Connect with us

More

നോട്ടു മാറ്റിവാങ്ങല്‍: ഡിസം. 30 വരെ രണ്ടായിരം രൂപ മാത്രം

Published

on

ന്യൂഡല്‍ഹി: അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള പരിധി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വെട്ടിക്കുറച്ചു. ഇനി ഒരാള്‍ക്ക് ഡിസംബര്‍ 30 വരെ പരമാവധി 2000 രൂപ വരെ മാത്രമേ മാറ്റി ലഭിക്കൂ. നേരത്തെ 4,500 രൂപയായിരുന്നു പരിധി. പുതിയ തീരുമാനം വന്നതോടെ ജനത്തിന്റെ ദുരിതം ഇരട്ടിയാകും.

അസാധുവാക്കിയ കറന്‍സി തിരിച്ചേല്‍പ്പിക്കുമ്പോള്‍ പകരം നല്‍കാന്‍ ആവശ്യത്തിന് പണമില്ലാത്തതാണ് പ്രതിസന്ധിക്കു കാരണം. എല്ലാവര്‍ക്കും പണം ലഭിക്കാന്‍ വേണ്ടിയാണ് പരിധി വെട്ടിക്കുറച്ചതെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്ദ ദാസ് പറഞ്ഞു.

4,000 രൂപ വരെ മാറ്റിവാങ്ങാനാണ് ആദ്യം കേന്ദ്രം അനുമതിനല്‍കിയിരുന്നത്. പരിധി പിന്നീട് 4,500 ആക്കി ഉയര്‍ത്തിയെങ്കിലും ചില്ലറയില്ലെന്ന കാരണം പറഞ്ഞ് ബാങ്കുകള്‍ 4,000 രൂപ മാത്രമേ നല്‍കിയിരുന്നുള്ളൂ. ചില ബാങ്കുകള്‍ 2,000, 3,000 രൂപ വീതം മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റി നല്‍കിയത്. ആവശ്യത്തിന് കറന്‍സി ലഭ്യമാണെന്ന് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാറും ആവര്‍ത്തിച്ചു പറയുമ്പോഴും ബാങ്കുകളിലെ സ്ഥിതി നേരെ തിരിച്ചാണ്. ഇതിനിടെയാണ് പരിധി വെട്ടിക്കുറച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മണിക്കൂറുകള്‍ വരിയില്‍ നിന്നാണ് പലരും 4,000 രൂപ വരെ മാറിയെടുക്കുന്നത്. ഇന്നു മുതല്‍ അത്രയും സമയം വരി നിന്നാല്‍ 2,000 രൂപ മാത്രമേ ലഭിക്കൂ. ഇതുതന്നെ 2,000 രൂപയുടെ കറന്‍സിയാണ് ബാങ്കുകള്‍ നല്‍കുന്നത്. 1000, 500 രൂപയുടെ നോട്ടുകള്‍ വിപണിയില്‍നിന്ന് ഒരുമിച്ച് പിന്‍വലിച്ചതോടെ 2,000 രൂപ നോട്ടു ലഭിച്ചവര്‍ ഇതു ചെലവഴിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.

വിവാഹം, കൃഷി ആവശ്യങ്ങള്‍ക്കായി പിന്‍വലിക്കാവുന്ന യഥാക്രമം രണ്ടര ലക്ഷം, 25,000 എന്നിങ്ങനെ പിന്‍വലിക്കാമെന്ന പ്രഖ്യാപനം മാത്രമാണ് ഏക ആശ്വാസം. അതേസമയം ആളുകള്‍ പണം പൂഴ്ത്തിവെക്കരുതെന്ന നിര്‍ദേശവുമായി റിസര്‍വ് ബാങ്ക് രംഗത്തെത്തി. വിപണിയില്‍ ആവശ്യത്തിന് പണമുണ്ട്. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പണമില്ലെന്ന് കരുതി പണം പൂഴ്ത്തിവെക്കരുതെന്നും ആര്‍.ബി.ഐ നിര്‍ദേശിച്ചു.

ധനകാര്യ സെക്രട്ടറിയുടെ പ്രഖ്യാപനങ്ങളിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:

റാബി സീസണ്‍ പ്രമാണിച്ച് കര്‍ഷകര്‍ക്ക് വിള വായ്പ, കിസാന്‍ ക്രഡിറ്റ് കാര്‍ഡ് എന്നിവ വഴി പരമാവധി 25,000 രൂപ വരെ പിന്‍വലിക്കാം.
അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ നല്‍കി മാറ്റിവാങ്ങാവുന്നത് പരമാവധി 2000 രൂപയാക്കി പരിധി കുറച്ചു. ഡിസംബര്‍ 30 വരെ ഒരാള്‍ക്ക് ഒരു തവണ മാത്രമേ പണം മാറ്റി വാങ്ങാനാകൂ. പണം മാറ്റിവാങ്ങുന്നവരുടെ വിരലില്‍ മഷിടയാളം പതിക്കണന്നെ നിര്‍ദേശം കര്‍ശനമാക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിവാഹ ആവശ്യത്തിനായി ബാങ്കുകളില്‍നിന്ന് രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാം. വധു, വരന്‍, ഇവരുടെ മാതാവ്, പിതാവ് എന്നിവര്‍ക്ക് മാത്രമേ പണം പിന്‍വലിക്കാനാവൂ. വിവാഹ നിശ്ചയം സംബന്ധിച്ച തെളിവ് ബാങ്ക് മുമ്പാകെ ഹാജരാക്കണം.
കൃഷി അനുബന്ധ വ്യാപാരികള്‍ക്ക് ജീവനക്കാര്‍ക്ക് കൂലി കൊടുക്കാന്‍ ഉള്‍പ്പെടെ ആഴ്ചയില്‍ പരമാവധി 50,000 രൂപ വരെ പിന്‍വലിക്കാം.
വിള ഇന്‍ഷൂറന്‍സ് പ്രീമിയം അടക്കാനുള്ള സമയം 15 ദിവസത്തേക്ക് മാത്രമായിരിക്കും
ഗ്രൂപ്പ് സി വരെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ക്യാഷ് ആയി അഡ്വാന്‍സ് ശമ്പളം നല്‍കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending