Connect with us

More

ഉത്തരേന്ത്യയില്‍ മുസ്്‌ലിംലീഗ് ദേശീയനേതാക്കളുടെ ചതുര്‍ദിന പര്യടനത്തിന് ഇന്ന് തുടക്കം

Published

on

 

കോഴിക്കോട്: ബീഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ മുസ്്‌ലിംലീഗ് ദേശീയ നേതാക്കള്‍ നടത്തുന്ന ചതുര്‍ദിന സന്ദര്‍ശന പരിപാടിക്ക് ഇന്ന് തുടക്കം. ശൈത്യകാല സഹായദൗത്യം, വിവിധ പദ്ധതികളുടെ ശിലാസ്ഥാപനകര്‍മ്മവും ഉദ്ഘാടനങ്ങളും, പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കും. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ഇന്ന് കാലത്ത്് ബീഹാറിലെ കടിയാറിലെ മുസ്്‌ലിംലീഗ് പൊതുസമ്മേളനത്തോടെയാണ് സന്ദര്‍ശന പരിപാടിക്ക് തുടക്കമാവുക. മൂന്ന് മണിക്ക് ബഹാദൂര്‍ഗഞ്ചില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതം പെയ്ത ഗ്രാമപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. പൊതുസമ്മേളനം ഇടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യും. മുസ്്‌ലിംലീഗ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മത്സരിക്കുന്ന ഈ നിയമസഭാ മണ്ഡലത്തില്‍ പുതിയ പദ്ധതികള്‍ക്കും തുടക്കം കുറിക്കും. കിഷന്‍ഗഞ്ച് നിയമസഭാ മണ്ഡലത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ബിഹാറിലെ അലിഗഢ് മുസ്്‌ലിം സര്‍വകലാശാല ഓഫ് ക്യാമ്പസിലും സന്ദര്‍ശനം നടത്തും.
നാളെ കാലത്ത് ബംഗാളിലെ ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് ക്യാമ്പസില്‍ നടക്കുന്ന മീലാദ് ഫെസ്‌ററ് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മുര്‍ശിദാബാദ് ജില്ലയിലെ മുസ്്‌ലിംലീഗ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടക്കും.
ഉച്ചക്ക് ശേഷം ഝാര്‍ഖണ്ഡ് പാക്കൂര്‍ ജില്ലയിലെ രംഗ ഗ്രാമത്തില്‍ എജ്യക്കേഷന്‍ കോംപ്ലക്‌സ് ശിലാസ്ഥാപനം നടക്കും. സ്‌കൂള്‍ യൂനിഫോം, പഠനോപകരണ വിതരണവും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്്. തുടര്‍ന്ന് സാഹിബ്ഗഞ്ച് ടൗണില്‍ നടക്കുന്ന പൊതുസമ്മേളനത്തെ ഇ.ടി മുഹമ്മദ് ബഷീര്‍ അഭിസംബോധന ചെയ്യും. അഞ്ച് മണിക്ക് ദുംഗ നിയമസഭാ മണ്ഡലത്തില്‍ പൊതുസമ്മേളനം നടക്കും. ഏഴ് മണിക്ക് പാക്കൂര്‍ മണ്ഡലത്തിലെ ഇലാമിയില്‍ പൊതുസമ്മേളനവും ശൈത്യകാല രക്ഷക്കായുള്ള പുതപ്പുകളുടെ വിതരണവും നടത്തും.
തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് ഗോണ്ഡ ജില്ലയില്‍ ലാല്‍മഠിയയിലെ കോള്‍ മേഖല സന്ദര്‍ശനവും ഇവിടെ എസ്ടിയു രൂപീകരണ സംഗമവും നടക്കും. 11 മണിക്ക് മധൂപൂര്‍ ജില്ലയിലെ ആയിരത്തിലേറെ മദ്രസാ വിദ്യാര്‍ഥികള്‍ക്ക് പുതപ്പ് വിതരണം നടക്കും.
മധൂപൂര്‍ ജി്ല്ലാ മുസ്്‌ലിംലീഗ് പൊതുസമ്മേളനത്തില്‍ ഇ.ടി സംസാരിക്കും. മൂന്ന് മണിക്ക് ബഗാലിയില്‍ സ്‌കൂള്‍ കെട്ടിടം ശിലാസ്ഥാപനം ഡോ. സിപി ബാവഹാജി നിര്‍വഹിക്കും. ആറ് മണിക്ക് ഗിരിഡിയില്‍ പുതപ്പ് വിതരണവും പൊതുസമ്മേളനവും നടക്കും. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് കുഴല്‍കിണര്‍ സമര്‍പ്പണം നടക്കും. 11 മണിക്ക് ഗിരിഡി ജില്ലയിലെ കര്‍മായി വിദ്യാഭ്യാസ സമുച്ചയം ശിലാസ്ഥാപനം ഖുര്‍റം അനീസ് ഉമര്‍ നിര്‍വഹിക്കും. മൂന്നു മണിക്ക് ജംതാര ജില്ലയിലെ കരന്തഹ ഇസ്്‌ലാമിക് സെന്റര്‍ ശിലാസ്ഥാപനം നടക്കും. ഉമ്മുസല്‍മ വനിതാ കോളജിലെ കമ്പ്യൂട്ടര്‍ സെന്റര്‍ ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ധന്‍ബാദില്‍ പൊതുസമ്മേളനം നടക്കും.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending