Connect with us

More

തീരത്തെ ദുരിതത്തിലാക്കിയത് സര്‍ക്കാര്‍ പദ്ധതികളുടെ പരാജയം

Published

on

 

തിരുവനന്തപുരം: ഏത് കൊടുങ്കാറ്റിനെയും വന്‍ തിരമാലകളെയും അതിജീവിച്ചിരുന്ന കേരളത്തിലെ കടല്‍ത്തീരങ്ങളെ ദുരിതക്കയത്തിലാക്കിയത് സര്‍ക്കാര്‍ പദ്ധതികളിലെ അപാകത. സുരക്ഷിതമായ കടല്‍ഭിത്തിയും പുലിമുട്ടുകളുടെ അഭാവവുമാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ആയിരക്കണക്കിന് തീരദേശവാസികളെ വഴിയാധാരമാക്കിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച പരിസ്ഥിതി സൗഹൃദ കടല്‍ഭിത്തി നിര്‍മാണം കടലാസിലൊതുങ്ങി. നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് രൂപകല്‍പന ചെയ്ത റബറൈസ്ഡ് കയര്‍ ചാക്കുകള്‍ ഉപയോഗിച്ച് സംസ്ഥാനത്തെ കടല്‍തീരങ്ങളില്‍ കയര്‍ഭൂവസ്ത്ര കടല്‍ഭിത്തി സ്ഥാപിക്കാനായിരുന്നു പദ്ധതി. പരിസ്ഥിതിക്ക് ദോഷം വരാത്ത തരത്തിലുള്ള കയര്‍ഭൂവസ്ത്രത്തില്‍ മണ്ണ് നിറച്ച് കടല്‍ഭിത്തി നിര്‍മിക്കാനായിരുന്നു തീരുമാനം. ഉപ്പുവെള്ളത്തില്‍ നശിക്കാത്ത നാരുകളുപയോഗിച്ച് നിര്‍മിക്കുന്ന ഭൂവസ്ത്ര സഞ്ചിക്കുള്ളില്‍ റബറിന്റെ ആവരണമുള്ളതാണിത്. എന്നാല്‍ പദ്ധതി എങ്ങുമെത്തിയില്ല.
ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകുമ്പോള്‍ കാറ്റിലും തിരയിലും പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ കടല്‍ത്തീരങ്ങളെ തകര്‍ത്ത് കരയിലേക്ക് ആഞ്ഞടിക്കുന്ന തിരമാലകള്‍ തകര്‍ത്തെറിഞ്ഞ വീടുകളും നശിപ്പിച്ച ജീവനോപാധികളും സര്‍ക്കാര്‍ പദ്ധതികളിലെ വീഴ്ചയാണ് തെളിയിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, അടിമലത്തുറ, പൂവാര്‍, പൊഴിയൂര്‍, പുതിയതുറ, തുമ്പ, കുളച്ചല്‍, കൊല്ലം ജില്ലയിലെ പരവൂര്‍, തങ്കശേരി, നീണ്ടകര, താന്നി, എറണാകുളം ജില്ലയിലെ കൊച്ചി എന്നിവിടങ്ങളിലാണ് പ്രധാനമായും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഓരോ തീരത്തും നൂറുകണക്കിന് വീടുകളാണ് തകര്‍ന്നത്. ഇവിടങ്ങളിലെ തീരഭിത്തി താരതമ്യേന ദുര്‍ബലമാണെന്ന് മത്സ്യമേഖലയിലുള്ളവര്‍ പറയുന്നു. പാറ അടുക്കി ഭിത്തിതീര്‍ക്കുന്ന സമ്പ്രദായമാണ് പ്രധാനമായി തീരസംരക്ഷണത്തിന് സ്വീകരിക്കുന്ന മാര്‍ഗം. എന്നാലിതുപോലും പലയിടത്തും ചെയ്തിട്ടില്ല.
വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കോടികള്‍ ചെലവഴിച്ച് തീരദേശ വനവല്‍കരണ പരിപാടി നടത്തിയിരുന്നു. കാറ്റാടി വൃക്ഷങ്ങള്‍ വെച്ചുപിടിച്ച് തിരമാലകളുടെ കടന്നുകയറ്റം തടയുകയായിരുന്നു ലക്ഷ്യം. സംസ്ഥാനത്തെ ഒന്‍പത് തീരദേശ ജില്ലകളിലും അന്ന് കാറ്റാടിത്തൈകള്‍ വെച്ചുപിടിപ്പിച്ചെങ്കിലും തുടര്‍ന്ന് അവ പരിപാലിക്കാനായില്ല. ഈ പദ്ധതി പിന്നീട് ഏറെ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
പുലിമുട്ടുകളാണ് തീരസംരക്ഷണത്തിനുള്ള നൂതനമാര്‍ഗം. എന്നാല്‍ പുലിമുട്ടുകളുടെ അശാസ്ത്രീയ നിര്‍മാണമാണ് പല തീരങ്ങളുടെയും ശാപം. രണ്ടുപുലിമുട്ടുകള്‍ നിര്‍മിക്കുകയാണെങ്കില്‍ ഇവ സമാന്തരമായാല്‍ ഇതിനിടയിലൂടെ തിരകളെത്തുന്നത് അതിശക്തമായാണ്. ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പുലിമുട്ടുകളുടെ നിര്‍മാണം. എന്നാല്‍ എല്ലായിടത്തും പദ്ധതി പാളി. പുലിമുട്ട് നിര്‍മാണത്തിലെ പിഴവുമൂലം തീരത്ത് മണ്ണുമൂടി.
തീരപ്രദേശത്ത് രണ്ടും മൂന്നും തവണ അധികൃതര്‍ കടല്‍ ഭിത്തി കെട്ടുന്നതിനുള്ള അളവെടുപ്പ് നടത്തിയിട്ടും കടല്‍ഭിത്തി മാത്രം എത്തിയില്ല. ക്വാറികളില്‍ നിന്ന് കല്ല് ലഭിക്കാത്തതാണ് ഭിത്തി നിര്‍മ്മിക്കാന്‍ തടസമെന്നാണ് വാദം. എന്നാല്‍ കെട്ടിട നിര്‍മാണത്തിനും മറ്റും കല്ല് ആവശ്യത്തിന് എത്തിചേരുന്നുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആയിരത്തിലേറെ വീടുകള്‍ കടലെടുത്തിട്ടുണ്ട്. സുനാമി പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളാണ് കടലെടുക്കുന്നവയില്‍ ഏറെയും. അശാസ്ത്രീയമായ പുലിമുട്ടുകളുടെ നിര്‍മാണത്തിന് ശേഷമാണ് കടലാക്രമണം രൂക്ഷമായതെന്നും തീരദേശവാസികള്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending