Connect with us

kerala

കൊച്ചിയില്‍ ഐപിഎല്‍ താരലലേത്തിന് 80 താരങ്ങള്‍ക്കായി ചെലവഴിച്ചത് 167 കോടി രൂപ

നടന്നത് ചെറുലേലമാണെങ്കിലും ചെലവഴിച്ച തുകയില്‍ റെക്കോഡിട്ടാണ് കൊച്ചിയില്‍ ഐപിഎല്‍ മിനി താരലലേത്തിന് കൊടിയിറങ്ങിയത്.

Published

on

കൊച്ചി: നടന്നത് ചെറുലേലമാണെങ്കിലും ചെലവഴിച്ച തുകയില്‍ റെക്കോഡിട്ടാണ് കൊച്ചിയില്‍ ഐപിഎല്‍ മിനി താരലലേത്തിന് കൊടിയിറങ്ങിയത്. 80 താരങ്ങള്‍ക്കായി 167 കോടി രൂപയാണ് പത്ത് ടീമുകള്‍ ആകെ ചെലവഴിച്ചത്. മുഴുവന്‍ തുകയും ചെലവഴിക്കാതെ തന്നെ എല്ലാ ടീമുകള്‍ക്കും മികച്ച താരങ്ങളെ നേടാനായതും കൊച്ചി ലേലത്തെ ശ്രദ്ധേയമാക്കി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ മൂന്ന് കരാറുകളാണ് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്നത്.

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് (18.50 കോടി) പഞ്ചാബ് കിങ്‌സ് ഇലവന്‍ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ സാം കറനെ സ്വന്തമാക്കിയപ്പോള്‍, മറ്റൊരു ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രിനിനായി മുംബൈ ഇന്ത്യന്‍സ് 17.5 കോടി രൂപയാണ് മുടക്കിയത്. ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനായി ചെന്നൈ കിങ്‌സ് 16.25 കോടി മുടക്കിയതോടെ ഐപിഎല്‍ ചരിത്രത്തിലെ ഇതുവരെയുള്ള എല്ലാ റെക്കോഡുകളും പഴങ്കഥയായി. ഏറ്റവും ഉയര്‍ന്ന തുക നേടിയ നാലു താരങ്ങള്‍ക്കായി മാത്രം 70 കോടിയിലേറെ രൂപയാണ് ടീമുകള്‍ ലേലത്തില്‍ ചെലവഴിച്ചത്. രണ്ടു കോടി രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന താരങ്ങള്‍ക്കാണ് മിനി ലേലത്തില്‍ മോഹവില ലഭിച്ചത്. മൂന്ന് മലയാളി താരങ്ങള്‍ക്കായി 70 ലക്ഷം രൂപ ടീമുകള്‍ ചെലവിട്ടു. കെ.എം ആസിഫ്, അബ്ദുല്‍ ബാസിത്ത് എന്നിവര്‍ക്കായി രാജസ്ഥാന്‍ റോയല്‍സ് 50 ലക്ഷം രൂപ മുടക്കിയപ്പോള്‍ വിഷ്ണു വിനോദിന് 20 ലക്ഷം രൂപയും മുംബൈ ഇന്ത്യന്‍സ് വിലയിട്ടു.

35.70 കോടി രൂപ മുടക്കിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഐപിഎല്‍ മിനി ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്. 6.55 കോടി രൂപ അവരുടെ പഴ്‌സില്‍ അവശേഷിക്കുകയും ചെയ്തു. 20 കോടി ചെലവഴിച്ച പഞ്ചാബ് കിങ്‌സിന്റെ പേഴ്‌സിലാണ് കൂടുതല്‍ തുക (12.20 കോടി) അവശേഷിച്ചത്. മുംബൈ ഇന്ത്യന്‍സാണ് ലേലത്തില്‍ പരമാവധി തുക ചെലവഴിച്ചത്. അഞ്ച് ലക്ഷം രൂപ മാത്രമാണ് മുംബൈക്ക് അവശേഷിച്ചത്. ചെന്നൈയിന്‍ കിങ്‌സ് 1.50 കോടി, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 1.65 കോടി, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 1.75 കോടി, ഗുജറാത്ത് ടൈറ്റന്‍സ് 4.45 കോടി, ഡല്‍ഹി ക്യാപിറ്റല്‍സ് 4.45 കോടി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് 3.35 കോടി, രാജസ്ഥാന്‍ റോയല്‍സ് 3.35 കോടി എന്നിങ്ങനെയാണ് മറ്റു ടീമുകള്‍ക്ക് അവശേഷിച്ച തുക.

kerala

ജപ്തി നടപടിക്കിടെ വീട്ടമ്മ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി; തടഞ്ഞ പൊലീസിനും പൊള്ളലേറ്റു

Published

on

നെടുങ്കണ്ടം∙ ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. പരുക്കേറ്റ ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിക്കാനെത്തിയ എസ്ഐക്കും വനിത പൊലീസിനും പൊള്ളലേറ്റു. ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫിസർ അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്.

Continue Reading

kerala

കേരളത്തില്‍ അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരത്തും ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്

Published

on

സംസ്ഥാനത്ത് അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരത്തും ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.

ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
– ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

Continue Reading

kerala

മരിച്ചവരുടെ പേരില്‍ വോട്ടിന് അപേക്ഷ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ 102 പോളിങ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് പരാതി ഉന്നയിച്ചിരിക്കുന്നത്.

Published

on

മരിച്ചവരുടെ പേരിൽ വീട്ടിൽ വോട്ടിനപേക്ഷിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകി. തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ 102 പോളിങ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ്  പരാതി ഉന്നയിച്ചിരിക്കുന്നത്. ഈ പോളിങ് സ്‌റ്റേഷനിലെ മരിച്ച മൂന്ന് വോട്ടര്‍മാരുടെ പേരില്‍ 85 വയസ്സിന് മുകളിലുള്ളവര്‍ക്ക് വേണ്ടിയുള്ള വീട്ടില്‍ വോട്ട് എന്ന പദ്ധതിയിലേക്ക് അപേക്ഷ നല്‍കി എന്നാണ് ആരോപണം.

ഇവരുടെ വീട്ടിലേക്ക് തപാല്‍ വോട്ടുമായി പോളിങ് ഉദ്യോഗസ്ഥര്‍ എത്തിയെന്നും കോണ്‍ഗ്രസ് പരാതിയില്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന്റെ പോളിങ് ഏജന്റുമാര്‍ വോട്ട് ചെയ്യാന്‍ സമ്മതിച്ചില്ലെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് വോട്ടര്‍മാരും മരണപ്പെട്ടവരാണെന്ന് പോളിങ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് അവര്‍ മടങ്ങിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ഇത്തരത്തില്‍ മരിച്ചവരുടെ പേരില്‍ വോട്ടിന് അപേക്ഷ നല്‍കിയവരെ കണ്ടെത്തണെമന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ കേരളത്തിലാകെ നടന്നിട്ടുണ്ടെന്ന് സംശയമുള്ളതിനാല്‍ 85 വയസ്സിന് മുകളിലുള്ളവരുടെ തപാല്‍ വോട്ടുകള്‍ പുനഃപരിശോധിക്കണമെന്ന് കെ.പി.സി.സി നേതൃത്വം ആവശ്യപ്പെട്ടു.

Continue Reading

Trending