Connect with us

Video Stories

വീട് കത്തുമ്പോള്‍ കിണര്‍ കുഴിക്കരുത്

Published

on

മഴക്കുറവ് മൂലം കഴിഞ്ഞ ദിവസം കേരളത്തെ മുഴുവനായും സംസ്ഥാന സര്‍ക്കാര്‍ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചിരിക്കയാണ്. സംസ്ഥാനം കൊടും വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ ഭീതിപ്പെടുത്തുന്ന സൂചനകളാണ് വരുന്നത്. രാജ്യത്ത് പ്രതിവര്‍ഷം ശരാശരി 1170 മില്ലി മീറ്റര്‍ മഴയുള്ളപ്പോള്‍ സംസ്ഥാനത്ത് മൂവായിരം മില്ലിമീറ്റര്‍ മഴയാണ് കിട്ടിയിരുന്നത്. ഇതില്‍ ഇത്തവണ 34 ശതമാനം കുറവാണ് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ മാത്രം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തുലാ വര്‍ഷത്തിലും 69 ശതമാനം കുറവുണ്ടായി. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ 2039.7 മി.മീറ്റര്‍ കിട്ടേണ്ട സ്ഥാനത്താണ് 1352.3 മി. മീറ്ററായി കുറഞ്ഞത്. തുടര്‍ച്ചയായി മൂന്നാമത്തെ കൊല്ലമാണ് മഴ കുറയുന്നത.് 202ല്‍ 81, 2004ല്‍ 87, 2009ല്‍ 79, 2014ല്‍ 88 ശതമാനം മഴ മാത്രമാണ് കേരളത്തിന് ലഭിച്ചത്.

വരള്‍ച്ചാ പ്രതിഭാസം കേരളത്തിനിന്ന് പുത്തരിയല്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി മഴക്കുറവ് തുടര്‍ച്ചയായി കേരളത്തില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. എന്നിട്ടും ഇതു മുന്നില്‍ കണ്ടുള്ള നടപടികള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിനായില്ല. ജല സംരക്ഷണത്തിന് അടിയന്തിര നടപടികള്‍ തുടങ്ങേണ്ട സമയത്താണ് പ്രഖ്യാപനങ്ങള്‍ കൊണ്ട് വെള്ളം നിറക്കാന്‍ ശ്രമിക്കുന്നത്. അര നൂറ്റാണ്ടിനു ശേഷം ആദ്യമായാണ് ഇത്രയും കടുത്ത വരള്‍ച്ച ഉണ്ടാകുന്നത്. മലകളും കാടുകളുമുള്ള വയനാട്ടിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്-74 ശതമാനം. എല്‍നീനോ പ്രതിഭാസമാണ് 2014ലും 2015ലും മഴ കുറയാന്‍ കാരണമായതെങ്കില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ പോലും ഞെട്ടിച്ചുകൊണ്ടാണ് ഈ വര്‍ഷം തെക്കേ ഇന്ത്യയില്‍ മഴ കുത്തനെ കുറഞ്ഞത്.

40 ശതമാനം പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാതെ ഉഴലേണ്ട അവസ്ഥ സാധാരണ ഗതിയില്‍ തന്നെ ഉള്ളപ്പോള്‍ വരള്‍ച്ചകൂടി ആസന്നമാകുന്ന സ്ഥിതിക്ക് എങ്ങനെയാണ് നമുക്ക് ഈ ദുരന്തത്തെ അതിജീവിക്കാനാകുക. ഇതുമൂലം കൊടുംചൂടും കുടിവെള്ള ക്ഷാമവും മാത്രമല്ല കടുത്ത ഭക്ഷ്യപ്രതിസന്ധിയെയും നേരിടേണ്ടിവരും. തുലാ വര്‍ഷം ഇതിനകം ആരംഭിച്ചെങ്കിലും പതിവു മഴയുണ്ടാവില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. ഫലത്തില്‍ വരുന്ന അഞ്ചു മാസമെങ്കിലും കൊടും വരള്‍ച്ചയില്‍ കേരളം അമരും. 44 നദികളും കായലുകളും കുളങ്ങളുമുള്ള കേരളത്തില്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ മഴയാണ് ലഭിക്കാറുള്ളത്. ഈ വെള്ളത്തെ ശാസ്ത്രീയമായ ജല സംരക്ഷണ രീതികളും ജല ഉപയോഗവും കാരണം തടഞ്ഞുനിര്‍ത്തി ഭാവിയിലേക്ക് കാത്തുവെക്കാന്‍ നമുക്കാകാതെ പോകുന്നു.

ഭാരതപ്പുഴയടക്കം മിക്കതും ഇതിനകം വറ്റിവരണ്ടു. മിക്ക കുളങ്ങളും കിണറുകളും വറ്റിത്തുടങ്ങി. അണക്കെട്ടുകളിലും ശരാശരി 22 ശതമാനം വെള്ളക്കുറവാണ് അനുഭവപ്പെടുന്നത്. ഏതാണ്ടെല്ലാ ഡാമുകളിലും വിരലിലെണ്ണാവുന്ന ദിവസത്തേക്കുള്ള വെള്ളമാണുള്ളത്. ഇടുക്കിയില്‍ 43 ശതമാനം മാത്രം. ഏറ്റവുമധികം വെള്ളം ആവശ്യമുള്ള സംസ്ഥാനത്തെ നെല്‍ കൃഷി രണ്ടു ഹെക്ടറില്‍ താഴെ മാത്രമാണിപ്പോള്‍. മറ്റു വിളകളുടെ കാര്യം പറയാനുമില്ല. ഈ വര്‍ഷം നെല്‍ വര്‍ഷമായി ആചരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പോയിട്ട് കുടിവെള്ളം തന്നെ ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് ജനം.

അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ജല സംരക്ഷണത്തിനും കുടിവെള്ള ക്ഷാമത്തിനും കൃഷി നാശത്തിനും നഷ്ടപരിഹാരം വാങ്ങിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കണം. ഉദ്യോഗസ്ഥരുടെ പതിവു രീതി അനുസരിച്ച് നീങ്ങിയാല്‍ അടുത്ത വര്‍ഷമേ വരള്‍ച്ചാ ദുരിതാശ്വാസം അനുവദിക്കപ്പെടൂ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വെള്ളം കിട്ടുന്നുണ്ടല്ലോ എന്നാവും മിക്ക കേന്ദ്ര വരള്‍ച്ചാ പരിശോധക സംഘത്തിന്റെയും വിലയിരുത്തല്‍. തടയണകള്‍ കെട്ടല്‍, കുളങ്ങള്‍ നവീകരിക്കല്‍ തുടങ്ങിയവ പതിനൊന്നാം മണിക്കൂറില്‍ ചെയ്യേണ്ടതല്ല. വൈകാതെ തന്നെ സംസ്ഥാനമന്ത്രിമാര്‍ ഡല്‍ഹി സന്ദര്‍ശിച്ച് രൂക്ഷത ബോധ്യപ്പെടുത്തണം.

തമിഴ്‌നാട്ടില്‍ നിന്ന് -പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം നേടിയെടുക്കേണ്ട 7.25 ടി.എം.സി വെള്ളം പോലും വാങ്ങിയെടുക്കാന്‍ സര്‍ക്കാരിന് കഴിയാത്തതിനാല്‍ പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ കുടിവെള്ളത്തിനും ചിറ്റൂര്‍ മേഖലയിലെ കാല്‍ ലക്ഷം ഏക്കറിലെ നെല്‍ കൃഷിക്കും ഭീഷണി നേരിടുകയാണ്. 2012-13 ലെ കടുത്ത വേനലില്‍ കേരളത്തിന് 5.6 ടി.എം.സി ജലം തന്നപ്പോള്‍ തമിഴ്‌നാട് ഒരു കുറവുമില്ലാതെ ജലമെടുത്തതായാണ് കണക്കുകള്‍ കാണിക്കുന്നത്. നെല്‍ കൃഷി കഴിയാത്തയിടങ്ങളില്‍ വെള്ളം കുറവു വേണ്ട കടല, ഇഞ്ചി മുതലായ കൃഷികള്‍ പ്രോല്‍സാഹിപ്പിക്കണം. വീടുകളിലും ഓഫീസ് -വാണിജ്യ കെട്ടിടങ്ങളിലും മഴവെള്ള സംഭരണത്തിനും സംവിധാനമൊരുക്കണം.
ഇപ്പോള്‍ തന്നെ കടം കൊണ്ട് വീര്‍പ്പുമുട്ടുന്ന കര്‍ഷകന് വരള്‍ച്ച കണക്കിലെടുത്ത് ബാങ്കുകളില്‍ നിന്ന് ജപ്തി ഭീഷണി ഒഴിവാക്കി കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുന്നതിനുള്ള നടപടികളും അടിയന്തിരമായി ഉണ്ടാകണം. കുഴല്‍ കിണറുകള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ അവ കുഴിക്കാനുള്ള നടപടികള്‍ ഫയലില്‍ കുരുങ്ങി നിവര്‍ന്നുവരുമ്പോള്‍ മാസങ്ങളെടുക്കുന്നതാണ് പതിവ്. കുഴല്‍ കിണറുകള്‍ മോട്ടോറും വൈദ്യുതി കണക്ഷനും ഇല്ലാതെ കിടക്കുന്ന എത്രയോ അനുഭവങ്ങളാണ് മുന്നിലുള്ളത്. കമ്മീഷന്‍ പറ്റാനുള്ള ഏര്‍പ്പാടായും വരള്‍ച്ചയെ കാണുന്നവരുണ്ട്്. വീട് കത്തുമ്പോള്‍ കിണര്‍ കുഴിക്കുന്ന അവസ്ഥയുണ്ടാവരുത്. വൈദ്യുതി ക്ഷാമവും രൂക്ഷമാകാനാണിട.

നിലവില്‍ തന്നെ വര്‍ഷം 2700 മെഗാവാട്ട് വൈദ്യുതി വേണ്ടിടത്ത് 1469 മെഗാവാട്ട് വൈദ്യുതിയേ കേരളത്തിന് ഉല്‍പാദിപ്പിക്കാനാകുന്നുള്ളൂ. കേന്ദ്ര ഗ്രിഡില്‍ നിന്നും മറ്റും വാങ്ങിയാലും 10.6 ശതമാനത്തിന്റെ കുറവ് ഈ വര്‍ഷം ഉണ്ടാകും. ഇത് കടുത്ത ചൂടിനിടെ പവര്‍ കട്ടിനും കാരണമാകും. വളര്‍ത്തു-വന്യ മൃഗങ്ങളുടെ ജീവിതവും ദുസ്സഹമാകും. സര്‍ക്കാര്‍ -കുടുംബ ബജറ്റുകള്‍ താളം തെറ്റും.കഴിഞ്ഞ ഏപ്രിലില്‍ സംസ്ഥാനത്തെ റെക്കോര്‍ഡ് ചൂടാണ് പാലക്കാട്ട് രേഖപ്പെടുത്തിയത്-41.9 ഡിഗ്രി സെല്‍ഷ്യസ്. 1987നുശേഷമാണ് ഇത്രയും ചൂട് കേരളത്തില്‍ രേഖപ്പെടുത്തുന്നത്. ഡസനോളം സൂര്യാതപ മരണവുമുണ്ടായി.

ഇത്തവണ ചൂട് അതിലും കൂടിയാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മരണ സംഖ്യ ഉയര്‍ന്നേക്കും. ചൂടു കൂടുന്നതിന് ഒരു കാരണം വയലുകള്‍ തരിശിട്ടതാണ്. നെല്ലറ വരളുന്നത് കടുത്ത വിലക്കയറ്റത്തിനും വഴിവെക്കും. അന്യ സംസ്ഥാനത്തുനിന്നുള്ള വിഷ ധാന്യം പോലും വരാതായാല്‍ പട്ടിണി മരണം പോലും നാം കേള്‍ക്കേണ്ടിവരും. ഇതോടൊപ്പം ജനങ്ങളും വരള്‍ച്ച നേരിടുന്നതിനുള്ള മുന്‍കരുതലെടുക്കേണ്ടതുണ്ട്. പാവങ്ങള്‍ ഒരു കുപ്പി വെള്ളത്തിന് നെട്ടോട്ടമോടുമ്പോള്‍ കണ്ടിടത്തൊക്കെ മരങ്ങള്‍ വെട്ടി കോണ്‍ക്രീറ്റ് വിരിച്ച് മഴവെള്ളം ഭൂമിയിലേക്ക് ഇറക്കാതെയും കുടിവെള്ളം കൊണ്ട് വാഹനം കഴുകുകയും ചെയ്യുന്ന ശീലം പലര്‍ക്കുമുണ്ട്. കാലത്തിന്റെ ഈ വിളിയാളം ശ്രവിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending