Connect with us

kerala

അക്രമങ്ങളുടെ അപ്പോസ്തലന്മാരും ജപ്തി സഖാക്കളും; എല്ലാ മുസ്‌ലിംകളും ഭീകരവാദികളല്ല, എന്നാല്‍ ഭീകരവാദികളെല്ലാം മുസ്്‌ലിംകളാണ് എന്ന വേര്‍ഷനാണല്ലോ സ്‌കൂള്‍ കലോല്‍സവത്തിലടക്കം തിമിര്‍ത്താടിയത് ! !

ഇവിടെയാണ് ന്യൂനപക്ഷസംരക്ഷണത്തിന്റെയും ഭൂരിപക്ഷപ്രീണനത്തിന്റെയും ഭിന്ന സ്വരങ്ങള്‍ മറനീക്കി പുറത്തുവരുന്നത്.സി.എ. എ വിരുദ്ധസമരത്തിനെതിരെ കേരളപൊലീസെടുത്തകേസുകള്‍ ഇന്നും അതേപടി നില്‍ക്കുന്നതിലുണ്ട് ഈ ഇരട്ടത്താപ്പ്!

Published

on

കെ.പി ജലീല്‍

കേരളത്തിലെ അക്രമരാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാര്‍ ആരാണെന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ പാഴൂര്‍പടിയില്‍ ചെല്ലേണ്ട ആവശ്യമില്ല. ഏതൊരു കൊച്ചുകുട്ടിക്കും അറിയാവുന്ന യാഥാര്‍ത്ഥ്യം മാത്രമാണത്. അവരാണ് കഴിഞ്ഞദിവസങ്ങളില്‍ ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ട് നാടുമുഴുവന്‍ അക്രമികളുടേതെന്ന പേരില്‍ വീടുകള്‍ പൂട്ടിസീല്‍ ചെയ്തത്. ആദ്യപടിയായി നോട്ടീസ് പതിച്ചും പിന്നീട് വീട് പൂട്ടുകയുമാണത്രെ രീതി. ഇതിന് കാരണം കഴിഞ്ഞ സെപ്തംബറില്‍ കേരളത്തില്‍നടന്ന ഒരു ഹര്‍ത്താലാണ്. എന്‍.ഐ.എ കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകളും ഓഫീസുകളും കയറി റെയ്ഡ് നടത്തിയതാണ് ഹര്‍ത്താലിന് കാരണം. എന്നാല്‍ ഇതില്‍ വലിയ തോതില്‍ പൊതുവാഹനങ്ങള്‍ക്കെതിരെ ആക്രമണം നടന്നു. കേന്ദ്രസര്‍ക്കാരിനെതിരെ രോഷം തീര്‍ത്തത് നമ്മുടെ പാവം കെ.എസ്.ആര്‍.ടി.സിക്ക് നേരെയും. 5.20 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ഇതിനെതിരെ സര്‍ക്കാര്‍ അനങ്ങിയില്ലെന്ന് പറഞ്ഞ് ഹൈക്കോടതി ശാസിക്കുകയും മുന്നും പിന്നും നോക്കാതെ കണ്ണില്‍ കണ്ടവരുടെയൊക്കെ വീടുകളില്‍ കയറി നോട്ടീസ് പതിക്കുകയുമാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍. എന്നാല്‍ കണ്ണില്‍ കണ്ടവരുടെയൊക്കെയാണോ എന്നതില്‍ സംശയമുണ്ട്. മുസ്‌ലിം പേരുളളവരുടെ വീടുകളാണെന്ന് ഉറപ്പ് വരുത്തിയ ശേഷമാണിത്. 15 വര്‍ഷം മുമ്പ് മരിച്ച കോട്ടക്കലെ അലവിയുടെയും ആറുമാസം മുമ്പ് ആര്‍.എസ്.എസ്സുകാര്‍ വെട്ടിക്കൊന്ന പാലക്കാട്ടെ സുബൈറിന്റെയും വീടുകള്‍ വരെ ജപ്തി ചെയ്തുകളഞ്ഞു. മുസ്‌ലിം ലീഗ് പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലും അവസരം നോക്കി മേയുകയാണ് റവന്യൂ വകുപ്പുകാര്‍. ഇതിന് ആരാണ് സര്‍ക്കാരിന് അനുമതി നല്‍കിയതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം സര്‍ക്കാരിനോ സി.പി.എമ്മിനോ ഇല്ല. എങ്ങനെയാണോ സര്‍ക്കാര്‍വാഹനങ്ങളെ തല്ലിത്തകര്‍ത്തത്, അതേ ആവേശമാണ ്മുസ്‌ലിംകളുടെ വീടുകളുടെ നേര്‍ക്കുളള സര്ക്കാരിന്റെ കയ്യേറ്റവും.
ഇതിന് രണ്ടുദിവസം മുമ്പാണ് ഇന്ത്യയില്‍ ഇസ്‌ലാമിക രാഷ്ട്രംസ്ഥാപിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടെന്ന് ഇതേ എന്‍.ഐ.എകോടതിയില്‍ നല്‍കിയ ഒരു കുറ്റപത്രത്തില്‍ പറയുന്നത്. സിമി കേസിലും കേന്ദ്രസര്‍ക്കാര്‍ ഇത് ആവര്‍ത്തിക്കുന്നു. വാസ്തവത്തില്‍ ഇവിടെ ആരാണ് മതരാഷ്ട്രവാദവുമായി പരസ്യമായി രംഗത്തുളളതെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്.കേന്ദ്രമന്ത്രിമാര്‍ വരെ ഹിന്ദുത്വരാഷ്ട്രത്തിന് വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതൊന്നും പക്ഷേ അമിത്ഷായുടെ ആഭ്യന്തരത്തിന് അറിയില്ല!
ഏതായാലും കേന്ദ്രത്തിന് മുന്നേ താനും എന്ന കണക്കിലാണ ്‌കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരും എന്നതാണിതിലെ കൗതുകം.കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ ..എന്ന് മാത്രമല്ല, പ്രത്യേകപേരുള്ളവരെ മാത്രമാണ ്കിട്ടുന്നത് എന്നതാണ ്ഇടതുസര്‍ക്കാരിലെ ഉദ്യോഗസ്ഥരുടെ നടപടി. പണ്ട് തൃശൂരിലെ ഹിറ മസ്ജിദില്‍ കേരളത്തിലെ പൊലീസ് നടത്തിയ റെയ്ഡ് പോലയൊന്നാണിത്. കോയമ്പത്തൂരില്‍ ഹിറ എന്ന സംഘടന ബോംബ് സ്‌ഫോടനത്തില്‍ പങ്കെടുത്തു എന്നതിനായിരുന്നു തൃശൂരിലെ ഹിറ എന്ന പേരുള്ള പളളിയിലെ റെയ്ഡ്! ഇതാണ് ഉദ്യോഗസ്ഥരുടെ ബുദ്ധി. ഇസ്‌ലാമോഫോബിയ വടക്കേ ഇന്ത്യയില്‍മാത്രമല്ല, കേരളത്തിലും എത്രത്തോളം വന്നെത്തിയെന്നതിന് തെളിവാണീ നടപടികളെല്ലാം. ഇതിനെ ചെറുക്കാന്‍ സംസ്ഥാനത്തെ മതേതരരെന്ന് പറയുന്ന മുസ്‌ലിം ലീഗൊഴികെയുള്ള ഒരൊറ്റ പാര്‍ട്ടിക്കാരും ഇല്ലെന്നതാണ ്കൗതുകകരം. അതേസമയം അക്രമങ്ങളില്‍ കോടികള്‍ മുമ്പ് നശിപ്പിച്ചവരെ വെള്ളപൂശാനും പ്രമുഖര്‍ ശ്രമിക്കുന്നു.
അമേരിക്കയിലെ വിമാനത്താവളങ്ങളില്‍ 9/11 ന് ശേഷം വ്യാപകമായി മുസ്‌ലിംപേരുളളവരെയും വസ്ത്രധാരികളെയും തടഞ്ഞെങ്കിലും അവരിപ്പോള്‍ അത് നിര്‍ത്തിയിരിക്കുകയാണ്. എന്നാലിവിടെ പേരുള്ളതുകൊണ്ട് മാത്രമല്ല,തെരഞ്ഞുപിടിച്ചാണ് ഇസ്‌ലാമോഫോബിയയുടെ കേരളത്തിലെ പുതിയ വേര്‍ഷന്‍ നടപ്പാക്കുന്നത്. ഇവിടെയാണ് ന്യൂനപക്ഷസംരക്ഷണത്തിന്റെയും ഭൂരിപക്ഷപ്രീണനത്തിന്റെയും ഭിന്ന സ്വരങ്ങള്‍ മറനീക്കി പുറത്തുവരുന്നത്.സി.എ. എ വിരുദ്ധസമരത്തിനെതിരെ കേരളപൊലീസെടുത്തകേസുകള്‍ ഇന്നും അതേപടി നില്‍ക്കുന്നതിലുണ്ട് ഈ ഇരട്ടത്താപ്പ്. എല്ലാ മുസ്്‌ലിംകളും ഭീകരവാദികളല്ല, എന്നാല്‍ ഭീകരവാദികളെല്ലാം മുസ്്‌ലിംകളാണ് എന്ന വേര്‍ഷനാണല്ലോ സ്‌കൂള്‍ കലോല്‍സവത്തിലടക്കം തിമിര്‍ത്താടിയത് !

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending