Connect with us

Culture

ട്രംപ് അയഞ്ഞു; കൊറിയയുമായി നേരിട്ട് ചര്‍ച്ച

Published

on

 

കെ. മൊയ്തീന്‍കോയ

ഭീഷണി വിലപ്പോകില്ലെന്ന് ബോധ്യമായതോടെ അമേരിക്ക, ഉത്തര കൊറിയന്‍ ചെറുത്തുനില്‍പ്പിന് മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ മുട്ടുമടക്കുന്നു. ഉത്തര കൊറിയന്‍ പ്രസിഡണ്ട് കിം ജോംഗ് ഉന്‍ ‘സമര്‍ത്ഥ’നാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അഭിപ്രായപ്പെട്ട അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഏറ്റവും ഒടുവില്‍ നേരിട്ട് ചര്‍ച്ച നടത്തുവാനുള്ള സന്നദ്ധത പരസ്യമായി പ്രകടിപ്പിക്കാനും തയാറായിരിക്കുന്നത് ലോകസമൂഹം കൗതുകപൂര്‍വം ഉറ്റുനോക്കുന്നു. അമേരിക്കയുടെ സമ്മര്‍ദ്ദം കാരണം സഹോദര കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചൈന വരെ കയ്യൊഴിഞ്ഞപ്പോഴും പതറാതെ ഉത്തര കൊറിയന്‍ പ്രസിഡണ്ട് ഉന്‍ ഉറച്ച് നിന്നാണ് ഈ അവസരം നേടിയെടുത്തത്. നാവികപടയെ അയച്ചും നിരന്തരം യുദ്ധഭീഷണി മുഴക്കിയും ഉത്തര കൊറിയയെ അടക്കിനിര്‍ത്താന്‍ ശ്രമിച്ച ട്രംപ്, നയതന്ത്രത്തിലൂടെയാണ് പ്രശ്‌നപരിഹാരത്തിന് യഥാര്‍ത്ഥ വഴിയെന്ന് തിരിച്ചറിഞ്ഞത് ആശ്വാസകരം തന്നെ.
ലോക വാര്‍ത്താമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രം ഇപ്പോഴും ഉത്തര കൊറിയ തന്നെ. ഭീഷണിയുമായി രംഗത്തുള്ള അമേരിക്കയെ കടന്നാക്രമിക്കുവാന്‍ ഉത്തര കൊറിയ തയാറെടുത്തിരുന്നു. ഇനിയും ആണവ പരീക്ഷണം ഉണ്ടായാല്‍ കൊറിയക്ക് നേരെ നടപടി സ്വീകരിക്കാന്‍ യു.എന്‍ അനുമതി നേടാനുള്ള അമേരിക്കയുടെ നീക്കം റഷ്യ ‘വീറ്റോ’ ഉപയോഗിച്ചതോടെ രണ്ടാഴ്ച മുമ്പ് പരാജയപ്പെട്ടു. വീണ്ടും പരീക്ഷണവും നടന്നു. രക്ഷാസമിതിയില്‍ അമേരിക്ക അവതരിപ്പിച്ച പ്രമേയത്തോട് ചൈന ഉള്‍പ്പെടെ 14 രാഷ്ട്ര പ്രതിനിധികളും യോജിച്ചുവെങ്കിലും റഷ്യ അറ്റകൈ പ്രയോഗിച്ച് കൊറിയയെ രക്ഷപ്പെടുത്തി. കൊറിയയെ ചൈനയും കൈവിട്ടിരിക്കുകയാണ്. കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ ഒതുക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രക്ഷാസമിതിയില്‍ കൊറിയക്ക് എതിരായ നിലപാട് ചൈന സ്വീകരിച്ചത്?! കൊറിയയെ അക്രമിച്ചാല്‍ സംഭവിക്കാവുന്ന പ്രത്യാഘാതത്തില്‍ അമേരിക്കയ്ക്ക് ആശങ്കയുണ്ട്. യുദ്ധം കൊറിയന്‍ ഉപദ്വീപില്‍ മാത്രം ഒതുങ്ങുകയില്ല. ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവക്ക് പുറമെ അമേരിക്ക വരെ ഉത്തര കൊറിയന്‍ തിരിച്ചടിയുണ്ടാകുമെന്നാണ് ആശങ്ക. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ ഉത്തര കൊറിയയുടെ വശമുണ്ട്. ആണവായുധം പ്രയോഗിക്കാന്‍ കിറുക്കനായ കിം ജോംഗ് ഉന്‍ മടിക്കില്ല. ”അമേരിക്ക തന്നെ നശിച്ചു ചാരമാകുന്ന തരത്തിലുള്ള ആക്രമണമായിരിക്കും അവര്‍ക്ക് നേരിടേണ്ടി വരിക”യെന്നാണ് ഉത്തര കൊറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രം ‘ദ റോഡോംഗ് സിന്‍മണ്‍’ മുന്നറിയിപ്പ് നല്‍കിയത്. പ്രകോപനം ഉണ്ടായാല്‍ ആണവായുധം പ്രയോഗിക്കുമെന്നും പത്രത്തിന്റെ മുന്നറിയിപ്പ്. ഇവയൊക്കെ അവഗണിക്കാനാവില്ല. രണ്ടര കോടി വരുന്ന സ്വജനതയിലും ആയുധബലത്തിലുമുള്ള വിശ്വാസമാണത്രെ കിം ഉന്നിന് പ്രചോദനവും ആവേശവും! ചൈനയുടെ നയംമാറ്റം ഉത്തര കൊറിയ പ്രകീക്ഷിച്ചതാണ്. അമേരിക്കയുമായി അടുത്തകാലം ഉണ്ടാക്കിയ വാണിജ്യ കരാറിന് ചൈന പ്രാമുഖ്യം നല്‍കുന്നു. അമേരിക്കന്‍ വിപണി നഷ്ടമാകുന്ന യാതൊരു സാഹചര്യവും ചൈന സൃഷ്ടിക്കില്ല. ലോക രാഷ്ട്രീയ വ്യവഹാരത്തില്‍ നിന്ന് മാറി വാണിജ്യ താല്‍പര്യമാണത്രെ ചൈനയുടെ ലക്ഷ്യം. ലോക സാമ്പത്തിക രംഗത്ത് ഒന്നാം ശക്തിയാകാനുള്ള കുതിപ്പില്‍ ചൈന ആദര്‍ശവും മാറ്റിവെക്കുന്നു. ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ പരീക്ഷണം ആശങ്കാജനകമാണെന്ന് ചൈനീസ് വിദേശ മന്ത്രാലയം വ്യക്തമാക്കിയതും അമേരിക്കന്‍ നിലപാടിനെ പ്രശംസിച്ചതും കാണുമ്പോള്‍ ഉത്തര കൊറിയയുടെ രാഷ്ട്രീയ സംരക്ഷണം പഴയത് പോലെ അജണ്ടയല്ലെന്ന് ചൈന ലോകത്തോട് വിളിച്ചുപറയുകയാണ്. ലോകത്ത് കമ്മ്യൂണിസ്റ്റ് ഭരണമുള്ള മൂന്ന് രാഷ്ട്രങ്ങള്‍ ചൈനക്ക് പുറമെ ഉത്തര കൊറിയയും ക്യൂബയുമാണ്.
ഉത്തര കൊറിയന്‍ പ്രശ്‌നം മാത്രം ചര്‍ച്ച നടത്തുവാന്‍ അമേരിക്കന്‍ സെനറ്റര്‍മാരുടെ പ്രത്യേക യോഗം ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് വിളിച്ചു ചേര്‍ത്തിരുന്നു. ‘യുദ്ധ’കാര്യത്തില്‍ യോജിച്ച തീരുമാനം എടുക്കുകയാണ് ലക്ഷ്യം. ഇതേസമയം തന്നെയാണ് അമേരിക്കയുടെ യുദ്ധ കപ്പല്‍ കൊറിയന്‍ തീരത്തേക്ക് അയച്ചത്. രണ്ടാഴ്ച മുമ്പ് യുദ്ധ കപ്പല്‍ കൊറിയന്‍ തീരത്തേക്ക് പുറപ്പെട്ടുവെന്ന് പ്രചരിപ്പിക്കാന്‍ അമേരിക്ക ശ്രമിച്ചത് പ്രൊപഗണ്ടാവാറിന്റെ ഭാഗമായിട്ടാണ്. ആ തന്ത്രമൊന്നും വിലപ്പോവില്ല. യുദ്ധ കപ്പല്‍ കടന്നാക്രമിച്ച് കടലില്‍ മുക്കിക്കളയുമെന്നാണ് അമേരിക്കന്‍ പ്രചാരണത്തിന് തിരിച്ചടിയായി കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ താക്കീത്. യു.എന്‍ രക്ഷാസമിതി തീരുമാനം എടുക്കുന്നതില്‍ പരാജയപ്പെടുകയും ചൈന പ്രശ്‌നപരിഹാര നീക്കത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരിക്കുന്നതിനാല്‍ സംഘര്‍ഷത്തിന് അയവ് വരുവാന്‍ പെട്ടെന്ന് സാധ്യതയുണ്ടായിരുന്നില്ല. ട്രംപിന്റെ പുതിയ തന്ത്രം എങ്ങനെ ഫലിക്കുമെന്ന് കാത്തിരിക്കാം. അതേസമയം, റഷ്യക്ക് പ്രശ്‌നപരിഹാരത്തിന് പ്രധാന റോള്‍ ഏറ്റെടുക്കുവാന്‍ കഴിയും. അമേരിക്കയുടെ നിലപാട് ആണ് ഇതില്‍ പ്രധാനം. മേഖലയില്‍ റഷ്യയുടെ സ്വാധീനം വിപുലപ്പെടുവാന്‍ ഇതുവഴി സാധ്യതയുണ്ടെന്ന് അമേരിക്ക വിലയിരുത്തുന്നതിനാല്‍ താല്‍പര്യം കാണില്ല. ചൈന ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാടില്‍ അമേരിക്കന്‍ ഭരണകൂടത്തിന് സംതൃപ്തിയുണ്ട്. കൊറിയന്‍ ഏകാധിപതിയുമായി നേരിട്ട് ചര്‍ച്ച നടത്തുവാനുള്ള അമേരിക്കയുടെ തീരുമാനം നയതന്ത്രരംഗത്ത് അനുകൂല തരംഗമായിട്ടുണ്ട്. ഉത്തര കൊറിയ അവസരത്തിനനുസരിച്ച് ഉണരുമെന്നാണ് പ്രതീക്ഷ. ആണവ പ്രശ്‌നത്തില്‍ ഏകപക്ഷീയ നിലപാടിനോട് ഉത്തര കൊറിയ യോജിക്കില്ല. ദക്ഷിണ കൊറിയക്കുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തുകയും സൈനിക താവളം നിര്‍ത്തലാക്കുകയും വേണമെന്നാണ് ഉത്തര കൊറിയയുടെ പ്രധാന ഡിമാന്റ്. ദക്ഷിണ കൊറിയയില്‍ അമേരിക്കയുടെ സൈനിക സാന്നിധ്യം ഉത്തര കൊറിയക്ക് കനത്ത ഭീഷണിയാണെന്നതില്‍ സംശയമില്ല. അത് കൊണ്ടാണത്രെ, സര്‍വസൈനിക തന്ത്രങ്ങളും ഉത്തര കൊറിയ ആവിഷ്‌കരിക്കുന്നത്. ആണവ, ബാലിസ്റ്റിക് പരീക്ഷണമൊക്കെ ഇതിന്റെ ഭാഗമാണ്. യഥാര്‍ത്ഥ്യ ബോധ്യത്തോടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുവാന്‍ ഇരുപക്ഷവും സന്നദ്ധമായാല്‍ കൊറിയന്‍ സമൂഹം വന്‍ സംഘര്‍ഷത്തില്‍ നിന്ന് മോചിതരാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ഗോഡ്സില്ല എക്‌സ്‌ കോങ്:ന്യൂ എംപയര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ആപ്പിള്‍ ടിവിയില്‍ പുരോഗമിക്കുന്ന മോണാര്‍ക്ക് സീരിസിന്റെ തുടര്‍ച്ചയായി അടുത്ത വര്‍ഷം ചിത്രം എത്തും.

Published

on

ലെജന്‍ഡറിയുടെ മോണ്‍സ്റ്റര്‍വേര്‍സിലെ പുതിയ ചിത്രം ഗോഡ്സില്ല എക്‌സ്‌
കോങ്:ന്യൂ എംപയര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു പ്രത്യേക ദൌത്യത്തിന് വേണ്ടി ഇരു ഭീകരന്മാരും ഒന്നിക്കുന്നു എന്നതാണ് പുതിയ ചിത്രത്തിന്റെ സൂചന. ഒപ്പം തന്നെ പുതിയ വില്ലനും ഉദയം ചെയ്യുന്നുണ്ട്.

മനുഷ്യരാശിയെ തുടച്ചുനീക്കുമെന്ന് ഉറച്ച പുതിയ ഭീകരന്‍ കുരങ്ങിനെതിരെ പോരാടാന്‍ ഗോഡ്‌സില്ലയും കോങും ഒന്നിക്കുന്നതായി ട്രെയിലറില്‍ കാണിക്കുന്നു.

ആദ്യ ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലാണ് ഗോഡ്‌സില്ലയും കോങും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക എന്ന് ട്രെയിലര്‍ വ്യക്തമാകുന്നു. ആപ്പിള്‍ ടിവിയില്‍ പുരോഗമിക്കുന്ന മോണാര്‍ക്ക് സീരിസിന്റെ തുടര്‍ച്ചയായി അടുത്ത വര്‍ഷം ചിത്രം എത്തും.

സംവിധായകന്‍ ആദം വിംഗാര്‍ഡ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെബേക്ക ഹാള്‍, ബ്രയാന്‍ ടൈറി ഹെന്റി , ഡാന്‍ സ്റ്റീവന്‍സ് , കെയ്ലി ഹോട്ടില്‍ , അലക്സ് ഫേണ്‍സ്, ഫാല ചെന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ടെറി റോസിയോ, സൈമണ്‍ ബാരറ്റ് , ജെറമി സ്ലേറ്റര്‍ എന്നിവരുടെതാണ് തിരക്കഥ. 2024 ഏപ്രില്‍ 10നായിരിക്കും ചിത്രം റിലീസ് ചെയ്യുക.

 

Continue Reading

Film

‘അബ്രഹാം ഓസ്ലര്‍’ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തില്‍ ഹിറ്റുകള്‍ ഇല്ലാത്ത ജയറാമിന്റെ തിരിച്ചുവരവ് ചിത്രമായേക്കാവുന്ന സിനിമയാണ് എബ്രഹാം ഓസ്ലര്‍.

Published

on

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്ലര്‍’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ക്രിസ്മസ് റിലീസ് ആയി എത്തുമെന്നാണ് സെപ്റ്റംബറില്‍ അണിയറക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം ക്രിസ്മസിന് ഉണ്ടാവില്ല.മറിച്ച് ജനുവരി റിലീസ് ആയി എത്തും.

2024 ജനുവരി 11 ന് ചിത്രം തിയറ്ററുകളില്‍ എത്തും. തിയറ്ററുകളില്‍ വന്‍ വിജയം നേടിയ അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകപ്രതീക്ഷ നേടിയ ചിത്രമാണിത്. ജയറാമാണ് നായകനെന്നതും ചിത്രത്തിന്റെ ഹൈപ്പ് വര്‍ധിപ്പിക്കുന്ന ഘടകമാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തില്‍ ഹിറ്റുകള്‍ ഇല്ലാത്ത ജയറാമിന്റെ തിരിച്ചുവരവ് ചിത്രമായേക്കാവുന്ന സിനിമയാണ് എബ്രഹാം ഓസ്ലര്‍. ഓസ്ലറുടെ രചന മിഥുന്‍ അല്ല. ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു അതിഥിവേഷത്തില്‍ മമ്മൂട്ടി എത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

 

Continue Reading

Film

റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Published

on

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു.

ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ക്യാമറ അജ്മല്‍ സാബു , എഡിറ്റിങ് ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രന്‍ ,കോസ്റ്റ്യൂം ഡിസൈന്‍സ് ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ലിറിക്സ് സുഹൈല്‍ കോയ, ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി ശ്രീജിത്ത് ഡാന്‍സിറ്റി.

Continue Reading

Trending