Connect with us

GULF

തകരാറായ സീറ്റില്‍ പരിക്കേറ്റ യുവതിക്ക് 10,000 ദിര്‍ഹം നഷ്ടപരിഹാരം

യുവതിക്ക് ഉണ്ടായ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട് പരിഗണിച്ചാണ് പിഴശിക്ഷ വിധിച്ചതെന്ന് അബുദാബി ഫാമിലി കോടതി വ്യക്തമാക്കി.

Published

on

അബുദാബി: വിമാനത്തിലെ തകരാറിലായ സീറ്റില്‍ യാത്ര ചെയ്യുന്നതിനിടെ പരിക്കേറ്റ യുവതിക്ക് അബുദാബി ഫാമിലി കോടതി 10,000 ദിര്‍ഹം (രണ്ടര ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന വിധി പുറപ്പെടുവിച്ചു.

യുവതിക്ക് ഉണ്ടായ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട് പരിഗണിച്ചാണ് പിഴശിക്ഷ വിധിച്ചതെന്ന് അബുദാബി ഫാമിലി കോടതി വ്യക്തമാക്കി. സീറ്റ് ഇളകിയ നിലയിലുണ്ടായിരുന്നെങ്കിലും, യാത്രക്കാരി അത് ചൂണ്ടിക്കാട്ടിയിട്ടും വിമാനത്തിലെ ജീവനക്കാര്‍ സീറ്റിന്റെ ക്രമീകരണം മാറ്റാന്‍ തയ്യാറായില്ല. സീറ്റിന്റെ ഭാഗത്ത് തലമുടി തട്ടി യുവതിക്ക് ചെറിയ മുറിവ് സംഭവിക്കുകയും ചെയ്തു.

യാത്രയ്ക്കുശേഷം യുവതി പ്രാഥമിക ചികിത്സ തേടി, പിന്നീട് യു.എ.ഇയില്‍ കൂടി ആശുപത്രിയില്‍ പ്രവേശിച്ച് കൂടുതല്‍ ചികിത്സ നേടി. നഷ്ടപരിഹാരമായി 50,000 ദിര്‍ഹം ആവശ്യപ്പെട്ട യുവതി, ആശുപത്രി രേഖകളും ചേര്‍ത്ത് കോടതിയില്‍ തെളിവായി സമര്‍പ്പിച്ചിരുന്നു.

കേസില്‍ വിശദമായി വാദം കേട്ട കോടതി എയര്‍ലൈന്‍ കമ്പനിയുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് യുവതിക്ക് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധി പുറപ്പെടുവിച്ചു. എയര്‍ലൈന്‍ കമ്പനിയുടെ പേര് പോലുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

EDUCATION

പത്താംതരാം തുല്യതാ പരീക്ഷയ്ക്ക് ഷാർജയിലും സെന്റർ, യുഎഇയിൽ പരീക്ഷ നടക്കുന്നത് അഞ്ച് വർഷത്തിന് ശേഷം

Published

on

കേരള സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്‌സിലെ പതിനെട്ടാം ബാച്ചിന്റെ പരീക്ഷ നവംബർ എട്ട് മുതൽ പതിനെട്ട് വരെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും.

മലയാളം, തമിഴ്, കന്നഡ മീഡിയങ്ങളിൽ ആകെ 8,252 പേരാണ് ഗ്രേഡിങ് രീതിയിലുള്ള പരീക്ഷ എഴുതുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷം യു എ ഇ യിലെ പഠിതാക്കൾ തുല്യതാപഠനത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ വർഷത്തെ പത്താംതരാം തുല്യതാപരീക്ഷയ്ക്കുണ്ട്.

കേരളത്തിലും യുഎഇയിലുമായി 181 പരീക്ഷാകേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഷാർജയിലെ അജ്മാനിലുള്ള ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളാണ് യുഎഇയിലെ ഏക പരീക്ഷാകേന്ദ്രം. 24 പഠിതാക്കളാണ് ഇവിടെ പരീക്ഷ എഴുതുന്നത്.

ഒമ്പത് പേപ്പറുകൾ ഉൾപ്പെടുന്ന പരീക്ഷയിൽ എല്ലാ പേപ്പറുകൾക്കും എഴുത്തുപരീക്ഷയും തുടർമൂല്യനിർണ്ണയവും ഉണ്ടായിരിക്കും. 2025ൽ ആദ്യമായി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ മുഴുവൻ പേപ്പറുകളും എഴുതണം.

കേരളസർക്കാരിന്റെ തുടർ സാക്ഷരതാ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ 2005ലാണ് തുല്യതാപഠനം ആരംഭിക്കുന്നത്. 2024-25 അധ്യയന വർഷത്തെ പഠിതാക്കൾക്കുള്ള പരീക്ഷയാണ് നിലവിൽ നടക്കാൻ പോകുന്നത്.

ഉപരിപഠനത്തിനോ മറ്റു ജോലി ആവശ്യങ്ങൾക്കോ പത്താംതരാം തുല്യതാ പരീക്ഷ സർട്ടിഫിക്കറ്റ് എസ് എസ് എൽ സിക്ക് തുല്യമായി കേരളസർക്കാർ അംഗീകരിച്ചിട്ടുണ്ട്.

Continue Reading

GULF

യു.എ.ഇയില്‍ 3.8 ലക്ഷം കോടി രൂപയുടെ ഗതാഗത വികസന പദ്ധതി

ജനസംഖ്യാ വര്‍ധനവിന് അനുസരിച്ച് പൊതുഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയും ഗതാഗത കുരുക്കുകള്‍ കുറയ്ക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Published

on

അബുദാബി: രാജ്യത്തിന്റെ ഗതാഗത മേഖല വികസിപ്പിക്കാന്‍ 170 ബില്യണ്‍ ദിര്‍ഹം (ഏകദേശം 3.8 ലക്ഷം കോടി രൂപ) നിക്ഷേപിക്കുമെന്ന് അടിസ്ഥാന സൗകര്യ വികസനമന്ത്രി സുഹൈല്‍ അല്‍ മസ്രൂയി അറിയിച്ചു. ജനസംഖ്യാ വര്‍ധനവിന് അനുസരിച്ച് പൊതുഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയും ഗതാഗത കുരുക്കുകള്‍ കുറയ്ക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

2030 ഓടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നാണ് വിലയിരുത്തല്‍. അബുദാബിയില്‍ നടന്ന യുഎഇ ഗവണ്‍മെന്റ് വാര്‍ഷിക യോഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

റോഡ് വികസനം, ഹൈസ്പീഡ്, ലൈറ്റ് റെയില്‍ സംവിധാനങ്ങള്‍, പൊതുഗതാഗത സേവനങ്ങള്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായുള്ള പ്രധാന മേഖലകള്‍. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഫെഡറല്‍ ഹൈവേകളുടെ കാര്യക്ഷമത 73% വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 120 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ ഫെഡറല്‍ ഹൈവേയുടെ പഠനവും ആരംഭിച്ചിട്ടുണ്ട്.

12 പാതകളുള്ള പുതിയ ഹൈവേ വഴി പ്രതിദിനം 3.6 ലക്ഷം യാത്രകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് കണക്ക് കൂട്ടല്‍. എത്തിഹാദ് റോഡിനും എമിറേറ്റ്സ് റോഡിനും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനും വിപുലീകരണ പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാഹനങ്ങളുടെ എണ്ണം വര്‍ഷം തോറും 8% വീതം വര്‍ധിക്കുന്നതായും ഇത് ലോക ശരാശരിയേക്കാള്‍ നാലിരട്ടിയാണെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ വാഹനങ്ങളുടെയും ജനസംഖ്യാ വര്‍ധനവിന്റെയും വര്‍ധനവാണ് ഗതാഗത കുരുക്കുകളുടെ പ്രധാന കാരണം.

പ്രാദേശിക അധികാരികളുമായി ചേര്‍ന്ന് പുതിയ ഗതാഗത നയങ്ങള്‍ രൂപപ്പെടുത്താനും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനും സ്മാര്‍ട്ട് മൊബിലിറ്റി പരിഹാരങ്ങള്‍ നടപ്പാക്കാനുമാണ് മന്ത്രാലയത്തിന്റെ നീക്കം.

 

Continue Reading

GULF

തിരൂർ ഫെസ്റ്റ് 2025: നവംബർ 23-ന് ദുബായിൽ; തിരൂർ മണ്ഡലത്തിലെ പ്രവാസികളുടെ മഹാസംഗമം

ദുബായിൽ വെച്ച് നടന്ന പത്രസമ്മേളനത്തിലാണ് ഫെസ്റ്റിന്റെ ഒരുക്കങ്ങൾ ഭാരവാഹികൾ വിശദീകരിച്ചത്.

Published

on

ദുബായ്: മലപ്പുറം ജില്ലയിലെ തിരൂർ മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളെയും തിരൂർ മുനിസിപ്പാലിറ്റിയെയും പ്രതിനിധീകരിക്കുന്ന പ്രവാസികൾ ദുബായിൽ സംഘടിപ്പിക്കുന്ന “തിരൂർ ഫെസ്റ്റ് 2025” സംബന്ധിച്ച വിശദാംശങ്ങൾ പ്രഖ്യാപിച്ചു.

ദുബായിൽ വെച്ച് നടന്ന പത്രസമ്മേളനത്തിലാണ് ഫെസ്റ്റിന്റെ ഒരുക്കങ്ങൾ ഭാരവാഹികൾ വിശദീകരിച്ചത്.

നവംബർ 23 ഞായറാഴ്ച ദുബായ് അൽ ഖുസൈസിലെ അൽ സാദിഖ് ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടക്കുന്ന ഫെസ്റ്റ് രാവിലെ 10 മണിക്ക് ആരംഭിച്ച് രാത്രി 10 മണി വരെ നീണ്ടുനിൽക്കും. കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രവാസികളുടെ പങ്കാളിത്തത്തോടെ വിവിധങ്ങളായ കലാ, കായിക, വിനോദ പരിപാടികളുടെ വിരുന്നായിരിക്കും ഈ മേള. പ്രവാസികൾക്കിടയിൽ സൗഹൃദവും ഐക്യവും വർദ്ധിപ്പിക്കുക എന്നതാണ് ഫെസ്റ്റിന്റെ പ്രധാന ലക്ഷ്യം.

പ്രധാന ആകർഷണങ്ങൾ:
* തിരൂർ മണ്ഡലത്തിലെ പഞ്ചായത്തുകൾ തമ്മിലുള്ള ആവേശകരമായ ഫുട്ബോൾ ടൂർണമെന്റ്.
* കായിക പ്രേമികൾക്കായി വടംവലി മത്സരം.
* പുതിയ തലമുറക്കായി ഒരുക്കുന്ന കിഡ്‌സ് ഫെസ്റ്റ് ഉൾപ്പെടെയുള്ള കുട്ടികളുടെ പരിപാടികൾ.
* കുടുംബങ്ങൾക്കായി കുക്കറി ഷോ, മെഹന്ദി ഫെസ്റ്റ് ഉൾപ്പെടെയുള്ള വിനോദ മത്സരങ്ങൾ.
* നാട്ടിലെയും പ്രവാസലോകത്തെയും പ്രമുഖ കലാകാരന്മാരെ അണിനിരത്തിയുള്ള സാംസ്കാരിക പരിപാടികൾ.

പത്രസമ്മേളനത്തിൽ ഫെസ്റ്റ് കമ്മിറ്റി ഭാരവാഹികളായ സിദ്ധീഖ് കാലോടി, നാസർ കുറുമ്പത്തൂർ, നൗഷാദ് പറവണ്ണ, സുബൈർ കുറ്റൂർ, ശിഹാബ് മുട്ടിക്കട്ടിൽ, അഫ്സൽ തിരൂർ, സഫ്‍വാൻ വെട്ടം, ശാക്കിർ മുഞ്ഞക്കൽ ആതവനാട്, സാദിഖ് പൂളമംഗലം, നൗഷാദ് തിരൂർ എന്നിവർ പങ്കെടുത്തു. ഫെസ്റ്റിന്റെ വിജയം ഉറപ്പാക്കാൻ എല്ലാ യുഎഇ തിരൂർ മണ്ഡലം പ്രവാസികളുടെയും സഹകരണവും പങ്കാളിത്തവും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Continue Reading

Trending