Connect with us

Culture

ട്രംപ് അയഞ്ഞു; കൊറിയയുമായി നേരിട്ട് ചര്‍ച്ച

Published

on

 

കെ. മൊയ്തീന്‍കോയ

ഭീഷണി വിലപ്പോകില്ലെന്ന് ബോധ്യമായതോടെ അമേരിക്ക, ഉത്തര കൊറിയന്‍ ചെറുത്തുനില്‍പ്പിന് മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ മുട്ടുമടക്കുന്നു. ഉത്തര കൊറിയന്‍ പ്രസിഡണ്ട് കിം ജോംഗ് ഉന്‍ ‘സമര്‍ത്ഥ’നാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അഭിപ്രായപ്പെട്ട അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഏറ്റവും ഒടുവില്‍ നേരിട്ട് ചര്‍ച്ച നടത്തുവാനുള്ള സന്നദ്ധത പരസ്യമായി പ്രകടിപ്പിക്കാനും തയാറായിരിക്കുന്നത് ലോകസമൂഹം കൗതുകപൂര്‍വം ഉറ്റുനോക്കുന്നു. അമേരിക്കയുടെ സമ്മര്‍ദ്ദം കാരണം സഹോദര കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചൈന വരെ കയ്യൊഴിഞ്ഞപ്പോഴും പതറാതെ ഉത്തര കൊറിയന്‍ പ്രസിഡണ്ട് ഉന്‍ ഉറച്ച് നിന്നാണ് ഈ അവസരം നേടിയെടുത്തത്. നാവികപടയെ അയച്ചും നിരന്തരം യുദ്ധഭീഷണി മുഴക്കിയും ഉത്തര കൊറിയയെ അടക്കിനിര്‍ത്താന്‍ ശ്രമിച്ച ട്രംപ്, നയതന്ത്രത്തിലൂടെയാണ് പ്രശ്‌നപരിഹാരത്തിന് യഥാര്‍ത്ഥ വഴിയെന്ന് തിരിച്ചറിഞ്ഞത് ആശ്വാസകരം തന്നെ.
ലോക വാര്‍ത്താമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രം ഇപ്പോഴും ഉത്തര കൊറിയ തന്നെ. ഭീഷണിയുമായി രംഗത്തുള്ള അമേരിക്കയെ കടന്നാക്രമിക്കുവാന്‍ ഉത്തര കൊറിയ തയാറെടുത്തിരുന്നു. ഇനിയും ആണവ പരീക്ഷണം ഉണ്ടായാല്‍ കൊറിയക്ക് നേരെ നടപടി സ്വീകരിക്കാന്‍ യു.എന്‍ അനുമതി നേടാനുള്ള അമേരിക്കയുടെ നീക്കം റഷ്യ ‘വീറ്റോ’ ഉപയോഗിച്ചതോടെ രണ്ടാഴ്ച മുമ്പ് പരാജയപ്പെട്ടു. വീണ്ടും പരീക്ഷണവും നടന്നു. രക്ഷാസമിതിയില്‍ അമേരിക്ക അവതരിപ്പിച്ച പ്രമേയത്തോട് ചൈന ഉള്‍പ്പെടെ 14 രാഷ്ട്ര പ്രതിനിധികളും യോജിച്ചുവെങ്കിലും റഷ്യ അറ്റകൈ പ്രയോഗിച്ച് കൊറിയയെ രക്ഷപ്പെടുത്തി. കൊറിയയെ ചൈനയും കൈവിട്ടിരിക്കുകയാണ്. കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ ഒതുക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രക്ഷാസമിതിയില്‍ കൊറിയക്ക് എതിരായ നിലപാട് ചൈന സ്വീകരിച്ചത്?! കൊറിയയെ അക്രമിച്ചാല്‍ സംഭവിക്കാവുന്ന പ്രത്യാഘാതത്തില്‍ അമേരിക്കയ്ക്ക് ആശങ്കയുണ്ട്. യുദ്ധം കൊറിയന്‍ ഉപദ്വീപില്‍ മാത്രം ഒതുങ്ങുകയില്ല. ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവക്ക് പുറമെ അമേരിക്ക വരെ ഉത്തര കൊറിയന്‍ തിരിച്ചടിയുണ്ടാകുമെന്നാണ് ആശങ്ക. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ ഉത്തര കൊറിയയുടെ വശമുണ്ട്. ആണവായുധം പ്രയോഗിക്കാന്‍ കിറുക്കനായ കിം ജോംഗ് ഉന്‍ മടിക്കില്ല. ”അമേരിക്ക തന്നെ നശിച്ചു ചാരമാകുന്ന തരത്തിലുള്ള ആക്രമണമായിരിക്കും അവര്‍ക്ക് നേരിടേണ്ടി വരിക”യെന്നാണ് ഉത്തര കൊറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രം ‘ദ റോഡോംഗ് സിന്‍മണ്‍’ മുന്നറിയിപ്പ് നല്‍കിയത്. പ്രകോപനം ഉണ്ടായാല്‍ ആണവായുധം പ്രയോഗിക്കുമെന്നും പത്രത്തിന്റെ മുന്നറിയിപ്പ്. ഇവയൊക്കെ അവഗണിക്കാനാവില്ല. രണ്ടര കോടി വരുന്ന സ്വജനതയിലും ആയുധബലത്തിലുമുള്ള വിശ്വാസമാണത്രെ കിം ഉന്നിന് പ്രചോദനവും ആവേശവും! ചൈനയുടെ നയംമാറ്റം ഉത്തര കൊറിയ പ്രകീക്ഷിച്ചതാണ്. അമേരിക്കയുമായി അടുത്തകാലം ഉണ്ടാക്കിയ വാണിജ്യ കരാറിന് ചൈന പ്രാമുഖ്യം നല്‍കുന്നു. അമേരിക്കന്‍ വിപണി നഷ്ടമാകുന്ന യാതൊരു സാഹചര്യവും ചൈന സൃഷ്ടിക്കില്ല. ലോക രാഷ്ട്രീയ വ്യവഹാരത്തില്‍ നിന്ന് മാറി വാണിജ്യ താല്‍പര്യമാണത്രെ ചൈനയുടെ ലക്ഷ്യം. ലോക സാമ്പത്തിക രംഗത്ത് ഒന്നാം ശക്തിയാകാനുള്ള കുതിപ്പില്‍ ചൈന ആദര്‍ശവും മാറ്റിവെക്കുന്നു. ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ പരീക്ഷണം ആശങ്കാജനകമാണെന്ന് ചൈനീസ് വിദേശ മന്ത്രാലയം വ്യക്തമാക്കിയതും അമേരിക്കന്‍ നിലപാടിനെ പ്രശംസിച്ചതും കാണുമ്പോള്‍ ഉത്തര കൊറിയയുടെ രാഷ്ട്രീയ സംരക്ഷണം പഴയത് പോലെ അജണ്ടയല്ലെന്ന് ചൈന ലോകത്തോട് വിളിച്ചുപറയുകയാണ്. ലോകത്ത് കമ്മ്യൂണിസ്റ്റ് ഭരണമുള്ള മൂന്ന് രാഷ്ട്രങ്ങള്‍ ചൈനക്ക് പുറമെ ഉത്തര കൊറിയയും ക്യൂബയുമാണ്.
ഉത്തര കൊറിയന്‍ പ്രശ്‌നം മാത്രം ചര്‍ച്ച നടത്തുവാന്‍ അമേരിക്കന്‍ സെനറ്റര്‍മാരുടെ പ്രത്യേക യോഗം ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് വിളിച്ചു ചേര്‍ത്തിരുന്നു. ‘യുദ്ധ’കാര്യത്തില്‍ യോജിച്ച തീരുമാനം എടുക്കുകയാണ് ലക്ഷ്യം. ഇതേസമയം തന്നെയാണ് അമേരിക്കയുടെ യുദ്ധ കപ്പല്‍ കൊറിയന്‍ തീരത്തേക്ക് അയച്ചത്. രണ്ടാഴ്ച മുമ്പ് യുദ്ധ കപ്പല്‍ കൊറിയന്‍ തീരത്തേക്ക് പുറപ്പെട്ടുവെന്ന് പ്രചരിപ്പിക്കാന്‍ അമേരിക്ക ശ്രമിച്ചത് പ്രൊപഗണ്ടാവാറിന്റെ ഭാഗമായിട്ടാണ്. ആ തന്ത്രമൊന്നും വിലപ്പോവില്ല. യുദ്ധ കപ്പല്‍ കടന്നാക്രമിച്ച് കടലില്‍ മുക്കിക്കളയുമെന്നാണ് അമേരിക്കന്‍ പ്രചാരണത്തിന് തിരിച്ചടിയായി കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ താക്കീത്. യു.എന്‍ രക്ഷാസമിതി തീരുമാനം എടുക്കുന്നതില്‍ പരാജയപ്പെടുകയും ചൈന പ്രശ്‌നപരിഹാര നീക്കത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരിക്കുന്നതിനാല്‍ സംഘര്‍ഷത്തിന് അയവ് വരുവാന്‍ പെട്ടെന്ന് സാധ്യതയുണ്ടായിരുന്നില്ല. ട്രംപിന്റെ പുതിയ തന്ത്രം എങ്ങനെ ഫലിക്കുമെന്ന് കാത്തിരിക്കാം. അതേസമയം, റഷ്യക്ക് പ്രശ്‌നപരിഹാരത്തിന് പ്രധാന റോള്‍ ഏറ്റെടുക്കുവാന്‍ കഴിയും. അമേരിക്കയുടെ നിലപാട് ആണ് ഇതില്‍ പ്രധാനം. മേഖലയില്‍ റഷ്യയുടെ സ്വാധീനം വിപുലപ്പെടുവാന്‍ ഇതുവഴി സാധ്യതയുണ്ടെന്ന് അമേരിക്ക വിലയിരുത്തുന്നതിനാല്‍ താല്‍പര്യം കാണില്ല. ചൈന ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാടില്‍ അമേരിക്കന്‍ ഭരണകൂടത്തിന് സംതൃപ്തിയുണ്ട്. കൊറിയന്‍ ഏകാധിപതിയുമായി നേരിട്ട് ചര്‍ച്ച നടത്തുവാനുള്ള അമേരിക്കയുടെ തീരുമാനം നയതന്ത്രരംഗത്ത് അനുകൂല തരംഗമായിട്ടുണ്ട്. ഉത്തര കൊറിയ അവസരത്തിനനുസരിച്ച് ഉണരുമെന്നാണ് പ്രതീക്ഷ. ആണവ പ്രശ്‌നത്തില്‍ ഏകപക്ഷീയ നിലപാടിനോട് ഉത്തര കൊറിയ യോജിക്കില്ല. ദക്ഷിണ കൊറിയക്കുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തുകയും സൈനിക താവളം നിര്‍ത്തലാക്കുകയും വേണമെന്നാണ് ഉത്തര കൊറിയയുടെ പ്രധാന ഡിമാന്റ്. ദക്ഷിണ കൊറിയയില്‍ അമേരിക്കയുടെ സൈനിക സാന്നിധ്യം ഉത്തര കൊറിയക്ക് കനത്ത ഭീഷണിയാണെന്നതില്‍ സംശയമില്ല. അത് കൊണ്ടാണത്രെ, സര്‍വസൈനിക തന്ത്രങ്ങളും ഉത്തര കൊറിയ ആവിഷ്‌കരിക്കുന്നത്. ആണവ, ബാലിസ്റ്റിക് പരീക്ഷണമൊക്കെ ഇതിന്റെ ഭാഗമാണ്. യഥാര്‍ത്ഥ്യ ബോധ്യത്തോടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുവാന്‍ ഇരുപക്ഷവും സന്നദ്ധമായാല്‍ കൊറിയന്‍ സമൂഹം വന്‍ സംഘര്‍ഷത്തില്‍ നിന്ന് മോചിതരാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്‌ലർ പുറത്ത്; റിലീസ്‌ ജൂലൈ 17ന്

Published

on

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ജൂലൈ17നു ആഗോള റിലീസായെത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഒരു മാസ്സ് ത്രില്ലിംഗ് ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്ന ചിത്രം, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ്  ആണ് നിർമ്മിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ ആണ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള,  ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.

കോർട്ട് റൂം ഡ്രാമ ആയി കഥ പറയുന്ന ചിത്രം വളരെ ശക്തവും പ്രസക്തവുമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങൾക്കൊപ്പം ഇൻവെസ്റ്റിഗേഷൻ നൽകുന്ന ത്രില്ലും ചിത്രത്തിൽ ഉണ്ടെന്ന ഫീലും ട്രെയ്‌ലർ ദൃശ്യങ്ങൾ സമ്മാനിക്കുന്നുണ്ട്. മാസ്സ് രംഗങ്ങൾ കൂടാതെ വൈകാരിക നിമിഷങ്ങളും ഈ കോർട്ട് റൂം ത്രില്ലറിൻ്റെ കഥാഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നു. ട്രെയിലറിൽ ഉൾപ്പെടുത്തിയ സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും പ്രേക്ഷകർക്ക് ആവേശം പകരുന്നതും ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതുമാണ്. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ ശക്തിയും ആഴവും വരച്ചു കാണിച്ചു കൊണ്ട്, അതിനുള്ളിൽ നിന്ന് നടത്തുന്ന നീതിയുടെ ഒരു പോരാട്ടത്തിൻ്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.

സുരേഷ് ഗോപിയുടെ 253 മത് ചിത്രമായാണ് “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എത്തുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുക.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- രണദിവെ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്-  രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്, ജയകൃഷ്ണൻ ആർ. കെ.

Continue Reading

Film

സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

Published

on

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.

സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.

നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.

Continue Reading

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Trending