Connect with us

Video Stories

പ്രണബില്‍നിന്ന് കോവിന്ദിലേക്ക്

Published

on

‘ഡോ. രാജേന്ദ്രപ്രസാദ്, ഡോ. രാധാകൃഷ്ണന്‍, ഡോ. എ.പി.ജെ അബ്ദുല്‍കലാം തുടങ്ങിയവര്‍ നയിച്ച പാതയിലൂടെ സഞ്ചരിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഇന്ത്യയുടെ വൈവിധ്യത്തിലും പുരോഗതിയിലും പാരമ്പര്യത്തിലും പൗരന്മാരിലും നാം അഭിമാനം കൊള്ളുന്നു. വ്യത്യസ്തരാണ്; പക്ഷേ നമ്മള്‍ ഒറ്റക്കെട്ടാണ്. ഇതാണ് നമ്മുടെ പരമ്പരാഗത മൂല്യങ്ങള്‍. ഇതില്‍ ഒരു തരത്തിലുള്ള വൈരുധ്യവും ബദല്‍ അഭിപ്രായവും ഇല്ല. വമ്പിച്ച പുരോഗതിയുള്ള ഒരു സമ്പദ് വ്യവസ്ഥയെയും വിദ്യാസമ്പന്നവും ധാര്‍മികവും പരസ്പരകൊടുക്കല്‍ വാങ്ങലുകളുള്ളതും സന്തുലിതവുമായ ഒരു സമൂഹത്തെയും നമുക്ക് സൃഷ്ടിക്കേണ്ടതുണ്ട്; മഹാത്മാഗാന്ധിയും പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയും സ്വപ്‌നം കണ്ട ഒരു സമൂഹത്തെ’. തീര്‍ത്തും താഴേക്കിടയില്‍ നിന്നുയര്‍ന്നുവന്ന് രാജ്യത്തിന്റെ ഭരണഘടനയുടെ കാവലാളായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്ന, ഡോ. കെ.ആര്‍ നാരായണനു ശേഷമുള്ള രാജ്യത്തിന്റെ രണ്ടാമത്തെ ദലിത്‌രാഷ്ട്രപതിയാണ് ഉത്തര്‍പ്രദേശുകാരനായ രാംനാഥ്‌കോവിന്ദ്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അദ്ദേഹം ഇന്നലെ നടത്തിയ മേല്‍പ്രസംഗത്തിനിടെ തന്റെ പൂര്‍വകാല ജീവിതത്തെക്കുറിച്ചും ധാര്‍മികതയെക്കുറിച്ചും രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുമൊക്കെ ചിന്തോദ്ദീപകമായി പരാമര്‍ശിച്ചുവെങ്കിലും ധര്‍മനിരപേക്ഷത അഥവാ മതേതരത്വം എന്ന വാക്ക് പതിനഞ്ചു മിനിറ്റോളം നീണ്ടുനിന്ന ഹിന്ദി പ്രസംഗത്തില്‍ എവിടെയും ആരും കേട്ടില്ല. കഴിഞ്ഞദിവസം സ്ഥാനമൊഴിയുന്ന വേളയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഓര്‍മിപ്പിച്ച സഹിഷ്ണുതയെക്കുറിച്ചും കോവിന്ദ് മിണ്ടിയില്ല. കഴിഞ്ഞ പതിനാലു തവണയും നടന്ന കേവലമായ അധികാര കൈമാറ്റമല്ല രാംനാഥ് കോവിന്ദിലൂടെ ചൊവ്വാഴ്ച സംഭവിച്ചിരിക്കുന്നത് എന്ന ആശങ്കയുടെ ചുവട്ടിലാണ് ഈ മന:പൂര്‍വമായുള്ള ഒഴിവാകല്‍.
രാജ്യത്തെ പകുതിയോളം വരുന്ന ദലിതുകളടക്കമുള്ള ദരിദ്രനാരായണന്മാര്‍ക്ക് ഏഴുപതിറ്റാണ്ടത്തെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിലും വയറുനിറച്ച് ഭക്ഷിക്കാനോ സ്വാഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാനോ കഴിയാത്ത അവസ്ഥയിലാണ് കോവിന്ദിന്റെ അധികാരാരോഹണമെന്നത് ആലോചനാമൃതമാണ്. ദീര്‍ഘവീക്ഷണത്തോടെയുള്ളതും സന്തുലിതവുമായ നയസമീപനങ്ങളിലൂടെയും പരിപാടികളിലൂടെയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്്‌റു മുതല്‍ രാജീവ്ഗാന്ധി വരെയുള്ള ഭരണത്തലവന്മാര്‍ നിര്‍മിച്ചെടുത്ത രാജ്യമാണ് ഇതുവരെയും നാം കണ്ടതും അനുഭവിച്ചതുമായ സ്വച്ഛസുന്ദരമായ ഇന്ത്യ. എന്നാലിന്ന് ഇരുപത്തഞ്ച് ശതമാനത്തോളം വരുന്ന ദലിതുകളും പതിനഞ്ച് ശതമാനത്തോളം വരുന്ന മുസ്്‌ലിംകളുമൊക്കെ ഇന്ന് സംഘ്പരിവാരത്തില്‍ നിന്ന് കടുത്ത ഭീഷണിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ കാപാലികരുടെ സംരക്ഷകരായി ഭരണക്കാരും. ഭരണഘടനാശില്‍പി ഡോ. ഭീംറാവു അംബേദ്കര്‍ തന്റെ സമുദായത്തെക്കുറിച്ച് പ്രകടിപ്പിച്ച ആശങ്ക ഏറിയും കുറഞ്ഞും അതേപടി രാജ്യത്തിന്നും നിലനില്‍ക്കുന്നു. കുലത്തൊഴില്‍ ചെയ്തതിന് കടുത്ത മര്‍ദനമേല്‍ക്കേണ്ടിവരികയും മരത്തില്‍ കെട്ടിത്തൂക്കി കൊല്ലപ്പെടുകയും ചെയ്യേണ്ടിവരുന്ന ദലിതുകള്‍. ഗോമാതാവിന്റെ മറവില്‍ മുസ്‌ലിംകളെ തെരുവില്‍ അടിച്ചുകൊല്ലുന്നു. ഇതിന്മേലേതിലെങ്കിലും നമ്മുടെ പുതിയ രാഷ്ട്രപതി പ്രതികരിച്ചുകണ്ടതായി കഴിഞ്ഞ കാലത്തൊന്നും ഇന്ത്യന്‍ ജനത കേട്ടിട്ടില്ല. ദലിതുകളുടെ പ്രതിനിധിയായി രാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ രാജ്യത്തെ ദലിത് സമൂഹം ആഹ്ലാദിക്കുന്ന കാഴ്ചയും അതുകൊണ്ടുതന്നെ രാജ്യത്തെവിടെയും കാണുന്നുമില്ല. ഇത്തരമൊരു അവസരത്തില്‍ നാടിന്റെ വൈവിധ്യത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും അഖണ്ഡതയെക്കുറിച്ചും ഉപദേശിക്കുന്ന കൂട്ടത്തിലെങ്കിലും രാജ്യത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ മതനിരപേക്ഷതയെക്കുറിച്ച് എന്തുകൊണ്ട് പുതിയ രാഷ്ട്രപതി പരാമര്‍ശിക്കാന്‍ വിട്ടുപോയി എന്നത് യദൃച്ഛയാ സംഭവിച്ചൊരു ഓര്‍മ്മത്തെറ്റ് മാത്രമായി ചുരുക്കിക്കാണാനാവുമോ എന്നത് സംശയജനകമാണ്. രണ്ടു വര്‍ഷം മുമ്പാണ് ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ‘മതേതരത്വം’ എന്ന വാക്ക് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ബി.ജെ.പിയിലെ ചിലര്‍ ആലോചിച്ചത് എന്നതോര്‍ക്കുക.
ബഹുസ്വര സാംസ്‌കാരികതയില്‍ ലോകത്തിന് മാതൃകയായ ഇന്ത്യയില്‍ മുമ്പും തീവ്ര വലതുപക്ഷത്തിന് അധികാരം ലഭിച്ചിട്ടുണ്ടെങ്കിലും ഇത്തവണയാണ് ഒരു ബി.ജെ.പി-ആര്‍.എസ്.എസ് അനുഭാവിയെ രാജ്യത്തിന്റെ അത്യുന്നത പദവിയിലേക്ക് പിടിച്ചിരുത്താന്‍ ആ ശക്തികള്‍ക്കായിരിക്കുന്നത്. 2014 മുതല്‍ ബി.ജെ.പി നടത്തിവരുന്ന അധികാര കടന്നുകയറ്റത്തിന്റെ മറ്റൊരു നാഴികക്കല്ലാണ് കോവിന്ദ് രാഷ്ട്രത്തിന്റെ സര്‍വസൈന്യാധിപനുമായി തെരഞ്ഞെടുക്കപ്പെടുന്നതിലൂടെ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, ലോക്‌സഭാ സ്പീക്കര്‍ പോലുള്ള ഉന്നത ഭരണഘടനാ സ്ഥാനങ്ങളില്‍ തങ്ങളുടെ ഇംഗിതക്കാരെ കയറ്റിയിരുത്തുന്നതില്‍ വലതുപക്ഷ തീവ്രശക്തികളും അതിന്റെ രാഷ്ട്രീയ രൂപമായ രാഷ്ട്രീയ സ്വയം സേവക സംഘവും വിജയിച്ചു കഴിഞ്ഞതായാണ് സമകാലികയാഥാര്‍ത്ഥ്യം. രാജ്യം ഏതു ദിശയിലേക്കാണ് വരുംനാളുകളില്‍ ചരിക്കാന്‍ പോകുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് കോവിന്ദിന്റെ സ്ഥാനാരോഹണത്തിലൂടെ രാജ്യം ചിന്തിച്ചുകൊണ്ടിരിക്കുന്നത്.
ദേശീയതയെ ഹിന്ദുത്വത്തിന്റെ പര്യായമായി അവതരിപ്പിച്ച് പൗരന്മാരെ തെറ്റിദ്ധരിപ്പിച്ചും തമ്മില്‍ തല്ലിച്ചും കൊല്ലിച്ചും രാജ്യഭരണം മുന്നോട്ടുകൊണ്ടുപോകുന്നൊരു പ്രധാനമന്ത്രിയും കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന കണക്ക് പുത്തന്‍ വംശീയ വെറികള്‍ പാടി നടക്കുന്നൊരു പാര്‍ട്ടി പ്രസിഡന്റും ഉള്ള നിലക്ക് തങ്ങളുടെ ഹിന്ദു രാഷ്ട്ര അജണ്ട വൈകാതെ പുറത്തെടുക്കാനാകും എന്ന ആശയമാണ് പല സംഘ്പരിവാരവിശാരദന്മാരും പങ്കുവെക്കുന്നത്. എന്നാല്‍ അതിലേക്കുള്ള വഴി എളുപ്പമാക്കുകയാവരുത് കോവിന്ദിന്റെ കര്‍ത്തവ്യം. മറിച്ച് പരമാധികാര, മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക് എന്ന രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക് ഒരു പോറലും സംഭവിക്കപ്പെടാതെ കാത്തുരക്ഷിക്കേണ്ട ഭാരിച്ചതും അതീവഗൗരവമാര്‍ന്നതുമായ ഉത്തരവാദിത്തമാണ് മോദിയുടെ കാലത്തെ രാഷ്ട്രപതിക്ക് നിര്‍വഹിക്കാനുള്ളത്. നിരപരാധികള്‍ കൊലചെയ്യപ്പെടുമ്പോഴും ജനശബ്ദം ആഞ്ഞടിക്കേണ്ട പാര്‍ലമെന്റില്‍നിന്ന് ഒളിച്ചോടിയും സാമാജികരെ പുറത്താക്കിയും പിന്‍വാതിലിലൂടെ ഓര്‍ഡിനന്‍സുകള്‍ പാസാക്കിയെടുക്കുമ്പോഴും നാടിനെ ബാധിക്കുന്ന അധികാരികളുടെ കൊള്ളരുതായ്മകള്‍ സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പ്രണബ്മുഖര്‍ജി നിരന്തരം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ കോവിന്ദിലൂടെ ഇനിയുള്ള കാലം ഓര്‍ഡിനന്‍സ് രാജ് അടക്കമുള്ള അജണ്ടകള്‍ സുഗമമായി നടപ്പാക്കാമെന്നാകും ഭരണക്കാരുടെ ചിന്ത. അതാകാതിരിക്കട്ടെ ഇനിയുള്ള അഞ്ചു സംവല്‍സരവും റെയ്‌സിന കുന്നില്‍ നിന്ന് നമുക്ക് കേള്‍ക്കേണ്ടിവരുന്നത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending