Connect with us

kerala

പിണറായി സര്‍ക്കാര്‍ ധൂര്‍ത്തിനായി പൊടിച്ചത് കോടികള്‍; ഒടുവില്‍ എല്ലാം ജനത്തിന്റെ തലയില്‍

രുന്നെങ്കില്‍ ഇപ്പോഴത് മൂന്നരലക്ഷത്തിലെത്തിയത് സര്‍ക്കാരിന്‍രെ ധനകാര്യ മിസ് മാനേജ്‌മെന്റാണ്.

Published

on

കെ.പി ജലീല്‍

പിണറായി സര്‍ക്കാര്‍ രണ്ടാം തവണയും കിറ്റിന്റെയും കോവിഡിന്റെയും ബലത്തില്‍ അധികാരത്തിലേറിയതോടെ വന്‍തുകയാണ് ഖജനാവില്‍നിന്ന് പൊടിച്ചത്. പൊതുവെ പ്രതിസന്ധിയിലായ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി രൂക്ഷമായതില്‍ ഈ ധൂര്‍ത്തിന് വലിയ പങ്കുണ്ട്. സംസ്ഥാനത്തിന്റെ പൊതുകടം 2015ല്‍ ഒന്നരലക്ഷം കോടിയായിരുന്നെങ്കില്‍ ഇപ്പോഴത് മൂന്നരലക്ഷത്തിലെത്തിയത് സര്‍ക്കാരിന്‍രെ ധനകാര്യ മിസ് മാനേജ്‌മെന്റാണ്. പുതിയ ബജറ്റില്‍ ജനങ്ങളുടെ മേല്‍ 3000കോടിയുടെ അധികഭാരം അടിച്ചേല്‍പിച്ച് നികുതിയും ഫീ ഇനത്തിലും വന്‍വര്‍ധനയാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്.

കഴിഞ്ഞ കാലത്ത് പിണറായി സര്‍ക്കാര്‍ ചെലവഴിച്ച പൊതുഖജനാവിലെ പണത്തിന്റെ ഏകദേശ കണക്ക് ഇങ്ങനെ:

2022 ഒക്ടോബര്‍- യൂറോപ്യന്‍ സന്ദര്‍ശനം; നോര്‍വേ, ബ്രിട്ടന്‍, ഫിന്‍ലന്റ്. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം, മന്ത്രിമാരായ ശിവന്‍കുട്ടി,വീണജോര്‍ജ്, പി.രാജീവ്, ചീഫ് സെക്രട്ടറിവി.പി ജോയ്, സ്‌പെഷല്‍ ഡ്യൂട്ടി ഓഫീസര്‍ വേണുരാജാമണി, വ്യവസായ സെക്രട്ടറി സുമന്‍ബില്ല, പൊതുവിദ്യാഭ്യാസ സെ്ക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍.

ചെലവ്- 43.14 ലക്ഷം രൂപ.
ഹോട്ടല്‍ ചെലവ്-18.5 ലക്ഷം
വിമാനയാത്ര- 22.38 ലക്ഷം
വിമാനത്താവള ലോഞ്ചിലെ ഫീസ്-2.21 ലക്ഷം.( ബ്രിട്ടീഷ് സര്‍ക്കാരിന് )

2022 നവംബര്‍ – മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും പുതിയകാറുകള്‍- ഇന്നോവ ക്രിസ്റ്റ -1.30 കോടി

2022 ഡിസംബര്‍- ഖാദി ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ പി.ജയരാജന് പുതിയ ഇന്നോവ കാര്‍- 32 ലക്ഷം ( 35 ലക്ഷം വരെ അനുവദിക്കാനായിരുന്നു ഉത്തരവ്)

2022 ജൂണ്‍- മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മിക്കാന്‍- 42.90 ലക്ഷം രൂപ. ( മൃഗസംരക്ഷണ വകുപ്പിന്‍േതല്ലെന്ന് മന്ത്രി ചിഞ്ചുറാണി) പശുക്കള്‍ക്ക് മ്യൂസിക് സിസ്റ്റം വേണ്ടെന്ന് വെച്ചു.

2019 – ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ എം.പി സമ്പത്തിനെ ഡല്‍ഹിയില്‍ കേരളത്തിന്‍രെ പ്രത്യേകപ്രതിനിധിയാക്കി നിയമനം- വീട്, കാര്‍,ജീവനക്കാര്, 90,000 രൂപ മാസശമ്പളം, കാബിനറ്റ് റാങ്ക്.

മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍ പദവി-
മന്ത്രിയായിരിക്കെ എം.വി ഗോവിന്ദന്റെ സമൂഹമാധ്യമ ഇടപെടല്‍- 1.75 ലക്ഷം

2022 മാര്‍ച്ച്- രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികാഘോം-35.16 കോടി

ആശ്രിതനിയമനത്തിന് സൂപ്പര്‍ ന്യൂമററി തസ്തികകള്‍- 1500 കോടി

2022 ഡിസംബര്‍ വരെ പരസ്യ ഇനത്തില്‍- 153.50 കോടി

2022 ജൂണ്‍- മുഖ്യമന്ത്രിക്ക് കിയയും അകമ്പടിക്കായി മൂന്ന് ഇന്നോവയും -88.69,841 ലക്ഷം രൂപ.

2016ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ ഓരോ മലയാളിയുടെയും പൊതുകടബാധ്യത -55,78000രൂപ. ഇപ്പോള്‍ 1 ലക്ഷം രൂപ.

2022 ഡിസംബര്‍- 2016 മുതല്‍ ക്ലിഫ് ഹൗസിലെ നീന്തല്‍കുളം നവീകരിക്കാന്‍- 32 ലക്ഷം.

2020 ഏപ്രില്‍- മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റര്‍- പ്രതിമാസവാടക- 1.44കോടി. ജി.എസ്.ടി അടക്കം 1.50 കോടി. പൈലറ്റ്, ജീവനക്കാരുടെ ആവുകൂല്യം- മൊത്തം .2.2 കോടി. 3 വര്‍ഷത്തേക്കാണ് കരാര്‍. അധികമണിക്കൂറൊന്നിന് 90,000 രൂപ അധികം. കാര്യമായ ഉപയോഗമില്ല.

2021 ഡിസംബര്‍- മന്ത്രി സജിചെറിയാന്റെ ഓഫീസിലെ ശുചിമുറി നന്നാക്കാന്‍- 4 ലക്ഷം രൂപ.

ചീഫ് വിപ്പിന്റെ ഓഫീസിലെ സ്റ്റാഫ് -25 പേര്‍. 18 പേരെ അധികം നിയമിച്ചു.
23,000 മുതല്‍ ഒരു ലക്ഷം വരെ ശമ്പളം, പെന്‍ഷന്‍ വകയില്‍ ലക്ഷങ്ങള്‍..

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍- ചിന്തജെറോം- 8.5 ലക്ഷം രൂപ ശമ്പളകുടിശിക. 2017 ജനുവരി 6 മുതല്‍ 2018 ജൂണ്‍ 26 വരെ. 50,000 ആയിരുന്ന ശമ്പളം ഒരു ലക്ഷം ആക്കി. 2022 ഓഗസ്റ്റ് 20ന് ഇത് ആവശ്യപ്പെട്ട് ചിന്ത സര്‍ക്കാരിന് കത്തെഴുതിയെങ്കിലും ഇല്ലെന്ന് നുണ പറഞ്ഞു. 2018ലാണ് യുവജന കമ്മീഷന്റെ ചട്ടങ്ങള്‍ നിലവില്‍ വരുന്നതുതന്നെ.
മുഖ്യമന്ത്രി പിണറായിയുടെ ഉപദേഷ്ടാക്കളുടെനിയമനം- 15 കോടി.

കോവിഡ് പ്രതിരോധ കിറ്റ് വാങ്ങിയതില്‍ മുന്‍ ആരോഗ്യമന്ത്രിയുള്‍പ്പെടെ 11 പേര്‍ക്കെതിരെ ലക്ഷങ്ങളുടെ അഴിമതി. ഈ ഇനത്തില്‍ ഹിമാചല്‍ പ്രദേശില്‍ മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജയിലിലാണ്.

വിവിധ ജുഡീഷ്യല്‍ കമ്മീഷനുകള്‍ വകയില്‍ കോടികളുടെ ചെലവ് വേറെ…

 

 

 

 

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

പ്രചാരണം ക്ലൈമാക്‌സിലേക്ക്; ഇനി മണിക്കൂറുകള്‍, നാലുജില്ലകളില്‍ നിരോധനാജ്ഞ

പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുകയാണ്.  

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങള്‍ ആവേശകരമായ കലാശക്കൊട്ടിലേക്ക്. വൈകീട്ട് ആറുമണിയോടെ പരസ്യ പ്രചാരണങ്ങള്‍ സമാപിക്കും. പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുകയാണ്.

സംഘര്‍ഷം ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിന് പുറമേ, കലാശക്കൊട്ട് കേന്ദ്രങ്ങളും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച് നല്‍കുകയായിരുന്നു. മറ്റന്നാള്‍ നാളെ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നാളെ നിശബ്ദ പ്രചാരണം. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

തിരുവനന്തപുരത്തിന് പുറമേ തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ട് ആറുമണി മുതല്‍ ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. പത്തനംതിട്ടയില്‍ നാളെ വൈകീട്ട് ആറുമണി മുതലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Continue Reading

kerala

പാര്‍ലിമെന്റ് തെരഞ്ഞടുപ്പ്: മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാനാവണം-എസ്.വൈ.എസ്

കേരള മുസ്‌ലിംകളുടെ സംഘടിത കുതിപ്പില്‍ അസൂയ പൂണ്ട് ചിലര്‍ നടന്നത്തുന്ന ഈ പ്രചാരവേലകള്‍ക്കു പിന്നിലെ അജണ്ടകളെ പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

Published

on

മലപ്പുറം:രാജ്യം നിര്‍ണായക തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനാണ് വോട്ട് ചെയ്യേണ്ടതെന്ന് എസ്.വൈ.എസ്. ഇന്ത്യ നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെന്ന ബഹുസ്വര ആശയത്തെയും അത് ഉറപ്പുതരുന്ന ഭരണഘടനയെയും അപ്രസക്തമാക്കുന്ന വിധത്തിലാണ് ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഫാസിസം രാജ്യത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ നാനാ ഭാഗത്തുനിന്നും നിരന്തരം ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. രാജ്യത്തെ മുസ്‌ലിംകളെ മാത്രം അധിക്ഷേപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പോലും പ്രധാനമന്ത്രി സംസാരിക്കുകയുണ്ടായി.

അതുകൊണ്ടുതന്നെ, ഈ തെരഞ്ഞെടുപ്പില്‍ അഖണ്ഠതയുടെയും ചേര്‍ന്നുനില്‍പ്പിന്റെയും രാജ്യത്തെ തിരിച്ചുപിടിക്കാനും അതിന്റെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കാനും ഉപകരിക്കുന്നതാവണമെന്ന് എസ്.വൈ എസ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുസമദ് പൂക്കോട്ടൂര്‍, ജന:സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ ഖാദര്‍ ഫൈസി കുന്നുംപുറം എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

സമസ്തക്ക് പ്രത്യേകമായി രാഷ്ട്രീയ ബന്ധമില്ല. ഇതിനര്‍ത്ഥം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ അത് ഉദ്ദേശിക്കുന്നില്ല എന്നതാണ്. വ്യക്തികള്‍ക്ക് മതവിരുദ്ധമല്ലാത്ത രാഷ്ട്രീയപാര്‍ട്ടിയില്‍പ്രവര്‍ത്തിക്കാം. എന്നാല്‍ സംഘടനക്ക് രാഷ്ട്രീയമില്ല.
സമസ്തയിലും മുസ്‌ലിം ലീഗിലും മതപരമായും രാഷ്ട്രീയമായും ഒരേ ചിന്താഗതിക്കാരാണ് കൂടുതല്‍ ഉള്ളത്. ഈയടിസ്ഥാനത്തിലാണ് സമസ്തയും മുസ്‌ലിം ലീഗും എല്ലാ കാലത്തും പരസ്പര ബന്ധം നിലനിര്‍ത്തിപ്പോരുന്നത്. സമസ്തയുടെ കഴിഞ്ഞ കാല പണ്ഡിതന്മാര്‍ കാണിച്ചുതന്ന പാരമ്പര്യവും മാതൃകയുമാണത്. അത് എന്നും തുടര്‍ന്നുപോരുന്നതുമാണ്. പാണക്കാട് സാദാത്തുക്കളുമായുള്ള ബന്ധവും ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. സമസ്തയും പാണക്കാട് തങ്ങന്മാരും ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് കേരളത്തില്‍ ഇന്നു കാണുന്ന സൗഹാര്‍ദാന്തരീക്ഷത്തിന് വഴിതുറന്നിട്ടുള്ളത്.

പാണക്കാട് തങ്ങന്മാരും സമസ്തയും തമ്മിലുള്ള ബന്ധത്തെ വഷളാക്കാനും അതുവഴി കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സംഘടിത ഭദ്രത നശിപ്പിക്കാനും ഇന്ന് സോഷ്യല്‍ മീഡിയയിലും പുറത്തും ചിലര്‍ ശക്തമായി ശ്രമിക്കുന്നുണ്ട്. കേരള മുസ്‌ലിംകളുടെ സംഘടിത കുതിപ്പില്‍ അസൂയ പൂണ്ട് ചിലര്‍ നടന്നത്തുന്ന ഈ പ്രചാരവേലകള്‍ക്കു പിന്നിലെ അജണ്ടകളെ പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ സമസ്തയുടെ പേര് ദുരുപയോഗം ചെയ്ത് ഫോണ്‍ കാമ്പയിനുകളും സോഷ്യല്‍മീഡിയ പ്രചാരണങ്ങളും ചിലരുടെ പ്രസ്താവനകളും അരങ്ങേറുകയും സമസ്ത നേതാക്കളുടെ വ്യക്തമായ പ്രസ്താവനകള്‍ക്ക് ശേഷവും അത് തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വ്യക്തത വരുത്തല്‍ അനിവാര്യമായി വന്നതിനാലാണ് ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടിവരുന്നത്.സമസ്ത നേതാക്കളും സമുദായ നേതാക്കളും കൂടിയിരുന്ന് പരിഹരിക്കേണ്ടവിഷയങ്ങള്‍’ തെരഞ്ഞെടുപ്പിന്റെ മുഖത്ത് ചര്‍ച്ചയാക്കുന്നത് സമുദായത്തിന്റെ കെട്ടുറപ്പ് തകര്‍ക്കാന്‍ ശത്രുവിന് വടി നല്‍കലായിരിക്കും.

രാജ്യത്തെ വെട്ടി മുറിക്കുന്ന വര്‍ഗീയ കക്ഷികളെ അധികാരത്തില്‍നിന്നു താഴെ ഇറക്കാനും രാജ്യത്തിന്റെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കുന്ന മതേതര കക്ഷികളെ അധികാരത്തില്‍ കൊണ്ടുവരാനും ഈ തെരഞ്ഞെടുപ്പില്‍ ഓരോരുത്തരും തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കേണ്ടതുണ്ട്. രാജ്യത്തെ വളരെ നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം തിരിച്ചറിയാനും സാമുദായികവും സംഘടനാപരവുമായ ഛിദ്രതയുണ്ടാക്കി അതിനെതിരെ ഇറങ്ങിത്തിരിച്ചവരുടെ അജണ്ടകളെ മനസ്സിലാക്കാനും എല്ലാവരും തയ്യാറാവേണ്ടതുണ്ടന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Continue Reading

Trending