Connect with us

News

സന്തോഷ് ട്രോഫി ചരിത്ര ഫൈനലില്‍ കര്‍ണാടകക്ക് കിരീടം

കര്‍ണ്ണാടകയിലേക്ക് അഞ്ചാം തവണ.
54 വര്‍ഷത്തിന് ശേഷം ചാമ്പ്യന്‍മാര്‍

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ് : റിയാദില്‍ നടക്കുന്ന 76 മത് സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കര്‍ണാടക രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മേഘാലയയെ പരാജയപ്പെടുത്തി ഇതാദ്യമായി വിദേശമണ്ണില്‍ നടന്ന സന്തോഷ് ട്രോഫി മാറോടണച്ചു. 54 വര്‍ഷത്തിന് ശേഷമാണു സന്തോഷ് ട്രോഫിയുമായി ടീം റിയാദില്‍ നിന്ന് ബംഗളുരുവിലെത്തുക.

റിയാദിലെ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ കര്‍ണാടക മേഘാലയയുടെ ഗോള്‍വലയം ചലിപ്പിച്ചു. മൈതാനത്തിന്റെ ഇടതു ഭാഗത്ത് നിന്ന് ലഭിച്ച പാസ് രണ്ടാം നമ്പര്‍ താരമായ സുനില്‍കുമാര്‍ ഗോളാക്കി മാറ്റി. ആദ്യപകുതിയുടെ എട്ടാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി മേഘാലയയുടെ ബ്രോലിംഗ്ടണ്‍ വാര്‍ലര്‍പി ഗോളാക്കുകയും സമനില നേടുകയും ചെയ്‌തെങ്കിലും പതിനെട്ടാം മിനിറ്റില്‍ ബേക്കെ ഒറാമിലൂടെ കര്‍ണാടക ലീഡ് നേടി. വീണ്ടും നാല്പത്തിമൂന്നാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കില്‍ കര്‍ണാടകയുടെ മൂന്നാം നമ്പര്‍ തരാം റോബിന്‍ യാദവ് മനോഹരമായ ലോങ്ങ് റേഞ്ചറിലൂടെ മേഘാലയയുടെ ഗോള്‍വലയത്തിലെത്തിച്ചു.

കളിയുടെ രണ്ടാം പകുതിയുടെ അമ്പത്തി ഒമ്പതാം മിനിറ്റില്‍ സ്റ്റീന്‍ സ്റ്റീവന്‍സണ്‍ മേഘാലയയുടെ രണ്ടാം ഗോള്‍ നേടി. ഇരു ടീമുകളും മികച്ച കളി പുറത്തെടുത്തെങ്കിലും ഇരു ടീമുകളുടെയും നീക്കങ്ങള്‍ ഇടക്ക് പരുക്കനായി. മേഘാലയയുടെ ചില മുന്നേറ്റങ്ങള്‍ കര്‍ണാടക ഗോളി സത്യജിത്ത് ബോര്‌ഡോലായി മനോഹരാമായ ഡൈവിങ്ങിലൂടെ രക്ഷപെടുത്തി. അവസാന നിമിഷങ്ങളില്‍ മേഘാലയ നടത്തിയ ആകര്‍ഷകമായ നീക്കങ്ങള്‍ ഗോള്‍ പോസ്റ്റിനെ മറികടന്നു പുറത്തുപോയി.

സെമി ഫൈനല്‍ മത്സരങ്ങളെ അപേക്ഷിച്ച് ഫൈനല്‍ മത്സരം കാണാന്‍ നിരവധി ഫുട്‌ബോള്‍ പ്രേമികള്‍സ്റ്റേഡിയത്തിലെത്തിയിരുന്നുവെങ്കിലും 68000 പേര്‍ക്ക് ഇരിപ്പിടമുള്ള കിംഗ് ഫഹദ് സ്റ്റേഡിയത്തിന്റെ ഒരു മൂലയില്‍ മാത്രമായി ഒതുങ്ങി. കാണികളില്‍ കൂടുതലും മലയാളികളായിരുന്നു. അവസാന ദിവസം നടത്തിയ പ്രചാരണത്തിന്റെ ഭാഗമാണ് ഇന്ത്യന്‍ ടീമുകളുടെ കളി വീക്ഷിക്കാന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ്ഖാനും സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. വിജയികള്‍ക്കുള്ള ട്രോഫി വിതരണം അംബാസഡര്‍ നിര്‍വഹിച്ചു.

ഇന്ത്യന്‍ എംബസിയോടൊപ്പം റിയാദിലെ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പും ഫൈനല്‍ ദിനത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഫൈനലില്‍ നിരവധി മലയാളികളെ സ്റ്റേഡിയത്തിലെത്തിക്കാന്‍ സാധിച്ചതായും വിവരമറിഞ്ഞ ഉടനെ പരിധിക്കുള്ളില്‍ നിന്ന് ഇന്ത്യന്‍ സമൂഹത്തിനിടയില്‍ സന്ദേശമെത്തിക്കാന്‍ ശ്രമിച്ചതായും ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ടെക്നികല്‍ കമ്മിറ്റി ചെയര്‍മാന്‍ ഷകീല്‍ തിരൂര്‍ക്കാട് പറഞ്ഞു. സ്റ്റേഡിയത്തില്‍ എത്തിയവരില്‍ തൊണ്ണൂറു ശതമാനവും മലയാളികളാണെന്നും റിയാദില്‍ നിന്നും കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും നിരവധി പേര്‍ എത്തിയതായും റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ രക്ഷാധികാരി മുജീബ് ഉപ്പടയും ‘ചന്ദ്രിക’യോട് പറഞ്ഞു .

 

kerala

കെ.സി. വേണുഗോപാലിനെതിരായ മോശം പരാമർശം: പി.വി. അൻവറിനെതിരെ പരാതി നൽകി കോണ്‍ഗ്രസ്

ഏപ്രില്‍ 22ന് പാലക്കാട്ട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പി.വി. അന്‍വറിന്റെ വിവാദ പരാമര്‍ശം.

Published

on

ആലപ്പുഴ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിനെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ നടത്തിയ മോശം പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. പരാമര്‍ശം വ്യക്തിഹത്യയും തെരഞ്ഞെടുപ്പ് ചട്ട ലംഘനവും ആണെന്ന് ചൂണ്ടിക്കാട്ടി കെ.സി. വേണുഗോപാലിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. എം. ലിജു ആണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

അന്‍വറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഏപ്രില്‍ 22ന് പാലക്കാട്ട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പി.വി. അന്‍വറിന്റെ വിവാദ പരാമര്‍ശം. ജനപ്രതിനിധി കൂടിയായ പി.വി. അന്‍വര്‍ നടത്തിയ പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് എം. ലിജു പരാതിയില്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

ലോക്‌സഭാ തെരഞ്ഞെടുപ്പ്: കേരള പ്രവാസി അസോസിയേഷൻ പിന്തുണ യുഡിഎഫിന്

സംസ്ഥാനത്തെ 10 ജില്ലകളിലായി 4.45 ലക്ഷം അംഗങ്ങളാണ് സംഘടനക്കുള്ളതെന്നും നേതാക്കൾ പറഞ്ഞു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് കേരള പ്രവാസി അസോസിയേഷൻ അറിയിച്ചു. ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും നിലനിൽക്കുന്നതിന് ഇന്ത്യ മുന്നണി അധികാരത്തിൽ വരേണ്ടത് ആവശ്യമാണ്.

ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിനെയും യുഡിഎഫിനെയും കേരളത്തിൽ പിന്തുണക്കാനാണ് പാർട്ടി തീരുമാനമെന്ന് കെപിഎ ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് കോഴിക്കോട്ട് പറഞ്ഞു.

സംസ്ഥാനത്തെ 10 ജില്ലകളിലായി 4.45 ലക്ഷം അംഗങ്ങളാണ് സംഘടനക്കുള്ളതെന്നും നേതാക്കൾ പറഞ്ഞു. പ്രവാസികളെയും പ്രവാസി കുടുംബങ്ങളെയും കേന്ദ്രീകരിച്ച് രണ്ട് വർഷം മുമ്പ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് കേരളപ്രവാസിഅസോസിയേഷൻ.

Continue Reading

india

‘മികച്ച സ്ഥാനാർഥി’; ഇ.പി ജയരാജന്റെ പരാമർശം ആയുധമാക്കി ബിജെപി ലഘുലേഖ

ജയരാജൻ ഇപ്പോഴെങ്കിലും സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രതികരണം.

Published

on

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ പരാമർശം ആയുധമാക്കി ബിജെപി ലഘുലേഖ. ബിജെപി കോഴിക്കോട് മണ്ഡലം സ്ഥാനാർഥി എം.ടി രമേശിന്റെ ലഘുലേഖയിലാണ് ഇ.പി ജയരാജന്റെ പേര് പരാമർശിക്കുന്നത്.

‘കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർഥി മികച്ചവനെന്ന് ഇ.പി ജയരാജന്‍ പോലും സമ്മതിച്ചു’ എന്ന് ബിജെപി ലഘുലേഖയില്‍ പറയുന്നു. ബിജെപി കോഴിക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് ലഘുലേഖ പുറത്തിറക്കിയത്.

തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ബിജെപിക്ക് മികച്ച സ്ഥാനാർഥികളാണെന്നും ഇവിടങ്ങളിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്നുമായിരുന്നു ഇ.പി ജയരാജൻ പറഞ്ഞത്. എന്നാൽ, ജയരാജനെ തള്ളി രം​ഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് വ്യക്തമാക്കിയിരുന്നു.

ജയരാജൻ ഇപ്പോഴെങ്കിലും സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രതികരണം. ഇ.പിയുടെ പ്രസ്താവന സിപിഎം- ബിജെപി ബന്ധത്തിന്റെ തെളിവാണെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ ആരോപണം.

ഇ.പി ജയരാജന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന നിലപാടിൽ നൂറ് ശതമാനം ഉറച്ചുനിൽക്കുന്നതായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. ബിജെപിയുടെ നാല് സ്ഥാനാർഥികൾ മികച്ചതാണെന്ന ജയരാജന്റെ പ്രസ്താവന ബിജെപിയെ ശക്തിപ്പെടുത്തി കോൺഗ്രസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

പ്രസ്താവന വിവാദമായതോടെ, മലക്കംമറിഞ്ഞ് ഇ.പി ജയരാജൻ രം​ഗത്തെത്തി. ഇടതുപ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന അർഥത്തിൽ താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നായിരുന്നു ജയരാജന്റെ വാദം.

Continue Reading

Trending