Connect with us

kerala

അന്ന് കേരള കോണ്‍ഗ്രസ് രാജിവച്ചു; നായനാര്‍ വീണു- ആദ്യ എല്‍ഡിഎഫ് സര്‍ക്കാറിനെ വീഴ്ത്തിയ രാഷ്ട്രീയ നീക്കം ഇങ്ങനെ

39 വര്‍ഷത്തിനു ശേഷമാണ് കേരള കോണ്‍ഗ്രസ് എം ഇടതു മുന്നണിയുമായി സമ്പൂര്‍ണ സഹകരണം പ്രഖ്യാപിക്കുന്നത് എന്നതും ശ്രദ്ധേയം. 1980ല്‍ അധികാരമേറ്റ ഇകെ നായനാര്‍ മന്ത്രിസഭയാണ് അന്ന് കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ചതോടെ രാജിവച്ചൊഴിയേണ്ടി വന്നത്.

Published

on

തിരുവനന്തപുരം: ഇടതു മുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഒന്നല്ല. കെഎം മാണിയുടെ മരണശേഷം ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും തമ്മിലുള്ള സംഘടനാ പ്രശ്‌നങ്ങളാണ് ജോസ് കെ മാണിയെ സമ്പൂര്‍ണമായി ഇടതുപാളയത്തിലെത്തിച്ചത്. മാണിയെ സഭയിലും പുറത്തും അവഹേളിച്ച ഒരു സഖ്യത്തിലേക്കാണ് ജോസിന്റെ പോക്ക് എന്നതും ശ്രദ്ധേയം.

39 വര്‍ഷത്തിനു ശേഷമാണ് കേരള കോണ്‍ഗ്രസ് എം ഇടതു മുന്നണിയുമായി സമ്പൂര്‍ണ സഹകരണം പ്രഖ്യാപിക്കുന്നത് എന്നതും ശ്രദ്ധേയം. 1980ല്‍ അധികാരമേറ്റ ഇകെ നായനാര്‍ മന്ത്രിസഭയാണ് അന്ന് കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ചതോടെ രാജിവച്ചൊഴിയേണ്ടി വന്നത്.

കേരള രാഷ്ട്രീയത്തിലെ ആദ്യത്തെ ഇടതു മുന്നണി സര്‍ക്കാറായിരുന്നു അത്. 1980 ജനുവരി 25നാണ് നായനാര്‍ മുഖ്യമന്ത്രിയായി സര്‍ക്കാര്‍ അധികാരമേറ്റത്. എന്നാല്‍ സര്‍ക്കാറിന് 20 മാസവും 20 ദിവസവും മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. അന്ന് എല്‍ഡിഎഫിലുണ്ടായിരുന്നത് സിപിഐ(എം), സിപിഐ, എ.കെ ആന്റണിയുടെ കോണ്‍ഗ്രസ് യു, കേരള കോണ്‍ഗ്രസ്(മാണി), കേരള കോണ്‍ഗ്രസ് (പിള്ള), അഖിലേന്ത്യാ മുസ്‌ലിം ലീഗ്, ആര്‍എസ്പി എന്നീ കക്ഷികളായിരുന്നു. കോണ്‍ഗ്രസ് ഐ, മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ്(ജോസഫ്), പിഎസ്പി, എന്‍ഡിപി, എസ്ആര്‍പി എന്നിവ യുഡിഎഫിലും.

മൊത്തം 93 പേരുടെ പിന്തുണയാണ് സര്‍ക്കാറിനുണ്ടായിരുന്നത്. സിപിഎമ്മിന് 35 സീറ്റു മാത്രമാണ് ഉണ്ടായിരുന്നത്. സിപിഐക്ക് 17 ഉം കോണ്‍ഗ്രസ് യുവിന് 21നും കേരള കോണ്‍ഗ്രസിന് എട്ടും അഖിലേന്ത്യാ ലീഗിന് അഞ്ചും. 1981 ഒക്ടോബര്‍ 20ന് കോണ്‍ഗ്രസ് യു പിന്തുണ പിന്‍വലിച്ചു. അതിനു മുമ്പ് ആറ് അംഗങ്ങളുണ്ടായിരുന്ന ആര്‍എസ്പി പിളര്‍ന്നു, 1981 മെയ് 26ന്. ബേബി ജോണിന്റെയും ശ്രീകണ്ഠന്‍ നായരുടെയും ഗ്രൂപ്പുകള്‍ രണ്ട് പാര്‍ട്ടികളായി. ബേബി ജോണ്‍ ഭരണപക്ഷത്ത് തുടര്‍ന്നു. ശ്രീകണ്ഠന്‍ നായര്‍ പ്രതിപക്ഷത്തേക്കു പോയി. ശ്രീകണ്ഠന്‍ നായര്‍ക്കൊപ്പം ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്, കടവൂര്‍ ശിവദാസന്‍.

അതിനു പിന്നാലെ കോണ്‍ഗ്രസ് യുവും സിപിഎമ്മും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായി. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് ഓഫീസ് മാര്‍ക്‌സിസ്റ്റുകാര്‍ തകര്‍ത്തു. ദേശാഭിമാനി വാരികയില്‍ എഡിറ്റര്‍ തായാട്ട് ശങ്കരന്‍ ആന്റണിയെ വിമര്‍ശിച്ച് ലേഖനമെഴുതി. ഇതോടെ, 1981 ഒക്ടോബര്‍ 16ന് തിരുവനന്തപുരത്തെ വേളി യൂത്ത് ഹോസ്റ്റലില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി, ഡിസിസി നേതാക്കളുടെ യോഗം സര്‍ക്കാറിനുള്ള പിന്തുണ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.

21 പേരുടെ പിന്തുണ പിന്‍വലിച്ചിട്ടും നായനാര്‍ അധികാരം വിട്ടില്ല. നാലു നാള്‍ മാത്രമേ അതു നീണ്ടുള്ളൂ. ഒക്ടോബര്‍ 20ന് എട്ട് അംഗങ്ങളുള്ള കേരള കോണ്‍ഗ്രസും മന്ത്രിസഭ വിട്ടു. ഇതോടെ ആദ്യത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ അകാല ചരമമടഞ്ഞു.

പിന്നീട് ആന്റണിയുടെയും കരുണാകരന്റെയും നേതൃത്വത്തിലുള്ള രണ്ട് കോണ്‍ഗ്രസുകള്‍ സഹകരിച്ച് കരുണാകരന്‍ മുഖ്യന്ത്രിയായി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഈ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു സിഎച്ച് മുഹമ്മദ് കോയ. എന്നാല്‍ കോണ്‍ഗ്രസ് യുവിലെ ആറു പേര്‍, പിസി ചാക്കോ, എസി ഷണ്‍മുഖദാസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ ശശീന്ദ്രന്‍, വിസി കബീര്‍, ശങ്കര നാരായണപ്പിള്ള എന്നിവര്‍ അതിനു പിന്തുണ നല്‍കിയില്ല. കോണ്‍ഗ്രസ് യുവിന്റെ പ്രസിഡണ്ടായി ശരദ് പവാര്‍ എത്തിയതോടെ ആ പാര്‍ട്ടി പിന്നീട് കോണ്‍ഗ്രസ് എസ് എന്ന പേരില്‍ അറിയപ്പെട്ടു.

kerala

മസാല ബോണ്ട് കേസ്: തോമസ് ഐസകിനെതിരെ ഇഡിയുടെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു

Published

on

മസാല ബോണ്ട് കേസിൽ തോമസ് ഐസകിനെതിരായ ഇ ഡിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഐസകിനെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവും ഇ ഡി സമൻസിനെതിരായ ഐസകിന്റെ ഹർജിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ

മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിർദേശം അനുചിതമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ ഡി അപ്പീൽ നൽകിയത്.

തെരഞ്ഞെടുപ്പിന് മുമ്പ് അപ്പീൽ പരിഗണിച്ച ഹൈക്കോടതി ഇതിൽ അടിയന്തര വാദം  കേൾക്കേണ്ട സാഹചര്യ എന്തെന്ന് ഇഡിയോട് ചോദിച്ചിരുന്നു. ഇഡിയുടെ നടപടി തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് തോമസ് ഐസക് വാദിച്ചു. എന്നാൽ തോമസ് ഐസകിനെ അറസ്റ്റ് ചെയ്യാൻ ഇപ്പോൾ തീരുമാനമില്ലെന്നും ഫെമ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് അന്വേഷണമെന്നും ഇഡി വാദിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; പവർകട്ട് വേണമെന്ന് കെ.എസ്.ഇ.ബി

11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം

Published

on

കൊച്ചി: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലും വൈദ്യുതി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വീണ്ടും സർക്കാരിനെ സമീപിച്ചു. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ പക്ഷം.

കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ കെ.എസ്.ഇ.ബി ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. ഓവര്‍ലോഡ് വരുന്നതിനാല്‍ ട്രാന്‍സ്‌ഫോമറുകള്‍ കത്തിപ്പോകുന്ന സ്ഥിതിയുമുണ്ട്. ഇതുവരെ 700ല്‍ കൂടുതല്‍ ട്രാന്‍സ്‌ഫോമറുകള്‍ തകരാറിലായെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. ഓവര്‍ലോഡ് വരുന്ന സാഹചര്യത്തില്‍ ട്രാന്‍സ്‌ഫോമറുകള്‍ ഓഫാക്കി ഇടുന്നത് മാത്രമാണ് പരിഹാരമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്.

11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം.  കെഎസ്ഇബിയുടെ ആവശ്യത്തോട് വൈദ്യുതി വകുപ്പു മന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല. എന്നാൽ നിയന്ത്രണം കൊണ്ടുവ‌ന്നില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വൻതുക നൽകി പുറത്തുനിന്ന് വൈദ്യുതി എത്തിച്ചിട്ടും പീക്ക് സമയത്തെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിച്ചിട്ടില്ല.

Continue Reading

kerala

‘വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി’: മേയർ ആര്യ രാജേന്ദ്രനെതിരെ ഹരീഷ് പേരടി

ആര്യ പറയുന്നതാണ് ശരിയെങ്കിൽ മേയറായ ആര്യക്ക് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്താൽ ആ നിമിഷം അവിടെ നിയമം മുന്നിൽ എത്തുമായിരുന്നു ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു

Published

on

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. നിയമത്തിന്റെ വഴി സ്വീകരിക്കാതെ ജനാധിപത്യ വിരുദ്ധമായ നടപടിയാണ് മേയര്‍ ആര്യയില്‍ നിന്നുണ്ടായത്. മനുഷ്യത്വമില്ലാത്ത അധികാരി അഥവാ രാജകുമാരി മാത്രമായി മാറിയെന്നും ഹരീഷ് പേരടി പറഞ്ഞു.

ആര്യ പറയുന്നതാണ് ശരിയെങ്കിൽ മേയറായ ആര്യക്ക് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്താൽ ആ നിമിഷം അവിടെ നിയമം മുന്നിൽ എത്തുമായിരുന്നു..ആ നിയമത്തിന്റെ വഴി സ്വീകരിക്കാതെ കൊടിസുനിയുടെയും കിർമാണി മനോജിന്റെയും വഴി സ്വീകരിച്ചത് ജനാധിപത്യ വിരുദ്ധമായി. ഗുണ്ടായിസമായി.

പക്ഷെ ഇതൊന്നുമറിയാതെ സ്വന്തം കുടുംബം പോറ്റാൻ വേണ്ടി 750 രൂപയുടെ ദിവസ കൂലിക്ക് പണിയെടുക്കുന്ന KSRTC യിലെ ഒരു തൊഴിലാളിയോട് പരസ്യമായി ഏറ്റുമുട്ടുമ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റ് അല്ലാതെയാവുന്നു. അമ്മയും പെങ്ങളും സ്ത്രിയും അല്ലാതെയാവുന്നു. വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി മാത്രമാത്രമാകുന്നു. ഡ്രൈവർ സലാം. തൊഴിൽ സലാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Continue Reading

Trending