Video Stories
പഴങ്ങളില്‍ വൈവിധ്യമൊരുക്കി സുല്‍ത്താനേറ്റ്

മസ്കത്ത്: സുല്‍ത്താനേറ്റിന്റെ തനതു കാലാവസ്ഥയില്‍ പഴങ്ങള്‍ക്കും കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും വിളവെടുപ്പ് കാലം. വിവിധ ഇനം സസ്യ ഇനങ്ങളാല്‍ സമ്പുഷ്ടമാണ് ഒമാന്‍. അനവധി ജാതികളില്‍ പെട്ട ചെടികളും പഴങ്ങളും വിവിധയിനം വിളകളും വേനല്‍, തണുപ്പ് കാലങ്ങളിലായി രാജ്യത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. വേനല്‍ കാലത്ത് സുല്‍ത്താനേറ്റിലെ പഴം ഉത്പാദനത്തിന് ഏറെ ഖ്യാതിയുണ്ട്. അതിനാല്‍ തന്നെ അവയുടെ മൂല്യവും രുചിയുമറിയുന്നവര് ഒമാനി വിപണിയിലേക്ക് ഒഴുകിയെത്തും. മറ്റു പഴങ്ങള്‍ക്ക് ഇത്ര നിലവാരം കാണാറില്ലെന്നാണ് പൊതുവെ അഭിപ്രായം.
ജബല്‍ അല്‍ അഖ്ദറാണ് പഴം ഉത്പാദനത്തിന് പേരു കേട്ട സ്ഥലം. സമുദ്ര നിരപ്പില്‍ നിന്ന് 3000 മീറ്റര്‍ ഉയത്തിലുള്ള പ്രദേശം തനതു കാലവസ്ഥ കൊണ്ട് അനുഗ്രഹിക്കപ്പെട്ട മേഖലയാണ്. അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ ഇത്തരമൊരു പ്രദേശം വേറെയില്ല. ചൂടുകാലത്തും തണുപ്പ് കാലത്തും വസന്തകാലത്തുമെല്ലാം ഒരുപോലെ അനുഭവപ്പെടുന്ന ഇടത്തരം താപനിലയാണ് ഇവിടത്തെ പ്രത്യേകത.സ്വീറ്റ് ട്രീസ് എന്നറിയപ്പെടുന്ന ഇളപൊഴിയും മരങ്ങള്‍ക്ക് പ്രസിദ്ധമാണ് ജബല്‍ അല്‍ അഖ്ദര്‍. പഴ വര്‍ഗങ്ങളുടെ വൈവിധ്യവും ജബല്‍ അഖ്ദറിനെ വ്യത്യസ്തമാക്കുന്നു.
മാതളപ്പഴം, ആപ്പിള്‍, പീച്ച്, പ്ലംസ്, ആപ്രിക്കോട്ട്, ബദാം, വാള്‍നട്ട്, മുന്തിരി, പിയര്‍സ്, ചെറി, അത്തിപ്പഴം, ഒലീവ് തുടങ്ങയവയുടെ വളര്‍ച്ചക്ക് മേഖലയിലെ കാലാവസ്ഥ അനുഗ്രഹമാകുന്നുണ്ട്. റാസ്റ്റോണിയ മസ്കറ്റന്സേയിയ എന്നറിയപ്പെടുന്ന ബൂട്ട് മരങ്ങളുടെ പഴങ്ങളും ജബല്‍ അഖ്ദര്‍ പ്രദലത്തില്‍ വളരുന്നു.
തെക്കന്‍ അല്‍ ബത്തീന പ്രവിശ്യയിലെ ചില പര്‍വത ഗ്രാമങ്ങള്‍, പ്രത്യേകിച്ചും നഖല്‍ വിലായത്തിലെ വാദി മിസ്തലില് പെടുന്ന വകന് ബൂട്ട്, ആപ്രികോട്ട് ഉത്പാദനത്തിന് പേരു കേട്ടവയാണ്. അല്‍ അവബി വിലായത്തിലെ വാദി ബാനി ഖാറൂസ് ബൂട്ട് പഴങ്ങളുടെ ഉത്പാദനത്തിന് പ്രസിദ്ധമാണ്. പര്‍വത ശൃംഖങ്ങളില് വേനല്‍ കാലത്താണ് ധാരാളമായി പഴം വിളവെടുക്കുന്നത്.
കൂടാതെ കസ്റ്റാര്‍ഡ് ആപ്പിള്‍ സുല്‍ത്താനേറ്റിലെ തെക്കും വടക്കുമുള്ള നിരവധി വിലായത്തുകളില്‍ വളരുന്നുണ്ട്. നിവധി ആരോഗ്യ ഗുണങ്ങളുള്ള പഴം വളരെയധികം രുചികരവുമാണ്.സുല്‍ത്താനേറ്റിലെ നിവധി ഗവര്‍ണറേറ്റുകളില്‍ വത്തക്ക, ശമാം, മുന്തിരി, അത്തി തുടങ്ങിയവ വളരുന്നുണ്ട്. നോര്‍ത്ത് ബത്തീന തീരങ്ങളില്‍ പേരക്കയും ധാരാളം കാണപ്പെടുന്നു. ബുറൈമി, അല്‍ ദാഖിറ, നോര്‍ത്ത് അല്‍ ശര്‍ഖിയ്യ, അല്‍ മുദൈബി അടക്കമുള്ള പ്രവിശ്യകള്‍ മുന്തിരി, വത്തക്ക എന്നിവക്ക് പേരുകേട്ട സ്ഥലങ്ങളാണ്. വടക്കും തെക്കും അല്‍ ബതീന പ്രവിശ്യകളുടെ തീരവും ഉള്പ്പദേശവും വിവിധ താപനിലകളിലുള്ള ഫലങ്ങള്‍ കാണപ്പെടുന്നു.
ഈത്തപ്പന, മാങ്ങ, വാഴപ്പഴം, പപ്പായ തുടങ്ങിയവ ഇവിടങ്ങളില്‍ കൃഷി ചെയ്യുന്നുണ്ട്. ദോഫാര്‍ പ്രവിശ്യ തേങ്ങ, വാഴപ്പഴം, പപ്പായ, മാതളം എന്നിവക്ക് പ്രസിദ്ധമാണ്. സുല്‍ത്താനേറ്റില്‍ എല്ലാ ഭാഗങ്ങളിലും വിവിധ ഇനം ഈത്തപ്പഴങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. ഒമാനി ഈത്തപ്പഴങ്ങള്‍ ലോക വിപണിയിലും ഏറെ ആവശ്യക്കാരുള്ളതാണ്. നേരത്തെ വിളവെടുപ്പ് തുടങ്ങുമെന്നതും ചില ഒമാനി ഈത്തപ്പനകളുടെ പ്രത്യേകതയാണ്.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
-
kerala2 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala3 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
film3 days ago
ആക്ഷന്‍ ഹീറോ ബിജു 2ന്റെ പേരില്‍ വഞ്ചനയെന്ന് പരാതി; നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്
-
india3 days ago
ആഗസ്റ്റ് 1 മുതല്‍ എയര്‍ ഇന്ത്യ രാജ്യാന്തര വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കും
-
kerala3 days ago
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ കേസെടുത്തു
-
india2 days ago
ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു
-
india3 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു