Connect with us

News

ഖത്തര്‍ ലോകകപ്പ്: സേവനത്തിന് 20,000 വോളണ്ടിയര്‍മാര്‍

Published

on

ദോഹ: അവരുടെ എണ്ണം 20,000… വിവിധ ദേശക്കാര്‍, വന്‍കരക്കാര്‍. പക്ഷേ അവരുടെ ലക്ഷ്യം ഒന്നാണ്-ലോകകപ്പ് ആവേശം നുകരാന്‍ ആഗോളീയരായി എത്തുന്ന മുഴുവന്‍ പേര്‍ക്കും സന്തോഷത്തോടെ സ്വീകരണം ഒരുക്കുക. പരാതി രഹിത ലോകകപ്പ് എന്ന മുദ്രാവാക്യത്തില്‍ ഒരുങ്ങുന്ന വോളണ്ടിയര്‍പ്പടയുടെ സെലക്ഷന്‍ പൂര്‍ത്തിയായി. അടുത്ത മൂന്ന് മാസം അവര്‍ക്കുള്ള പരിശീലനമാണ്. നവംബര്‍ 20ന് ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന പോരാട്ടത്തോടെ പന്തുരുളുമ്പോള്‍ ആ പന്തിനൊപ്പം ഇവരും സജീവമാവും. ചിരിക്കാന്‍ മടിക്കാത്തവരാണ് വോളണ്ടിയര്‍പ്പട.

അറബിയും ഇംഗ്ലീഷും ഫ്രഞ്ചും സ്പാനിഷുമെല്ലാം സംസാരിക്കുന്നവര്‍. സംശയങ്ങള്‍ക്ക്് വ്യക്തമായി ഉത്തരം നല്‍കുന്നവര്‍. വഴി തെറ്റുന്നവര്‍ക്ക് മുന്നില്‍ വഴികാട്ടിയായി മാറേണ്ടവര്‍. ദോഹയിലെ എക്‌സിബിഷന്‍ സെന്ററില്‍ കഴിഞ്ഞ മൂന്ന് മാസമായി നടന്നത് വോളണ്ടിയര്‍ സെലക്ഷനായിരുന്നു. അതിന് നേതൃത്വം നല്‍കിയവരില്‍ മലയാളികളുമുണ്ട്. മൂന്ന് മാസത്തെ സെലക്ഷന്‍ ആവേശകരമായിരുന്നുവെന്നാണ് നേതൃത്വം നല്‍കിയവരിലെ മലയാളി സംഘം പറയുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍. അവരുടെ ആത്മവിശ്വാസവും ഫുട്‌ബോള്‍ സ്‌നേഹവും വലുതാണ്.

ലോകകപ്പ് തുടങ്ങിയാല്‍ വിമാനത്താവളം മുതല്‍ ഹോട്ടലുകളിലുടെ മൈതാനം വരെ ഇവരുണ്ടാവുമ്പോള്‍ ഇന്റര്‍വ്യു സമയത്തെ ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ പോലും രസകരമായിരുന്നുവെന്ന് ഷബീര്‍ മേമുണ്ട എന്ന കെ.എം.സി.സി നേതാവ് പറയുന്നു. ഫുട്‌ബോളിനോട് മാത്രമുളള പ്രതിബദ്ധതയാണ് എല്ലാവരെയും ഖത്തറിനോട് അടുപ്പിക്കുന്നത്. ഒരു ദിവസം നടന്നത് ആയിരത്തിലേറെ അഭിമുഖങ്ങള്‍. അഭിമുഖം നടത്താന്‍ മാത്രം 500 പേരുണ്ടെന്നും അദ്ദേഹം പറയുന്നു. സെലക്ഷന്‍ പൂര്‍ത്തിയാവുമ്പോള്‍ എല്ലാവരും ഹാപ്പിയാണ്. ഇവരുടെ സേവന നാളുകള്‍ ആരംഭിക്കുമ്പോള്‍ ലോക സഞ്ചാരികള്‍ക്ക് പേടിക്കാനില്ലെന്നുറപ്പ്.

ഖത്തറില്‍ ആദ്യം ഖത്തര്‍ തന്നെ

ഖത്തറില്‍ ആദ്യം ഖത്തര്‍ തന്നെ. ലോകകപ്പിന്റെ ഉദ്ഘാടന പോരാട്ടം നവംബര്‍ 20ന് ആതിഥേയരും ഇക്വഡോറും തമ്മില്‍. ഇതുമായി ബന്ധപ്പെട്ട് ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നല്‍കിയ പരാതി ഫിഫ കൗണ്‍സില്‍ അംഗീകരിച്ചു. ലോകകപ്പ് പാരമ്പര്യം പോലെ ആതിഥേയര്‍ ആദ്യ മല്‍സരത്തിനിറങ്ങുന്നു. നേരത്തെയുള്ള ഫിക്‌സ്ച്ചര്‍ പ്രകാരം 21 നായിരുന്നു ഉദ്ഘാടനം. അന്ന് ഷെഡ്യൂള്‍ ചെയ്ത നാല് മല്‍സരങ്ങളില്‍ മൂന്നാമത് മല്‍സരമായിരുന്നു ഖത്തറും ഇക്വഡോറും തമ്മില്‍. ആദ്യ ഫിക്‌സ്ച്ചറില്‍ ഉദ്ഘാടന മല്‍സരമായി പ്രഖ്യാപിച്ച സെനഗല്‍-നെതര്‍ലന്‍ഡ്‌സ് അങ്കം 21 ന് നടക്കും. ഖത്തറിന് സന്തോഷ വാര്‍ത്ത വന്നത് ഇന്നലെ നടന്ന ഫിഫ കൗണ്‍സിലാണ്. ആദ്യ ദിവസം ഒരു മല്‍സരം മാത്രം. ഒപ്പം അല്‍ ബയാത്ത് സ്‌റ്റേഡിയത്തില്‍ അതിഗംഭീര ഉദ്ഘാടന പരിടാപികളും നടത്താം. ഇത് വരെയുളള ലോകകപ്പ് പാരമ്പര്യത്തില്‍ ഉദ്ഘാടന മല്‍സരം കളിക്കാറുള്ളത് ഒന്നുങ്കില്‍ ആതിഥേയരോ അല്ലെങ്കില്‍ നിലവിലെ ചാമ്പ്യന്മാരോ ആണ്. എന്നാല്‍ ഖത്തറിലേക്ക് വന്നപ്പോള്‍ ഇത് മാറിയിരുന്നു.

ആദ്യ ദിവസം തന്നെ നാല് മല്‍സരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഉദ്ഘാടന പരിപാടികളുടെ നിറം മങ്ങുമോ എന്ന സംശയവുമുയര്‍ന്നു. പരാതി വന്നയുടന്‍ തന്നെ അനുകൂല നടപടിയെടുത്ത ഫിഫ അന്തിമ തീരുമാനം ഫിഫ കൗണ്‍സിലിന് വിട്ടു. ആറ് കോണ്‍ഫെഡറേഷനുകളും പ്രസിഡണ്ടുമാരും പിന്നെ ഫിഫ പ്രസിഡണ്ടും ഉള്‍പ്പെടുന്ന കൗണ്‍സില്‍ ഏകകണ്ഠമായി പുതിയ തീരുമാനമെടുത്തു. മല്‍സര ക്രമത്തിലെ മാറ്റം ടിക്കറ്റുകളെ ബാധിക്കില്ല. 20 ലേക്ക് ലോകകപ്പ് മാറുമ്പോള്‍ സോക്കര്‍ പൂരം തുടങ്ങാന്‍ ഇനി 100 ല്‍ താഴെ ദിനങ്ങള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍

എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ഏപ്രില്‍ 26ന് പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി കാര്‍ഡ് (എപിക്) ആണ്.

എന്നാല്‍, എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാകാന്‍ ലഭിക്കുന്ന ഈ അവസരം എല്ലാ വോട്ടര്‍മാരും അഭിമാനത്തോടെ ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടര്‍മാരുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

വോട്ടര്‍ ഐ.ഡി കാര്‍ഡിന് പകരം പോളിങ് ബൂത്തില്‍ ഹാജരാക്കാവുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്.

*ആധാര്‍ കാര്‍ഡ്

*എം.എൻ.‍ആര്‍.ഇ.ജി.എ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)

*ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍

*തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

*ഡ്രൈവിംഗ് ലൈസന്‍സ്

*പാന്‍ കാര്‍ഡ്

*ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്

*ഇന്ത്യന്‍ പാസ്‌പോര്‍ട്ട്

*ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ

*കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്

*പാര്‍ലമെന്റ്‌റ് അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍

*ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി കാര്‍ഡ്)

Continue Reading

kerala

അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ: രണ്ടുപേർ അറസ്റ്റിൽ

പ്രതികൾക്ക് എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ക്രൈംബ്രാഞ്ച് ചുമത്തി. ഇവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

Published

on

കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ജീവനൊടുക്കിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. പരവൂർ കോടതിയിലെ ഡിഡിപി അബദുൾ ജലീൽ, എപിപി ശ്യാം കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്.

പ്രതികൾക്ക് എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ക്രൈംബ്രാഞ്ച് ചുമത്തി. ഇവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. മാനസിക സമ്മർദം താങ്ങാനാകതെ എപിപി അനീഷ്യ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്.

പരവൂരിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യക്ക് പിന്നിൽ സഹപ്രവർത്തകരുടെ മാനസിക പീഡനം എന്ന് കുടുംബം ആരോപിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന അനീഷയുടെ ശബ്ദ സന്ദേശവും ആത്മഹത്യാക്കുറിപ്പും പിന്നീട് ലഭിച്ചിരുന്നു. ജനുവരി 21 നാണ് അനീഷ്യ ജീവനൊടുക്കിയത്. വീട്ടിലെ കുളിമുറിയുടെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അനീഷ്യയുടെ ആത്മഹത്യയിൽ സഹപ്രവർത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ഇവരുടെ ശബ്ദരേഖയിലും ആത്മഹത്യാക്കുറിപ്പിലും ഇരുവർക്കുമെതിരെ ആരോപണങ്ങളുണ്ടായിരുന്നു. ഏറെ വികാരഭരിതയായി സംസാരിക്കുന്ന അഞ്ച് ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നിരുന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending