Culture
എന്‍ ചന്ദ്രശേഖരന്‍ ടാറ്റാ ചെയര്‍മാന്‍

മുംബൈ: ടാറ്റാ ഗ്രൂപ്പിന് പുതിയ ചെയര്‍മാന്‍. സിറസ് മിസ്ത്രിയെ പുറത്താക്കിയ ഒഴിവിലേക്കാണ് രത്തന്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനി പുതിയ ചെയര്‍മാനെ നിയമിച്ചത്. ഇന്നലെ വൈകീട്ട് 4 മണിക്ക് മുംബൈയില്‍ ചേര്‍ന്ന ടാറ്റാ സണ്‍സ് ഡയരക്ടര്‍ ബോര്‍ഡ് യോഗം തീരുമാനത്തിന് അംഗീകാരം നല്‍കി.
ഉപ്പു മുതല്‍ ഒട്ടോമൊബൈല്‍ വരെയുള്ള വിവിധ മേഖലകളില്‍ വ്യാപിച്ചു കിടക്കുന്നതാണ് നൂറു ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ടാറ്റാ ഗ്രൂപ്പിന്റെ വ്യവസായ സാമ്രാജ്യം. 2016 ഒക്ടോബറിലാണ് സിറസ് മിസ്ത്രിയെ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയത്. തല്‍ക്കാലത്തേക്ക് ചെയര്‍മാന്‍ പദവി ഏറ്റെടുത്ത രത്തന്‍ടാറ്റ, നാലു മാസത്തിനകം പുതിയ ചെയര്‍മാനെ നിയമിക്കുമെന്ന് അന്നുതന്നെ വ്യക്തമാക്കിയിരുന്നു. ടാറ്റാ സണ്‍സിനു കീഴിലെ വിവിധ കമ്പനികള്‍ പ്രത്യേകം ജനറല്‍ ബോഡി യോഗങ്ങള്‍ ചേര്‍ന്ന് സിറസ് മിസ്ത്രിയെ ഔദ്യോഗികമായിതന്നെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കുകയും ഇതുസംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തതോടെയാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കണ്‍സള്‍ട്ടന്‍സി കമ്പനികളില്‍ ഒന്നായി ടി.സി.എസിനെ വളര്‍ത്തിയതില്‍ വഹിച്ച പങ്കാണ് എന്‍ ചന്ദ്രശേഖരനെ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്ത് നിമയിക്കാന്‍ പ്രേരണയായത്. സിറസ് മിസ്ത്രിയുടെ ഉടമസ്ഥതയിലുള്ള പല്ലോന്‍ജി ഗ്രൂപ്പുമായുള്ള നിയമ യുദ്ധം ഉള്‍പ്പെടെ ഒട്ടേറെ വെല്ലുവിളികളാണ് പുതിയ ചെയര്‍മാനെ കാത്തിരിക്കുന്നത്.
കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ മാസ്റ്റര്‍ ബിരുദധാരിയായ എന്‍ ചന്ദ്രശേഖരന്‍ തമിഴ്‌നാട്ടിലെ നാമക്കല്‍ സ്വദേശിയാണ്. 1987ല്‍ ടാറ്റാ ഗ്രൂപ്പില്‍ ജീവനക്കാരനായി വന്ന അദ്ദേഹം വിവിധ റാങ്കുകള്‍ കടന്നാണ് 2009ല്‍ ടി.സി.എസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിതനായത്. ചന്ദ്ര എന്ന ചുരുക്കപ്പേരിലാണ് ടാറ്റാ വൃത്തങ്ങളിലും ബിസിനസ് ലോകത്തും 54കാരനായ ചന്ദ്രശേഖരന്‍ അറിയപ്പെടുന്നത്.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
-
film3 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala3 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്‍കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
india3 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
News3 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
kerala3 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india1 day ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
News3 days ago
ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു, ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു
-
News3 days ago
ഇസ്രാഈല്‍ സെറ്റില്‍മെന്റുമായി ബന്ധമുള്ള കമ്പനികളില്‍ നിന്ന് ഷിപ്പിംഗ് ഭീമന് മെഴ്സ്ക് പിന്‍വാങ്ങുന്നു