Connect with us

Video Stories

വിതച്ചത് കൊയ്യുന്ന സി.പി.എം

Published

on

കേരളത്തിലെ മാധ്യമങ്ങളില്‍ ഗുണ്ടാസംഘങ്ങളുടെയും ലൈംഗികാതിക്രമക്കാരുടെയും വര്‍ത്തമാനമാണ് നിറഞ്ഞുനില്‍ക്കുന്നത്. കൊച്ചിയില്‍ രണ്ടു സംഭവങ്ങളിലായി വ്യവസായ സംരംഭകയെയും വ്യവസായിയെയും ഭീഷണിപ്പെടുത്തി പണം കവര്‍ന്നത് ഒരേയാളാണ്. കളമശേരിയില്‍ വെണ്ണല സ്വദേശിയെ തട്ടിക്കൊണ്ടുപോയി തടവില്‍വെച്ചതാണ് മറ്റൊരു സംഭവം. തൃശൂര്‍ വടക്കാഞ്ചേരിയില്‍ യുവതിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ട മാനഭംഗപ്പെടുത്തിയതും ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതും കേരളം കേട്ടു. ഇതിലെല്ലാം സാമാന്യ ജനത്തെ ഞെട്ടിക്കുന്ന വസ്തുത, പ്രതികളെല്ലാം ആഭ്യന്തര വകുപ്പ് കൈയാളുന്ന സി.പി.എമ്മിന്റെ ഭാരവാഹികളോ ആ പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരോ ആണെന്നതാണ്. ഒരാള്‍ പാര്‍ട്ടി ഏരിയാ സെക്രട്ടറിയും മറ്റൊരാള്‍ ഡി.വൈ.എഫ്.ഐ മുന്‍ യൂണിറ്റ് ഭാരവാഹിയും ഇനിയുമൊരാള്‍ പാര്‍ട്ടിയുടെ നഗരസഭാ പ്രതിനിധിയുമാണ്. അനുബന്ധ പരാതികളില്‍ പ്രതിസ്ഥാനത്തുള്ളത് ജില്ലാസെക്രട്ടറി മുതല്‍ വനിതാ മന്ത്രിവരെയും.

ആദ്യ സംഭവത്തില്‍ കളമശേരിയിലെ പാര്‍ട്ടി ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ സക്കീര്‍ ഹുസൈന്‍ പരാതിയെതുടര്‍ന്ന് ഒളിവിലാണ്. ആഴ്ചകള്‍ കഴിഞ്ഞിട്ടും പൊലീസിന് ഇയാളെ കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും സക്കീറിനെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം ജില്ലാ നേതൃത്വം സ്വീകരിച്ചത്. ഡി.വൈ.എഫ്.ഐ മുന്‍ യൂണിറ്റ് സെക്രട്ടറി കറുകപ്പള്ളി സിദ്ദീഖിനെ അറസ്റ്റുചെയ്യാന്‍ പൊലീസ് ഇതുവരെയും തയ്യാറായിട്ടില്ല. സക്കീറിന് മുന്‍കൂര്‍ ജാമ്യത്തിന് അവസരമൊരുക്കുകയാണ് ബന്ധപ്പെട്ടവര്‍. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട ഒരു നേതാവിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് മടിക്കുന്നതിന്റെ കാരണം പകല്‍പോലെ വ്യക്തം. കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് വനിതയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസ് വെളിച്ചത്തുവരികയും നിയമസഭയില്‍ പ്രശ്‌നം രൂക്ഷമായ വാദപ്രതിവാദത്തിന് കാരണമാകുകയും ചെയ്തപ്പോള്‍ ഗുണ്ടകളെ ആരെയും താനുമായി അടുപ്പമുണ്ടായാല്‍ പോലും സഹായിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. പക്ഷേ വാക്കൊന്നും പോക്ക് മറ്റൊന്നുമാണ് സര്‍ക്കാരിന്റെ നയമെന്നു തോന്നുന്നു.

വീട്ടമ്മയും രണ്ടുകുട്ടികളുടെ മാതാവുമായ യുവതിയെ കൂട്ടമാനഭപ്പെടുത്തിയ പ്രതിക്കെതിരെയുള്ളത് പൊലീസിനെ ഉപയോഗിച്ച് കോടതിക്കു മുന്നില്‍ മൊഴി മാറ്റിച്ച അത്യന്തം ഹീനമായ കുറ്റം കൂടിയാണ്. ഭര്‍ത്താവിന് പണം കടം കൊടുത്തതിന് ഭാര്യയെ പല തവണ മൊബൈലില്‍ വിളിച്ചതെന്തിനെന്ന് ജയന്തന്‍ വിശ്വസനീയമായ മറുപടി പറയുന്നില്ല. സക്കീറിനെയും ജയന്തനെയും ആരോപണം വന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് സി.പി.എം പുറത്താക്കിയതെങ്കിലും ജയന്തന്‍ സംഭവത്തില്‍ ഇരയുടെ പേര് പരസ്യമായി മാധ്യമങ്ങളോട് വെളിപ്പെടുത്തിയ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ അന്വേഷണം നേരിടുകയാണ്. രാധാകൃഷ്ണനെതിരെ എഫ്.ഐ.ആര്‍ പോലും ഇട്ടിട്ടില്ല. മുന്‍മന്ത്രിയും നിയമസഭാ സ്പീക്കറുമായ രാധാകൃഷ്ണന്‍ സി.പി.എമ്മില്‍ പൊതുവെ സൗമ്യമുഖവുമായാണ് പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍ പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട വ്യക്തിയെ പെണ്ണു കേസില്‍ സഹായിക്കുന്നതിന് ഏതറ്റം വരെയും പോകുമെന്ന് തെളിയിക്കുകയായിരുന്നു മുമ്പ് ടി.പി വധക്കേസില്‍ പാര്‍ട്ടി നേതാക്കളെ ജയിലില്‍ സന്ദര്‍ശിച്ച് വിവാദത്തിനിരയായ ഈ ചേലക്കരക്കാരന്‍. ഡല്‍ഹി സംഭവത്തിനുശേഷം 2013ല്‍ വനിതകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച് പാസാക്കിയ ഭേദഗതിയില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതും രണ്ടു സുപ്രധാന വിധികളിലായി കോടതികള്‍ വ്യാഖ്യാനിച്ചിട്ടുള്ളതുമാണ് ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന യാതൊന്നും സൂചിപ്പിക്കരുതെന്നത്. ഐ.പി.സി 228 എ പ്രകാരം രണ്ടു വര്‍ഷം വരെ കഠിന തടവനുഭവിക്കാവുന്ന കുറ്റമാണിത്. എന്നാല്‍ രാധാകൃഷ്ണന്റെയും പെണ്ണായി പിറന്ന സി.പി.എം ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെയും വാദം നിയമത്തെ പരസ്യമായി വെല്ലുവിളിക്കുമെന്നാണ്. വേട്ടക്കാരന്റെ പക്ഷത്തു നില്‍ക്കുകയാണ് ഇരുവരും. ശൈലജ സാങ്കേതികമായി മാത്രമല്ല ധാര്‍മികതയും അടിസ്ഥാനമര്യാദയും കൂടിക്കൊണ്ട് തല്‍പദവി ഒഴിയുകയാണ് വേണ്ടത്.

തൊഴിലാളികളുടെയും ചൂഷിതരുടെയും ഭാഗത്തുനിന്നുകൊണ്ട് രക്തരൂക്ഷിത പോരാട്ടങ്ങളിലൂടെ ഉയിര്‍കൊണ്ട കമ്യൂണിസ്റ്റ്-ലെനിനിസ്റ്റ് സംഘടനയാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി. കേരളത്തിലും പശ്ചിമബംഗാളിലും ത്രിപുരയിലും ഒരു പരിധി വരെ തെലുങ്കാന മേഖലയിലും സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നത് ഈ കീഴാള പ്രതിബദ്ധത കൊണ്ടാണ്. എട്ടുപതിറ്റാണ്ടിന് ശേഷം പക്ഷേ തിരിഞ്ഞുനോക്കുമ്പോള്‍ ചൂഷിതനുവേണ്ടി ഒളിവില്‍ പോയ സഖാക്കളുടെ സ്ഥാനത്ത് ഗുണ്ടാ പിരിവും വിഷയ സുഖവും കൊണ്ട് ‘ഭരണവര്‍ഗ’ത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒളിവില്‍ പോകുന്ന സക്കീര്‍മാരും ജയന്തന്മാരുമാണ്. പാര്‍ട്ടി കല്‍പിച്ചു നല്‍കിയ പ്രത്യയ ശാസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞാണ് നന്ദിഗ്രാമിലും സിംഗൂരിലും പാവപ്പെട്ട കര്‍ഷകരെ വെടിവെച്ചുകൊന്ന് പുതിയ സി.പി.എമ്മുകാര്‍ കുത്തക വ്യവസായിക്ക് ഭൂമി വിറ്റത്. ഇന്നാ ചുവപ്പന്‍ ബംഗാള്‍ ഭൂപടത്തില്‍ ത്രിവര്‍ണമയമാണ്. കണ്ണൂരിലെ രക്തസാക്ഷികളെക്കുറിച്ച് വീമ്പുപറഞ്ഞ് എതിരാളികളെ പച്ചക്ക് കൊന്നു തള്ളുന്ന പാര്‍ട്ടിക്ക് എതിരാളി ആരാണെന്നുപോലും തിട്ടമില്ലെന്നതിന്റെ തെളിവായിരുന്നു ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരന്റെ അമ്പത്തൊന്ന് വെട്ടില്‍ നിന്നൊഴുകിയ കട്ടച്ചോര. കാലം പ്രത്യയ ശാസ്ത്രത്തെ തുരുമ്പെടുപ്പിക്കുമെന്ന് കാണിച്ചു തന്നത് കമ്യൂണിസ്റ്റ് സോവിയറ്റ് യൂണിയനായിരുന്നു. ചൂഷിത തൊഴിലാളി വര്‍ഗം പുതിയ ചൂഷകക്കൂട്ടമായി മാറുകയും കിഴക്കന്‍ യൂറോപ്പിനെയാകെ ജനാധിപത്യത്തിന് വിട്ടുകൊടുക്കേണ്ടിയും വന്നു സഖാക്കള്‍ക്ക്. കേരളത്തില്‍ ഇതിനിടെ നിരവധി പാര്‍ട്ടി നേതാക്കള്‍ കൊലപാതക-സാമ്പത്തിക കേസുകളില്‍ പ്രതികളായി.

വര്‍ഗീയ ഫാസിസത്തില്‍ നിന്ന് തങ്ങളുടെ അസ്തിത്വം സംരക്ഷിക്കാന്‍ ന്യൂനപക്ഷങ്ങളും പാവപ്പെട്ടവരും പാഞ്ഞു നടക്കുമ്പോള്‍ സക്കീര്‍മാരും ജയന്തന്മാരും കൊടി സുനിമാരും സിദ്ദീഖുമാരും വാഴുന്ന ഗുണ്ടാ സംഘമായി എ.കെ.ജിയുടെ സംഘടന താഴ്ന്നു പോകുകയാണോ എന്നത് അവരുടെ വ്രണിത ചിത്തത്തിന്റെ വേദനയാണ്. വരമ്പത്തുതന്നെ കൂലി കിട്ടുമെന്നും വണ്‍, ടൂ, ത്രീ കൊലകള്‍ നടത്തിയെന്നും വെല്ലുവിളിക്കുന്ന നേതാക്കളും കുടുംബക്കാരെ സര്‍ക്കാരിലേക്ക് വലിച്ചുകയറ്റിയ മന്ത്രിയും എം.പിയും ഓലക്കൂരയിലെ കട്ടന്‍ചായയില്‍ നിന്ന് ശീതീകൃത മാളികകളിലേക്ക് പൊന്തിയ പാര്‍ട്ടി ഓഫീസുകളുമുള്ളപ്പോള്‍ പുതിയ സഖാക്കള്‍ ഇങ്ങനെയൊക്കെയാവുന്നതില്‍ എന്തിന് വിസ്മയിക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending