Connect with us

india

മുഖ്യമന്ത്രിയുടെ പ്രസ്താവന മുസ്‌ലിം പ്രീണനം; ബി.ജെ.പി രഹസ്യസഖ്യം മറച്ചുപിടിക്കാന്‍

അതുകൊണ്ട് ബി.ജെ.പി വോട്ടുകള്‍ ഇടതുപക്ഷത്തിന് കിട്ടുമെന്നുറപ്പാണ്. ഇതിന് പുറമെയാണ് മുത്തലാഖും പൗരത്വഭേദഗതി നിയമവും പറഞ്ഞ് കുറച്ച് വോട്ടെങ്കിലും മുസ്ലിം വിഭാഗത്തില്‍നിന്ന് തട്ടാനുള്ള സി.പി.എം ശ്രമം.

Published

on

കെ.പി ജലീല്‍

ജമാഅത്തെ ഇസ്‌ലാമിയുടെ ആര്‍.എസ്.എസ് നേതാക്കളുമായുള്ള ചര്‍ച്ചയെ അപലപിക്കുന്ന മുഖ്യമന്ത്രിപിണറായി വിജയന്‍ മുസ്‌ലിം ലീഗിനെയും കോണ്‍ഗ്രസിനെയും കൂടി വിഷയത്തിലേക്ക് വലിച്ചിഴച്ചത് ആര്‍.എസ്.എസ്- ബി.ജെ.പി രഹസ്യബാന്ധവം മറച്ചുപിടിക്കാന്‍. കേന്ദ്രത്തില്‍ മൂന്നാമതും അധികാരത്തില്‍ വരാന്‍ കാത്തിരിക്കുന്ന മോദിസര്‍ക്കാരിന് അനുകൂലമായി ബി.ജെ.പിയുമായി രഹസ്യസഖ്യമുണ്ടാക്കാനാണ് സി.പി.എമ്മിന്റെ ഇത്തവണത്തയും ശ്രമമെന്നിരിക്കെ അതോടൊപ്പം കുറച്ച് മുസ്‌ലിംവോട്ടുകള്‍ കൂടിപെട്ടിയിലാക്കാനാണ് ജമാഅത്ത് വിഷയത്തിലെ പിണറായിയുടെ തന്ത്രം. ജനുവരി 14ന് ഡല്‍ഹിയില്‍ ജമാഅത്തും ജമാഅത്തുല്‍ ഉലമ ഹിന്ദും ആര്‍.എസ്. എസ് വക്താക്കളുമായി ചര്‍ച്ച നടത്തിയതിനെ കൂടുതല്‍ പ്രചരിപ്പിക്കുന്ന സി.പി.എം മുത്തലാഖ് വിഷയത്തിലും പൗരത്വ വിഷയത്തിലും കൂടി ചര്‍ച്ച തുടങ്ങാന്‍ ആഗ്രഹിക്കുകയാണ്. ഇന്ന് കാസര്‍കോട്ട് പ്രതിരോധയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച പിണറായി വിജയന്‍ മുത്തലാഖും പൗരത്വനിയമവും ജമാഅത്ത് ചര്‍ച്ചയും മറ്റും പ്രസംഗത്തില്‍ എടുത്തിട്ടതിന് പിന്നില്‍ വലിയ ദുഷ്ടലാക്കാണുള്ളതെന്ന് തിരിച്ചറിയാനാകും.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുമ്പത്തെ പോലെ കോണ്‍ഗ്രസിന് അനുകൂലമായ തരംഗമാകും കേരളത്തില്‍ വീശിയടിക്കുക എന്നറിയുന്ന സി.പി.എം ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ അജണ്ടയാണ് പിണറായിയുടെ പ്രസ്താവനയിലുള്ളത്. മുമ്പ് മുസ്‌ലിംവിരുദ്ധത പറഞ്ഞാണ് കേരളത്തില്‍ രണ്ടാം ഭരണത്തിന് അരങ്ങൊരുക്കിയതെങ്കില്‍ ഇത്തവണ യു.ഡി.എഫ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താനാകുമോ എന്നാണ് നോട്ടം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വര്‍ഷം ബാക്കിയിരിക്കെ കോണ്‍ഗ്രസിനെ ശക്തിയായി ദേശീയതലത്തില്‍ എതിര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സി.പി.എം. എന്നാല്‍ കേരളത്തില്‍ ബി.ജെ.പിയുമായി കൂട്ടുചേര്‍ന്ന് രഹസ്യമായിവോട്ടുമറിച്ചാല്‍ യു.ഡി.എഫ് സീറ്റുകള്‍ കുറയ്ക്കാനാകുമെന്നാണ് പിണറായിയുടെയും മറ്റും നോട്ടം. ജമാഅത്ത് -ആര്‍.എസ്.എസ്ചര്‍ച്ചയെ കേരളത്തിലെ ജമാഅത്ത് ഒഴികെയുള്ള എല്ലാ മുസ്‌ലിംസംഘടനകളും തള്ളിക്കളഞ്ഞിരിക്കെ പിണറായി വിജയന്‍ വിഷയം വീണ്ടും ഉന്നയിക്കുന്നതും ഇതേ മുസ്‌ലിം വോട്ടുകളില്‍ കണ്ണുനട്ടാണ്. മുമ്പ് കണ്ണൂരില്‍ ആര്‍.എസ്.എസ്സുമായി ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ചര്‍ച്ച നടത്തിയ സി.പി.എം നടപടിയെ മറച്ചുവെച്ചാണ് പിണറായിയുടെ പുതിയ ജമാഅത്ത് വിമര്‍ശനം. എന്നാല്‍ ഇതിലൂടെ മുസ്‌ലിംകള്‍ സി.പി.എമ്മിന്റെ കെണിയില്‍ വീഴില്ലെന്ന് ഉറപ്പാണ്. അത്രകണ്ട് വലിയ ഭീഷണിയാണ് കേന്ദ്രത്തില്‍ മോദി- സംഘപരിവാര്‍ ഭരണകൂടം അവര്‍ക്ക് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നത്. ബി.ജെ.പിക്ക് ലക്ഷ്യം കേരളത്തിലെയും ഇതരസംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് എം.പിമാരുടെ സംഖ്യ ഏതുവിധേനയും കുറക്കുകയാണെന്നിരിക്കെ അവര്‍ ഇത്തവണ കേരളത്തില്‍ സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ വിജയത്തേക്കാള്‍ ലക്ഷ്യമിട്ടിരിക്കുന്നത് കോണ്‍ഗ്രസിന്റെ തോല്‍വിയാണ്.

അതുകൊണ്ട് ബി.ജെ.പി വോട്ടുകള്‍ ഇടതുപക്ഷത്തിന് വോട്ടുമെന്നുറപ്പാണ്. ഇതിന് പുറമെയാണ് മുത്തലാഖും പൗരത്വഭേദഗതി നിയമവും പറഞ്ഞ് കുറച്ച് വോട്ടെങ്കിലും മുസ്‌ലിം വിഭാഗത്തില്‍നിന്ന് തട്ടാനുള്ള സി.പി.എം ശ്രമം. ഈ കെണിയില്‍ സമസ്തയോ മുജദാഹിദ് വിഭാഗങ്ങളോ വീഴില്ലെന്ന് ഉറപ്പായിരിക്കെ സി.പി.എം പയറ്റുന്നത് പാഴാകാനാണ് നൂറുശതാനം സാധ്യതയും. അതോടൊപ്പം പക്ഷേ അവര്‍ ലക്ഷ്യമിടുന്ന രീതിയില്‍ ജനങ്ങളെ വിലക്കയറ്റത്തില്‍നിന്നു നികുതിക്കൊള്ളയില്‍നിന്നും ശ്രദ്ധതിരിക്കാനും കഴിഞ്ഞേക്കാം. ഇതെങ്കിലും വിജയിച്ചാല്‍ നാണക്കേടില്ലാതെ കഴിക്കാമെന്നാണ ്പിണറായിയുടെയും സി.പി.എമ്മിന്റെയും ഇപ്പോഴത്തെനോട്ടം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്

‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.

Published

on

‘കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്’ എന്ന കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കര്‍ണാടക രക്ഷണ വേദികെ എന്ന കന്നട സംഘടന ബെംഗളൂരു പൊലീസില്‍ പരാതി നല്‍കി, അതേസമയം, കമല്‍ ഹാസനോട് കര്‍ണാടക ബിജെപി മാപ്പ് ആവശ്യപ്പെട്ടു.’കന്നഡയ്ക്ക് ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രമുണ്ട്. കമലിന് അത് അറിയില്ല.’ ബിജെപി ആരോപിച്ചു. ‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.

വിഷയത്തില്‍ വിശദീകരണവുമായി കമല്‍ ഹാസന്‍ രംഗത്തെത്തിയിരുന്നു. ‘എന്റെ വാക്കുകള്‍ സ്‌നേഹത്തോടെയാണ് പറഞ്ഞത്. ഭാഷാ വിഷയങ്ങള്‍ രാഷ്ട്രീയക്കാര്‍ ചര്‍ച്ച ചെയ്യേണ്ട; അത് ഭാഷാശാസ്ത്രജ്ഞര്‍ക്കും ചരിത്രകാരന്മാര്‍ക്കും വിടണം,’ അദ്ദേഹം പറഞ്ഞു. ‘നോര്‍ത്ത് ഇന്ത്യന്‍ വീക്ഷണത്തില്‍ അവര്‍ ശരി, കന്യാകുമാരിയില്‍ നിന്ന് നോക്കിയാല്‍ ഞാന്‍ ശരി. ഭാഷാശാസ്ത്രജ്ഞര്‍ ഇരുവരും ശരിയാണെന്ന് പറയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച ബെംഗളൂരുവില്‍ ‘തഗ് ലൈഫ്’ എന്ന സിനിമയുടെ പ്രചാരണത്തിനിടെ, നടന്‍ ശിവരാജ്കുമാറിനോട് ‘നിന്റെ ഭാഷ തമിഴില്‍ നിന്നാണ് ഉത്ഭവിച്ചത്’ എന്ന് കമല്‍ പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്.

Continue Reading

india

ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; പ്രതി മാനസികരോഗിയെന്ന് പറഞ്ഞ് വിട്ടയച്ച് യുപി പൊലീസ്

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Published

on

യുപിയിലെ ആഗ്രയില്‍ ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. വീടിന് സമീപത്തുള്ള ക്ഷേത്രത്തിനിടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയല്‍വാസി ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ബന്ധുക്കള്‍ കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ പ്രതി മാനസികാ രോഗിയാണെന്ന് പറഞ്ഞ് പൊലീസ് വിട്ടയക്കുകയായിരുന്നു.

പ്രതിയെ വിട്ടയച്ചത് വിവാദമാവുകയും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തതോടെ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

പൊലീസ് നടപടിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. യുവാവിന് മാനസികപ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

പ്രതി ഒരു മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്യുന്ന ആളാണ്. പ്രതിയുടെ മാനസിക നിലയെക്കുറിച്ച് കുടുംബം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

india

നാല് സംസ്ഥാനങ്ങളില്‍ നാളെ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍

Published

on

ന്യുഡല്‍ഹി: ദേശീയ സുരക്ഷ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ കേന്ദ്ര സിവില്‍ ഡിഫന്‍സ് നാളെ മോക് ഡ്രില്‍ സംഘടിപ്പിക്കും. ജമ്മു കശ്മീര്‍, പഞ്ചാബ്,രാജസ്ഥാന്‍, ഗുജറാത്ത്, എന്നിവിടങ്ങളില്‍ നാളെ വൈകുന്നേരം സിവില്‍ ഡിഫന്‍സ് മോക് ഡ്രില്ലുകള്‍ നടത്തും.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്താന്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യ മെയ് 7ന് പാകിസ്താനിലെ ഒമ്പത് ഭീകരതാവളങ്ങള്‍ ആക്രമിച്ചു. ഇതിനു പിന്നാലെയാണ് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടക്കുന്നത്.

പഹല്‍ഗാം ഭികരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നേരത്തേ മോക് ഡ്രില്‍ നടന്നിരുന്നു. പെട്ടന്നൊരു ആക്രമണമുണ്ടായാല്‍ ജനങ്ങള്‍ വേഗത്തിലും എകോപിതമായും പ്രാപ്തമാക്കുക എന്നതാണ് മോക് ഡ്രില്ലിന്റെ പ്രധാന ലക്ഷ്യം. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിലുടെ ഭീകരതക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപ്പാട് ലോകത്തിനു മുമ്പില്‍ വ്യക്തമാക്കാന്‍ ഏഴ് പ്രതിനിധി സംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി വരുകയാണ്.

Continue Reading

Trending