More
നോട്ടു മാറ്റിവാങ്ങല്‍: ഡിസം. 30 വരെ രണ്ടായിരം രൂപ മാത്രം

ന്യൂഡല്‍ഹി: അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള പരിധി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വെട്ടിക്കുറച്ചു. ഇനി ഒരാള്‍ക്ക് ഡിസംബര്‍ 30 വരെ പരമാവധി 2000 രൂപ വരെ മാത്രമേ മാറ്റി ലഭിക്കൂ. നേരത്തെ 4,500 രൂപയായിരുന്നു പരിധി. പുതിയ തീരുമാനം വന്നതോടെ ജനത്തിന്റെ ദുരിതം ഇരട്ടിയാകും.
അസാധുവാക്കിയ കറന്‍സി തിരിച്ചേല്‍പ്പിക്കുമ്പോള്‍ പകരം നല്‍കാന്‍ ആവശ്യത്തിന് പണമില്ലാത്തതാണ് പ്രതിസന്ധിക്കു കാരണം. എല്ലാവര്‍ക്കും പണം ലഭിക്കാന്‍ വേണ്ടിയാണ് പരിധി വെട്ടിക്കുറച്ചതെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്ദ ദാസ് പറഞ്ഞു.
4,000 രൂപ വരെ മാറ്റിവാങ്ങാനാണ് ആദ്യം കേന്ദ്രം അനുമതിനല്‍കിയിരുന്നത്. പരിധി പിന്നീട് 4,500 ആക്കി ഉയര്‍ത്തിയെങ്കിലും ചില്ലറയില്ലെന്ന കാരണം പറഞ്ഞ് ബാങ്കുകള്‍ 4,000 രൂപ മാത്രമേ നല്‍കിയിരുന്നുള്ളൂ. ചില ബാങ്കുകള്‍ 2,000, 3,000 രൂപ വീതം മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റി നല്‍കിയത്. ആവശ്യത്തിന് കറന്‍സി ലഭ്യമാണെന്ന് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാറും ആവര്‍ത്തിച്ചു പറയുമ്പോഴും ബാങ്കുകളിലെ സ്ഥിതി നേരെ തിരിച്ചാണ്. ഇതിനിടെയാണ് പരിധി വെട്ടിക്കുറച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മണിക്കൂറുകള്‍ വരിയില്‍ നിന്നാണ് പലരും 4,000 രൂപ വരെ മാറിയെടുക്കുന്നത്. ഇന്നു മുതല്‍ അത്രയും സമയം വരി നിന്നാല്‍ 2,000 രൂപ മാത്രമേ ലഭിക്കൂ. ഇതുതന്നെ 2,000 രൂപയുടെ കറന്‍സിയാണ് ബാങ്കുകള്‍ നല്‍കുന്നത്. 1000, 500 രൂപയുടെ നോട്ടുകള്‍ വിപണിയില്‍നിന്ന് ഒരുമിച്ച് പിന്‍വലിച്ചതോടെ 2,000 രൂപ നോട്ടു ലഭിച്ചവര്‍ ഇതു ചെലവഴിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
വിവാഹം, കൃഷി ആവശ്യങ്ങള്‍ക്കായി പിന്‍വലിക്കാവുന്ന യഥാക്രമം രണ്ടര ലക്ഷം, 25,000 എന്നിങ്ങനെ പിന്‍വലിക്കാമെന്ന പ്രഖ്യാപനം മാത്രമാണ് ഏക ആശ്വാസം. അതേസമയം ആളുകള്‍ പണം പൂഴ്ത്തിവെക്കരുതെന്ന നിര്‍ദേശവുമായി റിസര്‍വ് ബാങ്ക് രംഗത്തെത്തി. വിപണിയില്‍ ആവശ്യത്തിന് പണമുണ്ട്. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പണമില്ലെന്ന് കരുതി പണം പൂഴ്ത്തിവെക്കരുതെന്നും ആര്‍.ബി.ഐ നിര്‍ദേശിച്ചു.
ധനകാര്യ സെക്രട്ടറിയുടെ പ്രഖ്യാപനങ്ങളിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:
റാബി സീസണ്‍ പ്രമാണിച്ച് കര്‍ഷകര്‍ക്ക് വിള വായ്പ, കിസാന്‍ ക്രഡിറ്റ് കാര്‍ഡ് എന്നിവ വഴി പരമാവധി 25,000 രൂപ വരെ പിന്‍വലിക്കാം.
അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ നല്‍കി മാറ്റിവാങ്ങാവുന്നത് പരമാവധി 2000 രൂപയാക്കി പരിധി കുറച്ചു. ഡിസംബര്‍ 30 വരെ ഒരാള്‍ക്ക് ഒരു തവണ മാത്രമേ പണം മാറ്റി വാങ്ങാനാകൂ. പണം മാറ്റിവാങ്ങുന്നവരുടെ വിരലില്‍ മഷിടയാളം പതിക്കണന്നെ നിര്‍ദേശം കര്‍ശനമാക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിവാഹ ആവശ്യത്തിനായി ബാങ്കുകളില്‍നിന്ന് രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാം. വധു, വരന്‍, ഇവരുടെ മാതാവ്, പിതാവ് എന്നിവര്‍ക്ക് മാത്രമേ പണം പിന്‍വലിക്കാനാവൂ. വിവാഹ നിശ്ചയം സംബന്ധിച്ച തെളിവ് ബാങ്ക് മുമ്പാകെ ഹാജരാക്കണം.
കൃഷി അനുബന്ധ വ്യാപാരികള്‍ക്ക് ജീവനക്കാര്‍ക്ക് കൂലി കൊടുക്കാന്‍ ഉള്‍പ്പെടെ ആഴ്ചയില്‍ പരമാവധി 50,000 രൂപ വരെ പിന്‍വലിക്കാം.
വിള ഇന്‍ഷൂറന്‍സ് പ്രീമിയം അടക്കാനുള്ള സമയം 15 ദിവസത്തേക്ക് മാത്രമായിരിക്കും
ഗ്രൂപ്പ് സി വരെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ക്യാഷ് ആയി അഡ്വാന്‍സ് ശമ്പളം നല്‍കാം.
india
‘സത്യം രാജ്യത്തിനറിയണം’; അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന ട്രംപിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രിയോട് ചോദ്യവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അഞ്ച് ജെറ്റുകളുമായി ബന്ധപ്പെട്ട സത്യാവസ്ഥ രാജ്യത്തിനറിയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
വൈറ്റ് ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ കോൺഗ്രസ് അംഗങ്ങൾക്കായി നടത്തിയ അത്താഴവിരുന്നിലായിരുന്നു ട്രംപിന്റെ അവകാശവാദം. അഞ്ച് ജെറ്റുകൾ സംഘർഷത്തിനിടെ വെടിവെച്ചിട്ടെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഏത് രാജ്യത്തിന്റെ ജെറ്റുകളാണ് വെടിവെച്ചിട്ടത് എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്നും അദ്ദേഹം ആവർത്തിച്ചു. വ്യാപാര കരാർ മുന്നോട്ടുവെച്ചാണ് ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ചത് എന്നാണ് ട്രംപ് പറഞ്ഞത്.
നേരത്തെ ഇന്ത്യയുടെ അഞ്ച് വിമാനങ്ങൾ തകർത്തതായി പാകിസ്താൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ തെളിവുകളൊന്നും പുറത്തുവിടാൻ അവർക്ക് കഴിഞ്ഞിരുന്നു. വെടിനിർത്തൽ ചർച്ചയിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നിട്ടും താൻ മധ്യസ്ഥത വഹിച്ചുവെന്ന നിലപാട് ആവർത്തിക്കുകയാണ് ട്രംപ്.
kerala
മലപ്പുറം കാളികാവില്‍ വീണ്ടും കടുവയുടെ ആക്രമണം

മലപ്പുറം: മലപ്പുറം കാളികാവിൽ വീണ്ടും കടുവയുടെ ആക്രമണം. പുല്ലങ്കോട് സ്വദേശി കുമ്മാളി നാസറിന്റെ പശുവിനെ കടുവ ആക്രമിച്ചു. കാലികളെ മെയ്യ്ക്കുന്നതിനിടെ കടുവയെ കണ്ടതോടെ നാസർ ഓടി രക്ഷപ്പെടുകയായിരുന്നു.
രണ്ടാഴ്ച മുൻപാണ് ടാപിംഗ് തൊഴിലാളിയായ ഗഫൂറിനെ കൊല്ലപ്പെടുത്തിയ കടുവയെ മേഖലയലിൽ നിന്ന് പിടികൂടിയത്. മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുകയായിരുന്നു.
kerala
ശബരിമല ട്രാക്ടര്‍ യാത്ര; എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ച; ആവര്‍ത്തിക്കരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം

ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത് കുമാറിന് വീഴ്ചയെന്ന് ഡിജിപിയുടെ റിപ്പോർട്ട്. ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കാലു വേദന കൊണ്ടാണ് ട്രാക്ടറിൽ കയറിയതെന്ന അജിത് കുമാറിന്റെ വാദം ഡിജിപി തള്ളി. ശബരിമലയിലെ നിയമങ്ങൾ അജിത് കുമാർ ലംഘിച്ചുവെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് എം.ആര്‍.അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര നടത്തിയെന്നായിരുന്നു ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകിട്ട് പമ്പ ഗണപതി ക്ഷേത്രത്തില്‍ തൊഴുത ശേഷം എം.ആര്‍.അജിത് കുമാര്‍ സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു. തുടര്‍ന്ന് സ്വാമി അയ്യപ്പന്‍ റോഡില്‍ നിന്ന് പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലേക്ക് കയറി. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്ത ഇടത്തായിരുന്നു എഡിജിപിയുടെ നിയമ വിരുദ്ധ ട്രാക്ടര്‍ യാത്ര. നവഗ്രഹ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത ശേഷം എംആര്‍ അജിത് കുമാര്‍ വൈകിട്ടോടെ ട്രാക്ടറില്‍ തന്നെ പമ്പയിലേക്ക് മടങ്ങി എന്നുമാണ് ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുമ്പ് ഹൈക്കോടതി വിധിയുണ്ട്.സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
-
kerala3 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
kerala3 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
film3 days ago
ആക്ഷന്‍ ഹീറോ ബിജു 2ന്റെ പേരില്‍ വഞ്ചനയെന്ന് പരാതി; നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്
-
kerala3 days ago
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ കേസെടുത്തു
-
india2 days ago
ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു
-
india3 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
News3 days ago
ഇറാഖിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; കുട്ടികളടക്കം 50 പേര് മരിച്ചു