Connect with us

Views

വിഷുവിന് ഇരുട്ടടിയായി വീണ്ടും നോട്ടുക്ഷാമം

Published

on

രാജ്യത്തൊട്ടാകെ നോട്ടുക്ഷാമം അനുഭവപ്പെടുന്നുവെന്നാണ് കഴിഞ്ഞ ഒരാഴ്ചയായി പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ വിഷു- ഈസ്റ്റര്‍ ഉല്‍സവത്തിനുള്ള തിരക്കിനിടയിലിടയിലാണ് ജനം നോട്ടുപ്രതിസന്ധിയെ മൂന്നുമാസത്തിനുശേഷം വീണ്ടും അഭിമുഖീകരിക്കുന്നത്. പലനഗരങ്ങളിലും എഴുപതുശതമാനംവരെ നോട്ടുക്ഷാമം അനുഭവപ്പെടുന്നതായാണ് വിവരം. നോട്ടിന് ജനങ്ങള്‍ പൊതുവെ ആശ്രയിക്കുന്ന ബാങ്കുകളിലും എ.ടി.എമ്മുകളിലും കറന്‍സി കണികാണാന്‍ പോലും പറ്റാത്ത അവസ്ഥയാണുണ്ടായിട്ടുള്ളത്. ട്രഷറികളില്‍ പണമില്ലാത്തതുമൂലം സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും പോലും കൊടുക്കാനാകാതെ സംസ്ഥാനസര്‍ക്കാരുകളും സ്ഥാപനങ്ങളും വിഷമിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ 122 കോടി ആവശ്യപ്പെട്ടപ്പോള്‍ 52 കോടി മാത്രമാണ് റിസര്‍വ്ബാങ്ക് അനുവദിച്ചത്. ബാങ്കുകളില്‍ ഇടപാടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ കശപിശയും പതിവായിട്ടുണ്ട്. വിഷുവിന് കൈനീട്ടം നല്‍കാന്‍ പോലും പുതിയ നോട്ട് കണികാണാനാകാത്ത ദു:സ്ഥിതി.
ഡിജിറ്റല്‍ ബാങ്കിംഗ് പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൃത്രിമമായി നോട്ടുക്ഷാമം സൃഷ്ടിക്കുകയാണ് സര്‍ക്കാരെന്നാണ് സൂചന. വടക്കേഇന്ത്യയില്‍ വൈശാഖി ആഘോഷം കൂടിയാണ് ഈ നാളുകളില്‍. സത്യത്തില്‍ ഇത് ജനത്തെ ശിക്ഷിക്കുന്നതിന് തുല്യമാണ്. കൊല്‍ക്കത്ത, മുംബൈ, ചെന്നൈ പോലുള്ള നഗരങ്ങളില്‍ പോലും ജനങ്ങള്‍ എ.ടി.എമ്മുകളില്‍ ചെന്ന് വെറുംകയ്യോടെ മടങ്ങേണ്ടിവരുന്നു. ഇവിടങ്ങളില്‍ പകുതിയോളം എ.ടി.എമ്മുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഹൈദരാബാദില്‍ 83 ശതമാനം എ.ടി.എമ്മുകളിലും പണമില്ലെന്നാണ് വിവരം. പൂനെയില്‍ ജനക്കൂട്ടം എ.ടി.എമ്മുകള്‍ അടിച്ചുതകര്‍ക്കുന്ന സംഭവം വരെയുണ്ടായി. ഡല്‍ഹിയില്‍ നഗരസഭാ തിരഞ്ഞെടുപ്പ് അടുത്തതിനാലാവണം അവിടെ പണത്തിന് വലിയ ക്ഷാമമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിനര്‍ഥം കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് നോട്ടുവിതരണവും ഇപ്പോഴത്തെ പ്രതിസന്ധിയുമെന്നാണ് വ്യക്തമാകുന്നത്.
രാജ്യത്ത് നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ച ശേഷം അതിന് ബദലായി പുതിയ നോട്ടുകള്‍ വിതരണത്തിനെത്തിക്കാത്തതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. 2106 നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ഞൂറ്, ആയിരം രൂപ നോട്ടുകളുടെ പ്രചാരം ഒറ്റയടിക്ക് റദ്ദാക്കുമ്പോള്‍ ഇത്രവലിയൊരു ആഘാതം സാധാരണ ജനത പ്രതീക്ഷിച്ചിരുന്നില്ല. 17.97 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് അന്നേദിവസം വരെ നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്നതെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്ക്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 16 ലക്ഷം കോടി രൂപയാണ് റദ്ദാക്കിയത്. രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളാണ് ഇതിലൂടെ പിന്‍വലിക്കപ്പെട്ടത്. പകരം പതിനായിരവും മറ്റുമായി രണ്ടായിരത്തിന്റെ പുതിയ നോട്ടുകള്‍ വിതരണം ചെയ്യുമെന്നാണ് സര്‍ക്കാരും റിസര്‍വ് ബാങ്ക് അധികൃതരും പറഞ്ഞിരുന്നത്. പിന്‍വലിച്ച മുഴുവന്‍ തിരിച്ചുവരില്ലെന്നും മൂന്നുലക്ഷം കോടി രൂപ കള്ളപ്പണമായി ജനം നശിപ്പിക്കുമെന്നുമായിരുന്നു കണക്കുകൂട്ടലെങ്കില്‍ മുഴുവന്‍ തുകയും തിരിച്ചുവന്നതായാണ് പിന്നീട് വെളിപ്പെടുത്തപ്പെട്ടത്. ഇതോടെ കള്ളപ്പണം പിടികൂടാനാണ് നോട്ടുനിരോധിച്ചതെന്ന വാദത്തിന്റെ മുനയൊടിയുകയായിരുന്നു. രാജ്യത്തെ 1.20 ലക്ഷം എ.ടി.എമ്മുകള്‍ മിക്കതും പ്രവര്‍ത്തിക്കാതാകുകയോ ഭാഗികമായി പ്രവര്‍ത്തിക്കുകയോ മാത്രമാണ് ചെയ്തത്. മൊത്തം 60 ഉത്തരവുകളാണ് ഇതിനായി കേന്ദ്രധനമന്ത്രാലയവും റിസര്‍വ്ബാങ്കും പുറപ്പെടുവിച്ചത്.
കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം 17. 97 ലക്ഷത്തിനുപകരമായി രാജ്യത്ത് പ്രചാരത്തിലുള്ളത് 13.35 ലക്ഷം കോടി രൂപയാണെന്നാണ് കണക്ക്. അതിനര്‍ഥം ഏതാണ്ട് അഞ്ചുലക്ഷം കോടി രൂപ രാജ്യത്ത് പൊടുന്നനെ പ്രചാരത്തിലില്ലാതായിരിക്കുന്നു. ഇതൊരു നിസ്സാരകാര്യമായി തള്ളിക്കളയാനാവില്ലെന്ന് പറഞ്ഞവരെ മുഴുവന്‍ അടച്ചാക്ഷേപിച്ചവര്‍ക്ക് ഇപ്പോഴത്തെ നോട്ടുപ്രതിസന്ധിയെക്കുറിച്ച് ഉരിയാട്ടമില്ലാതായിരിക്കുന്നു.
തങ്ങള്‍ സ്വന്തമായി അധ്വാനിച്ച് ബാങ്കുകളില്‍ നിക്ഷേപിച്ച പണം സര്‍ക്കാരിന്റെ സ്വത്തായി മാറുകയും അത് തങ്ങളുടെ അത്യാവശ്യത്തിന് പോലും ഉപയോഗിക്കാന്‍ പറ്റാതാകുകയും ചെയ്യുന്നുവെന്നതിനെ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനെ പോലുള്ളവര്‍ കൊള്ളയായി വിശേഷിപ്പിച്ചതാണ്. ഇതിനെതിരെ ബി.ജെ.പിക്കാരും മോദി തന്നെയും അതിശക്തമായി രംഗത്തുവന്നു. എം.ടിയെപോലുള്ള പ്രമുഖര്‍ തുഗഌക്കിയന്‍ നടപടിയെന്നാണ് നോട്ടുനിരോധനത്തെ വിശേഷിപ്പിച്ചത്. ഇതെല്ലാം ശരിയാണെന്ന് വരികയാണ് വിഷുവിനുപോലും സ്വന്തം പണം പിന്‍വലിക്കാന്‍ കഴിയാത്ത ഇപ്പോഴത്തെ അവസ്ഥയിലൂടെ. ഇതിലൂടെ വ്യാപാരരംഗവും തകര്‍ച്ചയെ നേരിടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പൊതുവെ മാന്ദ്യം നേരിട്ടുവരുന്ന രാജ്യത്ത് നോട്ടുക്ഷാമം കൂടിയാകുന്നതോടെ വലിയ പ്രത്യാഘാതമായിരിക്കും സംഭവിക്കാന്‍ പോകുന്നത്. സംഭവത്തെപ്പറ്റി റിസര്‍വ് ബാങ്കിന് ഒരു വിശദീകരണവും നല്‍കാനാവുന്നില്ലെന്നതും ഞെട്ടിപ്പിക്കുന്നതാണ്. ജനത്തിന് പഴയ നോട്ടുകളെങ്കിലും നല്‍കി പ്രശ്‌നം പരിഹരിക്കണമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. പക്ഷേ അതിനുപോലും പണം തികയുന്നില്ലെന്നാണ് പറയപ്പെടുന്നത്. കീറിയ നോട്ടുകള്‍ കൊണ്ട് ഉണ്ടായേക്കുന്നബുദ്ധിമുട്ടുകളാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. നോട്ടുനിരോധനത്തിലൂടെ കള്ളനോട്ടെല്ലാം പിടിക്കാമെന്നുകരുതിയവര്‍ക്ക് ഇപ്പോഴും അക്കാര്യത്തില്‍ മറുപടിയില്ലാതായിരിക്കുന്നുവെന്നതിന്റെ തെളിവാണ് തമിഴ്‌നാട്ടിലെ ആര്‍.കെ നഗര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ വിതരണം ചെയ്ത 89 കോടി കറന്‍സി.
ബാങ്കുകള്‍ ഏര്‍പെടുത്തിയിരിക്കുന്ന പുതിയ ഫീസുകളും സേവനനിരക്കുകളും സാധാരണക്കാരന്റെ നിക്ഷേപം ആകര്‍ഷിക്കാനിടയാക്കില്ലെന്നും പുതിയ സംഭവം തെളിയിക്കുന്നു. മാസത്തില്‍ അഞ്ചുതവണയില്‍ കൂടുതല്‍ എ.ടി.എം സേവനം ഉപയോഗപ്പെടുത്തിയാല്‍ പിഴ നല്‍കണമെന്ന വ്യവസ്ഥ കാരണം പലരും കൂടിയ തുകകള്‍ ഒറ്റയടിക്ക് പിന്‍വലിക്കുന്ന പ്രവണതയും വര്‍ധിച്ചിരിക്കയാണ്. ജനങ്ങള്‍ സര്‍ക്കാരിനെ അവിശ്വസിക്കുന്ന അവസ്ഥയാണുണ്ടായിട്ടുളളത്. പണം ബാങ്കിലിട്ടാല്‍ പടിപടിയായി ബാങ്ക് തന്നെ പിന്‍വലിക്കുന്ന അവസ്ഥ അധ്വാനിച്ചുണ്ടാക്കുന്ന പണത്തെയും അതിന്റെ ഉടമകളെയും പരിഹസിക്കുന്നതിന് തുല്യമാണ്. അവനറിയാതെ പലതവണയായി അമ്പതും നൂറുമായി സ്വന്തം അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്ന വ്യവസ്ഥ കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരായ ജനങ്ങളോട് കാട്ടുന്ന കൊടും ക്രൂരതയായിപ്പോയി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം : മോട്ടോർ വാഹന വകുപ്പ്

വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്.

Published

on

വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്.പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം.വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്.

അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ,മദ്യപിച്ച് വാഹനം ഓടിക്കുന്നവർ , മയക്കു മരുന്ന് ഉപയോഗിക്കുന്നവർ / കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റു ക്രിമിനൽ പശ്ചാത്തലം ഉള്ളവർ, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ നിങൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ്…

അതിനാൽ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക.അപരിചതരായ വ്യക്തികൾ അവരുടെ വാഹനത്തിൽ ലിഫ്റ്റ് തന്നാലും,നിങ്ങളോട് കയറാൻ നിർബന്ധിച്ചാലും അത്തരം അവസരങ്ങൾ ഒഴിവാക്കുക.

സ്കൂൾ ബസുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവ പരമാവധി ഉപയോഗിക്കുക.നടന്നു പോകാവുന്ന ദൂരം, റോഡിൻ്റെ വലതു വശം ചേർന്ന്, കരുതലോടെ നടക്കുക.നടത്തം ആരോഗ്യത്തിനും നല്ലതാണ്.സ്കൂൾ യാത്രകൾക്ക് മാത്രമല്ല, എല്ലാ യാത്രകൾക്കും ഇത് ബാധകമാണ്….യാത്രകൾ അപകട രഹിതമാക്കാൻ നമുക്ക് ശ്രദ്ധയോടും കരുതലോടും കൂടി മുന്നോട്ട് പോകാം..0

Continue Reading

kerala

ഇടിഞ്ഞ് താഴ്ന്ന് സ്വർണം; രണ്ടു ദിവസത്തിനിടെ കുറഞ്ഞത് ആയിരത്തിലധികം രൂപ

ഒരു ഗ്രാം സ്വര്‍ണത്തിന് 5745 രൂപയിലും ഒരു പവന് 45960 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

Published

on

സ്വർണവില റെക്കോർഡിലെത്തിയ വാർത്ത കേട്ട് ഞെട്ടിയവർക്ക് സന്തോഷവാർത്ത. ഇന്നും സ്വർണവിലയിൽ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയും ഒരു പവന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5745 രൂപയിലും ഒരു പവന് 45960 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഓഹരി വിപണി കുതിച്ചുകയറുകയാണ്. സെന്‍സെക്‌സും നിഫ്റ്റിയും സര്‍വകാല റെക്കോര്‍ഡിലേക്ക് മുന്നേറി. വിദേശ നിക്ഷേപകരും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഫണ്ട് ഒഴുക്കുന്നു എന്നാണ് വിവരം.
അതുകൊണ്ടുതന്നെ വരുംദിവസങ്ങളിലും ഓഹരി വിപണിയില്‍ പച്ച കത്തും. തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചതും നയവ്യതിയാനത്തിന് സാധ്യതയില്ലെന്ന് ബോധ്യമായതുമാണ് നിക്ഷേപകര്‍ ഫണ്ട് ഒഴുക്കാന്‍ കാരണം.
കഴിഞ്ഞ ദിവസം 800 രൂപ കുറഞ്ഞിരുന്നു. സര്‍വകാല റെക്കോര്‍ഡ് വിലയായ 47080ല്‍ നിന്ന് 45960 രൂപയിലെത്തുന്നതോടെ ആയിരത്തിലധികം രൂപയുടെ കുറവാണ് രണ്ട് ദിവസത്തിനിടെ വന്നിരിക്കുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5745ലെത്തി.
ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വര്‍ണം. ഇനിയും കുറഞ്ഞാല്‍ മാത്രമേ വ്യാപാരം മെച്ചപ്പെടൂ എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ഇപ്പോഴത്തെ വിലക്കയറ്റവും ഇറക്കവും സ്ഥായിയല്ല എന്നാണ് അവരുടെ പക്ഷം. ഇനിയും വിലയില്‍ മാറ്റം പ്രതീക്ഷിക്കാമെന്നും ജ്വല്ലറിക്കാര്‍ പറയുന്നു. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണം വില കുറയാനുള്ള മറ്റൊരു കാരണം.
കഴിഞ്ഞ ദിവസങ്ങളില്‍ ഡോളര്‍ സൂചിക 102ലായിരുന്നു. ഏറ്റവും പുതിയ നിരക്ക് 103.92ലെത്തി. ഡോളര്‍ കരുത്ത് കൂടുമ്പോള്‍ സ്വര്‍ണവില കുറയുകയാണ് ചെയ്യുക. ഡോളറുമായി മല്‍സരിക്കുന്ന പ്രധാന കറന്‍സികളുടെ മൂല്യം ഇടിയുന്നതാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നതിന്റെ അളവ് കുറയും.

Continue Reading

More

കേരളത്തില്‍ കൊവിഡ് പടരുന്നു, നവകേരള സദസുമായി ബന്ധപ്പെട്ട് കണക്കുകള്‍ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നു: ഹൈബി ഈഡന്‍

പിണറായി സര്‍ക്കാരിനെ പോലെ തന്നെ ഹാനികരമാണ് കോവിഡും അദ്ദേഹം കുറ്റപ്പെടുത്തി

Published

on

സംസ്ഥാനത്ത് വീണ്ടും കൊവിഡ് പടര്‍ന്നുപിടിക്കുകയാണെന്ന ആരോപണവുമായി ഹൈബി ഈഡന്‍ എംപി. കൊവിഡ് കണക്കുകള്‍ ജനങ്ങളെ അറിയിക്കാതെ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതുകൊണ്ടാണ് ഇക്കാര്യം ചര്‍ച്ചയാകാത്തതെന്ന് ഹൈബി ഈഡന്‍ ആരോപിക്കുന്നു.

നവകേരള സദസുമായി ബന്ധപ്പെട്ടാണ് കണക്കുകള്‍ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന കോവിഡിനെതിരെ ശക്തമായ ജാഗ്രത ആവശ്യമാണ്. പിണറായി സര്‍ക്കാരിനെപ്പോലെ തന്നെ ഹാനികരമാണ് കൊവിഡെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു ഹൈബി ഈഡന്റെ വിമര്‍ശനങ്ങള്‍.

സംസ്ഥാനത്ത് കോവിഡ് പടര്‍ന്നു പിടിക്കുകയാണ്. ആരോഗ്യ വകുപ്പ് കൃത്യമായ കണക്കുകള്‍ പുറത്ത് വിടാതെ ഒളിച്ചു കളിക്കുന്നു. നവ കേരള സദസുമായി ബന്ധപ്പെട്ടാണ് കണക്കുകള്‍ മറച്ചു വയ്ക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന കോവിഡിനെതിരെ ശക്തമായ ജാഗ്രത ആവശ്യമാണ്.ജനങ്ങള്‍ സ്വന്തമായി സുരക്ഷ ഏറ്റെടുക്കേണ്ട സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്.

എല്ലാവരും ജാഗ്രത പാലിക്കുക. പിണറായി സര്‍ക്കാരിനെ പോലെ തന്നെ ഹാനികരമാണ് കോവിഡും.

Continue Reading

Trending