Connect with us

Video Stories

ത്വലാഖും താരാട്ടും

Published

on

കഴിഞ്ഞ വാരം നമ്മുടെ കേന്ദ്ര ഭരണകൂടം സുപ്രീംകോടതി മുമ്പാകെ ഒരു സത്യവാങ്മൂലം സമര്‍പ്പിക്കുകയുണ്ടായി. മുത്വലാഖും ബഹുഭാര്യത്വവും ഇന്ത്യപോലുള്ള ഒരു മതേതര രാജ്യത്തിന് അംഗീകരിക്കുവാന്‍ കഴിയില്ല എന്നതായിരുന്നു അത്. മുസ്‌ലിംകള്‍ക്കിടയില്‍ ഭരണഘടനാ സിദ്ധമായി പുലര്‍ത്തിപ്പോരുന്ന വ്യക്തിനിയമത്തിന്റെ ഭാഗമായ മുത്വലാഖ്, ബഹുഭാര്യത്വം തുടങ്ങിയവയോടുള്ള ശക്തമായ പ്രതിഷേധവും അടക്കാനാവാത്ത അമര്‍ഷവുമെല്ലാം ഈ സത്യവാങ്മൂലത്തിന്റെ പുറം ചട്ടയില്‍ പ്രകടമാണ്. അകത്താവട്ടെ ഫാസിസ്‌ററ് മനോഭാവവും. മുത്വലാഖ് പോലുള്ള വിഷയങ്ങള്‍ ക്രൂരമായ മനുഷ്യാവകാശ ലംഘനമാണെന്നും അത് മനുഷ്യത്വ രാഹിത്യമാണെന്നും വരുത്തിത്തീര്‍ത്ത് മുസ്‌ലിംകളുടെ ആദര്‍ശത്തെയും അവരെയും അവിശ്വസിക്കുവാനും അകററുവാനും ആഹ്വാനം ചെയ്യുന്നതാണ് ഇത്തരം നീക്കങ്ങള്‍. അറിഞ്ഞുകൊണ്ടാണോ അറിയാഞ്ഞിട്ടാണോ എന്നറിയില്ല ഇസ്‌ലാമിലെ ത്വലാഖിനെ കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണ് രാജ്യത്ത് ഇങ്ങനെ ആശയക്കുഴപ്പം വിതക്കുന്നത്. കാരണം ഇസ്‌ലാം ത്വലാഖടക്കമുള്ള അതിന്റെ ഓരോ നയങ്ങളെയും അത്രക്ക് സുതാര്യമായും ശാസ്ത്രീയമായുമാണ് അവതരിപ്പിച്ചിട്ടുള്ളത്. നാലാംകിട പ്രാചികളെ മാററിനിറുത്തിയാല്‍ ലോകത്തെ അറിയുന്ന ഏതു ബുദ്ധിയുള്ളവനും അതു സമ്മതിച്ചുപോകും. ഈ അന്യൂനതയില്‍ നിന്നുണ്ടാകുന്ന അസൂയ തന്നെയാണ് ഇസ്‌ലാമിനെ വേട്ടയാടാനുള്ള പ്രേരണയും.

ത്വലാഖ് എന്ന ഒരധ്യായം ഇസ്‌ലാമില്‍ ഉണ്ടായതിനെ തന്നെ അസാംഗത്യമായി കാണുന്നവരുണ്ട്. പുരുഷാധിപത്യത്തിന്റെ ഹുങ്കില്‍ കെട്ടിയും തീര്‍ത്തും കളിക്കുവാനുള്ള ഒരു വകുപ്പായിട്ടല്ല ഇസ്‌ലാം ത്വലാഖ് എന്ന വിഷയം അവതരിപ്പിക്കുന്നതു തന്നെ. പവിത്രവും പരിശുദ്ധവുമായ കുടുംബ ബന്ധത്തെ മുറിച്ചുകളയുന്ന ത്വലാഖിനെ ഇസ്‌ലാം പരാമര്‍ശിക്കുന്നതു തന്നെ അതു ചെല്ലുവാനല്ല; ചൊല്ലാതിരിക്കാനാണ്. നബി തിരുമേനിയുടെ ഒരൊററ വാചകത്തില്‍ നിന്നും അതു ഗ്രഹിക്കാം. നബി(സ) പറഞ്ഞു: അനുവദനീയമായ കാര്യങ്ങളില്‍ വെച്ച് അല്ലാഹുവിന് ഏററവും കോപമുള്ള കാര്യം ത്വലാഖാണ്. അല്ലാഹുവിനെ കേന്ദ്രീകരിച്ചുള്ള ഒരു സാമൂഹ്യ സൃഷ്ടിപ്പാണല്ലോ ഇസ്‌ലാമിന്റെ പരമ ലക്ഷ്യം. അതില്‍ അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു തന്നെയാണല്ലോ പ്രാധാന്യം. അവയില്‍ അല്ലാഹുവിന് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ് ത്വലാഖ് എന്നു പറയുമ്പോള്‍ ത്വലാഖിനോടുള്ള ഇസ്‌ലാമിന്റെ മനോഭാവം വ്യക്തമാണ്. ത്വലാഖിനെ കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ ഇത്രക്കും സുതാര്യതയുണ്ട് എങ്കില്‍ അതില്‍ നിന്നും മനസ്സിലാക്കാം ആ പ്രക്രിയയിലേക്ക് കടക്കുമ്പോള്‍ അതില്‍ എത്രക്കു മാനുഷികതയുണ്ട് എന്ന്.

വിവാഹ ബന്ധത്തില്‍ വിള്ളല്‍ വീഴുമ്പോഴായിരിക്കുമല്ലോ അത് ത്വലാഖിലേക്ക് പുരോഗമിക്കുക. അതിന്റെ തുടക്കമെന്നോണം ദമ്പതികള്‍ക്കിടയില്‍ തമ്മില്‍തെററും ദാമ്പത്യ ജീവിത അവതാളവും സംഭവിക്കുമ്പോള്‍ അവിടെ വെച്ചുതന്നെ അതു പരിഹരിക്കാന്‍ ഇസ്‌ലാം ശ്രമിക്കുന്നു. ത്വലാഖിലേക്ക് അതിവേഗം കടക്കാനും എല്ലാം ഒററയടിക്ക് അവസാനിപ്പിക്കാനും ഇസ്‌ലാം ആഗ്രഹിക്കുന്നില്ല. അതിനു വേണ്ടി മൂന്നു ശിക്ഷണ മുറകളാണ് ഇസ്‌ലാം പറയുന്നത്. അവയിലൊന്നാമത്തേത് ഹൃദയം തുറന്നുള്ള ഉപദേശമാണ്. ദാമ്പത്യം വിണ്ടുകീറിയാല്‍ അതുണ്ടാക്കുന്ന അനന്തരഫലങ്ങളടക്കം പറഞ്ഞ് ഭാര്യയെ ഉപദേശിക്കുകയും ഉദ്‌ബോധിപ്പിക്കുകയും വേണം. അതു ഫലം ചെയ്തില്ലെങ്കില്‍ കിടപ്പറയില്‍ അവരെ അകററി നിറുത്തണം. ഇതു വൈകാരികമായ ഒരു ശിക്ഷയാണ്. ലൈംഗിക ജീവിതത്തില്‍ ഇത്തരം ഒരു ചെറിയ ഒററപ്പെടലിന്റെ സാമ്പിള്‍ നടന്നാല്‍ ഒരു പക്ഷേ ഭാര്യ സ്വയംതിരുത്തുവാന്‍ തയ്യാറായേക്കും. അതും ഫലം കാണാത്ത പക്ഷവും ത്വലാഖ് എന്ന കടും കൈയിലേക്ക് പോകരുത് എന്നാണ്. അവരെ അപകടമുണ്ടാക്കാത്ത വിധത്തിലുള്ള ശിക്ഷക്കു വിധേയമാക്കണം എന്നതാണ് മൂന്നാം തലം. ഈ മൂന്നു തലങ്ങളും വിജയിക്കാതെ വന്നാല്‍ പോലും ത്വലാഖിലേക്ക് പോകരുത് എന്നാണ്. കാരണം തങ്ങളുടെ ശ്രമം കൊണ്ട് ഈ വിള്ളല്‍ പരിഹരിക്കുവാന്‍ കഴിയില്ല എന്നു മാത്രമേ വരുന്നുള്ളൂ. അതിനാല്‍ അടുത്ത തലം എന്ന നിലക്ക് രണ്ട് പേരുടെയും കുടുംബാദികളില്‍ നിന്നും പ്രധാനികളായവരെ വിഷയം രജ്ഞിപ്പിലെത്തിക്കുവാന്‍ ഏല്‍പ്പിക്കുകയും അവര്‍ അനുരജ്ഞന ശ്രമം നടത്തണമെന്നും ഇസ്‌ലാം പറയുന്നു. ഖുര്‍ആന്‍ ഈ ക്രമണിക വളരെ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്.

ഈ ശ്രമങ്ങളൊക്കെയും ഫലം ചെയ്യാതെവന്നാല്‍ പിന്നെ വേര്‍പിരിയുകയായിരിക്കും കടിച്ചുതൂങ്ങുന്നതിനേക്കാള്‍ നല്ലത്. അതിനാല്‍ ന്യായമായി നിലനില്‍ക്കുവാന്‍ കഴിയില്ല എന്നു വ്യക്തമാകുമ്പോള്‍ വളരെ മാന്യമായി വേര്‍പിരിയുവാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നു. അതിനുള്ള മാര്‍ഗമാണ് ത്വലാഖ്. വിവാഹം പോലെതന്നെ ചെറിയ വാചകത്തിലൂടെ ബന്ധം അവസാനിപ്പിക്കാം. പക്ഷെ ഇങ്ങനെ അവസാനിപ്പിക്കുമ്പോഴും അവിടെ കാരുണ്യം ഉണ്ടായിരിക്കണമെന്ന് ഇസ്‌ലാമിന് താല്‍പര്യമുണ്ട്. ഒന്നിച്ച് ഒറ്റവാക്കില്‍ അവസാനിപ്പിക്കാതെ ഒരു വീണ്ടുവിചാരത്തിന്റെ സാംഗത്യം എപ്പോഴും പ്രതീക്ഷിച്ചുകൊണ്ടായിരിക്കണം ത്വലാഖ് ചൊല്ലേണ്ടത്. അതിനു വേണ്ടിയാണ് മൂന്നു ഘട്ടങ്ങളായി ത്വലാഖിനെ വിഭജിച്ചിരിക്കുന്നത്. അവയില്‍ ഒന്നും രണ്ടും ത്വലാഖുകള്‍ ചൊല്ലുന്നവര്‍ക്ക് മുമ്പില്‍ വീണ്ടും യോജിക്കുവാനുള്ള അവസരങ്ങളുടെ വാതിലുകള്‍ കൊട്ടിയടക്കപ്പെടുന്നില്ല. ദീക്ഷ കാലം കഴിയും മുമ്പ് അവര്‍ക്കു വീണ്ടും യോജിക്കുവാനുള്ള താല്‍പര്യമുണ്ടായാല്‍ അവര്‍ക്ക് അതുപോലുള്ള ഒരു വാചകം കൊണ്ടു തന്നെ വിവാഹജീവിതത്തിലേക്ക് അനായാസം തിരിച്ചുവരാം. ദീക്ഷ കഴിഞ്ഞിട്ടാണെങ്കില്‍ മറെറാരു നികാഹിലൂടെയും ജീവിതത്തിലേക്ക് തിരിച്ചെത്താം.

ഇങ്ങനെ ഒരു തിരിച്ചുവരവ് പ്രചോദന പൂര്‍വ്വം ഇസ്‌ലാം കാത്തിരിക്കുന്നുണ്ട്. അതിനാല്‍ അത്തരമൊരു തിരിച്ചുവരവിനെ സഹായിക്കുന്ന ചില നയങ്ങള്‍ കൂടി ഇതിന്റെ ഭാഗമായി വരുന്നുണ്ട്. അത് ത്വലാഖ് ചെല്ലപ്പെട്ട സ്ത്രീ അവളുടെ വീട്ടിലല്ല ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെയാണ് ദീക്ഷ കാലം ജീവിക്കേണ്ടത് എന്നതാണ്. വിശുദ്ധ ഖുര്‍ആനില്‍ അല്‍ ത്വലാഖ് അധ്യായത്തിന്റെ ഒന്നാം വചനത്തില്‍ ഇതുകാണാം. ഇതു പറയുന്നതും സൂചിപ്പിക്കുന്നതും കെട്ടിയും കെട്ടുപൊട്ടിച്ചും തമാശ കളിക്കേണ്ടതല്ല ജീവിതം അതെങ്ങനെയെങ്കിലും വിളക്കിച്ചേര്‍ത്തു കൊണ്ടുപോകണമെന്നതാണ്. എന്നാല്‍ ദീക്ഷ കാലം എന്ന മൂന്നു ശുദ്ധികാലം കഴിയുന്നതു വരേക്കും വീണ്ടുവിചാരങ്ങള്‍ ഗുണപരമായില്ലെങ്കില്‍ പിന്നെയും ഇസ്‌ലാം കാരുണ്യം കൈവിടാതെ ഈ തകര്‍ന്ന കുടുംബത്തോടൊപ്പമുണ്ട്. ദീക്ഷ കാലം കഴിഞ്ഞിട്ട് പ്രസ്തുത വീണ്ടുവിചാരം ഉണ്ടാകുകയാണെങ്കില്‍ അപ്പോള്‍ ഒരു മഹറ് നല്‍കി അവരുടെ ബന്ധം വീണ്ടും വിവാഹച്ചരടില്‍ കോര്‍ത്തെടുക്കാം.

ഇസ്‌ലാമിലെ ത്വലാഖിന്റെ നിയമാവലി ഇങ്ങനെ വിശദീകരിക്കുമ്പോള്‍ തെല്ലു നീണ്ടത് തന്നെയാണ്. പരമാവധി രഞ്ജിപ്പിനു ശ്രമിക്കുന്നതിനാലാണ് ഇതിങ്ങനെ നീളുന്നത്. ഈ ദൈര്‍ഘ്യത്തെ അതുകൊണ്ടു തന്നെ അവധാനതയോടെയാണ് ഉപയോഗപ്പെടുത്തേണ്ടതും. അങ്ങനെ ഉപയോഗപ്പെടുത്തുമ്പോള്‍ മാത്രമേ നിയമങ്ങളുടെ ആനുകൂല്യം ലഭിക്കുകയുള്ളൂ. അഥവാ ഒരാള്‍ ഇതൊന്നും ഗൗനിക്കാതെ ആദ്യ വിള്ളലില്‍ തന്നെ വെട്ടിമുറിച്ചിടുകയാണ് എങ്കില്‍ വിവാഹബന്ധം മുറിഞ്ഞുപോകുക തന്നെ ചെയ്യും. മുത്വലാഖ് വിവാഹബന്ധത്തെ പാടെ മുറിക്കുന്നത് അങ്ങനെയാണ്. മൂന്നു ത്വലാഖ് ഒന്നിച്ചുചൊല്ലിയാല്‍ വിവാഹ ബന്ധം പാടെ ദുര്‍ബലപ്പെടും എന്ന പക്ഷക്കാരാണ് ബഹുഭൂരിഭാഗം പണ്‍ഡിതരും. അങ്ങനെ വരുമ്പോള്‍ അതിനെ ഇസ്‌ലാമിന്റെയോ മുസ്‌ലിംകളുടെയോ പേഴ്‌സനല്‍ ബോര്‍ഡിന്റെയോ ഒന്നും കുഴപ്പമായി കാണാന്‍ കഴിയില്ല. അത് അങ്ങനെ ചെയ്യുന്നവന്റെ വീണ്ടുവിചാരമില്ലായ്മയുടെ വിലയാണ്. കൊല്ലാന്‍ പാടില്ലായിരുന്നു. പക്ഷെ കൊന്നാല്‍ ജീവന്‍ പോകുകതന്നെ ചെയ്യും എന്നു പറയുന്ന അത്ര ലാഘവത്തോടെ ഗ്രഹിക്കാവുന്നതേയുള്ളൂ ഇത്. മനസ്സും ബുദ്ധിയും നിറയെ പ്രകോപനവുമായി കഴിയുന്നവര്‍ക്ക് ഇതൊന്നും മനസ്സില്‍ കയറാത്തതിനു മറ്റുള്ളവര്‍ ഉത്തരവാദികളല്ല.

ഇത്ര സുതാര്യവും സുവ്യക്തവും മാനുഷിക പരിഗണനകള്‍ പുലര്‍ത്തുന്നതുമായ ഒരു വിവാഹ മോചനവും ഇന്ന് ആകാശച്ചുവട്ടിലില്ല എന്നത് ഒരു വെല്ലുവിളിയുടെ സ്വരത്തില്‍ തന്നെ പറയാന്‍ ബുദ്ധിയുള്ള ആര്‍ക്കും കഴിയും. എന്നിട്ടാണ് ഈ കോപ്രായങ്ങളുമായി ചിലര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഇതിന് അന്ധമായ വിരോധം എന്നല്ലാതെ മറെറാന്നും പറയാന്‍ കഴിയില്ല. ബഹുഭാര്യത്വത്തിന്റെ വിശദാംശങ്ങളിലേക്ക് പ്രവേശിക്കുമ്പോഴും നമുക്ക് ഇങ്ങനെ കാരുണ്യത്തിന്റെ കുളിരനുഭവപ്പെടും. കാരണം ആരും തലകുലുക്കി സമ്മതിച്ചുപോകുന്ന ചില അനിവാര്യതകളില്‍ മാത്രമാണ് ഇസ്‌ലാം ബഹുഭാര്യത്വത്തെ പിന്തുണക്കുന്നത്. നീതിയുടെ പിടിക്കയറില്‍ നിന്നും വിടേണ്ടിവരുന്ന ഏതു സാഹചര്യമുണ്ടായാലും രണ്ടാമതൊരു വിവാഹത്തിനു മുതിരരുത് എന്നു ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending