Connect with us

Video Stories

മുത്തലാഖ്: കോടതിവിധി ദുരുപയോഗിക്കരുത്

Published

on

മുസ്‌ലിംകളിലെ വിവാഹമോചനവുമായി ബന്ധപ്പെട്ട മുത്തലാഖ് സമ്പ്രദായം ഭരണഘടനാവിരുദ്ധമാണെന്ന് ഭൂരിപക്ഷവിധി പ്രസ്താവത്തിലൂടെ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു. ചീഫ്ജസ്റ്റിസ് ജെ.എസ് കെഹാര്‍ അടങ്ങുന്ന അഞ്ചംഗ ഭരണഘടനാബെഞ്ചാണ് മുത്തലാഖ് ഭരണഘടനാവിരുദ്ധമാണോ എന്ന വിഷയം രണ്ടുവര്‍ഷത്തോളമായി പരിശോധിച്ച് നിര്‍ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ബെഞ്ചിലെ ഫാലി എസ്. നരിമാന്‍, യു.യു ലളിത്, കുര്യന്‍ജോസഫ് എന്നീ ന്യായാധിപന്മാര്‍ മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന് വിലയിരുത്തിയപ്പോള്‍ ചീഫ് ജസ്റ്റിസ് കെഹാറും ജസ്റ്റിസ് അബ്ദുല്‍ നസീറും അങ്ങനെയല്ലെന്ന വിലയിരുത്തലാണ് നടത്തിയിരിക്കുന്നത്. എങ്കിലും സുപ്രീംകോടതി വിധി രാജ്യത്തെ നിയമമാണെന്ന വസ്തുതവെച്ച് ഇന്നലെ മുതല്‍ മുത്തലാഖ് രാജ്യത്ത് നിരോധിതമായിരിക്കുകയാണ്. രണ്ടുവീതം ജഡ്ജിമാര്‍ മുത്തലാഖിനെ എതിര്‍ത്തും അനുകൂലിച്ചും വിധിയെഴുതിയപ്പോള്‍ ജസ്റ്റിസ് യു.യു ലളിതിന്റെ നിരീക്ഷണമാണ് നിര്‍ണായകമായത്. വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രിയടക്കം വിശേഷിപ്പിക്കുമ്പോള്‍, നിലവിലെ 1956ലെ വിവാഹ മോചനനിയമം മതിയെന്നാണ് കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ് അഭിപ്രായപ്പെട്ടിരിക്കുന്നത്. പ്രത്യേക വ്യക്തിനിയമങ്ങള്‍ ഇല്ലാതാക്കി രാജ്യത്ത് ഏകവ്യക്തിനിയമം ഏര്‍പെടുത്താനുള്ള പഴുതായാണ് വിധിയെ ബി.ജെ.പി വ്യാഖ്യാനിക്കുന്നത്. ലോകത്ത് വിവിധ സാംസ്‌കാരിക പൈതൃകങ്ങളുള്ള നൂറ്റിമുപ്പതുകോടി ജനതയടങ്ങുന്ന, മതേതതര രാജ്യമായ ഇന്ത്യയിലെ പതിനെട്ടരക്കോടിവരുന്ന മുസ്‌ലിംകളുടെ വിശ്വാസ സംഹിതകളുടെമേല്‍ പ്രസ്തുതവിധി കൈകടത്തുന്നുണ്ടോ എന്ന സുപ്രധാന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്.
തുല്യനീതി എന്ന ഭരണഘടനയുടെ പതിനാലാം വകുപ്പിലെ മൗലികാവകാശത്തിന്റെ ധ്വംസനമാണ് മുത്തലാഖ് എന്ന പരാതിക്കാരുടെ വാദം അംഗീകരിച്ച മൂന്നു ന്യായാധിപന്മാര്‍, മുത്തലാഖ് മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഭാഗമായി കാണാനാവില്ലെന്ന് പറയുന്നു. ഇരുപത്തഞ്ചാം വകുപ്പ് അനുവദിച്ചിരിക്കുന്ന മത വിശ്വാസ സ്വാതന്ത്ര്യം മുത്തലാഖ് നിരോധിക്കുന്നതിലൂടെ ഹനിക്കപ്പെടുന്നില്ലെന്നും മൂവരും വിധിച്ചിരിക്കുന്നു. എന്നാല്‍ ജസ്റ്റിസ് കെഹാറും ജസ്റ്റിസ് അബ്ദുല്‍നസീറും ചൂണ്ടിക്കാട്ടുന്നത് മറിച്ചാണ്. മുത്തലാഖ് 1400 കൊല്ലമായി മുസ്‌ലിംകള്‍ ആചരിച്ചുവരുന്നതാണെന്നും മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണിതെന്നും ഇവരിരുവരും പറയുന്നു. പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയതുപോലെ ഭരണഘടനയുടെ തുല്യതക്കുള്ള അവകാശം (14-ാം വകുപ്പ്), അഭിപ്രായ സ്വാതന്ത്ര്യം (19), ജീവിക്കാനുള്ള സ്വാതന്ത്ര്യം (21) എന്നിവയെ മുത്തലാഖ് ഹനിക്കുന്നില്ലെന്നും ചീഫ്ജസ്റ്റിസ് അഭിപ്രായപ്പെടുന്നു. തദ്്‌വിഷയത്തില്‍ ഒരു യോജിച്ച നിയമനിര്‍മാണത്തെക്കുറിച്ച് ആലോചിക്കാനും ജസ്റ്റിസ് കെഹാറും ജസ്റ്റിസ് നസീറും ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്.
പരാതിക്കാരായ മുസ്‌ലിം സ്ത്രീകള്‍ കോടതിയെ നീതിക്കായി സമീപിക്കുമ്പോള്‍ തങ്ങള്‍ക്ക് കൈയും കെട്ടിയിരിക്കാനാകില്ലെന്നാണ് ജസ്റ്റിസ്‌നരിമാന്‍ തന്റെ വിധിയില്‍ പറയുന്നത്. 1937ലെ ഇന്ത്യന്‍ ശരീഅത്ത് നിയമത്തിലെ രണ്ടാം ഭാഗത്തിലുള്ള തലാഖ് ഇ ബിദ്അ, തലാഖ് ഇ അഹ്‌സന്‍, തലാഖ് ഇ ഹസന്‍ എന്നിവ മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഭാഗമാണെങ്കിലും അത് ഭരണഘടനയുടെ മൗലികാവകാശങ്ങളുടെ മേലല്ലെന്ന് ജസ്റ്റിസ് നരിമാന്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഒരു നിയമവും മൗലികാവകാശങ്ങളുടെ ലംഘനമാകരുതെന്ന് 13-ാം വകുപ്പ് അനുശാസിക്കുന്നുണ്ടെന്നും നരിമാന്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സുപ്രധാനവും ദൂരവ്യാപക ഫലം ഉണ്ടാക്കാവുന്നതുമായ നിരീക്ഷണമാണ്. ക്രാന്തദര്‍ശികളായ ഭരണഘടനാനിര്‍മാതാക്കള്‍ കൂലങ്കഷമായി ചര്‍ച്ച ചെയ്ത് രേഖപ്പെടുത്തിവെച്ച നിയമങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് രാജ്യത്ത് അതത് വ്യക്തിനിയമങ്ങളും നിലനിന്നിരുന്നത് എന്ന് കാണാം. ഇതിന്റെ ചുവടുപിടിച്ചാകണം വ്യക്തിനിയമത്തിന് കീഴിലായതിനാല്‍ മുത്തലാഖ് വിഷയത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് ചീഫ്ജസ്റ്റിസും ജസ്റ്റിസ് നസീറും ഉന്നയിച്ചിരിക്കുന്നത്.
2015 ഒക്ടോബറില്‍ മുത്തലാഖ് പ്രകാരം വിവാഹമോചിതയായ സൈറാബാനു നല്‍കിയ പൊതുതാല്‍പര്യ പരാതിയിലാണ് സുപ്രീംകോടതി ഇതുസംബന്ധിച്ച് കേസെടുത്ത് വിചാരണ ആരംഭിച്ചത്. മറ്റു നാല് മുസ്‌ലിം സ്ത്രീകളുടെ പരാതികളും കേസില്‍ പിന്നീട് ഉള്‍പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ മേയിലാണ് വിചാരണ പൂര്‍ത്തിയായത്. കേസില്‍ പരാതിക്കാര്‍ക്ക് അനുകൂലമായി കേന്ദ്ര സര്‍ക്കാരും മുസ്‌ലിംകള്‍ക്കുവേണ്ടി അഖിലേന്ത്യാമുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും കക്ഷിചേരുകയുണ്ടായി. മുത്തലാഖ് നിരോധിക്കണമെന്നും പകരം പുതിയ നിയമം ഉണ്ടാക്കാമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. സര്‍ക്കാര്‍വാദം രണ്ടു ജഡ്ജിമാര്‍ മാത്രം അംഗീകരിച്ചതോടെ പൊതുനിയമം എന്ന സൗകര്യത്തിലേക്ക് സര്‍ക്കാരും ബി.ജെ.പിയും എത്തിപ്പെട്ടിരിക്കുകയാണിപ്പോള്‍. ഇന്ത്യന്‍ മുസ്‌ലിംകളിലെ ഒരുശതമാനത്തില്‍ താഴെമാത്രം വരുന്നവരുടെ പ്രശ്‌നമാണ് മുത്തലാഖ് അഥവാ ഒറ്റത്തവണ മൂന്നുതലാഖ് ചൊല്ലല്‍. ഇതുമൂലം മുസ്‌ലിം സ്ത്രീകള്‍ വ്യാപകമായി പീഡിപ്പിക്കപ്പെടുകയാണെന്ന പ്രചാരണമാണ് ബി.ജെ.പി രാജ്യത്താകെ ഉയര്‍ത്തിവിട്ടിരിക്കുന്നത്. കോടതിക്കുപുറത്തും തെരഞ്ഞെടുപ്പു പ്രചാരണങ്ങളിലും മറ്റും പ്രധാനമന്ത്രിതന്നെ മുത്തലാഖ് മുസ്‌ലിം സ്ത്രീകളുടെ ശാപമാണെന്നും അത് നിരോധിക്കണമെന്നും പരസ്യപ്രഖ്യാപനം നടത്തി. ഇതിനിടെ ഭൂരിപക്ഷ സമുദായങ്ങളിലെ പതിനായിരക്കണക്കിന് അശരണരായ വിധവകളുടെ കാര്യം ഇക്കൂട്ടര്‍ സൗകര്യപൂര്‍വം മറക്കുകയും ചെയ്യുന്നു.
മുത്തലാഖിനെ തങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും ദുരുപയോഗത്തിനെതിരെ ജാഗ്രത പാലിക്കുമെന്നുമായിരുന്നു വ്യക്തിനിയമ ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. സമുദായത്തിനകത്ത് പണ്ഡിതര്‍ ചേര്‍ന്ന് തീരുമാനത്തിലെടുക്കലാണ് നല്ലതെന്നും അതില്‍ കോടതിയോ സര്‍ക്കാരോ ഇടപെടേണ്ടതില്ലെന്നും ബോര്‍ഡിനുവേണ്ടി അഡ്വ. കപില്‍സിബല്‍ വാദിച്ചു. ദൈവം അനുവദനീയമാക്കപ്പെട്ടതില്‍ ഏറ്റവും അനിഷ്ടകരമായ വിഷയങ്ങളിലൊന്നാണ് വിവാഹമോചനം എന്നാണ് ഖുര്‍ആന്‍ വചനം തന്നെ. പരസ്പരം ഇഷ്ടപ്പെടാതെ ദമ്പതികള്‍ കാലാകാലം കഴിഞ്ഞുകൂടണമെന്ന് ആര്‍ക്കും ശഠിക്കാനാകില്ല. അങ്ങനെവരുന്നത് തിക്തവും സംഘര്‍ഷജഡിലവുമായ കുടുംബാന്തരീക്ഷത്തിന് ഇടവരുത്തും. ഇതിനാണ് ഭര്‍ത്താവിന് തലാഖ് അവകാശം ഇസ്‌ലാം അനുവദിച്ചത്. ഭാര്യക്കും ഭര്‍ത്താവിനെ വിവാഹമോചനം നടത്തുന്നതിനും ഇസ്‌ലാമില്‍ ഫസ്‌ക് എന്ന വ്യവസ്ഥയുണ്ട്. വിധിയോടെ മുത്തലാഖ് പ്രകാരം വിവാഹമോചിതയായ പ്രസ്തുത കേസിലെ അഞ്ച് പരാതിക്കാരികളുടെ വിവാഹം സാധുവായിരിക്കുകയാണ്. ഇത്തരമൊരവസ്ഥയില്‍ ഇഷ്ടമല്ലാത്ത ഭര്‍ത്താവിനൊപ്പം കഴിയേണ്ടിവരുന്ന ഇവരുടെ സ്ഥിതിയെന്തായിരിക്കും? മുസ്‌ലിംകളിലെ ബഹുഭാര്യാത്വം, നിക്കാഹ് ഹലാല, വസ്ത്രധാരണരീതി, സ്വത്താവകാശം, മതപഠനം തുടങ്ങിയ നാനാവിധ വിഷയങ്ങളിലെല്ലാം പ്രതിലോമകരമായ നിലപാടാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കുള്ളത്് എന്നതും വിധി ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയെയാണ് സൂചിപ്പിക്കുന്നത്. ഇതിനെ ചെറുക്കാനുള്ള ആര്‍ജവമാണ് രാജ്യസ്‌നേഹികളില്‍ നിന്ന് ഉയര്‍ന്നുവരേണ്ടത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending