Connect with us

kerala

കേരളത്തിലെ അന്നമായ അരിയുടെ ഉല്‍പാദനത്തിന് സര്‍ക്കാര്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന് കര്‍ഷകര്‍

കോർപറേറ്റുകൾ കാർഷിക വിപണിയിൽ പിടി മുറുക്കുമ്പോൾ നാളെ വലിയൊരു വിഭാഗം ജനതയെ അന്നമൂട്ടേണ്ട ഉത്തരവാദിത്തം ആരേൽക്കും ?കര്‍ഷകര് ചോദിക്കുന്നു.

Published

on

കേരളത്തിലെ അന്നമായ അരിയുടെ ഉല്‍പാദനത്തിന് സര്‍ക്കാര്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ബജറ്റില്‍ നെല്ലിന്റെ വില ഉയര്‍ത്തുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. 40 രൂപയെങ്കിലും ആവശ്യപ്പെടുമ്പോള്‍ കേന്ദ്രത്തിന്റെ വിഹിതമടക്കം 28 രൂപയാണ് കിലോക്ക് കര്‍ഷകന് ലഭിക്കുന്നത്. അതാകട്ടെ സമയത്തിന് സംഭരിക്കാതെയും വില നല്‍കാതെയും ബുദ്ധിമുട്ടിച്ചും .
നാടിന്  അന്നം തരുന്ന വിഭാഗമാണ് കർഷകർ. സമൂഹം ഒന്നടങ്കം അവരോട് കടപ്പെട്ടിരിക്കുന്നു. എന്നാൽ എറ്റവും അവഗണിക്കപ്പെട്ട വിഭാഗമാണിന്ന് കർഷകർ. കൃഷിക്ക് ഏറ്റവും കൂടുതൽ പരിഗണന നൽകേണ്ട കാലത്ത് വെള്ളത്തിനും വളത്തിനും പ്രതിഫലത്തിനും വേണ്ടി പൊതു സമൂഹത്തിൻ്റെയും അധികാര വർഗത്തിൻ്റെയും കരുണക്ക് കേഴുകയാണിവർ.
ഉപഭോക്തൃസംസ്ഥാനമായ കേരളത്തിൽ ആവശ്യമുള്ളതിൻ്റെ പത്ത് ശതമാനത്തിലും താഴെയാണ് നെല്ല് വിളയിക്കപ്പെടുന്നത്. അതിലുമെത്രയോ കുറവാണ് പച്ചക്കറിയുടെയും മാംസത്തിൻ്റെയും മിനിൻ്റെയും പാലിൻ്റെയും കാര്യം.
രാസവളവും കീടനാശിനികളും കിട്ടാക്കനിയാവുകയും ഉത്പാദനച്ചെലവിൻ്റെ പകുതി പോലും വിലയായി ലഭിക്കാതെ വരികയും ചെയ്യുമ്പോൾ കൃഷി അത്യപൂർവമാകാൻ ഇനി അധികകാലം കാത്തിരിക്കേണ്ട .
കോർപറേറ്റുകൾ കാർഷിക വിപണിയിൽ പിടി മുറുക്കുമ്പോൾ നാളെ വലിയൊരു വിഭാഗം ജനതയെ അന്നമൂട്ടേണ്ട ഉത്തരവാദിത്തം ആരേൽക്കും ?കര്‍ഷകര് ചോദിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

kerala

കാറില്‍ മല്‍പ്പിടിത്തം, ഓടിക്കൊണ്ടിരിക്കെ ഡോര്‍ 3 തവണ തുറന്നു; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു

Published

on

അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അനുജയും ​ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായി ഏനാദിമം​ഗലം പഞ്ചായത്ത് അം​ഗം ശങ്കർ മരൂർ. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ആലയിൽപ്പടിയിൽ വെച്ച് കാർ കണ്ടിരുന്നുവെന്നും ശങ്കർ പറയുന്നു.

സുഹൃത്തിനൊപ്പം കൊല്ലത്ത് പോയി തിരിച്ചുവരുമ്പോഴാണ് മുമ്പില്‍ പോവുകയായിരുന്ന കാര്‍ ശ്രദ്ധിച്ചത്. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്ന് തവണ തുറന്നു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നലുണ്ടായിരുന്നു. അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെ ദൃശ്യം കണ്ടാണ് തിരിച്ചറിഞ്ഞതെന്നും ശങ്കര്‍ പറഞ്ഞു.

അമിത വേ​ഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു. നൂറനാട് സ്വദേശിയാണ് അനുജ. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക കൂടിയാണ് മരിച്ച അനുജ. കായംകുളം സ്വദേശിയാണ് ഭർത്താവ്.

Continue Reading

Trending