Connect with us

Culture

ഇടത് മദ്യനയത്തിനെതിരെ യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ച് ജൂലൈ 6ന്

Published

on

 
കോഴിക്കോട് : മദ്യം വ്യാപകമാക്കി ബാര്‍ മുതലാളിമാര്‍ക്ക് ഒത്താശ ചെയ്യുന്ന ഇടത് മദ്യനയത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ജൂലൈ 6 ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. എല്ലാം ശരിയാക്കും എന്ന ഇടതുപക്ഷ മുന്നണിയുടെ തെരെഞ്ഞെടുപ്പ് മുദ്യാവാക്യം ബാര്‍ മുതലാളിമാര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുമെന്ന മുദ്രാവാക്യമായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കയാണെന്ന്്് യൂത്ത്്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടത് മദ്യനയം പിന്‍വലിക്കുകയും ഘട്ടം ഘട്ടമായി മദ്യനിരോധനം ലക്ഷ്യമാക്കിയിരുന്ന യു.ഡി.എഫിന്റെ മദ്യനയം പുനസ്ഥാപിക്കണമെന്നും യൂത്ത്‌ലീഗ് ആവശ്യപ്പെടുന്നതായി ഫിറോസ് പറഞ്ഞു.
ക്വാറികള്‍ക്കുള്ള ദൂരപരിധി 50മീറ്റര്‍ ആക്കി പുനസ്ഥാപിച്ച നടപടി അടിയന്തിരമായി പിന്‍വലിക്കണം. കഴിഞ്ഞ യു.ഡി,എഫ് ഭരണകാലത്ത് പൊതുജനങ്ങളുടെ അഭ്യര്‍ത്ഥനയും പരിസ്ഥിതി ആഘാത പഠനത്തിന്റെയും അടിസ്ഥാനത്തില്‍ ദൂരപരിധി 100 മീറ്റര്‍ ആക്കിയതാണ് ഈ ഗവണ്‍മെന്റ് റദ്ദാക്കിയത്. കേരളത്തിന്റെ പുറത്തുള്ള സംസ്ഥാനങ്ങളില്‍ 50മീറ്റര്‍ ആണെന്ന് പറഞ്ഞ മന്ത്രി എ.സി മൊയ്തീന്റെ വാദം പച്ചക്കള്ളമാണ്. ബ്ലാസ്റ്റിംഗ് ഇല്ലാത്ത ക്വാറികള്‍ക്കാണ് ചില സംസ്ഥാനങ്ങളില്‍ 50മീറ്റര്‍ ദുരപരിധിയുള്ളത്. ബ്ലാസ്റ്റിംഗ് ഉള്ള ക്വാറികള്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ 300 മീറ്റര്‍ മുതല്‍ 500 മീറ്റര്‍ വരെ ദൂരപരിധിയുണ്ട്. ക്വാറി മുതലാളിമാരില്‍ നിന്നും വന്‍ തുക കൈക്കൂലി വാങ്ങിയിട്ടാണ് ഇത്തരം ഒരു വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഇതര ഏജന്‍സി അന്വേഷണം നടത്തണം. ക്വാറി മുതലാളിമാരെ കോഓഡിനേറ്റ് ചെയ്തത് ഈ ഗവണ്‍മെന്റിന്റെ കാലത്ത് രാജിവെച്ച മന്ത്രിയാണെന്ന് ആക്ഷേപമുണ്ട്. ഇക്കാര്യവും അന്വേഷിക്കണമെന്ന് പി.കെ ഫിറോസ് ആവശ്യപ്പെട്ടു. ഇടതുപക്ഷ സര്‍ക്കാറിന് ബാര്‍ മുതലാളിമാരുടെയും ക്വാറി മുതലാളിമാരുടെയും കാര്യത്തില്‍ മാത്രമാണ് താത്പര്യമുള്ളത്. അത്തരം സമീപനം ഉള്ളത് കൊണ്ടാണ് വില്ലേജ് ഓഫീസില്‍ പോലും മരിക്കേണ്ട ഗതികേട് ഇവിടുത്തെ സാധാരണക്കാരന് ഉണ്ടാവുന്നത്.
കാസര്‍കോട് ജില്ലയില്‍ വര്‍ഗീയ കലാപമുണ്ടാക്കി ധ്രൂവീകരണം നടത്താന്‍ ബി.ജെ.പി വ്യാപകമായി ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന്് പി.കെ ഫിറോസ് കുറ്റപ്പെടുത്തി. ഇതിന് നേതൃത്വം കൊടുക്കുന്നത് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനാണ്. എല്ലാ വര്‍ഗീയ കലാപങ്ങളുടെയും കാരണമായ ഊഹാപോഹങ്ങളും പച്ചക്കള്ളവും കാസര്‍കോട്ടും പ്രചരിപ്പിച്ച് കലാപമുണ്ടാക്കാനാണ് കെ. സുരേന്ദ്രന്‍ ശ്രമിക്കുന്നത്. തുരുത്തിയിലെ ഒരു റോഡിന് ഗാസ എന്ന പേരിട്ടതിനെ വര്‍ഗീയമായി പ്രചരിപ്പിക്കുന്നത് സുരേന്ദ്രന്റെ നേതൃത്വത്തിലാണ്. ഇന്ത്യാ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ദിവസം പാകിസ്ഥാന് അനൂകൂലമായി മുദ്രാവാക്യം വിളിച്ചു എന്നും വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പടക്കം പൊട്ടിച്ചുവെന്നും സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഇത്തരം വിദ്വേഷ പ്രചാരണങ്ങളുടെ പ്രേരണയാലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കാസര്‍കോട് കൊലപാതകവും അക്രമവും നടത്തുന്നത്. റിയാസ് മൗലവിയുടെ കൊലപാതകത്തിനും അതേ സ്ഥലത്ത് വെച്ച് അല്‍ത്താഫ് എന്ന ആള്‍ അക്രമിക്കപ്പെട്ടതും ഇതിന് ഉദാഹരണങ്ങളാണ്. അക്രമികള്‍ക്കെതിരെ മാത്രമല്ല ഇത്തരം വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെയും പ്രേരണാ കുറ്റത്തിന് കേസെടുക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം.
തെക്കന്‍ കേരളത്തില്‍ എസ്.ഡി.പി.ഐ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരായി മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മ ഉണ്ടാക്കുന്നതിന് വിവിധ മത സംഘടനകളുമായും യുവജന നേതാക്കളുമായും യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ആശയ വിനിമയം നടത്തും. മുസ്‌ലിം ലീഗിന്റെ ആശയപ്രചാരണം തെക്കന്‍ കേരളത്തില്‍ കാര്യക്ഷമമാക്കുന്നതിന് യൂത്ത് ലീഗ് വിവിധ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ജൂലൈ 23ന് തെക്കന്‍ കേരള പര്യടന പരിപാടി തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കും.എറണാകുളം വരെയുള്ള ജില്ലകളിലാണ് പര്യടനം നടത്തുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending