Connect with us

india

മുസ്‌ലിം ലീഗ് തമിഴ്‌നാട് നീലഗിരി ജില്ലാപ്രസിഡന്റ് കെ.പി. മുഹമ്മദ് ഹാജി ഗൂഡല്ലൂര്‍ നിര്യാതനായി

നാളെ രാവിലെ 10 മണിക്ക് തിരിച്ച് മഞ്ചേരി താമര ശേരിയിലേക്കു കൊണ്ടുവന്ന് ഉച്ചക്ക് മുമ്പ് താമരശേരി ജ്യമാ മസ്ജിദിൽ ഖബറടക്കം.

Published

on

മുസ്‌ലിം ലീഗ് തമിഴ്നാട് നീലഗിരി ജില്ലാപ്രസിഡന്റ് കെ.പി. മുഹമ്മദ് ഹാജി ഗൂഡല്ലൂര്‍ (90) നിര്യാതനായി. നിര്യാണത്തില്‍ മുസ്്ലിംലീഗ് നേതാക്കളായ പ്രൊഫ, ഖാദര്‍ മൊയ്തീന്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ.എ.എം അബൂബക്കര്‍ തുടങ്ങിയവര്‍ അനുശോചിച്ചു. ഖബറടക്കം നാളെ മഞ്ചേരി പയ്യനാട് താമരശ്ശേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഗൂഡല്ലൂര്‍ യത്തീംഖാന പ്രസിഡന്റ്, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. ഇന്ന് വൈകിട്ട് 4ന് താമരശേരിയില്‍ നിസ്‌കാരത്തിന് ശേഷം ഗൂഡല്ലൂരിലേക്ക് കൊണ്ടു പോകും. രാത്രി 7 മണിക്ക് ഗുഡലൂര്‍ യതീംഖനയില്‍. നാളെ രാവിലെ 10 മണിക്ക് തിരിച്ച് മഞ്ചേരി താമരശേരിയിലേക്കു കൊണ്ടുവന്ന് ഉച്ചക്ക് മുമ്പ് താമരശേരി ജ്യമാ മസ്ജിദില്‍ ഖബറടക്കം.

നീലഗിരി ജില്ലയില്‍ സാമുദായിക, വിദ്യാഭ്യാസ, രാഷ്ട്രീയ രംഗത്ത് അരനൂറ്റാണ്ടിലധികം കാലമായി നേതൃത്വം നല്‍കിവന്നിരുന്ന ഗൂഡല്ലൂര്‍ താലൂക്ക് മുസ്‌ലിം യതീംഖാന സ്ഥാപകരിലൊരാളുകൂടിയാണ് കെ.പി മുഹമ്മദാജി. മഞ്ചേരി നെല്ലിക്കുത്ത് സ്വദേശിയായ അദ്ദേഹം അര നൂറ്റാണ്ട് മുന്‍പാണ് നീലഗിരിയിലേക്ക് കുടിയേറിയെത്തിയത്. ഗൂഡല്ലൂര്‍ മഹല്ലിന്റെ അര നൂറ്റാണ്ടായുള്ള പ്രസിഡന്റ്, ദേവര്‍ഷോല സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അറബിക് കോളേജ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ച് വരികയായിരുന്നു.

ഗൂഡല്ലൂര്‍ താലൂക്ക് മുസ്‌ലിം യത്തീംഖാനയിലൂടെയാണ് അദ്ദേഹം തന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്്. നിലവില്‍ ഗൂഡല്ലൂര്‍ യതീംഖാന പ്രസിഡന്റാണ്. സുന്നി മഹല്ല് ഫെഡറേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുസ്‌ലിം കുടിയേറ്റം നീലഗിരിയില്‍ നൂറ്റാണ്ടുകള്‍ക്ക മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കിലും സമുദായിക ഉന്നമനങ്ങള്‍ക്ക് വേഗം കൈവരിപ്പിക്കുന്നതില്‍ കെ.പി ഹാജി വഹിച്ച പങ്ക് വളരെ വലുതാണ്.

 

 

 

 

india

അമിതമായ തിരക്ക്; മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് അഞ്ച് പേര്‍ മരിച്ചു

പന്ത്രണ്ടോളം പേര്‍ ട്രെയിനില്‍ നിന്ന് വീണതായാണ് റിപ്പോര്‍ട്ടുകള്‍

Published

on

മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണു അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. മുബൈയില്‍ നിന്ന് ഛത്രപതി ശിവജി മഹാരാജ് ടെര്‍മനിലിലേക്ക് പോയ സബര്‍ബന്‍ ട്രെയിനില് നിന്ന് യാത്രക്കാര്‍ വീണായിരുന്നു അപകടം. പന്ത്രണ്ടോളം പേര്‍ ട്രെയിനില്‍ നിന്ന് വീണതായാണ് റിപ്പോര്‍ട്ടുകള്‍

അമിതമായ തിരക്കാണ് അപകട കാരണമെന്ന് റെയില്‍വേ അറിയിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിരവധി യാത്രക്കാര്‍ ഡോറുകളില്‍ തൂങ്ങിയും പുറത്തേക്ക് തള്ളിനിന്നുമൊക്കെ യാത്ര ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. റെയില്‍വെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.

Continue Reading

india

മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; അതീവ ജാഗ്രതയില്‍

അഞ്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും തുടരുകയാണ്.

Published

on

സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂര്‍ അതീവ ജാഗ്രതയില്‍. നേരത്തെ, അഞ്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും തുടരുകയാണ്. വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശമുണ്ട്. പ്രശ്‌നബാധിത മേഖലകളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കും.

മെയ്‌തെയ് സംഘടനയുടെ ഭാഗമായ ആരംഭായ് തെങ്കോല്‍ നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. അറസ്റ്റിലായ നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മെയ്തയ് വിഭാഗക്കാര്‍ റോഡുകള്‍ക്ക് നടുവില്‍ ടയറുകളും പഴയ ഫര്‍ണിച്ചറുകളും കത്തിച്ചു. സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാര്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.

തൗബാല്‍, ബിഷ്ണുപൂര്‍, ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, കാക്ച്വിങ് എന്നീ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയത്. സംഘര്‍ഷം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എംഎല്‍എമാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2023 മെയ് മുതല്‍ മണിപ്പൂരില്‍ മെയ്‌തെയ്കുകി വിഭാഗങ്ങള്‍ തമ്മില്‍ വംശീയ കലാപം നടക്കുകയാണ്. സംഘര്‍ഷത്തില്‍ ഇതുവരെ 260ല്‍ കൂടുതല്‍ ആളുകള്‍ മരിക്കുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Continue Reading

india

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

പന്തല്ലൂര്‍ ചന്തക്കുന്ന് സ്വദേശി ജോയിയാണ് മരിച്ചത്.

Published

on

തമിഴ്‌നാട് നീലഗിരിയിലെ പന്തലൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പന്തല്ലൂര്‍ ചന്തക്കുന്ന് സ്വദേശി ജോയിയാണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയോടെയാണ് കാട്ടാന ജോയിയെ ആക്രമിച്ചത്. ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായി ഉണ്ടായിരുന്നു. മൃതദേഹം പന്തലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending