Video Stories
ഹിറ്റ്ലറാണു ആത്മഹത്യ ചെയ്തത് മഹാത്മാഗാന്ധിയല്ല

കെ.എം അബ്ദുല്‍ ഗഫൂര്‍
‘ഒരിക്കലും ജനിക്കാതിരുന്നെങ്കില്’ എന്ന് ലോകം ആഗ്രഹിച്ച, 60 ലക്ഷത്തിലധികം മനുഷ്യരെ കൊന്ന അഡോള്‍ഫ് ഹിറ്റ്ലറാണു ഒരു ഭീരുവിനെപ്പോലെ ഒളിഞ്ഞിരുന്ന് ആത്മഹത്യ ചെയ്തത്. ബെര്‍ലിനില്‍ ഒരു അണ്ടര്‍ ഗ്രൗണ്ട് മുറിയില്‍ ഒളിച്ചിരുന്ന് സ്വയം വെടിവെച്ചാണു ഹിറ്റ്ലര്‍ മരിക്കുന്നത്.. 1945 മെയ് 1 നു നടന്ന ആത്മഹത്യക്ക് ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. അതില്‍ ഒന്ന് പ്രധാനമാണ്. ഏപ്രില്‍ 29 നു കേട്ട ഒരു വാര്‍ത്തയാണത്. മുസ്സോളിനി പിടിക്കപ്പെട്ടു. വെടിവെച്ച് കൊന്ന്, തല ഓടയിലിട്ടു എന്നതും ഹിറ്റ്ലര്‍ക്ക് മരണത്തെ സ്വീകരിക്കാനുള്ള കാരണമായി എന്നു ചരിത്രം പറയുന്നു. അപമാനകരമായ ഈ മരണങ്ങള് തേടിച്ചെല്ലും മുമ്പ് ഇവര്‍ക്കായി ഒരു കത്ത് ഇന്ത്യയില്‍ നിന്നും അയച്ചിരുന്നു. അതെഴുതിയത് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മനുഷ്യനായിരുന്നു. ഹിറ്റലര്‍ക്കാണു ഗാന്ധി ആ കത്ത് അയച്ചത്. അതിന്റെ തുടക്കം ഇങ്ങനെയായിരുന്നു.
” പ്രിയ സുഹൃത്തെ, നിങ്ങളെ ഞാന്‍ സുഹൃത്തെന്ന് സംബോധന ചെയ്യുന്നത് ഔപചാരികമായിട്ടല്ല. ഒരു ശത്രുവും എനിക്കില്ല. വര്‍ഗം,വര്‍ണ്ണം,മതം എന്നീ പരിഗണനകള്‍ കൂടാതെ മനുഷ്യരോട് സൗഹാര്‍ദ്ദം പുലര്‍ത്തി, മനുഷ്യവര്‍ഗ്ഗത്തിന്റെ മുഴുവന്‍ സൗഹാര്‍ദ്ദം കരസ്ഥമാക്കുക എന്നതായിരുന്നു കഴിഞ്ഞ മുപ്പത്തിമൂന്ന് കൊല്ലമായിട്ട് എന്റെ ജീവിത വൃത്തി… യൂറോപ്പിലെ ജനലക്ഷങ്ങളുടെ ഭയവും സമാധാനത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകളും ഞാന്‍ കേള്‍ക്കുന്നത് കൊണ്ടാണു ഈ എഴുത്ത് എഴുതുന്നതെന്നും.താങ്കള്‍ ഈ ക്രൂരതകളില്‍ നിന്ന് പിന്തിരിയണമെന്നും അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള കത്ത് അവസാനിപ്പിക്കുന്നത് ഈ വരികളിലാണു.
‘വട്ടമേശ സമ്മേളനത്തിലേക്കുള്ള ഒരു പ്രതിനിധി എന്ന നിലക്ക് ഇംഗ്ലണ്ട് സന്ദര്‍ശിച്ച അവസരത്തില്‍ ഞാന്‍ റോമില്‍ ചെന്നപ്പോള്‍ മുസ്സോളിനിയെ നേരിട്ട് കാണാന്‍ ഒരു സന്ദര്‍ഭം കിട്ടി. ഈ കത്ത് അദ്ദേഹത്തിനും കൂടി എഴുതപ്പെട്ടതാണെന്നും ആവശ്യമായ മാറ്റങ്ങളോട് കൂടി അദ്ദേഹവും ഇത് പരിഗണിക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു’. ഈ എഴുത്ത് അവര്‍ വായിച്ചോ പ്രതികരണമെന്തായിരുന്നു എന്നോ ചര്‍ച്ച ചെയ്യേണ്ടതില്ല. ലോകത്തിനു മുമ്പില്‍ രണ്ടു വലിയ മരണങ്ങളായി അവര്‍ തൂങ്ങിയാടുമ്പോള്‍. ‘മഹാത്മഗാന്ധി ആത്മഹത്യ ചെയ്യാന്‍ കാരണമെന്തെന്ന്?’ ഗുജറാത്തിലെ ഒരു ചോദ്യപേപ്പറില്‍ പരീക്ഷക്ക് ഉത്തരമെഴുതേണ്ടി വരുന്ന കുട്ടികള്‍ക്കായി നാം ചരിത്രത്തെ ഓര്‍മ്മിപ്പിക്കുമ്പോള്‍ ആത്മഹത്യകളെക്കുറിച്ചും സ്വേഛ്ചാധിപതികളെക്കുറിച്ചുമുള്ള
വസ്തുതകള്‍ കൂടി പറഞ്ഞു കൊണ്ടിരിക്കണം. ഗുജറാത്തില്‍ ഒരു സ്വാശ്രയ സ്കൂളില്‍, ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ ഇന്റേണല്‍ പരീക്ഷക്ക് വേണ്ടി തയ്യറാക്കിയ ഈ ചോദ്യ പേപ്പര്‍ ഒരു പരീക്ഷണം കൂടിയാണു.
‘ഗാന്ധിജിയുടെ ജന്മസ്ഥലത്തിനടുത്ത് നിന്ന് ഇങ്ങനെ ചോദിച്ചാല്‍ എന്താണു സംഭവിക്കുക’ എന്നതിന്റെ ആദ്യഘട്ട വിക്ഷേപണം. ഇതൊരു ഔദ്യോഗിക ചോദ്യമായി വരാനുള്ള സാധ്യതക്കായി അധികം കാത്തിരിക്കേണ്ടതില്ല എന്ന് കൂടി കൂട്ടി വായിക്കണം ഉത്തരം തേടുമ്പോള്‍.
ജീവിതത്തെയും മരണത്തെയും ഭയപ്പെടാത്ത സ്വാതന്ത്ര്യത്തിനു വേണ്ടിയും മനുഷ്യ സ്നേഹത്തിനു വേണ്ടിയും ജീവന് ത്യജിക്കാന്‍ തയ്യാറായ മഹാത്മജി വെടിയേറ്റ് കൊലചെയ്യപ്പെട്ടതാണെന്ന് ഇടക്കിടെ പറയേണ്ടി വരും ഈ കാലക്കേടിന്റെ കാലത്ത്. സ്വാതന്ത്ര്യം ജന്മാവകാശമാണെന്ന് പ്രഖ്യാപിച്ച കാലം മുതല്‍ ഗാന്ധി തന്റെ ജീവനെ പരിഗണിച്ചല്ല സമര രംഗത്തിറങ്ങിയതെന്ന ചരിത്രസംഭവങ്ങള്‍ നമുക്ക് മാറ്റി വെക്കാം.
സ്വാതന്ത്യാനന്തര ഇന്ത്യയില്‍ ഗാന്ധി ജീവിച്ചത് മാസങ്ങള്‍ മാത്രമാണ്. അതിനിടയില്‍ നിരവധി തവണ ഗാന്ധിക്കെതിരെ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. പ്രാണഭയത്താല്‍ ഒളിച്ചോടാനോ തന്റെ തീരുമാനങ്ങളില്‍ നിന്ന് പിന്തിരിയാനോ അല്ല ഗാന്ധി ശ്രമിച്ചത്. കവചിത സന്നാഹങ്ങളോടെ സഞ്ചരിക്കാനല്ല മഹാത്മ ആഗ്രഹിച്ചത് .
1947 തൊട്ടും മുമ്പും ശേഷവുമായി നാല് അക്രമണങ്ങള്‍ ഗാന്ധിക്കെതിരായി ഉണ്ടായി. ജനുവരി 20 നു മദന്‍ലാല്‍ പഹ്വ എന്ന പഞ്ചാബി അഭയാര്‍ത്ഥി അദ്ദേഹത്തിനെതിരെ ബോംബെറിഞ്ഞു. ഒരു പ്രാര്‍ത്ഥനായോഗത്തില്‍ വെച്ച് ഉണ്ടായ ആ അക്രമണത്തില്‍ ഗാന്ധിയെ അപകടപ്പെടുത്താന്‍ സാധിച്ചില്ല. ഗാന്ധി സഞ്ചരിച്ച തീവണ്ടി പാളം തെറ്റിച്ചപ്പോഴും അദ്ദേഹത്തെ അപകടപ്പെടുത്താനായില്ല. ജനങ്ങള്‍ക്കിടയിലൂടെ ആ മനുഷ്യന് നടന്നു. ബംഗാളിലെ ഗ്രാമങ്ങളില്‍ ഹിന്ദു-മുസ്ലിം കലാപം അരങ്ങേറിയപ്പോള്‍ ചെളിയും കല്ലും നിറഞ്ഞ വഴികളിലൂടെ 77 വയസ്സുള്ള വൃദ്ധനായ ഗാന്ധി പുഞ്ചിരിച്ചു കൊണ്ട് യാത്ര ചെയ്തു.116 നാഴിക. ഏഴ് ആഴ്ചകളിലായി. മിക്കപ്പോഴും കാലില്‍ ഒരു പാദരക്ഷ പോലുമില്ലാതെ.നൂറു കണക്കിനു ഗ്രാമയോഗങ്ങളില്‍ ജനങ്ങളോട് സംസാരിച്ചു കൊണ്ട്.. ചരിത്രം അതൊക്കെ ഇന്ത്യയുടെ മണ്ണില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹം ബെലിയ ഘട്ടിലെ ഒരു വീട്ടില്‍ പാര്‍പ്പു തുടങ്ങി.
കല്‍ക്കത്തയിലെ ഹിന്ദു മുസ്ലിം സംഘട്ടനം രക്തരൂക്ഷിതമായപ്പോള്‍. മനസ്സില്‍ വര്‍ഗീയത കയറി, തലച്ചോര്‍ നശിച്ച മനുഷ്യര്‍ തെരുവുകള്‍ കൈയടക്കി കലാപം നടത്തുമ്പോള്‍;’ഗാന്ധി ചാവട്ടെ’ എന്ന് പരസ്യമായി മുദ്രാവാക്യ വിളിച്ച് വര്‍ഗീയ കോമരങ്ങള്‍ ഉറഞ്ഞുതുള്ളുമ്പോള്‍.’ നാലു വശവും ആള്‍ക്കൂട്ടത്തിനു കയറിവരാന്‍ പാകത്തിനു തുറന്നിട്ട ഒരു കുടില്‍’ അതിലാണു ഗാന്ധി രാപ്പാര്‍ത്തത്. നവഖാലിയില്‍ മതഭീകരര്‍ തമ്മില്‍ ഏറ്റുമുട്ടി നിരപരാധികള്‍ മരിച്ചു വീണപ്പോള്‍ മഹാത്മ ഉപവസിച്ചു. ഡോക്ടര്‍മാരോ നേതാക്കളും പറഞ്ഞു ‘ബാപ്പുജി അങ്ങ് വൃദ്ധനാണു. ഉപവസിക്കുന്നത് ഗുണ്ടകളെ അടക്കി നിര്‍ത്താനാണു.’ ‘അങ്ങയുടെ ജീവന് അപകടത്തിലാവും. അങ്ങയുടെ മരണം കലാപം കൂടുതല്‍ വഷളാക്കുകയാണു ചെയ്യുക.’ പക്ഷെ വൈകുന്നേരമായപ്പോഴേക്കും അവര്‍ ആയുധം താഴെ വെച്ചു. മൗണ്ട് ബാറ്റണ്‍ പറഞ്ഞു:
‘അമ്പതിനായിരം പട്ടാളക്കാര്‍ക്ക് സാധിക്കാത്തത് ,നിരായുധനായ ഒരു മനുഷ്യനു സാധിച്ചു.’ അദ്ദേഹം ഭയപ്പെട്ടില്ല. പക്ഷെ മരണത്തിന്റെ വരവ് മുന്നില്‍ കണ്ടിരുന്നു. ജനുവരി 29 നു രാത്രി ക്ഷീണിതനായിരുന്നു ഗാന്ധി. മനുവിനോട് പറഞ്ഞു. ഒരു പ്രവചനം പോലെ. ‘ഒരുപാട് കാലം നീണ്ടു നില്ക്കുന്ന രോഗം കൊണ്ടോ ഒരു ചെറിയ കുരു വന്ന് ബുദ്ധിമുട്ടിയോ ഞാന്‍ മരിക്കുകയാണെങ്കില്‍ ഈ ലോകത്തോട് നീ വിളിച്ചു പറയണം.
‘ഞാന്‍ ദൈവത്തിന്റെ മനുഷ്യനല്ല’എന്ന്. -ഒരു പാട് കാര്യങ്ങള്‍ അങ്ങനെ പറഞ്ഞതിനു ശേഷം അദ്ദേഹം തുടര്‍ന്നു.. ‘ഇത് കൂടി എഴുതി വെക്കുക. കഴിഞ്ഞ ദിവസം ആരോ ബോംബു കൊണ്ട് ശ്രമിച്ചത് പോലെ ആരെങ്കിലും ഒരു വെടിയുണ്ട എന്നിലൂടെ കടത്തി എന്റെ അന്ത്യം കുറിക്കുകയാണെങ്കില്‍, ഞാന്‍ ആ വെടിയുണ്ടയെ ഒരു ഞരക്കം പോലുമില്ലാതെയാണു നേരിട്ടതെന്നും ഞാന്‍ ദൈവത്തിന്റെ നാമം ഉരുവിട്ടു കൊണ്ടാണു അന്ത്യശ്വാസം വലിച്ചതെന്നും .’ ‘അപ്പോള്‍ മാത്രമേ എന്റെ അവകാശത്തിനു പകരമാവൂ.’
ആ വെടിയുണ്ടയാണു 1948 ജനുവരി 30 നു വൈകീട്ട് 5 മണിക്ക് ശേഷം ആ ശുഷ്കിച്ച നെഞ്ചിന് കൂട് തകര്‍ത്ത് കടന്നു പോയത്. പുല്‍ത്തകിടി കടന്ന് ആ ജ്ഞാനവൃദ്ധന്‍ നടന്ന് വരുമ്പോള്‍ ജനങ്ങള്‍ ഉള്ളില്‍ പറഞ്ഞു ബാപ്പുജി ബാപ്പുജി എന്ന്.. ഒരാള്‍ മാത്രം തന്റെ കൈകള്‍ കീശയിലേക്ക് തിരുകി, ഒരു ബരേറ്റ സെമി-ഓട്ടോമാറ്റിക് പിസ്റ്റളില്‍ മുറുക്കി പിടിച്ചു. നാഥുറാം വിനായക് ഗോഡ്സെ. കഴിഞ്ഞ കുറേ നാളുകളായി ഈ അവസരത്തിനായി ഗൂഢാലോചനയിലായിരുന്നു ഗോഡ്സെ. ജഗതീഷ് പ്രസാദ് ഗോയല്‍ എന്ന തോക്കുവ്യാപാരിയില്‍ നിന്ന് അത്യുഗ്ര ശേഷിയുള്ള ആ തോക്ക് അയാള്‍ വാങ്ങിയിട്ട് ദിവസങ്ങളായിട്ടില്ല. അബിസീനിയയിലെ ഒരു പട്ടാളക്കാരന് ഉപയോഗിച്ചിരുന്നതായിരുന്നത്രെ അത്.
മഹാത്മാഗാന്ധി എന്ന ഒരു സൂര്യതേജസ്സിനെ അണക്കാന്‍ ആ തോക്ക് അയാള്‍ വാങ്ങിയത് 300 രൂപക്കാണു.500 രൂപ വിലപറഞ്ഞ തോക്കിനു വിലപേശി 300 രൂപയും തന്റെ റിവോള്‍വറും പകരമായി കൊടുത്തു.
606824 സീരിയല്‍ നമ്പറുള്ള ആ ബരേറ്റ പിസ്റ്റള്‍ രാജ്ഘട്ടിലെ ഗാന്ധി നാഷണല്‍ മ്യൂസിയത്തില്‍ ഇന്നുണ്ട്.ഇനിയെത്ര കാലം അതവിടെ ഉണ്ടാവുമെന്ന് പറയാനാവില്ല.അത് എവിടെ കൊണ്ടു പോയി ഒളിപ്പിച്ചു വെച്ചാലും ലോകം ഗാന്ധിയെ കാണും. കാരണം ഗാന്ധി ‘മഹാത്മ: എന്നറിയപ്പെടുന്നത് ഇന്ത്യയില്‍ മാത്രമല്ലല്ലോ.
ഗീബല്‍സുമാരെ ഉണ്ടാക്കിയെടുക്കാനുള്ള വിദ്യാശാലകള്‍ തയ്യാറാക്കുന്നവര്‍ക്ക് ഒരിക്കല്‍ കൂടി ആ കത്ത് വായിക്കാം. ലോകത്തെ രണ്ട് ഏകാധിപതികള്‍ക്ക്, വംശീയതയില്‍ വെറുപ്പിനെ വളര്‍ത്തിയവര്‍ക്ക് ഇന്ത്യയിലെ ‘ബാപ്പു’ എഴുതിയ ആ കുറിപ്പ്. നാഥുറാം വെടിവെച്ചു കൊല്ലുമ്പോള്‍ ഗാന്ധിയുടെ ചുണ്ടില്‍ ഒരു പുഞ്ചിരിയുണ്ടായിരുന്നു. ആ ചിരി ലോകത്തേക്ക് പടര്‍ന്നിട്ടുണ്ട്. നിങ്ങളെത്ര ചോദ്യങ്ങള്‍ ചോദിച്ചാലും ആ ചിരിമായില്ലല്ലോ.ചരിത്രം പഠിക്കുന്ന കുട്ടികള്‍ക്ക് കേംബ്രിഡ്ജിലെ പ്രശസ്തനായ ചരിത്രകാരന് എഫ് ഡബ്ല്യു മെയ്റ്റ് ലാന്‍ഡ് പറഞ്ഞ ഈ വാക്കുകള്‍ ഓര്‍ക്കാവുന്നതാണു.’ഇപ്പോള്‍ ഭൂതകാലത്തിലുള്ളത് ഒരിക്കല്‍ ഭാവിയില്‍ ഉണ്ടായിരുന്നതാണു.’
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
-
kerala3 days ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
film2 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
kerala3 days ago
ന്യൂനമർദം, ചക്രവാതച്ചുഴി; കേരളത്തിൽ നാളെ മുതൽ മഴ വീണ്ടും കനക്കും; അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യത
-
kerala3 days ago
കാവി കൊടിയും ഭൂപടവും ഒഴിവാക്കി; ദേശീയപതാകയേന്തിയ പുതിയ ‘ഭാരതാംബ’യുമായി ബിജെപി
-
kerala3 days ago
കൈകൂലി വാങ്ങിയ സംഭവം; സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
-
gulf3 days ago
ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധതക്കെതിരിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഐക്യപ്പെടുക; ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
-
kerala3 days ago
യോഗാ ദിനത്തിലും ആര്‍എസ്എസ് ഭാരതാംബയുമായി ഗവര്‍ണര്‍