Connect with us

Culture

ഇടത് മദ്യനയത്തിനെതിരെ യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ച് ജൂലൈ 6ന്

Published

on

 
കോഴിക്കോട് : മദ്യം വ്യാപകമാക്കി ബാര്‍ മുതലാളിമാര്‍ക്ക് ഒത്താശ ചെയ്യുന്ന ഇടത് മദ്യനയത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ജൂലൈ 6 ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. എല്ലാം ശരിയാക്കും എന്ന ഇടതുപക്ഷ മുന്നണിയുടെ തെരെഞ്ഞെടുപ്പ് മുദ്യാവാക്യം ബാര്‍ മുതലാളിമാര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുമെന്ന മുദ്രാവാക്യമായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കയാണെന്ന്്് യൂത്ത്്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടത് മദ്യനയം പിന്‍വലിക്കുകയും ഘട്ടം ഘട്ടമായി മദ്യനിരോധനം ലക്ഷ്യമാക്കിയിരുന്ന യു.ഡി.എഫിന്റെ മദ്യനയം പുനസ്ഥാപിക്കണമെന്നും യൂത്ത്‌ലീഗ് ആവശ്യപ്പെടുന്നതായി ഫിറോസ് പറഞ്ഞു.
ക്വാറികള്‍ക്കുള്ള ദൂരപരിധി 50മീറ്റര്‍ ആക്കി പുനസ്ഥാപിച്ച നടപടി അടിയന്തിരമായി പിന്‍വലിക്കണം. കഴിഞ്ഞ യു.ഡി,എഫ് ഭരണകാലത്ത് പൊതുജനങ്ങളുടെ അഭ്യര്‍ത്ഥനയും പരിസ്ഥിതി ആഘാത പഠനത്തിന്റെയും അടിസ്ഥാനത്തില്‍ ദൂരപരിധി 100 മീറ്റര്‍ ആക്കിയതാണ് ഈ ഗവണ്‍മെന്റ് റദ്ദാക്കിയത്. കേരളത്തിന്റെ പുറത്തുള്ള സംസ്ഥാനങ്ങളില്‍ 50മീറ്റര്‍ ആണെന്ന് പറഞ്ഞ മന്ത്രി എ.സി മൊയ്തീന്റെ വാദം പച്ചക്കള്ളമാണ്. ബ്ലാസ്റ്റിംഗ് ഇല്ലാത്ത ക്വാറികള്‍ക്കാണ് ചില സംസ്ഥാനങ്ങളില്‍ 50മീറ്റര്‍ ദുരപരിധിയുള്ളത്. ബ്ലാസ്റ്റിംഗ് ഉള്ള ക്വാറികള്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ 300 മീറ്റര്‍ മുതല്‍ 500 മീറ്റര്‍ വരെ ദൂരപരിധിയുണ്ട്. ക്വാറി മുതലാളിമാരില്‍ നിന്നും വന്‍ തുക കൈക്കൂലി വാങ്ങിയിട്ടാണ് ഇത്തരം ഒരു വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഇതര ഏജന്‍സി അന്വേഷണം നടത്തണം. ക്വാറി മുതലാളിമാരെ കോഓഡിനേറ്റ് ചെയ്തത് ഈ ഗവണ്‍മെന്റിന്റെ കാലത്ത് രാജിവെച്ച മന്ത്രിയാണെന്ന് ആക്ഷേപമുണ്ട്. ഇക്കാര്യവും അന്വേഷിക്കണമെന്ന് പി.കെ ഫിറോസ് ആവശ്യപ്പെട്ടു. ഇടതുപക്ഷ സര്‍ക്കാറിന് ബാര്‍ മുതലാളിമാരുടെയും ക്വാറി മുതലാളിമാരുടെയും കാര്യത്തില്‍ മാത്രമാണ് താത്പര്യമുള്ളത്. അത്തരം സമീപനം ഉള്ളത് കൊണ്ടാണ് വില്ലേജ് ഓഫീസില്‍ പോലും മരിക്കേണ്ട ഗതികേട് ഇവിടുത്തെ സാധാരണക്കാരന് ഉണ്ടാവുന്നത്.
കാസര്‍കോട് ജില്ലയില്‍ വര്‍ഗീയ കലാപമുണ്ടാക്കി ധ്രൂവീകരണം നടത്താന്‍ ബി.ജെ.പി വ്യാപകമായി ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന്് പി.കെ ഫിറോസ് കുറ്റപ്പെടുത്തി. ഇതിന് നേതൃത്വം കൊടുക്കുന്നത് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനാണ്. എല്ലാ വര്‍ഗീയ കലാപങ്ങളുടെയും കാരണമായ ഊഹാപോഹങ്ങളും പച്ചക്കള്ളവും കാസര്‍കോട്ടും പ്രചരിപ്പിച്ച് കലാപമുണ്ടാക്കാനാണ് കെ. സുരേന്ദ്രന്‍ ശ്രമിക്കുന്നത്. തുരുത്തിയിലെ ഒരു റോഡിന് ഗാസ എന്ന പേരിട്ടതിനെ വര്‍ഗീയമായി പ്രചരിപ്പിക്കുന്നത് സുരേന്ദ്രന്റെ നേതൃത്വത്തിലാണ്. ഇന്ത്യാ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ദിവസം പാകിസ്ഥാന് അനൂകൂലമായി മുദ്രാവാക്യം വിളിച്ചു എന്നും വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പടക്കം പൊട്ടിച്ചുവെന്നും സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഇത്തരം വിദ്വേഷ പ്രചാരണങ്ങളുടെ പ്രേരണയാലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കാസര്‍കോട് കൊലപാതകവും അക്രമവും നടത്തുന്നത്. റിയാസ് മൗലവിയുടെ കൊലപാതകത്തിനും അതേ സ്ഥലത്ത് വെച്ച് അല്‍ത്താഫ് എന്ന ആള്‍ അക്രമിക്കപ്പെട്ടതും ഇതിന് ഉദാഹരണങ്ങളാണ്. അക്രമികള്‍ക്കെതിരെ മാത്രമല്ല ഇത്തരം വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെയും പ്രേരണാ കുറ്റത്തിന് കേസെടുക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം.
തെക്കന്‍ കേരളത്തില്‍ എസ്.ഡി.പി.ഐ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരായി മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മ ഉണ്ടാക്കുന്നതിന് വിവിധ മത സംഘടനകളുമായും യുവജന നേതാക്കളുമായും യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ആശയ വിനിമയം നടത്തും. മുസ്‌ലിം ലീഗിന്റെ ആശയപ്രചാരണം തെക്കന്‍ കേരളത്തില്‍ കാര്യക്ഷമമാക്കുന്നതിന് യൂത്ത് ലീഗ് വിവിധ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ജൂലൈ 23ന് തെക്കന്‍ കേരള പര്യടന പരിപാടി തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കും.എറണാകുളം വരെയുള്ള ജില്ലകളിലാണ് പര്യടനം നടത്തുക.

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Trending