News
സന്തോഷ് ട്രോഫി ചരിത്ര ഫൈനലില്‍ കര്‍ണാടകക്ക് കിരീടം
കര്‍ണ്ണാടകയിലേക്ക് അഞ്ചാം തവണ.
54 വര്‍ഷത്തിന് ശേഷം ചാമ്പ്യന്മാര്

അഷ്റഫ് വേങ്ങാട്ട്
റിയാദ് : റിയാദില്‍ നടക്കുന്ന 76 മത് സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കര്‍ണാടക രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മേഘാലയയെ പരാജയപ്പെടുത്തി ഇതാദ്യമായി വിദേശമണ്ണില്‍ നടന്ന സന്തോഷ് ട്രോഫി മാറോടണച്ചു. 54 വര്‍ഷത്തിന് ശേഷമാണു സന്തോഷ് ട്രോഫിയുമായി ടീം റിയാദില്‍ നിന്ന് ബംഗളുരുവിലെത്തുക.
റിയാദിലെ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ കര്‍ണാടക മേഘാലയയുടെ ഗോള്‍വലയം ചലിപ്പിച്ചു. മൈതാനത്തിന്റെ ഇടതു ഭാഗത്ത് നിന്ന് ലഭിച്ച പാസ് രണ്ടാം നമ്പര്‍ താരമായ സുനില്‍കുമാര്‍ ഗോളാക്കി മാറ്റി. ആദ്യപകുതിയുടെ എട്ടാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി മേഘാലയയുടെ ബ്രോലിംഗ്ടണ്‍ വാര്‍ലര്‍പി ഗോളാക്കുകയും സമനില നേടുകയും ചെയ്തെങ്കിലും പതിനെട്ടാം മിനിറ്റില്‍ ബേക്കെ ഒറാമിലൂടെ കര്‍ണാടക ലീഡ് നേടി. വീണ്ടും നാല്പത്തിമൂന്നാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കില്‍ കര്‍ണാടകയുടെ മൂന്നാം നമ്പര്‍ തരാം റോബിന് യാദവ് മനോഹരമായ ലോങ്ങ് റേഞ്ചറിലൂടെ മേഘാലയയുടെ ഗോള്‍വലയത്തിലെത്തിച്ചു.
കളിയുടെ രണ്ടാം പകുതിയുടെ അമ്പത്തി ഒമ്പതാം മിനിറ്റില്‍ സ്റ്റീന് സ്റ്റീവന്‍സണ്‍ മേഘാലയയുടെ രണ്ടാം ഗോള്‍ നേടി. ഇരു ടീമുകളും മികച്ച കളി പുറത്തെടുത്തെങ്കിലും ഇരു ടീമുകളുടെയും നീക്കങ്ങള്‍ ഇടക്ക് പരുക്കനായി. മേഘാലയയുടെ ചില മുന്നേറ്റങ്ങള്‍ കര്‍ണാടക ഗോളി സത്യജിത്ത് ബോര്ഡോലായി മനോഹരാമായ ഡൈവിങ്ങിലൂടെ രക്ഷപെടുത്തി. അവസാന നിമിഷങ്ങളില്‍ മേഘാലയ നടത്തിയ ആകര്‍ഷകമായ നീക്കങ്ങള്‍ ഗോള്‍ പോസ്റ്റിനെ മറികടന്നു പുറത്തുപോയി.
സെമി ഫൈനല്‍ മത്സരങ്ങളെ അപേക്ഷിച്ച് ഫൈനല്‍ മത്സരം കാണാന്‍ നിരവധി ഫുട്ബോള്‍ പ്രേമികള്‍സ്റ്റേഡിയത്തിലെത്തിയിരുന്നുവെങ്കിലും 68000 പേര്‍ക്ക് ഇരിപ്പിടമുള്ള കിംഗ് ഫഹദ് സ്റ്റേഡിയത്തിന്റെ ഒരു മൂലയില്‍ മാത്രമായി ഒതുങ്ങി. കാണികളില്‍ കൂടുതലും മലയാളികളായിരുന്നു. അവസാന ദിവസം നടത്തിയ പ്രചാരണത്തിന്റെ ഭാഗമാണ് ഇന്ത്യന്‍ ടീമുകളുടെ കളി വീക്ഷിക്കാന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ്ഖാനും സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. വിജയികള്‍ക്കുള്ള ട്രോഫി വിതരണം അംബാസഡര്‍ നിര്‍വഹിച്ചു.
ഇന്ത്യന്‍ എംബസിയോടൊപ്പം റിയാദിലെ ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പും ഫൈനല്‍ ദിനത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. ഫൈനലില്‍ നിരവധി മലയാളികളെ സ്റ്റേഡിയത്തിലെത്തിക്കാന്‍ സാധിച്ചതായും വിവരമറിഞ്ഞ ഉടനെ പരിധിക്കുള്ളില്‍ നിന്ന് ഇന്ത്യന്‍ സമൂഹത്തിനിടയില്‍ സന്ദേശമെത്തിക്കാന്‍ ശ്രമിച്ചതായും ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് ടെക്നികല്‍ കമ്മിറ്റി ചെയര്മാന് ഷകീല്‍ തിരൂര്‍ക്കാട് പറഞ്ഞു. സ്റ്റേഡിയത്തില്‍ എത്തിയവരില്‍ തൊണ്ണൂറു ശതമാനവും മലയാളികളാണെന്നും റിയാദില്‍ നിന്നും കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും നിരവധി പേര് എത്തിയതായും റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ രക്ഷാധികാരി മുജീബ് ഉപ്പടയും ‘ചന്ദ്രിക’യോട് പറഞ്ഞു .
kerala
വോട്ട് മോഷണം; മുസ്ലിം യൂത്ത് ലീഗ് ജന്‍ അധികാര്‍ മാര്‍ച്ച് ആഗസ്ത് 18 ന് തൃശൂരില്‍
വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടത്തിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഗസ്ത് 18 തിങ്കളാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക്

കോഴിക്കോട് : ജനാധിപത്യത്തെ അട്ടിമറിച്ച് ബി.ജെ.പിക്ക് വേണ്ടി വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടത്തിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഗസ്ത് 18 തിങ്കളാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് തൃശൂരില്‍ ജന്‍ അധികാര്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ അഭിമാനം കൊണ്ടിരുന്ന ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്നായ സുതാര്യമായ തെരഞ്ഞടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയാണ് ഇലക്ഷന് കമ്മീഷന്റെ ഭരണകുട വിധേയത്വത്തില്‍ നഷ്ടപ്പെട്ടത്. രാഹുല്‍ ഗാന്ധി തെളിവുകള്‍ നിരത്തി ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ ബി.ജെ.പിയുടെ വിജയത്തില്‍ ഒരാള്‍ക്ക് ഒരു വോട്ടെന്ന മാനദണ്ഡം മറികടന്ന് വോട്ടര്‍പട്ടിയില്‍ നടത്തിയ തിരിമറി കാരണമായിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീട്ടില്‍ പോലും 11 വോട്ടുകളാണ് അനധികൃതമായി ചേര്‍ക്കപ്പെട്ടത്. തെരഞ്ഞെടുപ്പിന് ശേഷം കുടുംബം താമസം മാറുകയും വീട് മുംബൈ കേന്ദ്രീകരിച്ചുള്ള വ്യക്തിക്ക് കൈമാറുകയുമാണ് ചെയ്തത്. തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മാത്രം 10 ഫ്ളാറ്റുകളിലെ ക്രമക്കേടുകളില്‍ 50 പരാതികളാണ് ഉയര്‍ന്നത്. രാജ്യം കാത്ത് പുലര്‍ത്തി പോന്ന മൂല്യങ്ങളെ അധികാരം ഉപയോഗിച്ച് കശാപ്പ് ചെയ്യുന്ന ബി.ജെപിക്കും കൂട്ട് നില്ക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ശക്തമായ യുവരോഷം ഉയര്‍ത്തിയാണ് മുസ്ലിം യൂത്ത് ലീഗ് ജന്‍ അധികാര്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. മാര്‍ച്ചിന്റെ വിജയത്തിനായി പ്രവര്‍ത്തകര്‍ രംഗത്തിറക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
kerala
മലപ്പുറം ജില്ലയിലെ സ്കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ജൈത്രയാത്ര തുടര്‍ന്ന് എംഎസ്എഫ്
ഇന്നലെ നടന്ന സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജില്ലയിലെ വ്യത്യസ്ത കലാലയങ്ങള്‍ പിടിച്ചെടുത്ത് എം.എസ്.എഫ് ചരിത്ര മുന്നേറ്റം തുടരുന്നു.

മലപ്പുറം: ഇന്നലെ നടന്ന സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജില്ലയിലെ വ്യത്യസ്ത കലാലയങ്ങള്‍ പിടിച്ചെടുത്ത് എം.എസ്.എഫ് ചരിത്ര മുന്നേറ്റം തുടരുന്നു. നീണ്ട പത്തു വര്‍ഷത്തെ എസ്എഫ്ഐ കോട്ട തകര്‍ത്ത് പത്തില്‍ പത്ത് സീറ്റും നേടി പെരിന്തല്‍മണ്ണ ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളും പെരിന്തല്‍മണ്ണ ഗവണ്മെന്റ് ഗേള്‍സ് വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളും ചരിത്ര വിജയം തീര്‍ത്തു. തുവ്വൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കുന്നക്കാവ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അടക്കം മലപ്പുറം ജില്ലയിലെ സ്കൂള്‍ തിരഞ്ഞെടുപ്പുകളില്‍ എം.എസ്.എഫ് ന്റെ തേരോട്ടം തുടരുകയാണ്.
കോളേജ്,സര്‍വകലാശാല തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം കാലിക്കറ്റ് സര്‍വ്വകലാശാല തിരഞ്ഞെടുപ്പുകളില്‍ സര്‍വ്വധിപത്യം തീര്‍ത്ത എം.എസ്.എഫ് ജില്ലയിലെ സ്കൂള്‍ തിരഞ്ഞെടുപ്പുകളില്‍ ചരിത്ര വിജയം ആവര്‍ത്തിക്കുകയാണ്.
അധ്യാപകരുടെയും പോലീസിന്റെയും സകലമാന എതിര്‍പ്പുകളും ഭേദിച്ച് മിന്നും വിജയം കാഴ്ചവച്ച സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ജില്ലയിലെ ഈ വിജയം സ്കൂളുകളിലെ വിദ്യാര്‍ത്ഥികളില്‍ പോലും സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാറിനോടുള്ള എതിര്‍പ്പ് പ്രകടമാക്കുന്നതാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവര്‍ പറഞ്ഞു.
india
79ാം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു
ഒരു സ്വാശ്രയ രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ കഴിവുകളില്‍ ആത്മവിശ്വാസമുണ്ടെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു.

79ാം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഒരു സ്വാശ്രയ രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ കഴിവുകളില്‍ ആത്മവിശ്വാസമുണ്ടെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു.
മേക്ക്-ഇന്‍-ഇന്ത്യ സംരംഭം, ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് തുടങ്ങിയ നമ്മുടെ ദേശീയ ഉദ്യമങ്ങള്‍ക്ക് സ്വദേശി എന്ന ആശയം പ്രചോദനമാണ്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും ഉപയോഗിക്കാനും നമുക്ക് തീരുമാനിക്കാം,’ മുര്‍മു തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
‘ഇന്ത്യ സ്വാശ്രയ രാഷ്ട്രമായി മാറുന്നതിനുള്ള പാതയിലാണ്, വളരെ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്,” പ്രസിഡന്റ് മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു.
‘ഓഗസ്റ്റ് പതിനഞ്ച് നമ്മുടെ കൂട്ടായ ഓര്‍മ്മയില്‍ പതിഞ്ഞ ഒരു തീയതിയാണ്. കൊളോണിയല്‍ ഭരണത്തിന്റെ നീണ്ട വര്‍ഷങ്ങളില്‍, ഇന്ത്യക്കാരുടെ തലമുറകള്‍ സ്വാതന്ത്ര്യ ദിനം സ്വപ്നം കണ്ടു. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും സ്ത്രീകളും പുരുഷന്മാരും വൃദ്ധരും ചെറുപ്പക്കാരും വൈദേശിക ഭരണത്തിന്റെ നുകം വലിച്ചെറിയാന്‍ കൊതിച്ചു. അവരുടെ പോരാട്ടം ശക്തമായ ശുഭാപ്തിവിശ്വാസത്താല്‍ അടയാളപ്പെടുത്തി. 78 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത ത്യാഗങ്ങള്‍ സഹിച്ച എല്ലാ സ്വാതന്ത്ര്യ സമര സേനാനികളുടെയും സ്മരണയ്ക്ക് ആദരാഞ്ജലികള്‍,’ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുര്‍മു കൂട്ടിച്ചേര്‍ത്തു.
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍
-
film3 days ago
അംഗത്വ രേഖകളില്‍ സജി നന്ത്യാട്ട് കൃത്രിമം നടത്തി; ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍
-
kerala3 days ago
വാല്‍പ്പാറയില്‍ എട്ടുവയസ്സുകാരനെ കൊന്നത് കരടിയാണെന്ന് അധികൃതര്‍
-
News3 days ago
ഇന്ത്യയ്ക്കെതിരെ 50% തീരുവ; റഷ്യക്ക് തിരിച്ചടിയെന്ന് ട്രംപ്
-
kerala3 days ago
മങ്കട അബ്ദുല്‍ അസീസ് മൗലവി വിട വാങ്ങിയിട്ട് 18 വര്‍ഷം
-
kerala2 days ago
1.286 കിലോ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍
-
india2 days ago
ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഭരണഘടനയുടെ അടിത്തറ, നടപ്പിലാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തം: രാഹുല്‍ ഗാന്ധി