Connect with us

Video Stories

ഹിന്ദുത്വത്തിലെ ആശയക്കുഴപ്പം

Published

on

രാംപുനിയാനി

‘ഹിന്ദുത്വ’യുമായി ബന്ധപ്പെട്ട പുനഃപരിശോധനാ കേസുകളില്‍ സുപ്രീം കോടതിയിലെ ഏഴംഗ ബെഞ്ച് കഴിഞ്ഞ മാസം 25 ാം തിയ്യതിയാണ് വിചാരണ ആരംഭിച്ചത്. ഹിന്ദുത്വ, ഹിന്ദുയിസം തുടങ്ങിയ വാക്കുകള്‍ തെരഞ്ഞെടുപ്പു വേളകളില്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് ഒരു കൂട്ടം കേസുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. വോട്ട് ചെയ്ത് തന്നെ അധികാരത്തിലെത്തിച്ചാല്‍ മഹാരാഷ്ട്രയെ രാജ്യത്തെ പ്രഥമ ഹിന്ദു രാഷ്ട്രമായി മാറ്റുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മനോഹര്‍ ജോഷി പ്രസംഗിച്ചതാണ് ഇതിലൊരു കേസ്. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുമായി ബന്ധപ്പെട്ടതാണ് മറ്റൊന്ന്. 1987ല്‍ താക്കറെ നടത്തിയ പ്രസംഗമാണ് കേസിനാസ്പദം. തങ്ങളുടെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഹിന്ദുയിസം സംരക്ഷിക്കാനാണെന്നും മുസ്‌ലിംകളുടെ വോട്ടുകള്‍ ഞങ്ങള്‍ കാര്യമായെടുക്കുന്നില്ലെന്നും രാജ്യം ഹിന്ദുക്കള്‍ക്ക് സ്വന്തമാണെന്നുമായിരുന്നു താക്കറെയുടെ പ്രസംഗം. ഈ രാജ്യം ഹിന്ദുക്കളുടേതാണെന്നും ശിവസേന അധികാരത്തിലെത്തിയാല്‍ എല്ലാവരും ഹിന്ദു മതത്തിന് ദീക്ഷ നല്‍കണമെന്നും താക്കറെ പ്രസംഗിച്ചു.

ഹിന്ദുത്വം മതമല്ലെന്നും ഒരു ജീവിത രീതിയോ മാനസികാവസ്ഥയോ ആണെന്നുമാണ് 1995ലെ വിധിയില്‍ ജസ്റ്റിസ് വര്‍മ്മ അഭിപ്രായപ്പെട്ടത്. ഹിന്ദു, ഹിന്ദുത്വ, ഹിന്ദുയിസം എന്നീ പദങ്ങള്‍ക്ക് സംക്ഷിപ്തമായ അര്‍ത്ഥം നല്‍കാനാകില്ല. ഉപഭൂഖണ്ഡത്തിലെ ജനങ്ങളുടെ ജീവിത രീതിയാണ് ഹിന്ദുത്വം എന്നായിരുന്നു വിധി പ്രസ്താവത്തില്‍ ജസ്റ്റിസ് വര്‍മ ചൂണ്ടിക്കാട്ടിയിരുന്നത്. ഹിന്ദുത്വം ജീവിത രീതിയാണെന്ന കോടതിയുടെ അഭിപ്രായം സംഘ് പരിവാറിന്റെ ഹിന്ദു രാഷ്ട്ര അജണ്ട ബലപ്പെടുത്തുന്നതിനാണ് ഉപയോഗപ്പെടുക. ഗുരുവായൂര്‍ ക്ഷേത്ര കേസും ഈ അഭിപ്രായം തന്നെയാണ് നല്‍കുന്നത്. പ്രത്യേക മത പരിഗണന ലഭിക്കണമെന്നാവശ്യപ്പെട്ട് സദ്‌സംഘികള്‍ നല്‍കിയ കേസിലും മറിച്ചല്ല കോടതി നിലപാട്. ഹിന്ദുയിസം ഒരു ജീവിത രീതിയാണെന്നും അപ്പോള്‍ എങ്ങനെയാണ് സദ് സംഘികള്‍ക്ക് പ്രത്യേക മതത്തിന്റെ പരിഗണന നല്‍കാനാകുകയെന്നുമാണ് കോടതിയുടെ ചോദ്യം.

മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തരുതെന്നും രാഷ്ട്രീയത്തില്‍ നിന്ന് മതത്തെ മുക്തമാക്കാന്‍ നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ട് പ്രമുഖ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദാണ് കോടതിയെ സമീപിച്ചത്. ഹിന്ദുയിസം, ഹിന്ദുത്വ എന്നിവക്കു കൃത്യമായ വ്യാഖ്യാനം നല്‍കാന്‍ ഈ കേസിന്റെ വിചാരണ വേള കോടതിക്കു നല്ല അവസരമായിരുന്നു. വളരെയേറെ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ് ഹിന്ദുയിസമെന്ന് നിരവധി അഭിപ്രായങ്ങളുണ്ടായിട്ടുണ്ട്. അതിനാല്‍ ഇതൊരു മതമല്ല, ഇതൊരു ജീവിത രീതിയാണ്. ഹിന്ദുയിസം, ഹിന്ദുത്വ എന്നീ പദങ്ങള്‍ നിരവധി തവണ പരസ്പരം മാറ്റിയും മറിച്ചും ഉപയോഗിച്ചിട്ടുണ്ട്.

ഒരു പ്രവാചകനില്ലാതെ ഉദയം ചെയ്തതാണ് ഹിന്ദു മതമെന്നതിനാലാണ് ഹിന്ദുയിസം, ഹിന്ദുത്വ തുടങ്ങിയ പദങ്ങളുടെ ആശയക്കുഴപ്പത്തിനു കാരണം. വ്യക്തമായ ഒരു വേദ പുസ്തകമോ പ്രവാചകനോ ഏക ദൈവമോ ഇതിനില്ല. പ്രവാചകര്‍ പ്രബോധനം ചെയ്ത് പ്രചരിപ്പിച്ച ക്രിസ്തു മതം, ബുദ്ധ മതം, ഇസ്‌ലാം മതം, സിക്കുമതം തുടങ്ങിയവയില്‍ നിന്നും ഹിന്ദു മതത്തിന്റെ ഘടന വളരെ വ്യത്യസ്തമാണ്. ആര്യന്മാരുടെ ആദര്‍ശങ്ങളും ജീവിത രീതിയും പ്രതിപാദിക്കുന്ന വേദങ്ങളിലൂടെയാണ് ഹിന്ദുമതം വ്യക്തമാക്കപ്പെടുന്നത്. സര്‍വ ജീവത്വവാദത്തില്‍ നിന്ന് തുടങ്ങി നിരീശ്വരവാദത്തിലെത്തുന്ന സകലതും ഒരു കുടക്കീഴിലൊതുങ്ങുന്നതാണ് അവരുടെ വിശ്വാസം. പതിനെട്ടാം നൂറ്റാണ്ടിലാണ് ഹിന്ദുയിസം എന്ന പദം പ്രയോഗത്തിലെത്തിയത്. മധ്യേഷ്യയില്‍ നിന്നാണ് ഇതിന്റെ തുടക്കം. സിന്ധു എന്ന പദത്തില്‍ നിന്നാണ് ഈ വാക്ക് ഉത്ഭവിച്ചതെന്ന് കരുതുന്നു. അടിസ്ഥാനപരമായി ബ്രാഹ്മണര്‍, നാഥ്, തന്ത്ര, സിദ്ധ, ശിവ, സിദ്ധാന്ത തുടങ്ങി നിരവധി മത പാരമ്പര്യമായിരുന്നു നിലനിന്നിരുന്നത്. ഈ വിഭിന്ന പ്രവണതകള്‍ പരിഗണിച്ചാവണം ഹിന്ദുയിസത്തിന്റെ ആദ്യ നിര്‍മ്മാണം നടത്തേണ്ടത്. ഈ മത ശാഖക്കു ചുറ്റുമുള്ളവരില്‍ നിന്നാണ് പിന്നീട് ഹിന്ദുയിസം ഒരു മതമായി മാറുന്നത്. ജൈന മതവും ബുദ്ധ മതവും ശരിയായ അളവില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും ബ്രിട്ടീഷുകാരുടെ ആഗമനത്തോടെയാണ് ഹിന്ദുയിസത്തിന്റെ നിര്‍മ്മാണം രേഖപ്പെടുത്തപ്പെട്ടത്. വര്‍ഗീയതയുടെ വിത്ത് വന്നതോടെ ഹിന്ദുയിസം ഇസ്‌ലാം മതത്തിനും ക്രിസ്തു മതത്തിനും എതിരായി.

മുഴുവന്‍ ഹിന്ദുക്കളും ഹിന്ദുത്വ എന്ന പദത്തിനു കീഴില്‍ വരുമെന്ന വ്യക്തമായ നിര്‍വചനം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹൈന്ദവ ദേശീയതയുടെ മുന്നണിപ്പോരാളി സവര്‍ക്കര്‍ നല്‍കുകയുണ്ടായി. ഹിന്ദു മതമായി സങ്കല്‍പിക്കുന്നതും ഹിന്ദു ദേശീയതയുടെ രാഷ്ട്രീയവും അതിലുള്‍പ്പെടും. അതിനാല്‍ സ്വാഭാവികമായും മതം, ബ്രാഹ്മണിസത്തിന്റെ പ്രബല ഭാഗമായ ഹിന്ദുയിസം എന്നിവ ഹിന്ദു ദേശീയതയുമായി പിണഞ്ഞു കിടക്കുന്നു. ഹൈന്ദവ ദേശീയത എന്നത് ഉയര്‍ന്ന ജാതിക്കാരും ജന്മികളും ഉള്‍പ്പെട്ട ഹിന്ദുക്കളുടെതാണ്. സ്വാതന്ത്ര്യം, ഏകത്വം, സാഹോദര്യം തുടങ്ങിയ ഘടകങ്ങളില്‍ ഇന്ത്യയെ രൂപപ്പെടുത്തുന്നത് ഇവര്‍ നിരുത്സാഹപ്പെടുത്തുകയാണ്. ഹൈന്ദവ ദേശീയ വാദികള്‍ മനുസ്മൃതി പോലുള്ളവ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ഭൂരിപക്ഷ ഹിന്ദുക്കളും മഹാത്മാ ഗാന്ധിജി മതേതര, ജനാധിപത്യ മൂല്യങ്ങള്‍ പരിപോഷിപ്പിച്ചതായി കരുതുന്നവരാണ്.

ജാതി ഘടകങ്ങള്‍ ആധിപത്യം വഹിക്കുന്ന ഒരു കുടക്കീഴില്‍ സങ്കീര്‍ണമായി കിടക്കുന്ന വ്യവസ്ഥിതിയാണ് ഹിന്ദുയിസം. ബ്രാഹ്മണിക് വിശ്വാസ പ്രമാണങ്ങളാണ് ഹിന്ദുയിസമെന്നാണ് അംബേദ്ക്കര്‍ അഭിപ്രായപ്പെട്ടത്. നാഥ് തന്ത്ര, ഭക്തി തുടങ്ങിയവ ക്ഷയിക്കുകയും ബ്രാഹ്മീണ അരാജകത്വം ഹിന്ദുത്വമായി ആവിഷ്‌കരിക്കുകയും ചെയ്തു. ഹിന്ദുയിസം മുഴുവന്‍ ഇന്ത്യക്കാരുടെയും മതമല്ലെന്നത് വളരെ വ്യക്തമാണ്. ഹിന്ദുയിസത്തിലെ ബ്രാഹ്മണ നിരയുമായി ബന്ധപ്പെട്ട് പണിതതാണ് ഹിന്ദുത്വ. ജനപ്രാതിനിധ്യ നിയമത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിനു മുമ്പ് ഈ സങ്കീര്‍ണത മനസ്സിലാക്കുന്നത് അത്യാവശ്യമാണ്. ഹിന്ദുയിസം, ഹിന്ദുത്വ എന്നിവയുടെ നിര്‍വചനം മനസ്സിലാക്കുന്നതിന്റെ പ്രയോജനം എസ്.ആര്‍ ബൊമ്മൈ കേസില്‍ സുപ്രീം കോടതി മനസ്സിലാക്കിയതാണ്. മതത്തിന്റെ പലകയില്‍ നിന്നു തെരഞ്ഞെടുപ്പിനെ നേരിടുന്നത് രാജ്യത്തിന്റെ മതേതര കെട്ടുറപ്പിനെ ക്ഷയിപ്പിക്കുന്നതിനു സമാനമാണെന്നാണ് ജസ്റ്റിസ് ബി.പി ജീവന്‍ റെഡ്ഢി എഴുതിയത്. എന്നാല്‍ കഷ്ടി ഒരു വര്‍ഷത്തിനു ശേഷം, ഹിന്ദുത്വ കേസുകളുമായി ബന്ധപ്പെട്ട വിധികളിലൂടെ ഇന്ത്യയുടെ മതേതര യോഗ്യത നശിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്.

മതവും സാംസ്‌കാരികവുമായ യാതൊരു പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടാതെയാകണം തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്ക്കര്‍ അഭിപ്രായപ്പെട്ടത്. ജനങ്ങളുടെ ദൈനംദിന കാര്യങ്ങളില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമില്ലാത്ത വൈകാരികതക്കു ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അനുമതി നല്‍കരുതെന്നും അംബേദ്കര്‍ വ്യക്തമാക്കുകയുണ്ടായി. രാഷ്ട്രീയത്തില്‍ നിന്നും മതത്തെ വേര്‍തിരിക്കുന്ന ഈ സംജ്ഞയാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ്. ഇന്ത്യന്‍ ഭരണഘടനയുടെയും മതേതരത്വ മൂല്യത്തിന്റെയും അടിസ്ഥാനത്തില്‍ ഹിന്ദുത്വത്തെക്കുറിച്ച് കൃത്യമായി നിര്‍വചനം നല്‍കാന്‍ കോടതിക്കുള്ള ചരിത്രപരമായ അവസരമാണിത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending