Connect with us

Culture

താടി കണ്ടാല്‍ അറിയാം, നീ പാകിസ്ഥാനിയാണ് മലപ്പുറത്ത് നിന്നും ഉത്തര്‍പ്രദേശിലെത്തിയ യുവാക്കള്‍ക്ക് നേരിടേണ്ടി വന്ന തിക്താനുഭവം പങ്കുവച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

Published

on

മലപ്പുറം: മലപ്പുറത്തു നിന്നും നേപ്പാളിലേക്കുള്ള യാത്രാമധ്യേ ഉത്തര്‍പ്രദേശില്‍ വെച്ച് ഏല്‍ക്കേണ്ടി വന്ന ക്രൂര അനുഭവത്തെ വിവരിച്ച് യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. യാത്രാ സംഘത്തിലെ നാച്ചുവാണ് ഉത്തര്‍പ്രദേശില്‍ വെച്ച് പൊലീസ് അധികൃതരില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ക്രൂരതയെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ വിവരിച്ചത്.
നീ തീവ്രവാദിയാണ് നിന്റെ താടി കണ്ടാല്‍ അറിയാം നീ പാകിസ്ഥാനി അല്ലെ നിങ്ങള്‍ എവിടെയാണ് ബോംബ് പൊട്ടിക്കാന്‍ തീരുമാനിച്ചത് എന്നിങ്ങനെ പൊലീസ് ഓഫീസര്‍ അങ്ങേയറ്റം അപമാനിച്ചതായാണ് യുവാവ് വിവരിക്കുന്നത്. അസര്‍ഖാന്‍ എന്ന ലോക്കല്‍ റിപ്പോര്‍ട്ടറാണ് അവസാനം പൊലീസ് ഓഫീസറോട് സംസാരിച്ച് പ്രശ്‌നത്തിന് തീര്‍പ്പ് കല്‍പിച്ചതെന്ന് യുവാവ് പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്:
നീ തീവ്രവാദിയാണ് നിന്റെ താടി കണ്ടാല്‍ അറിയാം നീ പാകിസ്ഥാനി അല്ലെ നിങ്ങള്‍ എവിടെയാണ് ബോംബ് പൊട്ടിക്കാന്‍ തീരുമാനിച്ചത് …..

ശരവേഗത്തിലായിരുന്നു ആ പോലീസ് ഓഫീസറുടെ ഒരോ ചോദ്യങ്ങളും ഉത്തരം പറയാന്‍ തുനിയുമ്പോള്‍ അടുത്ത ചോദ്യം നിരന്തരം ചോദ്യങ്ങള്‍ ചോദിച്ച് എന്നെയും സഹയാത്രകരെയും സമ്മര്‍ദ്ദത്തിലാക്കാനുളള ശ്രമമാണ് ഒരു പോലീസുകാരന്‍ ഞങ്ങളുടെ വീഡിയോ പിടിക്കുന്നു മറ്റൊരാള്‍ ഊരിപിടിച്ച തോക്കുമായി ഞങ്ങളെ ചോദ്യം ചെയ്യുന്നു.

ഇനി സംഭവം വിവരിക്കാം ഞാനും നാല് സുഹൃത്തുക്കളും കൂടി മലപ്പുറം ടൂ നേപ്പാള്‍ റോഡ് ട്രിപ്പ് പോവുമ്പോഴാണ് സംഭവം മറ്റെവിടെയുമല്ല ഇന്ത്യ കണ്ട എക്കാലത്തെയും മോഷം മുഖ്യമന്ത്രിമാരില്‍ ഒരാളായി നാളെ ചരിത്രം രേഖപ്പെടുത്തും എന്ന് ഉറപ്പുളള യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശിലെ ഝാന്‍സിയില്‍ നിന്നാണ് ഞങ്ങള്‍ക്ക് ഈ ദുരനുഭവം നേരിടേണ്ടി വന്നത്.
നോക്കൂ ഈ ദേശത്തിന്റെ സ്വതന്ത്ര്യസമരങ്ങളില്‍ പങ്കെടുത്ത മുത്തച്ഛന്റെ പിന്‍മുറക്കാരനാണ് ഞാന്‍ (കുരുണിയന്‍ കുഞ്ഞോക്കു ഹാജി) ഈ രാജ്യത്ത് ജനിക്കുകയും ഈ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുകയും ഈ രാജ്യത്തെ പൗരത്വത്തില്‍ അഭിമാനം കൊളളുകയും ചെയ്യുന്ന ഞങ്ങളില്‍ എത്രമാത്രം സങ്കടകരമായ അവസ്ഥതാണ് ആ ദുഷിച്ച നേരത്ത് ഞങ്ങള്‍ അനൂഭവിച്ചത്.

ദീര്‍ഘദൂരം സഞ്ചരിച്ചത് കൊണ്ട് വാഹനത്തിന് വന്ന ചില്ലറ തകരാറുകള്‍ പരിഹരിക്കാന്‍ ഝാന്‍സിയിലെ മാരുതി സുസുകി സര്‍വീസ് സെന്റര്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്തിയതാണ് സൂരി ഓട്ടോമൊബൈല്‍സ്.
ഝാന്‍സിയില്‍ നിന്നും ലക്‌നൌ റൂട്ടില്‍ 25 കിലോമീററര്‍ ഞങ്ങള്‍ പിന്നിട്ടിരുന്നു തിരിച്ച് ഝാന്‍സി പട്ടണം ലക്ഷ്യമാക്കി സര്‍വീസ് റോഡിലേക്ക് വഹാനം ഇറക്കി നിര്‍ത്തിയപ്പോള്‍ ആണ് ഈ ദുരനുഭവം ഞങ്ങള്‍ക്കു നേരൊടേണ്ടി വന്നത്.

സുരക്ഷയുടെ ഭാഗമായി ഞങ്ങളെ പരിശോധന നടത്തുന്നതില്‍ ഒരു തെറ്റുമില്ല അവര്‍ക്ക് ഞങ്ങളുട ഐഡി ആവശ്യപ്പെടാം വാഹനം വിശദമായി പരിശോധന നടത്താം ചോദ്യം ചെയ്യാം പക്ഷേ ഇതൊന്നും അവിടെ ഉണ്ടായില്ല എന്റെ താടിയും ഞങ്ങളുടെ പേരും നോക്കി തീവ്രവാദി വിളിയാണ് പോലീസില്‍ നിന്നും നേരിട്ടത്.

എല്ലാവരോടും മാറി മാറി ചോദിച്ചിട്ടും ഞങ്ങള്‍ക്ക് പറയാന്‍ ഒറ്റ ഉത്തരമേ ഉണ്ടായിരുന്നൊളളു പോലീസിന്റെ ചോദ്യം ചെയ്യല്‍ കണ്ട് നാട്ടുകാരും ചുറ്റും കൂടി ശരിക്കും കണ്ണില്‍ ഇരുട്ട് കയറിയ പോലെയുള്ള അനുഭവം വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് പേര് കേട്ട സ്ഥലമാണ് ഉത്തര്‍പ്രദേശ് ഈ അടുത്ത് അവിടെത്തെ വ്യാജ്യ ഏറ്റുമുട്ടലുകളെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതായി കേട്ടിരുന്നു ഇതിനിടക്ക് ഒന്ന് രണ്ട് റിപ്പോട്ടര്‍മാരും അവിടെക്ക് കുതിച്ചെത്തി ആ കൂട്ടത്തില്‍ ഒരു രക്ഷകനും ഉണ്ടായിരുന്നു.

അസര്‍ ഖാന്‍ ത്സാന്‍സിയിലെ ലോക്കല്‍ റിപ്പോട്ടറാണ് അദ്ദേഹം പോലീസ് ഓഫീസര്‍മാരോട് സംസാരിച്ചു ഞങ്ങളും അദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി അവസാനം ഞങ്ങളോട് വണ്ടിയില്‍ കയറാന്‍ പോലീസ് പറഞ്ഞപ്പോള്‍ അസര്‍ ഖാന്‍ പോലീസിനോട് പറഞ്ഞു ഇവര്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ വാഹനത്തിന് ഞങ്ങള്‍ പറഞ്ഞ തകരാറുകള്‍ ഉളളതായി സ്ഥിരീകരിച്ച് ഇരനഷ്ടപ്പെട്ട വേട്ട പട്ടികളെ പോലെ ഞങ്ങളെ നോക്കി ഒന്ന് ഇരുത്തി മൂളി ഏമാന്‍മാര്‍ എങ്ങോട്ടോ പോയി.

യാത്ര ഉപോക്ഷിച്ച് തിരിച്ച് പോരാന്‍ വരെ ഒരുവേള ഞങ്ങളുടെ മനസ്സ് മന്ത്രിച്ചു ഒരു ദിവസം ഝാന്‍സിയിലെ ഹോട്ടല്‍ മുറിയിലെ നാല് ചുവരുകള്‍ക്കുളളില്‍ നിശബ്ദതയോടെ ഞങ്ങള്‍ തളളിനീക്കി ചിന്തകളില്‍ സൊഹ്‌റാബുദ്ദീന്‍ ഷൈഖും ഇശ്‌റത്ത് ജഹാനുമൊക്കെ കടന്നു വന്നു.

യൂണിഫോമിലെ നക്ഷത്രങ്ങള്‍ വര്‍ധിക്കാന്‍ എത്ര നിരപരാധികളുട ഇട നെഞ്ചുകള്‍ വെടിയുണ്ടകളാല്‍ തകര്‍ത്തിരിക്കും.
പോലീസിന്റെ വെടിയേറ്റ് മരിക്കുന്നവരല്ലാം തീവ്രവാദികളാണെന്നുളള എന്റെ അബദ്ധ ധാരണക്ക് വിരാമം കുറിച്ചിരിക്കുന്നു.

ഞങ്ങളുടെ വാഹനത്തിന്റെ സര്‍വീസ് വളരെ വേഗത്തിലാക്കാന്‍ ഉത്തരവിട്ട സൂരി ഓട്ടോ മൊബൈല്‍സിലെ മാനേജര്‍ , ശര്‍മാജി, അത് പോലെ അവിടെത്തെ മെക്കാനിക്ക് സ്വാദിഖ് ഭായി പിന്നെ നേപ്പാള്‍ ബോര്‍ഡര്‍ കടക്കും വരെ നിരന്തരം ഞങ്ങളെ ഫോണില്‍ ബന്ധപ്പെട്ട് വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്ന അസര്‍ ഖാന്‍ ഇവരോടുളള നന്ദിയും കടപ്പാടും വാക്കുകള്‍ക്ക് അതീതമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending