Connect with us

Culture

ട്രംപ് അയഞ്ഞു; കൊറിയയുമായി നേരിട്ട് ചര്‍ച്ച

Published

on

 

കെ. മൊയ്തീന്‍കോയ

ഭീഷണി വിലപ്പോകില്ലെന്ന് ബോധ്യമായതോടെ അമേരിക്ക, ഉത്തര കൊറിയന്‍ ചെറുത്തുനില്‍പ്പിന് മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ മുട്ടുമടക്കുന്നു. ഉത്തര കൊറിയന്‍ പ്രസിഡണ്ട് കിം ജോംഗ് ഉന്‍ ‘സമര്‍ത്ഥ’നാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അഭിപ്രായപ്പെട്ട അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഏറ്റവും ഒടുവില്‍ നേരിട്ട് ചര്‍ച്ച നടത്തുവാനുള്ള സന്നദ്ധത പരസ്യമായി പ്രകടിപ്പിക്കാനും തയാറായിരിക്കുന്നത് ലോകസമൂഹം കൗതുകപൂര്‍വം ഉറ്റുനോക്കുന്നു. അമേരിക്കയുടെ സമ്മര്‍ദ്ദം കാരണം സഹോദര കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചൈന വരെ കയ്യൊഴിഞ്ഞപ്പോഴും പതറാതെ ഉത്തര കൊറിയന്‍ പ്രസിഡണ്ട് ഉന്‍ ഉറച്ച് നിന്നാണ് ഈ അവസരം നേടിയെടുത്തത്. നാവികപടയെ അയച്ചും നിരന്തരം യുദ്ധഭീഷണി മുഴക്കിയും ഉത്തര കൊറിയയെ അടക്കിനിര്‍ത്താന്‍ ശ്രമിച്ച ട്രംപ്, നയതന്ത്രത്തിലൂടെയാണ് പ്രശ്‌നപരിഹാരത്തിന് യഥാര്‍ത്ഥ വഴിയെന്ന് തിരിച്ചറിഞ്ഞത് ആശ്വാസകരം തന്നെ.
ലോക വാര്‍ത്താമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രം ഇപ്പോഴും ഉത്തര കൊറിയ തന്നെ. ഭീഷണിയുമായി രംഗത്തുള്ള അമേരിക്കയെ കടന്നാക്രമിക്കുവാന്‍ ഉത്തര കൊറിയ തയാറെടുത്തിരുന്നു. ഇനിയും ആണവ പരീക്ഷണം ഉണ്ടായാല്‍ കൊറിയക്ക് നേരെ നടപടി സ്വീകരിക്കാന്‍ യു.എന്‍ അനുമതി നേടാനുള്ള അമേരിക്കയുടെ നീക്കം റഷ്യ ‘വീറ്റോ’ ഉപയോഗിച്ചതോടെ രണ്ടാഴ്ച മുമ്പ് പരാജയപ്പെട്ടു. വീണ്ടും പരീക്ഷണവും നടന്നു. രക്ഷാസമിതിയില്‍ അമേരിക്ക അവതരിപ്പിച്ച പ്രമേയത്തോട് ചൈന ഉള്‍പ്പെടെ 14 രാഷ്ട്ര പ്രതിനിധികളും യോജിച്ചുവെങ്കിലും റഷ്യ അറ്റകൈ പ്രയോഗിച്ച് കൊറിയയെ രക്ഷപ്പെടുത്തി. കൊറിയയെ ചൈനയും കൈവിട്ടിരിക്കുകയാണ്. കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ ഒതുക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രക്ഷാസമിതിയില്‍ കൊറിയക്ക് എതിരായ നിലപാട് ചൈന സ്വീകരിച്ചത്?! കൊറിയയെ അക്രമിച്ചാല്‍ സംഭവിക്കാവുന്ന പ്രത്യാഘാതത്തില്‍ അമേരിക്കയ്ക്ക് ആശങ്കയുണ്ട്. യുദ്ധം കൊറിയന്‍ ഉപദ്വീപില്‍ മാത്രം ഒതുങ്ങുകയില്ല. ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവക്ക് പുറമെ അമേരിക്ക വരെ ഉത്തര കൊറിയന്‍ തിരിച്ചടിയുണ്ടാകുമെന്നാണ് ആശങ്ക. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ ഉത്തര കൊറിയയുടെ വശമുണ്ട്. ആണവായുധം പ്രയോഗിക്കാന്‍ കിറുക്കനായ കിം ജോംഗ് ഉന്‍ മടിക്കില്ല. ”അമേരിക്ക തന്നെ നശിച്ചു ചാരമാകുന്ന തരത്തിലുള്ള ആക്രമണമായിരിക്കും അവര്‍ക്ക് നേരിടേണ്ടി വരിക”യെന്നാണ് ഉത്തര കൊറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രം ‘ദ റോഡോംഗ് സിന്‍മണ്‍’ മുന്നറിയിപ്പ് നല്‍കിയത്. പ്രകോപനം ഉണ്ടായാല്‍ ആണവായുധം പ്രയോഗിക്കുമെന്നും പത്രത്തിന്റെ മുന്നറിയിപ്പ്. ഇവയൊക്കെ അവഗണിക്കാനാവില്ല. രണ്ടര കോടി വരുന്ന സ്വജനതയിലും ആയുധബലത്തിലുമുള്ള വിശ്വാസമാണത്രെ കിം ഉന്നിന് പ്രചോദനവും ആവേശവും! ചൈനയുടെ നയംമാറ്റം ഉത്തര കൊറിയ പ്രകീക്ഷിച്ചതാണ്. അമേരിക്കയുമായി അടുത്തകാലം ഉണ്ടാക്കിയ വാണിജ്യ കരാറിന് ചൈന പ്രാമുഖ്യം നല്‍കുന്നു. അമേരിക്കന്‍ വിപണി നഷ്ടമാകുന്ന യാതൊരു സാഹചര്യവും ചൈന സൃഷ്ടിക്കില്ല. ലോക രാഷ്ട്രീയ വ്യവഹാരത്തില്‍ നിന്ന് മാറി വാണിജ്യ താല്‍പര്യമാണത്രെ ചൈനയുടെ ലക്ഷ്യം. ലോക സാമ്പത്തിക രംഗത്ത് ഒന്നാം ശക്തിയാകാനുള്ള കുതിപ്പില്‍ ചൈന ആദര്‍ശവും മാറ്റിവെക്കുന്നു. ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ പരീക്ഷണം ആശങ്കാജനകമാണെന്ന് ചൈനീസ് വിദേശ മന്ത്രാലയം വ്യക്തമാക്കിയതും അമേരിക്കന്‍ നിലപാടിനെ പ്രശംസിച്ചതും കാണുമ്പോള്‍ ഉത്തര കൊറിയയുടെ രാഷ്ട്രീയ സംരക്ഷണം പഴയത് പോലെ അജണ്ടയല്ലെന്ന് ചൈന ലോകത്തോട് വിളിച്ചുപറയുകയാണ്. ലോകത്ത് കമ്മ്യൂണിസ്റ്റ് ഭരണമുള്ള മൂന്ന് രാഷ്ട്രങ്ങള്‍ ചൈനക്ക് പുറമെ ഉത്തര കൊറിയയും ക്യൂബയുമാണ്.
ഉത്തര കൊറിയന്‍ പ്രശ്‌നം മാത്രം ചര്‍ച്ച നടത്തുവാന്‍ അമേരിക്കന്‍ സെനറ്റര്‍മാരുടെ പ്രത്യേക യോഗം ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് വിളിച്ചു ചേര്‍ത്തിരുന്നു. ‘യുദ്ധ’കാര്യത്തില്‍ യോജിച്ച തീരുമാനം എടുക്കുകയാണ് ലക്ഷ്യം. ഇതേസമയം തന്നെയാണ് അമേരിക്കയുടെ യുദ്ധ കപ്പല്‍ കൊറിയന്‍ തീരത്തേക്ക് അയച്ചത്. രണ്ടാഴ്ച മുമ്പ് യുദ്ധ കപ്പല്‍ കൊറിയന്‍ തീരത്തേക്ക് പുറപ്പെട്ടുവെന്ന് പ്രചരിപ്പിക്കാന്‍ അമേരിക്ക ശ്രമിച്ചത് പ്രൊപഗണ്ടാവാറിന്റെ ഭാഗമായിട്ടാണ്. ആ തന്ത്രമൊന്നും വിലപ്പോവില്ല. യുദ്ധ കപ്പല്‍ കടന്നാക്രമിച്ച് കടലില്‍ മുക്കിക്കളയുമെന്നാണ് അമേരിക്കന്‍ പ്രചാരണത്തിന് തിരിച്ചടിയായി കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ താക്കീത്. യു.എന്‍ രക്ഷാസമിതി തീരുമാനം എടുക്കുന്നതില്‍ പരാജയപ്പെടുകയും ചൈന പ്രശ്‌നപരിഹാര നീക്കത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരിക്കുന്നതിനാല്‍ സംഘര്‍ഷത്തിന് അയവ് വരുവാന്‍ പെട്ടെന്ന് സാധ്യതയുണ്ടായിരുന്നില്ല. ട്രംപിന്റെ പുതിയ തന്ത്രം എങ്ങനെ ഫലിക്കുമെന്ന് കാത്തിരിക്കാം. അതേസമയം, റഷ്യക്ക് പ്രശ്‌നപരിഹാരത്തിന് പ്രധാന റോള്‍ ഏറ്റെടുക്കുവാന്‍ കഴിയും. അമേരിക്കയുടെ നിലപാട് ആണ് ഇതില്‍ പ്രധാനം. മേഖലയില്‍ റഷ്യയുടെ സ്വാധീനം വിപുലപ്പെടുവാന്‍ ഇതുവഴി സാധ്യതയുണ്ടെന്ന് അമേരിക്ക വിലയിരുത്തുന്നതിനാല്‍ താല്‍പര്യം കാണില്ല. ചൈന ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാടില്‍ അമേരിക്കന്‍ ഭരണകൂടത്തിന് സംതൃപ്തിയുണ്ട്. കൊറിയന്‍ ഏകാധിപതിയുമായി നേരിട്ട് ചര്‍ച്ച നടത്തുവാനുള്ള അമേരിക്കയുടെ തീരുമാനം നയതന്ത്രരംഗത്ത് അനുകൂല തരംഗമായിട്ടുണ്ട്. ഉത്തര കൊറിയ അവസരത്തിനനുസരിച്ച് ഉണരുമെന്നാണ് പ്രതീക്ഷ. ആണവ പ്രശ്‌നത്തില്‍ ഏകപക്ഷീയ നിലപാടിനോട് ഉത്തര കൊറിയ യോജിക്കില്ല. ദക്ഷിണ കൊറിയക്കുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തുകയും സൈനിക താവളം നിര്‍ത്തലാക്കുകയും വേണമെന്നാണ് ഉത്തര കൊറിയയുടെ പ്രധാന ഡിമാന്റ്. ദക്ഷിണ കൊറിയയില്‍ അമേരിക്കയുടെ സൈനിക സാന്നിധ്യം ഉത്തര കൊറിയക്ക് കനത്ത ഭീഷണിയാണെന്നതില്‍ സംശയമില്ല. അത് കൊണ്ടാണത്രെ, സര്‍വസൈനിക തന്ത്രങ്ങളും ഉത്തര കൊറിയ ആവിഷ്‌കരിക്കുന്നത്. ആണവ, ബാലിസ്റ്റിക് പരീക്ഷണമൊക്കെ ഇതിന്റെ ഭാഗമാണ്. യഥാര്‍ത്ഥ്യ ബോധ്യത്തോടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുവാന്‍ ഇരുപക്ഷവും സന്നദ്ധമായാല്‍ കൊറിയന്‍ സമൂഹം വന്‍ സംഘര്‍ഷത്തില്‍ നിന്ന് മോചിതരാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

news

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന.

Published

on

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നഗരത്തിലെ കോവിഡ്19 നിരക്ക് ഇപ്പോള്‍ വളരെ ഉയര്‍ന്നതാണെന്ന് ഹോങ്കോങ്ങിലെ സെന്റര്‍ ഫോര്‍ ഹെല്‍ക്ക് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് ബ്രാഞ്ചിന്റെ തലവനായ ആല്‍ബര്‍ട്ട് ഓ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

മേയ് മൂന്ന് വരെ 31 ഗുരുതര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ നിരക്ക് അത്ര കൂടുതലല്ലെങ്കിലും വൈറസ് പടരുന്നു എന്ന് തന്നെയാണ് കണക്കുകള്‍ പറയുന്നത്. കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. മേയ് മൂന്നിന് അവസാനിച്ച ആഴ്ചയില്‍ കോവിഡ് കേസുകള്‍ മുന്‍ ആഴ്ചയെ അപേക്ഷിച്ച് 28 ശതമാനം വര്‍ധിച്ചു. ിതോടെ രോഗികളുടെ എണ്ണം 14,200 ആയി. ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചുവരികയാണ്. ചൈനയിലും പുതിയ കോവിഡ് തരംഗം രൂപപ്പെട്ടതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

Trending