Connect with us

Culture

ഇടത് മദ്യനയത്തിനെതിരെ യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ച് ജൂലൈ 6ന്

Published

on

 
കോഴിക്കോട് : മദ്യം വ്യാപകമാക്കി ബാര്‍ മുതലാളിമാര്‍ക്ക് ഒത്താശ ചെയ്യുന്ന ഇടത് മദ്യനയത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ജൂലൈ 6 ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. എല്ലാം ശരിയാക്കും എന്ന ഇടതുപക്ഷ മുന്നണിയുടെ തെരെഞ്ഞെടുപ്പ് മുദ്യാവാക്യം ബാര്‍ മുതലാളിമാര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുമെന്ന മുദ്രാവാക്യമായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കയാണെന്ന്്് യൂത്ത്്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടത് മദ്യനയം പിന്‍വലിക്കുകയും ഘട്ടം ഘട്ടമായി മദ്യനിരോധനം ലക്ഷ്യമാക്കിയിരുന്ന യു.ഡി.എഫിന്റെ മദ്യനയം പുനസ്ഥാപിക്കണമെന്നും യൂത്ത്‌ലീഗ് ആവശ്യപ്പെടുന്നതായി ഫിറോസ് പറഞ്ഞു.
ക്വാറികള്‍ക്കുള്ള ദൂരപരിധി 50മീറ്റര്‍ ആക്കി പുനസ്ഥാപിച്ച നടപടി അടിയന്തിരമായി പിന്‍വലിക്കണം. കഴിഞ്ഞ യു.ഡി,എഫ് ഭരണകാലത്ത് പൊതുജനങ്ങളുടെ അഭ്യര്‍ത്ഥനയും പരിസ്ഥിതി ആഘാത പഠനത്തിന്റെയും അടിസ്ഥാനത്തില്‍ ദൂരപരിധി 100 മീറ്റര്‍ ആക്കിയതാണ് ഈ ഗവണ്‍മെന്റ് റദ്ദാക്കിയത്. കേരളത്തിന്റെ പുറത്തുള്ള സംസ്ഥാനങ്ങളില്‍ 50മീറ്റര്‍ ആണെന്ന് പറഞ്ഞ മന്ത്രി എ.സി മൊയ്തീന്റെ വാദം പച്ചക്കള്ളമാണ്. ബ്ലാസ്റ്റിംഗ് ഇല്ലാത്ത ക്വാറികള്‍ക്കാണ് ചില സംസ്ഥാനങ്ങളില്‍ 50മീറ്റര്‍ ദുരപരിധിയുള്ളത്. ബ്ലാസ്റ്റിംഗ് ഉള്ള ക്വാറികള്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ 300 മീറ്റര്‍ മുതല്‍ 500 മീറ്റര്‍ വരെ ദൂരപരിധിയുണ്ട്. ക്വാറി മുതലാളിമാരില്‍ നിന്നും വന്‍ തുക കൈക്കൂലി വാങ്ങിയിട്ടാണ് ഇത്തരം ഒരു വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഇതര ഏജന്‍സി അന്വേഷണം നടത്തണം. ക്വാറി മുതലാളിമാരെ കോഓഡിനേറ്റ് ചെയ്തത് ഈ ഗവണ്‍മെന്റിന്റെ കാലത്ത് രാജിവെച്ച മന്ത്രിയാണെന്ന് ആക്ഷേപമുണ്ട്. ഇക്കാര്യവും അന്വേഷിക്കണമെന്ന് പി.കെ ഫിറോസ് ആവശ്യപ്പെട്ടു. ഇടതുപക്ഷ സര്‍ക്കാറിന് ബാര്‍ മുതലാളിമാരുടെയും ക്വാറി മുതലാളിമാരുടെയും കാര്യത്തില്‍ മാത്രമാണ് താത്പര്യമുള്ളത്. അത്തരം സമീപനം ഉള്ളത് കൊണ്ടാണ് വില്ലേജ് ഓഫീസില്‍ പോലും മരിക്കേണ്ട ഗതികേട് ഇവിടുത്തെ സാധാരണക്കാരന് ഉണ്ടാവുന്നത്.
കാസര്‍കോട് ജില്ലയില്‍ വര്‍ഗീയ കലാപമുണ്ടാക്കി ധ്രൂവീകരണം നടത്താന്‍ ബി.ജെ.പി വ്യാപകമായി ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന്് പി.കെ ഫിറോസ് കുറ്റപ്പെടുത്തി. ഇതിന് നേതൃത്വം കൊടുക്കുന്നത് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനാണ്. എല്ലാ വര്‍ഗീയ കലാപങ്ങളുടെയും കാരണമായ ഊഹാപോഹങ്ങളും പച്ചക്കള്ളവും കാസര്‍കോട്ടും പ്രചരിപ്പിച്ച് കലാപമുണ്ടാക്കാനാണ് കെ. സുരേന്ദ്രന്‍ ശ്രമിക്കുന്നത്. തുരുത്തിയിലെ ഒരു റോഡിന് ഗാസ എന്ന പേരിട്ടതിനെ വര്‍ഗീയമായി പ്രചരിപ്പിക്കുന്നത് സുരേന്ദ്രന്റെ നേതൃത്വത്തിലാണ്. ഇന്ത്യാ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ദിവസം പാകിസ്ഥാന് അനൂകൂലമായി മുദ്രാവാക്യം വിളിച്ചു എന്നും വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പടക്കം പൊട്ടിച്ചുവെന്നും സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഇത്തരം വിദ്വേഷ പ്രചാരണങ്ങളുടെ പ്രേരണയാലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കാസര്‍കോട് കൊലപാതകവും അക്രമവും നടത്തുന്നത്. റിയാസ് മൗലവിയുടെ കൊലപാതകത്തിനും അതേ സ്ഥലത്ത് വെച്ച് അല്‍ത്താഫ് എന്ന ആള്‍ അക്രമിക്കപ്പെട്ടതും ഇതിന് ഉദാഹരണങ്ങളാണ്. അക്രമികള്‍ക്കെതിരെ മാത്രമല്ല ഇത്തരം വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെയും പ്രേരണാ കുറ്റത്തിന് കേസെടുക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം.
തെക്കന്‍ കേരളത്തില്‍ എസ്.ഡി.പി.ഐ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരായി മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മ ഉണ്ടാക്കുന്നതിന് വിവിധ മത സംഘടനകളുമായും യുവജന നേതാക്കളുമായും യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ആശയ വിനിമയം നടത്തും. മുസ്‌ലിം ലീഗിന്റെ ആശയപ്രചാരണം തെക്കന്‍ കേരളത്തില്‍ കാര്യക്ഷമമാക്കുന്നതിന് യൂത്ത് ലീഗ് വിവിധ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ജൂലൈ 23ന് തെക്കന്‍ കേരള പര്യടന പരിപാടി തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കും.എറണാകുളം വരെയുള്ള ജില്ലകളിലാണ് പര്യടനം നടത്തുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending