Connect with us

Culture

ട്രംപ് അയഞ്ഞു; കൊറിയയുമായി നേരിട്ട് ചര്‍ച്ച

Published

on

 

കെ. മൊയ്തീന്‍കോയ

ഭീഷണി വിലപ്പോകില്ലെന്ന് ബോധ്യമായതോടെ അമേരിക്ക, ഉത്തര കൊറിയന്‍ ചെറുത്തുനില്‍പ്പിന് മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ മുട്ടുമടക്കുന്നു. ഉത്തര കൊറിയന്‍ പ്രസിഡണ്ട് കിം ജോംഗ് ഉന്‍ ‘സമര്‍ത്ഥ’നാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അഭിപ്രായപ്പെട്ട അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഏറ്റവും ഒടുവില്‍ നേരിട്ട് ചര്‍ച്ച നടത്തുവാനുള്ള സന്നദ്ധത പരസ്യമായി പ്രകടിപ്പിക്കാനും തയാറായിരിക്കുന്നത് ലോകസമൂഹം കൗതുകപൂര്‍വം ഉറ്റുനോക്കുന്നു. അമേരിക്കയുടെ സമ്മര്‍ദ്ദം കാരണം സഹോദര കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചൈന വരെ കയ്യൊഴിഞ്ഞപ്പോഴും പതറാതെ ഉത്തര കൊറിയന്‍ പ്രസിഡണ്ട് ഉന്‍ ഉറച്ച് നിന്നാണ് ഈ അവസരം നേടിയെടുത്തത്. നാവികപടയെ അയച്ചും നിരന്തരം യുദ്ധഭീഷണി മുഴക്കിയും ഉത്തര കൊറിയയെ അടക്കിനിര്‍ത്താന്‍ ശ്രമിച്ച ട്രംപ്, നയതന്ത്രത്തിലൂടെയാണ് പ്രശ്‌നപരിഹാരത്തിന് യഥാര്‍ത്ഥ വഴിയെന്ന് തിരിച്ചറിഞ്ഞത് ആശ്വാസകരം തന്നെ.
ലോക വാര്‍ത്താമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രം ഇപ്പോഴും ഉത്തര കൊറിയ തന്നെ. ഭീഷണിയുമായി രംഗത്തുള്ള അമേരിക്കയെ കടന്നാക്രമിക്കുവാന്‍ ഉത്തര കൊറിയ തയാറെടുത്തിരുന്നു. ഇനിയും ആണവ പരീക്ഷണം ഉണ്ടായാല്‍ കൊറിയക്ക് നേരെ നടപടി സ്വീകരിക്കാന്‍ യു.എന്‍ അനുമതി നേടാനുള്ള അമേരിക്കയുടെ നീക്കം റഷ്യ ‘വീറ്റോ’ ഉപയോഗിച്ചതോടെ രണ്ടാഴ്ച മുമ്പ് പരാജയപ്പെട്ടു. വീണ്ടും പരീക്ഷണവും നടന്നു. രക്ഷാസമിതിയില്‍ അമേരിക്ക അവതരിപ്പിച്ച പ്രമേയത്തോട് ചൈന ഉള്‍പ്പെടെ 14 രാഷ്ട്ര പ്രതിനിധികളും യോജിച്ചുവെങ്കിലും റഷ്യ അറ്റകൈ പ്രയോഗിച്ച് കൊറിയയെ രക്ഷപ്പെടുത്തി. കൊറിയയെ ചൈനയും കൈവിട്ടിരിക്കുകയാണ്. കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ ഒതുക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രക്ഷാസമിതിയില്‍ കൊറിയക്ക് എതിരായ നിലപാട് ചൈന സ്വീകരിച്ചത്?! കൊറിയയെ അക്രമിച്ചാല്‍ സംഭവിക്കാവുന്ന പ്രത്യാഘാതത്തില്‍ അമേരിക്കയ്ക്ക് ആശങ്കയുണ്ട്. യുദ്ധം കൊറിയന്‍ ഉപദ്വീപില്‍ മാത്രം ഒതുങ്ങുകയില്ല. ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവക്ക് പുറമെ അമേരിക്ക വരെ ഉത്തര കൊറിയന്‍ തിരിച്ചടിയുണ്ടാകുമെന്നാണ് ആശങ്ക. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ ഉത്തര കൊറിയയുടെ വശമുണ്ട്. ആണവായുധം പ്രയോഗിക്കാന്‍ കിറുക്കനായ കിം ജോംഗ് ഉന്‍ മടിക്കില്ല. ”അമേരിക്ക തന്നെ നശിച്ചു ചാരമാകുന്ന തരത്തിലുള്ള ആക്രമണമായിരിക്കും അവര്‍ക്ക് നേരിടേണ്ടി വരിക”യെന്നാണ് ഉത്തര കൊറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രം ‘ദ റോഡോംഗ് സിന്‍മണ്‍’ മുന്നറിയിപ്പ് നല്‍കിയത്. പ്രകോപനം ഉണ്ടായാല്‍ ആണവായുധം പ്രയോഗിക്കുമെന്നും പത്രത്തിന്റെ മുന്നറിയിപ്പ്. ഇവയൊക്കെ അവഗണിക്കാനാവില്ല. രണ്ടര കോടി വരുന്ന സ്വജനതയിലും ആയുധബലത്തിലുമുള്ള വിശ്വാസമാണത്രെ കിം ഉന്നിന് പ്രചോദനവും ആവേശവും! ചൈനയുടെ നയംമാറ്റം ഉത്തര കൊറിയ പ്രകീക്ഷിച്ചതാണ്. അമേരിക്കയുമായി അടുത്തകാലം ഉണ്ടാക്കിയ വാണിജ്യ കരാറിന് ചൈന പ്രാമുഖ്യം നല്‍കുന്നു. അമേരിക്കന്‍ വിപണി നഷ്ടമാകുന്ന യാതൊരു സാഹചര്യവും ചൈന സൃഷ്ടിക്കില്ല. ലോക രാഷ്ട്രീയ വ്യവഹാരത്തില്‍ നിന്ന് മാറി വാണിജ്യ താല്‍പര്യമാണത്രെ ചൈനയുടെ ലക്ഷ്യം. ലോക സാമ്പത്തിക രംഗത്ത് ഒന്നാം ശക്തിയാകാനുള്ള കുതിപ്പില്‍ ചൈന ആദര്‍ശവും മാറ്റിവെക്കുന്നു. ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ പരീക്ഷണം ആശങ്കാജനകമാണെന്ന് ചൈനീസ് വിദേശ മന്ത്രാലയം വ്യക്തമാക്കിയതും അമേരിക്കന്‍ നിലപാടിനെ പ്രശംസിച്ചതും കാണുമ്പോള്‍ ഉത്തര കൊറിയയുടെ രാഷ്ട്രീയ സംരക്ഷണം പഴയത് പോലെ അജണ്ടയല്ലെന്ന് ചൈന ലോകത്തോട് വിളിച്ചുപറയുകയാണ്. ലോകത്ത് കമ്മ്യൂണിസ്റ്റ് ഭരണമുള്ള മൂന്ന് രാഷ്ട്രങ്ങള്‍ ചൈനക്ക് പുറമെ ഉത്തര കൊറിയയും ക്യൂബയുമാണ്.
ഉത്തര കൊറിയന്‍ പ്രശ്‌നം മാത്രം ചര്‍ച്ച നടത്തുവാന്‍ അമേരിക്കന്‍ സെനറ്റര്‍മാരുടെ പ്രത്യേക യോഗം ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് വിളിച്ചു ചേര്‍ത്തിരുന്നു. ‘യുദ്ധ’കാര്യത്തില്‍ യോജിച്ച തീരുമാനം എടുക്കുകയാണ് ലക്ഷ്യം. ഇതേസമയം തന്നെയാണ് അമേരിക്കയുടെ യുദ്ധ കപ്പല്‍ കൊറിയന്‍ തീരത്തേക്ക് അയച്ചത്. രണ്ടാഴ്ച മുമ്പ് യുദ്ധ കപ്പല്‍ കൊറിയന്‍ തീരത്തേക്ക് പുറപ്പെട്ടുവെന്ന് പ്രചരിപ്പിക്കാന്‍ അമേരിക്ക ശ്രമിച്ചത് പ്രൊപഗണ്ടാവാറിന്റെ ഭാഗമായിട്ടാണ്. ആ തന്ത്രമൊന്നും വിലപ്പോവില്ല. യുദ്ധ കപ്പല്‍ കടന്നാക്രമിച്ച് കടലില്‍ മുക്കിക്കളയുമെന്നാണ് അമേരിക്കന്‍ പ്രചാരണത്തിന് തിരിച്ചടിയായി കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ താക്കീത്. യു.എന്‍ രക്ഷാസമിതി തീരുമാനം എടുക്കുന്നതില്‍ പരാജയപ്പെടുകയും ചൈന പ്രശ്‌നപരിഹാര നീക്കത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരിക്കുന്നതിനാല്‍ സംഘര്‍ഷത്തിന് അയവ് വരുവാന്‍ പെട്ടെന്ന് സാധ്യതയുണ്ടായിരുന്നില്ല. ട്രംപിന്റെ പുതിയ തന്ത്രം എങ്ങനെ ഫലിക്കുമെന്ന് കാത്തിരിക്കാം. അതേസമയം, റഷ്യക്ക് പ്രശ്‌നപരിഹാരത്തിന് പ്രധാന റോള്‍ ഏറ്റെടുക്കുവാന്‍ കഴിയും. അമേരിക്കയുടെ നിലപാട് ആണ് ഇതില്‍ പ്രധാനം. മേഖലയില്‍ റഷ്യയുടെ സ്വാധീനം വിപുലപ്പെടുവാന്‍ ഇതുവഴി സാധ്യതയുണ്ടെന്ന് അമേരിക്ക വിലയിരുത്തുന്നതിനാല്‍ താല്‍പര്യം കാണില്ല. ചൈന ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാടില്‍ അമേരിക്കന്‍ ഭരണകൂടത്തിന് സംതൃപ്തിയുണ്ട്. കൊറിയന്‍ ഏകാധിപതിയുമായി നേരിട്ട് ചര്‍ച്ച നടത്തുവാനുള്ള അമേരിക്കയുടെ തീരുമാനം നയതന്ത്രരംഗത്ത് അനുകൂല തരംഗമായിട്ടുണ്ട്. ഉത്തര കൊറിയ അവസരത്തിനനുസരിച്ച് ഉണരുമെന്നാണ് പ്രതീക്ഷ. ആണവ പ്രശ്‌നത്തില്‍ ഏകപക്ഷീയ നിലപാടിനോട് ഉത്തര കൊറിയ യോജിക്കില്ല. ദക്ഷിണ കൊറിയക്കുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തുകയും സൈനിക താവളം നിര്‍ത്തലാക്കുകയും വേണമെന്നാണ് ഉത്തര കൊറിയയുടെ പ്രധാന ഡിമാന്റ്. ദക്ഷിണ കൊറിയയില്‍ അമേരിക്കയുടെ സൈനിക സാന്നിധ്യം ഉത്തര കൊറിയക്ക് കനത്ത ഭീഷണിയാണെന്നതില്‍ സംശയമില്ല. അത് കൊണ്ടാണത്രെ, സര്‍വസൈനിക തന്ത്രങ്ങളും ഉത്തര കൊറിയ ആവിഷ്‌കരിക്കുന്നത്. ആണവ, ബാലിസ്റ്റിക് പരീക്ഷണമൊക്കെ ഇതിന്റെ ഭാഗമാണ്. യഥാര്‍ത്ഥ്യ ബോധ്യത്തോടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുവാന്‍ ഇരുപക്ഷവും സന്നദ്ധമായാല്‍ കൊറിയന്‍ സമൂഹം വന്‍ സംഘര്‍ഷത്തില്‍ നിന്ന് മോചിതരാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending