Connect with us

india

പ്രതിപക്ഷ ഐക്യം: ബി.ജെ.പി ക്യാമ്പില്‍ ആശങ്കയെന്ന് റിപ്പോര്‍ട്ട്

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷ കക്ഷികള്‍ ഐക്യ നീക്കം ശക്തമാക്കിയത് ബി.ജെ.പി ക്യാമ്പില്‍ ആശങ്ക സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്.

Published

on

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷ കക്ഷികള്‍ ഐക്യ നീക്കം ശക്തമാക്കിയത് ബി.ജെ.പി ക്യാമ്പില്‍ ആശങ്ക സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. സഖ്യ കക്ഷികളെ ചാക്കിട്ടു പിടിക്കാനുള്ള നീക്കം ബി.ജെ.പിയും വേഗത്തിലാക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷത്തിന്റെ ഐക്യ നീക്കങ്ങളുമായി സഹകരിക്കാതെ മാറി നില്‍ക്കുന്ന കക്ഷികളുമായി നേരിട്ടു ചര്‍ച്ച നടത്താനാണ് ബി.ജെ.പി തീരുമാനം.

ജെ.ഡി.എസുമായി ചര്‍ച്ച നടത്താന്‍ മുതിര്‍ന്ന ബി.ജെ. പി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബാസവരാജ് ബൊമ്മൈയെയാണ് ബി. ജെ.പി ചുമതലപ്പെടുത്തിയിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡയുമായിട്ടായിരിക്കും ചര്‍ച്ച നടത്തുക. ബി.ജെ.പി അനുകൂല പ്രസ്താവനകളുമായി എന്‍.ഡി.എ സഖ്യത്തില്‍ ചേക്കേറാനുള്ള ശ്രമങ്ങള്‍ കുമാരസ്വാമി നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഇത്തരം ചില ആലോചനകള്‍ നടക്കുന്നുണ്ടെന്നും ചര്‍ച്ച തുടരുമെന്നും കുമാരസ്വാമി മാധ്യമങ്ങളോടു പറഞ്ഞു. ഭാവി രാഷ്ട്രീയ നീക്കങ്ങള്‍ ചര്‍ച്ചയുടെ ഫലം അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കര്‍ണാടകയിലെ സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇരു കക്ഷികളും തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതായാണ് വിവരം.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 28 സീറ്റില്‍ 25 ഇടത്തും ബി.ജെ.പിയാണ് ജയിച്ചത്. ഒരിടത്ത് ബി.ജെ.പി പിന്തുണയോടെ മത്സരിച്ച സ്വതന്ത്രനും ജയിച്ചു. കോണ്‍ഗ്രസിനും ജെ.ഡി. എസിനും ഒരോ സീറ്റ് മാത്രമാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അങ്ങനെയല്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും ജയം നേടിയ കോണ്‍ഗ്രസ് ക്യാമ്പ് മികച്ച ആത്മവിശ്വാസത്തിലാണ്. ഒരു സീറ്റ് മാത്രം ജയിച്ച ജെ.ഡി.എസിന് ബി.ജെ.പി എത്ര സീറ്റ് മത്സരിക്കാന്‍ നല്‍കും എന്ന ചോദ്യം പ്രസക്തമാണ്. ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയുമായും ബി.ജെ.പി ചര്‍ച്ചക്ക് നീക്കം നടത്തുന്നുണ്ട്. പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉള്‍പ്പെടെ ബി.ജെ. പിക്ക് പരസ്യ പിന്തുണ അറിയിച്ച് മായാവതി രംഗത്തെത്തിയത് എന്‍.ഡി.എ കൂടാരത്തില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇതിനിടെ പ്രതിപക്ഷ കക്ഷികള്‍ നിരന്തരം യോഗം ചേരുന്ന പക്ഷത്തില്‍ ശക്തിപ്രകടനത്തിന് എന്‍.ഡി.എയും തയ്യാറെടുക്കുന്നതായി വിവരമുണ്ട്. ഘടകകക്ഷികളെ ഉള്‍പ്പെടുത്തി അടുത്ത ചൊവ്വാഴ്ച ഡല്‍ഹിയിലെ അശോക് ഹോട്ടലിലാണ് യോഗം വിളിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ ഒട്ടും പ്രാതിനിധ്യമില്ലാത്ത ചെറു കക്ഷികളെപ്പോലും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. നിലവില്‍ എന്‍.ഡി.എയില്‍ ഇല്ലാത്ത ചിരാഗ് പസ്വാന്റെ എല്‍.ജെ. പി, ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, ഉപേന്ദ്ര കുശ് വാഹയുടെ ആര്‍.എല്‍.എസ്.പി എന്നിവക്കും ക്ഷണമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാജ്യത്തെ പ്രമുഖ പ്രഫഷനല്‍ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസ് നുഴഞ്ഞുകയറി നശിപ്പിച്ചു: ജയറാം രമേശ്

Published

on

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പ്രഫഷനൽ സ്ഥാപനങ്ങളിൽ ആർ‌.എസ്‌.എസ് നുഴഞ്ഞുകയറി നശിപ്പിച്ചതായി കോൺഗ്രസ്. കേന്ദ്ര വിജിലൻസ് കമീഷൻ (സി.വി.സി) അന്വേഷിക്കുന്ന ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിലെ (ഐ.സി.എച്ച്.ആർ) ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് രംഗത്തെത്തിയത്.

‘2014 മേയ് മുതൽ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട്. ഐ.സി.എച്ച്.ആർ അതിനൊരു ഉദാഹരണം മാത്രം. സാമ്പത്തിക കുറ്റം ചുമത്തിയാണ് സി.വി.സി അന്വേഷണം. 14 കോടിയുടെ അഴിമതിയാണ് നടന്നത്’ -അദ്ദേഹം ആരോപിച്ചു.

‘അഴിമതിക്ക് പിന്നിൽ അഖിൽ ഭാരതീയ ഇതിഹാസ് സങ്കലൻ യോജന (എ.ബി.ഐ.എസ്.വൈ) എന്ന ആർ‌.എസ്‌.എസ് സംഘടനയാണ്. നുഴഞ്ഞുകയറ്റം നടന്നത് ഐ.സി.എച്ച്.ആറിൽ മാത്രമല്ല. ഉന്നത സർവകലാശാലകൾ ഉൾപ്പെടെ നിരവധി അഭിമാനകരമായ സ്ഥാപനങ്ങൾ അങ്ങേയറ്റം സംശയാസ്പദമായ അക്കാദമിക യോഗ്യതകളുള്ള ആർ.‌എസ്‌.എസ് അനുഭാവികൾ നശിപ്പിക്കുന്നുണ്ട്’ -ജയ്റാം രമേശ് പറഞ്ഞു.

Continue Reading

india

കന്നഡ പരാമര്‍ശം; തഗ് ലൈഫിന്റെ പ്രദര്‍ശന അനുമതിക്കായി ഹൈക്കോടതിയെ സമീപിച്ച് കമല്‍ ഹാസന്‍

Published

on

ബെംഗളൂരു: കന്നഡ പരാമര്‍ശം വിവാധമായതോടെ പുതിയ ചിത്രമായ തഗ് ലൈഫിന്റെ പ്രദര്‍ശന അനുമതിക്കായി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് നടന്‍ കമല്‍ ഹാസന്‍. കന്നഡ തമിഴിലില്‍ നിന്നാണ് ഉത്ഭവിച്ചത് എന്ന കമല്‍ ഹാസന്റെ പരാമര്‍ശമാണ് കര്‍ണാടകയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായത്.

തന്റെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഖേന കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചിത്രത്തിന്റെ റിലീസ് തടസ്സപ്പെടുത്തരുതെന്ന് കര്‍ണാടക സംസ്ഥാന സര്‍ക്കാരിനോടും, പോലീസ് വകുപ്പിനോടും, ചലച്ചിത്ര വ്യാപാര സംഘടനകളോടും നിര്‍ദ്ദേശിക്കണമെന്ന് കമല്‍ഹാസന്‍ ആവശ്യപ്പെട്ടു. പ്രദര്‍ശനത്തിന് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ പോലീസ് ഡയറക്ടര്‍ ജനറലിനും സിറ്റി പോലീസ് കമ്മീഷണറോടും നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

വിവാധ പരാമര്‍ശത്തില്‍ പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സാണ് (കെഎഫ്സിസി) കര്‍ണാടകയില്‍ ചിത്രത്തിന്റെ റിലീസ് നിരോധിച്ചത്. 24 മണിക്കൂറിന് ഉളളില്‍ കമല്‍ഹാസന് പരസ്യമായി മാപ്പ് പറയണമെന്ന് കെഎഫ്‌സിസി അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം കമല്‍ ഹാസന്‍ തള്ളി. തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയുമെന്നും നിലവില്‍ തനിക്ക് തെറ്റ് പറ്റിയതായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

” ഇതിനുമുമ്പും എന്നെ ഭീഷണപ്പെടുത്തിയിട്ടുണ്ട്.. ഞാന്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും മാപ്പു പറയും. അങ്ങനെയല്ലെങ്കില്‍ ഒരിക്കലും പറയില്ല. ഇതാണ് എന്റെ ജീവിതശൈലി, ദയവുചെയ്ത് അതില്‍ ഇടപെടരുത്,” എന്നാണ് കമല്‍ ഹാസന്‍ മറുപടി പറഞ്ഞത്.

തഗ് ലൈഫ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കര്‍ണ്ണാകയില്‍ നടന്ന പരിപാടിയിലായിരുന്നു നടന്റെ പരാമര്‍ശം. കര്‍ണ്ണാടകയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ രാഷ്ട്രീയം മറന്ന് കര്‍ണ്ണാടക നേതാക്കള്‍ കമല്‍ ഹാസനെതിരെ രംഗത്ത് എത്തിയിരുന്നു. കമല്‍ ഹാസന്റെ സിനിമകളെല്ലാം കര്‍ണ്ണാടകയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ രാഷ്ട്രീയനേതാക്കളും തീവ്ര കന്നഡ അനുകൂലികളും രംഗത്തെത്തിയതോടെയാണ് പ്രശ്‌നം വലിയ വിവാദത്തിലേക്ക് എത്തിയത്. കമല്‍ ഹാസന്‍ നായകനാകുന്ന മണിരത്‌നം ചിത്രമാണ് തഗ് ലൈഫ്.

Continue Reading

india

കര്‍ണാടകയില്‍ ബേക്കറിക്കടയില്‍ ഏഴുപേര്‍ ചേര്‍ന്ന് യുവാവിനെ കൊന്നു

ശനിയാഴ്ച നടന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

Published

on

കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ബേക്കറിക്കടയില്‍ കയറി ഏഴുപേര്‍ ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ശനിയാഴ്ച നടന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ചന്നപ്പ നരിനാള്‍ എന്ന 35-കാരനാണ് കൊല്ലപ്പെട്ടത്. സ്വത്തുതര്‍ക്കവും കുടുംബവഴക്കുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റിലായി. രവി, പ്രദീപ്, മഞ്ജുനാഥ്, നാഗരാജ്, മഞ്ജുനാഥ്, ഗൗതം, പ്രമോദ് എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അക്രമികള്‍ ഇയാളെ കൊലപ്പെടുത്തിയത്. വടിവാളും മരക്കഷ്ണവും ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ബേക്കറിയിലെ സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്.

അതേസമയം ആക്രമണത്തിനിടെ ചന്നപ്പ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അക്രമികള്‍ ഇയാളെ വെട്ടുകയായിരുന്നു. ചന്നപ്പയുടെ കഴുത്തിലും തലയിലും പുറത്തും കൈകാലുകളിലും വെട്ടേറ്റിട്ടുണ്ട്.

തന്റെ കുടുംബവും മറ്റൊരു വിഭാഗവുമായി സ്വത്തുതര്‍ക്കം ഉണ്ടായിരുന്നതായി ചന്നപ്പയുടെ മൂത്ത സഹോദരന്‍ ദുരഗപ്പ നാരിനാല്‍ പൊലീസിന് മൊഴി നല്‍കി.

Continue Reading

Trending