാം സ്ഥാനക്കാരായ യുവന്തസാണ്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending