Connect with us

india

മുഖ്യമന്ത്രിയുടെ പ്രസ്താവന മുസ്‌ലിം പ്രീണനം; ബി.ജെ.പി രഹസ്യസഖ്യം മറച്ചുപിടിക്കാന്‍

അതുകൊണ്ട് ബി.ജെ.പി വോട്ടുകള്‍ ഇടതുപക്ഷത്തിന് കിട്ടുമെന്നുറപ്പാണ്. ഇതിന് പുറമെയാണ് മുത്തലാഖും പൗരത്വഭേദഗതി നിയമവും പറഞ്ഞ് കുറച്ച് വോട്ടെങ്കിലും മുസ്ലിം വിഭാഗത്തില്‍നിന്ന് തട്ടാനുള്ള സി.പി.എം ശ്രമം.

Published

on

കെ.പി ജലീല്‍

ജമാഅത്തെ ഇസ്‌ലാമിയുടെ ആര്‍.എസ്.എസ് നേതാക്കളുമായുള്ള ചര്‍ച്ചയെ അപലപിക്കുന്ന മുഖ്യമന്ത്രിപിണറായി വിജയന്‍ മുസ്‌ലിം ലീഗിനെയും കോണ്‍ഗ്രസിനെയും കൂടി വിഷയത്തിലേക്ക് വലിച്ചിഴച്ചത് ആര്‍.എസ്.എസ്- ബി.ജെ.പി രഹസ്യബാന്ധവം മറച്ചുപിടിക്കാന്‍. കേന്ദ്രത്തില്‍ മൂന്നാമതും അധികാരത്തില്‍ വരാന്‍ കാത്തിരിക്കുന്ന മോദിസര്‍ക്കാരിന് അനുകൂലമായി ബി.ജെ.പിയുമായി രഹസ്യസഖ്യമുണ്ടാക്കാനാണ് സി.പി.എമ്മിന്റെ ഇത്തവണത്തയും ശ്രമമെന്നിരിക്കെ അതോടൊപ്പം കുറച്ച് മുസ്‌ലിംവോട്ടുകള്‍ കൂടിപെട്ടിയിലാക്കാനാണ് ജമാഅത്ത് വിഷയത്തിലെ പിണറായിയുടെ തന്ത്രം. ജനുവരി 14ന് ഡല്‍ഹിയില്‍ ജമാഅത്തും ജമാഅത്തുല്‍ ഉലമ ഹിന്ദും ആര്‍.എസ്. എസ് വക്താക്കളുമായി ചര്‍ച്ച നടത്തിയതിനെ കൂടുതല്‍ പ്രചരിപ്പിക്കുന്ന സി.പി.എം മുത്തലാഖ് വിഷയത്തിലും പൗരത്വ വിഷയത്തിലും കൂടി ചര്‍ച്ച തുടങ്ങാന്‍ ആഗ്രഹിക്കുകയാണ്. ഇന്ന് കാസര്‍കോട്ട് പ്രതിരോധയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച പിണറായി വിജയന്‍ മുത്തലാഖും പൗരത്വനിയമവും ജമാഅത്ത് ചര്‍ച്ചയും മറ്റും പ്രസംഗത്തില്‍ എടുത്തിട്ടതിന് പിന്നില്‍ വലിയ ദുഷ്ടലാക്കാണുള്ളതെന്ന് തിരിച്ചറിയാനാകും.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുമ്പത്തെ പോലെ കോണ്‍ഗ്രസിന് അനുകൂലമായ തരംഗമാകും കേരളത്തില്‍ വീശിയടിക്കുക എന്നറിയുന്ന സി.പി.എം ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ അജണ്ടയാണ് പിണറായിയുടെ പ്രസ്താവനയിലുള്ളത്. മുമ്പ് മുസ്‌ലിംവിരുദ്ധത പറഞ്ഞാണ് കേരളത്തില്‍ രണ്ടാം ഭരണത്തിന് അരങ്ങൊരുക്കിയതെങ്കില്‍ ഇത്തവണ യു.ഡി.എഫ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താനാകുമോ എന്നാണ് നോട്ടം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വര്‍ഷം ബാക്കിയിരിക്കെ കോണ്‍ഗ്രസിനെ ശക്തിയായി ദേശീയതലത്തില്‍ എതിര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സി.പി.എം. എന്നാല്‍ കേരളത്തില്‍ ബി.ജെ.പിയുമായി കൂട്ടുചേര്‍ന്ന് രഹസ്യമായിവോട്ടുമറിച്ചാല്‍ യു.ഡി.എഫ് സീറ്റുകള്‍ കുറയ്ക്കാനാകുമെന്നാണ് പിണറായിയുടെയും മറ്റും നോട്ടം. ജമാഅത്ത് -ആര്‍.എസ്.എസ്ചര്‍ച്ചയെ കേരളത്തിലെ ജമാഅത്ത് ഒഴികെയുള്ള എല്ലാ മുസ്‌ലിംസംഘടനകളും തള്ളിക്കളഞ്ഞിരിക്കെ പിണറായി വിജയന്‍ വിഷയം വീണ്ടും ഉന്നയിക്കുന്നതും ഇതേ മുസ്‌ലിം വോട്ടുകളില്‍ കണ്ണുനട്ടാണ്. മുമ്പ് കണ്ണൂരില്‍ ആര്‍.എസ്.എസ്സുമായി ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ചര്‍ച്ച നടത്തിയ സി.പി.എം നടപടിയെ മറച്ചുവെച്ചാണ് പിണറായിയുടെ പുതിയ ജമാഅത്ത് വിമര്‍ശനം. എന്നാല്‍ ഇതിലൂടെ മുസ്‌ലിംകള്‍ സി.പി.എമ്മിന്റെ കെണിയില്‍ വീഴില്ലെന്ന് ഉറപ്പാണ്. അത്രകണ്ട് വലിയ ഭീഷണിയാണ് കേന്ദ്രത്തില്‍ മോദി- സംഘപരിവാര്‍ ഭരണകൂടം അവര്‍ക്ക് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നത്. ബി.ജെ.പിക്ക് ലക്ഷ്യം കേരളത്തിലെയും ഇതരസംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് എം.പിമാരുടെ സംഖ്യ ഏതുവിധേനയും കുറക്കുകയാണെന്നിരിക്കെ അവര്‍ ഇത്തവണ കേരളത്തില്‍ സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ വിജയത്തേക്കാള്‍ ലക്ഷ്യമിട്ടിരിക്കുന്നത് കോണ്‍ഗ്രസിന്റെ തോല്‍വിയാണ്.

അതുകൊണ്ട് ബി.ജെ.പി വോട്ടുകള്‍ ഇടതുപക്ഷത്തിന് വോട്ടുമെന്നുറപ്പാണ്. ഇതിന് പുറമെയാണ് മുത്തലാഖും പൗരത്വഭേദഗതി നിയമവും പറഞ്ഞ് കുറച്ച് വോട്ടെങ്കിലും മുസ്‌ലിം വിഭാഗത്തില്‍നിന്ന് തട്ടാനുള്ള സി.പി.എം ശ്രമം. ഈ കെണിയില്‍ സമസ്തയോ മുജദാഹിദ് വിഭാഗങ്ങളോ വീഴില്ലെന്ന് ഉറപ്പായിരിക്കെ സി.പി.എം പയറ്റുന്നത് പാഴാകാനാണ് നൂറുശതാനം സാധ്യതയും. അതോടൊപ്പം പക്ഷേ അവര്‍ ലക്ഷ്യമിടുന്ന രീതിയില്‍ ജനങ്ങളെ വിലക്കയറ്റത്തില്‍നിന്നു നികുതിക്കൊള്ളയില്‍നിന്നും ശ്രദ്ധതിരിക്കാനും കഴിഞ്ഞേക്കാം. ഇതെങ്കിലും വിജയിച്ചാല്‍ നാണക്കേടില്ലാതെ കഴിക്കാമെന്നാണ ്പിണറായിയുടെയും സി.പി.എമ്മിന്റെയും ഇപ്പോഴത്തെനോട്ടം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിദ്വേഷ പോസ്റ്റ്: ബി.ജെ.പിക്കെതിരെ കേസ്

എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

Published

on

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിന് കർണാടക ബി.ജെ.പിക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശ പ്രകാരം, മല്ലേശ്വരം പൊലീസാണ് കേസെടുത്തത്. എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താൻ ശ്രമിച്ചതിനാണ് കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ 125 ആം വകുപ്പു പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 വകുപ്പു പ്രകാരവുമാണ് കേസ്. മുസ്‍ലിംകൾക്ക് സ്വത്ത് വിതരണം ചെയ്യും, പ്രത്യേക സംവരണം നൽകും, മുസ്‍ലിംകളെ നേരിട്ട് ജഡ്ജിയായി നിയമിക്കും തുടങ്ങിയവ കോൺഗ്രസിന്‍റെ പ്രകടനപത്രികയിലുണ്ടെന്ന വസ്തുതവിരുദ്ധ പോസ്റ്റാണ് ബി.ജെ.പി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.

Continue Reading

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

india

വയനാട് രാജ്യത്തിന് വേണ്ടി വോട്ടുചെയ്യുന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തിയതാണ് പ്രിയങ്ക. ഗുരുദേവന്റെ ആശയങ്ങൾ പിൻതുടരുന്നവരാണ് കേരളീയ ജനത. തെരഞ്ഞെടുപ്പിൽ നിങ്ങൾ ചെയ്യുന്ന ഈ വോട്ട് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. വയനാടിന് മാത്രമല്ല രാജ്യത്തിനു വേണ്ടി കൂടിയാണ് നിങ്ങൾ വോട്ടു ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും ബിജെപി നിയന്ത്രിക്കുന്നു. അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിൽ വൻ വർധനയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. കഴിഞ്ഞ് പത്തു വർഷമായി ഭരണഘടന സ്ഥപനങ്ങളെല്ലാം ബിജെപി തകർക്കുന്നു. രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാൻ ബിജെപി ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഇലക്ട്രൽ ബോണ്ട്‌ വഴി അഴിമതി ഉണ്ടാകുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. രാജ്യത്തെ പല കോർപറേറ്റ് കമ്പനികളും ആയിരക്കണക്കിന് കോടി രൂപ ബിജെപിക്ക് നൽകി. രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് പ്രിയങ്ക ചോദിച്ചു.

തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി വർഷങ്ങളായി ആസൂത്രിതമായി ആക്രമിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കള്ളകേസുകൾ എടുക്കുന്നതായും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

Continue Reading

Trending