Connect with us

india

ആദിവാസികള്‍ക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്; ഘര്‍വാപസി പരാമര്‍ശത്തില്‍ മോഹന്‍ ഭഗവതിനെതിരെ സിആര്‍ഐ

ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അവകാശങ്ങളെയും മൂല്യങ്ങളെയും വിലമതിക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത പ്രസ്താവനയാണിതെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Published

on

ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന്റെ ഘര്‍വാപസി സംബന്ധിച്ച പ്രസ്താവനക്കെതിരെ കോണ്‍ഫറന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ. രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കമാണിത്. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അവകാശങ്ങളെയും മൂല്യങ്ങളെയും വിലമതിക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത പ്രസ്താവനയാണിതെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

സംഘ്പരിവാറിന്റെ ‘ഘര്‍ വാപസി’ പദ്ധതിയെ മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി പ്രകീര്‍ത്തിച്ചിരുന്നുവെന്നാണ് മോഹന്‍ ഭഗവത് പറഞ്ഞത്. ഹിന്ദുമതത്തിലേക്ക് ആളുകളെ തിരിച്ചുകൊണ്ടുവരാനുള്ള ഇത്തരം പരിപാടിയുണ്ടായിരുന്നില്ലെങ്കില്‍ ആദിവാസികളില്‍ ഒരു വിഭാഗം ദേശദ്രോഹികളായി മാറുമായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടതായും ഭഗവത് പറഞ്ഞു.

എന്നാല്‍, മുന്‍ ഇന്ത്യന്‍ പ്രസിഡന്റിനെ ഉദ്ധരിച്ചുകൊണ്ടുള്ള ഈ പ്രസ്താവനയില്‍ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍നിന്നും വലിയ പ്രതിഷേധമുണ്ടെന്ന് കോണ്‍ഫറന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഈ എതിര്‍പ്പിന് നിരവധി വ്യക്തമായ കാരണങ്ങളുണ്ട്. 2012 മുതല്‍ 2017 വരെ പ്രണബ് മുഖര്‍ജി ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു.

ഈ ഘട്ടത്തില്‍ ഒരിക്കല്‍ പോലും അദ്ദേഹം പൊതുപ്രസംഗങ്ങളില്‍ ഘര്‍വാപസിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. രാജ്യത്തിന്റെ ഭരണഘടനാ തലവന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് അങ്ങനെ ചെയ്യാനുള്ള അവകാശമുണ്ട്. ഇനി മോഹന്‍ ഭഗവതുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയിലാണ് അത് പറഞ്ഞതെങ്കില്‍ ഇപ്പോള്‍ എങ്ങനെയാണ് അത് പരസ്യമാകുന്നത്. 2020ലാണ് മുഖര്‍ജി മരിക്കുന്നത്.

ആദിവാസികള്‍ക്കും ഗോത്രവിഭാഗങ്ങള്‍ക്കുമെല്ലാം അവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. അവരില്‍ അധികപേരും പ്രകൃതിയെ ആരാധിക്കുന്നവരാണ്. അവരെ ‘ഘര്‍വാപസി’ നടത്തി ഹിന്ദു മതത്തിലേക്ക് കൊണ്ടുവരുന്നത് അവരുടെ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നേരെയുള്ള അപമാനവും അവഹേളനവുമാണ്.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഇന്ത്യയിലെ ഓരോ പൗരനും തന്റെ വിശ്വാസം സ്വതന്ത്രമായി പ്രഖ്യാപിക്കാനും അനുവര്‍ത്തിക്കാനും പ്രചരിപ്പിക്കാനും ഇഷ്ടമുള്ള മതം സ്വീകരിക്കാനുമുള്ള ഉറപ്പ് നല്‍കുന്നുണ്ട്. മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനത്തിന്റെ ആര്‍ട്ടിക്കിള്‍ 25ഉം ഇത് തന്നെയാണ് ഊന്നിപ്പറയുന്നത്. ആദിവാസികള്‍ക്കും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനും സ്വീകരിക്കാനും അവകാശമുണ്ട്. ദേശവിരുദ്ധരെ ക്രിസ്ത്യാനികളുമായി തുലനം ചെയ്യുന്നത് തീര്‍ത്തും നിര്‍വികാരമാണെന്ന് മാത്രമല്ല, രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ ധാര്‍മികതയുടെ കടുത്ത ലംഘനവുമാണ്.

ആരാണ് രാജ്യത്തിന്റെ യഥാര്‍ഥ ‘ദേശ വിരുദ്ധര്‍’ എന്നതില്‍ ഭഗവതും കൂട്ടരും ഗൗരവതരമായ അന്വേഷണം നടത്തണം. ക്രിസ്ത്യാനികള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും എതിരായ ഈ വിദ്വേഷവും അക്രമാസക്തമായ പ്രസ്താവനകളും ഭഗവതും കൂട്ടരും ഉടന്‍ അവസാനിപ്പിക്കണമെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു

Published

on

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. രണ്ട് ഭീകരെ വധിച്ചു. സന്ദീപ് പണ്ടുറങ് എന്ന സൈനികനാണ് ഏറ്റുമുട്ടലില്‍ പരുക്കേറ്റ് ചികിത്സക്കിടെ വീരമൃത്യു വരിച്ചത്.

സിംഗ്‌പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് സുരക്ഷസേനയുടെ തിരച്ചില്‍ തുടരുന്നു. മേഖലയില്‍ നാല് ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ധരാത്രിയോടെ തിരച്ചില്‍ ആരംഭിച്ചത്. രാവിലെ 6.30ഓടെ ഭീകരര്‍ സുരക്ഷ സേനക്ക് നേരെ വെടിയുതിര്‍ത്തതോടെ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിലെ, സൈഫുള്ള, ഫര്‍മാന്‍, ആദില്‍, ബാഷ എന്നീ ഭീകരര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രദേശത്ത് പോസ്റ്ററുകള്‍ പതിച്ചിരുന്നു. കൊല്ലപ്പെട്ടത് സെയ്ഫുള്ള ഗ്യാങ്ങില്‍ ഉള്‍പ്പെട്ട ഭീകരവാദികള്‍ എന്നാണ് സൂചന. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പ്രാദേശിക ഭീകരര്‍ക്കെതിരായ നടപടിയുടെ ഭാഗമായി കഴിഞ്ഞ എട്ട് ദിവസത്തിനിടെ മൂന്ന് ഏറ്റുമുട്ടലുകളിലായി എട്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു.

Continue Reading

india

കൂട്ടബലാത്സംഗം ചെയ്യ്തു; ദേഹത്ത് മാരക വൈറസ് കുത്തിവെച്ചു; മുഖത്ത് മൂത്രമൊഴിച്ചു; ബിജെപി എംഎല്‍എക്കെതിരെ പരാതി നല്‍കി സാമൂഹിക പ്രവര്‍ത്തക

മണിരത്‌നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

Published

on

40-കാരിയായ സാമൂഹിക പ്രവര്‍ത്തകയെ കര്‍ണാടക ബിജെപി എംഎല്‍എ മണിരത്‌നം ഉള്‍പ്പടെയുള്ള സംഘം പീഡിപ്പിച്ചതായി പരാതി. എംഎല്‍എയുടെ നേതൃത്വത്തില്‍ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും ദേഹത്ത് മാരക വൈറസ് കുത്തിവെക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു. മണിരത്‌നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. യുവതിയുടെ പരാതില്‍ ബെംഗളൂരു പൊലീസ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

2023 ല്‍ മണിരത്‌നയുടെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ‘അവര്‍ നാല് പേരും ചേര്‍ന്ന് എന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ഞാന്‍ എതിര്‍ത്താല്‍ എന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മണിരത്‌നയുടെ നിര്‍ദ്ദേശപ്രകാരം വാസന്തയും ചെന്നകേശവയും ചേര്‍ന്ന് എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് എംഎല്‍എ എന്റെ മുഖത്ത് മൂത്രമൊഴിച്ചു’ – അവര്‍ പരാതിയില്‍ പറഞ്ഞു.

ഈ വിവരം പുറത്ത് പറഞ്ഞാല്‍ തന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. മണിരത്‌നയുടെ നിര്‍ദ്ദേശപ്രകാരം തനിക്കെതിരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നേരത്തെ അറസ്റ്റിലായിരുന്നുവെന്നും ഇവര്‍ പറയുന്നു. സംഭവത്തിന് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായിരുന്നു. ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. ഇതിന് പിന്നാലെയാണ് കേസ് നല്‍കിയത്. മണിരത്‌നക്കെതിരെരെയുള്ള കേസ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Continue Reading

india

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ ആസൂത്രണം; രണ്ട്‌പേര്‍ പിടിയില്‍

പാക് ചാര സംഘടനയായ ഐഎസ്‌ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്.

Published

on

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്ത് രഹസ്യാന്വേഷണ സംഘം. ഭീകരാക്രമണം ആസൂത്രണം ചെയ്ത രണ്ട്‌പേര്‍ അറസ്റ്റിലായി. പാക് ചാര സംഘടനയായ ഐഎസ്‌ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്. പ്രതികള്‍ വിദഗ്ധ പരിശീലനം ലഭിച്ചവരും ഡല്‍ഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചെന്നും വിവരമുണ്ട്.

പാകിസ്താന്‍ ഹൈക്കമ്മിഷനില്‍ നിന്ന് ഇന്ത്യ പുറത്താക്കിയ രണ്ടു ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ഏജന്‍സികള്‍ പറയുന്നു. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ജനുവരിയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ഭീകരരെ അറസ്റ്റ് ചെയ്യുന്നത്.

Continue Reading

Trending