Connect with us

Video Stories

നെഞ്ചിടിപ്പ്

Published

on

മെസ്സി ലോകകപ്പ് കളിക്കരുതെന്ന്
ആഗ്രഹിക്കുന്നത് മറഡോണ ആരാധകര്‍: കെംപസ്
ബ്യൂണസ അയേഴ്‌സ്: ലിയോ മെസ്സി ലോകകപ്പ് കളിക്കരുതെന്ന് ആഗ്രഹിക്കുന്നത് ഡീഗോ മറഡോണയുടെ ആരാധകര്‍ മാത്രമായിരിക്കുമെന്ന് അര്‍ജന്റീന ഇതിഹാസ താരം മരിയോ കെംപസ്. അര്‍ജന്റീനയും മെസ്സിയും ഇല്ലാത്ത ലോകകപ്പ് മഹാദുരന്തം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1978 ലോകകപ്പ് അര്‍ജന്റീന സ്വന്തമാക്കിയപ്പോള്‍ ഫൈനലില്‍ രണ്ട് ഗോളടിക്കുകയും ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കുകയും ചെയ്ത താരമാണ് കെംപസ്.
“അര്‍ജന്റീനയും മെസ്സിയും ഇല്ലാത്ത ലോകകപ്പ് ഒരു മഹാ ദുരന്തമായിരിക്കും’ – ഡിപോര്‍ട്ടിവോ സൂപ്പര്‍ റേഡിയോയുമായി സംസാരിക്കവെ 63-കാരനായ കെംപസ് പറഞ്ഞു. “മെസ്സിക്ക് ലോകകപ്പിന് പോകാന്‍ കഴിയുന്നില്ലെങ്കില്‍ അതില്‍ സന്തോഷിക്കുക ഡീഗോ മറഡോണയുടെ ആരാധകര്‍ മാത്രമാവും. കാരണം, അങ്ങനെ വന്നാല്‍ മറഡോണയാണ് ഏറ്റവും മികച്ച കളിക്കാരന്‍ എന്ന് അവര്‍ക്ക് എല്ലാ കാലവും പറയാമല്ലോ.’
അര്‍ജന്റീന ടീമംഗങ്ങള്‍ മാനസിക സമ്മര്‍ദത്തിന് അടിമകളാണെന്ന ആരോപണം കെംപസ് നിഷേധിച്ചു. “ഒരു പരിചയവും ഇല്ലാത്ത കളിക്കാര്‍ ആദ്യമായി നിറഞ്ഞ ഗാലറിക്കു മുന്നില്‍ കളിക്കുമ്പോള്‍ അവര്‍ പേടിക്കുകയും മാനസിക പ്രശ്‌നം നേരിടുകയും ചെയ്‌തേക്കാം. പക്ഷേ, പരിചയ സമ്പന്നരായ ഈ കളിക്കാരില്‍ അങ്ങനെയാരു മാനസിക പ്രശ്‌നം ഇല്ല. സാംപോളി അര്‍ജന്റീനയുടെ രക്ഷകന്‍ എന്നാണ് പലരും വാഴ്ത്തിയിരുന്നത്. താന്‍ ശരിയായ രക്ഷകനാണെന്ന് തെളിയിക്കാന്‍ സാംപോളിക്കു മുന്നില്‍ 90 മിനുട്ടുണ്ട്.’
ക്ലബ്ബ് തലത്തില്‍ മെസ്സിയുടേതിന് സമാനമായ റോളില്‍ കളിക്കുന്നതിനാല്‍ ബാര്‍സലോണ താരത്തിനൊപ്പം കളിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന പൗളോ ഡിബാലയുടെ വാക്കുകള്‍ കെംപസ് ശരിവെച്ചു. “ഡിബാല പറഞ്ഞത് ശരിയാണ്. മെസ്സിയുടെ കൂടെ കളിക്കുക എന്നത് അദ്ദേഹത്തിന് ബുദ്ധിമുട്ടായിരിക്കും. മറ്റേതെങ്കിലും തരത്തില്‍ അത് മനസ്സിലാക്കുന്നവര്‍ വിഡ്ഢികളാവും.’ കെംപസ് പറഞ്ഞു.

ക്വിറ്റോ: അര്‍ജന്റീന 2018 ലോകകപ്പില്‍ കളിക്കുമോ എന്ന് നാളെ രാവിലെ ഏഴു മണിയോടെ അറിയാം. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിന് ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള 10 ടീമുകളും ഒന്നിച്ചിറങ്ങുമ്പോള്‍ ലോകം ഉറ്റു നോക്കുന്നത് ലിയോ മെസ്സിയുടെയും കൂട്ടരുടെയും വിധിയെന്താവും എന്നറിയാനാണ്. സമുദ്ര നിരപ്പില്‍ നിന്ന് 9350 അടി മുകളില്‍, സ്ഥിരതാമസക്കാരല്ലാത്തവര്‍ ശ്വാസം കഴിക്കാന്‍ പോലും കഷ്ടപ്പെടുന്ന ക്വിറ്റോയിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ അര്‍ജന്റീന പിടഞ്ഞു വീഴുമോ അതോ ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയര്‍ന്ന് റഷ്യയിലേക്കുള്ള ടിക്കറ്റ് കൊത്തിയെടുക്കുമോ എന്നതാണ് വലിയ ചോദ്യം. അര്‍ജന്റീനയ്ക്ക് പുറമെ, സൗന്ദര്യ ഫുട്—ബോളിന്റെ തട്ടകമായ ദക്ഷിണ അമേരിക്കന്‍ വന്‍കരയില്‍ നിന്ന് ആരെല്ലാമാവും ലോകകപ്പിനുണ്ടാവുക എന്നും നാളെ രാവിലെ അറിയാം.ഒന്നര വര്‍ഷത്തോളം നീണ്ട യോഗ്യതാ മാരത്തോണിനൊടുവില്‍ ചിത്രം തെളിയുമ്പോള്‍ ബ്രസീല്‍ മാത്രമാണ് ലോകകപ്പ് കളിക്കുമെന്ന് ഉറപ്പ് നേടിയിരിക്കുന്നത്. 17 മത്സരങ്ങളില്‍ നിന്ന് 38 പോയിന്റോടെ അവര്‍ അഭേദ്യമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 28 പോയിന്റോടെ രണ്ടാം സ്ഥാനമുള്ള, യൂറുഗ്വേയും ടിക്കറ്റില്‍ കൈവെച്ചു കഴിഞ്ഞു. ഇന്ന് ബോളിവിയയോട് പത്തു ഗോളിനെങ്കിലും തോറ്റാലേ കവനിയും സംഘവും പുറത്താവൂ. പ്ലേ ഓഫ് അടക്കം അവശേഷിക്കുന്ന മൂന്നു സ്ഥാനങ്ങളിലേക്ക് പടവെട്ടുന്നത് അഞ്ചു ടീമുകളാണ്. മൂന്നു മുതല്‍ ഏഴ് വരെ സ്ഥാനങ്ങളിലുള്ള ചിലി (26), കൊളംബിയ (26), പെറു (25), അര്‍ജന്റീന (25), പാരഗ്വേ (24) ടീമുകളില്‍ ആര് വേണമെങ്കിലും യോഗ്യത നേടുകയും പുറത്താവുകയും ചെയ്യാം. ആറാം സ്ഥാനത്തുള്ള അര്‍ജന്റീനയ്ക്ക് ജയിച്ചാല്‍ മാത്രം പോരാ, മറ്റു മത്സരങ്ങളുടെ വിധി അനുകൂലമാവുകയും വേണം. കണക്കുകളില്‍ കുരുങ്ങാതെ നേരിട്ട് യോഗ്യത ഉറപ്പാക്കണമെങ്കില്‍ മികച്ച മാര്‍ജിനില്‍ വിജയം അല്ലാതെ വഴി ഇല്ല. കോച്ച് ഹോര്‍ഹേ സംപോളിക്കൊപ്പം മെസ്സിയും സംഘവും കനത്ത സുരക്ഷാ വലയത്തില്‍ ഇന്നലെ രാവിലെ തന്നെ ഇക്വഡോറില്‍ വിമനമിറങ്ങിയിട്ടുണ്ട്. ജയിച്ചാല്‍ തന്നെ ചിലി ബ്രസീലിനോട് ജയിക്കാതിരിക്കുക എന്നതാണ് അര്‍ജന്റീനക്ക് നേരിട്ട് യോഗ്യത നേടാനുള്ള എളുപ്പ വഴി. ചിലി ജയിച്ചാല്‍ പെറു തങ്ങളേക്കാള്‍ ചെറിയ മാര്‍ജിനില്‍ ജയിക്കുക എന്നതാണ് ആശ്രയം.
ഇക്വഡോറിലെ മത്സരം അര്‍ജന്റീനയ്ക്ക് എന്ന പോലെ ബ്രസീലുമായുള്ള അങ്കം ചിലിക്കും നിര്‍ണായകമാണ്. ഒരു തോല്‍വി, പ്ലേഓഫ് സാധ്യതകള്‍ വരെ തകര്‍ത്തു കളഞ്ഞേക്കാം. പരസ്പരം ഏറ്റുമുട്ടുന്ന പെറുവിന്റെയും കൊളംബിയയുടെയും സ്ഥിതി അതു തന്നെ. കൊളംബിയക്ക് ഒരു ജയം മതിയെങ്കില്‍ പെറുവിന് ലക്ഷ്യം മികച്ച മാര്‍ജിന്‍ തന്നെയാണ്. തങ്ങളെക്കാള്‍ മികച്ച രീതിയില്‍ അര്‍ജന്റീന ജയിച്ചാല്‍ ജയം പെറുവിന് പ്ലേഓഫ് യോഗ്യതയെ നല്‍കൂ.സംപോളി ചുമതലയേറ്റ ശേഷം അര്‍ജന്റീന മൂന്നു മത്സരങ്ങളിലും സമനില പാലിക്കുകയായിരുന്നു. ഇന്നും അത് തുടര്‍ന്നാല്‍ സ്ഥിതി ദയനീയമാവും. അങ്ങനെ വന്നാല്‍ ചിലിയും പെറുവും തോല്‍ക്കാന്‍ പ്രാര്‍ത്ഥിക്കേണ്ടിവരും. തോല്‍ക്കുകയാണെങ്കില്‍ പോലും അര്‍ജന്റീനക്ക് പ്ലേ ഓഫ് യോഗ്യത ലഭിക്കാനുള്ള വിദൂര സാധ്യതയുണ്ട് എന്നതാണ് പോയിന്റ് ടേബിള്‍ ഒരുക്കി വച്ചിരിക്കുന്ന കൗതുകം. പെറു തങ്ങളേക്കാള്‍ വലിയ മാര്‍ജിനില്‍ തോല്‍ക്കുകയും പാരഗ്വേ ജയിക്കാതിരിക്കുകയുമാണ് ആ സന്ദര്‍ഭത്തില്‍ മെസ്സിക്കും കൂട്ടര്‍ക്കും ആവശ്യം.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending