Connect with us

columns

എന്താണ് ശരീഅത്ത്

Published

on

എം.എം. അക്ബര്‍

മറ്റു പ്രാപഞ്ചിക പ്രതിഭാസങ്ങളില്‍ നിന്നു വ്യത്യസ്തമായി സ്വതന്ത്രമായ കൈകാര്യ കര്‍തൃത്വത്തിന് കഴിവ് നല്‍കിയിരിക്കുന്ന മനുഷ്യന്‍ ഭൂമിയില്‍ ജീവിക്കേണ്ടതെങ്ങനെയെന്ന് അവനെ സൃഷ്ടിച്ചവന്‍ പഠിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്ത പ്രവാചകന്മാരിലൂടെ അവതരിപ്പിച്ച വിധി വിലക്കുകളാണ്. ശരീഅത്ത്, മാനവികതയെ ദീപ്തമാക്കുകയും സമാധാനപൂര്‍ണമായ വ്യക്തിജീവിതവും സംതൃപ്തമായ കുടുംബ ജീവിതവും നീതിയിലും പാരസ്പര്യത്തിലും അധിഷ്ഠിതമായ സാമൂഹ്യജീവിതവും സാധിക്കുകയും ചെയ്യുന്നതിനുവേണ്ടിയുള്ളതാണ് ശരീഅത്തിലെ വിധി വിലക്കുകള്‍ മാധാനപൂര്‍ണമായ ഇഹലോകജീവിതവും രണാനന്തരം ശാശ്വത സമാധാനത്തിന്റെ ഭവനമായ സ്വര്‍ഗവും ലഭിക്കുന്നതിന് മനുഷ്യരെല്ലാം പിന്തുടരണമെന്ന് നിര്‍ദ്ദേശിക്കപ്പെ ട്ടിട്ടുള്ള ദൈവദത്തമായ ജീവിതക്രമമാണത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരിലൂടെയാണ് അവരുടെ ജനതക്കുള്ള ശരീഅത്ത് പഠിപ്പിക്കപ്പെട്ടത്. മുഹമ്മദ് നബി(സ)യിലൂടെ അവസാനനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയുള്ള ശരീഅത്ത് അവതരിപ്പി ക്കുകയാണ് സ്രഷ്ടാവ്. ശരീഅത്തിന്റെ സ്രോതസ്സുകള്‍ പരിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യകളുമാണ്. ഏതെങ്കിലുമൊരു സമുദായത്തിനുവേണ്ടിയുള്ളതല്ല ശരീഅത്ത്. മാനവികതയുടെ ഉജ്ജലീകരണമാഗ്രഹിക്കുന്ന ആര്‍ക്കും അനുധാവനം ചെയ്യാവുന്നതാണത്. ആത്മീയവും ഭൗതികവുമായ ചങ്ങല കെട്ടുകളില്‍നിന്ന് മോചിപ്പിക്കുകയും ചൂഷണങ്ങളില്‍നിന്ന് രക്ഷിക്കുകയും സമാധാന സംതൃപ്തമായ ജീവിതം ആസ്വദിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നതാണി വിധി വിലക്കുകള്‍ ശരിഅത്ത് നിര്‍ദേശിക്കുന്ന സ്വഭാവ ഗുണങ്ങള്‍ പാലിക്കുകയും ദുര്‍ഗുണങ്ങള്‍ ഒഴിവാക്കുകയും ചെയ്യുമ്പോള്‍ തനിക്കും താനുമായി ബന്ധപ്പെട്ടവര്‍ക്കും സമാധാനവും ശാന്തിയും സംതൃപ്തിയുമുണ്ടാ വന്നു. സത്യം പറയണം, നീതിപാലിക്കണം, കരാറുകള്‍ നിറവേറ്റണം, ദാനധര്‍മങ്ങള്‍ ചെ യ്യണം, ക്ഷമിക്കണം, മുതിര്‍ന്നവരെ ബഹുമാനിക്കണം, ഇളയവരോട് കാരുണ്യം കാണിക്കണം. മാന്യതയോടെ പെരുമാറണം, വിട്ടുവീഴ്ച ചെയ്യണം, സത്യസന്ധമായി തൊഴിലെടുക്കണം, അനാഥകളെ സംരക്ഷിക്കണം, അഗതികളെ പുനരധിവസിപ്പിക്കണം. മാന്യമായ വസ്ത്രം ധരിക്കണം, വിധവകള്‍ക്ക് തുണയാകണം, മാതാപിതാക്കളെ അനു സരിക്കണം, മക്കള്‍ക്ക് നന്മ ചെയ്യണം, ഇണകളോട് നല്ല നിലയില്‍ വര്‍ത്തിക്കണം, അമുസ്ലിംകളോട് സൗഹാര്‍ദത്തോടെ പെരുമാറണം, തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം നല്‍കണം, അയല്‍വാസിയെ പരിഗണിക്കണം, പുഞ്ചിരികൊണ്ട് അഭിമുഖീകരിക്കണം തുടങ്ങിയ ശരിഅത്തിലെ നിയമങ്ങള നുസരിക്കുന്നവരുടെ ജീവിതം എത്രത്തോളം സമാധാനപൂര്‍ണമായിരിക്കും.

മദ്യപിക്കരുത്, വ്യഭിചരിക്കരുത്, ചൂതാട്ടത്തിലേര്‍പ്പെടരുത്, പലിശ വാങ്ങുകയോ കൊടുക്കുകയോ അരുത്, കള്ള സാക്ഷ്യം പറയരുത്, വഞ്ചിക്കരുത്, അനര്‍ഹമായത് സമ്പാദിക്കരുത്, പൂഴ്ത്തിവെക്കരുത്, ഊഹക്കച്ചവടം പാടില്ല, തൊഴിലാളികളെ ദ്രോഹിക്കരുത്, മുതലാളിയെ വഞ്ചിക്കരുത്, അഹങ്കരിക്കരുത്, അസൂയ പാടില്ല. അത്യാഗ്രഹമുണ്ടാവരുത്, പിശുക്കുണ്ടാവരുത്, അമിതവ്യായം അരുത്, അശ്ലീലം പറയരുത്, പരദൂഷണം പാടില്ല, കാപട്യം ഉണ്ടാവരുത്, കള്ളം പറയ രുത്, പരിഹസിക്കരുത്, കുത്തുവാക്കുകള്‍ പറയരുത്, വിദ്വേഷം പാടില്ല, ഏഷണിക്കാരനാകരുത്, വിശ്വാസവഞ്ചനയുണ്ടാകരുത്.
കൊടുത്തദാനം എടുത്ത്പറയരുത്, സമ്പാദിക്കാന്‍ വേണ്ടി യാചിക്കരുത്, അന്യായമായി ആരെയും വധിക്കരുത്, പതിവ്രതകളുടെ മേല്‍ ആരോപണങ്ങളുന്നയിക്കരുത്, മാതാ പിതാക്കളോട് കയര്‍ക്കരുത്, ഭര്‍ത്താക്കന്മാരെ ധിക്കരിക്കരുത്, ഭാര്യമാരെ ദ്രോഹിക്കരുത്, മക്കളെ ശപിക്കരുത് തുടങ്ങിയ ശരീഅത്തിലെ വിലക്കുകള്‍ അനുസരിച്ചുകൊണ്ട് ജീവിക്കുന്നവരോടൊപ്പമുള്ളവരുടെ ജീവിതം എത്രത്തോളം സംതൃപ്തമായിരിക്കും.

ശരീഅത്തിലെ കുടുംബ നിയമങ്ങളുടെ യും സാമ്പത്തിക നിയമങ്ങളുടെയും സാമൂഹിക നിയമങ്ങളുടെയുമെല്ലാം സ്ഥിതി ഇതുതന്നെയാണ്. പലിശയിലധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥിതിയുടെ സ്വാഭാവികോല്‍പന്നമായ സാമ്പത്തിക പ്രതിസന്ധി കള്‍ കടന്നുവരുമ്പോഴെല്ലാം അതിനുള്ള ശാശ്വത പരിഹാരം ലോകം ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതി സ്വീകരിക്കുകയാണെന്ന് സാമ്പത്തിക ശാസ്ത്ര വിദഗ്ധര്‍ പ്രസ്താവിക്കാറുണ്ട്. ശരീഅത്തിലെ നിയമങ്ങളുടെയെല്ലാം സ്ഥിതി ഇതാണ്. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലുമെല്ലാം സമാധാനവും സം തൃപ്തിയും നല്‍കുന്നവയാണ് പ്രസ്തുത നിയമങ്ങളെന്ന് അവയനുസരിച്ച് ജീവിക്കുന്നവര്‍ക്കറിയാം. അവയനുസരിക്കാന്‍ സന്നദ്ധതയില്ലാത്തവര്‍, ദൈവധിക്കാരത്തിന്റെ കെടുതി അനുഭവിക്കുമ്പോഴാണ് അവയുടെ പ്രസക്തി മനസ്സിലാക്കുക.

മതസ്വാതന്ത്ര്വം തന്നെയാണ് പ്രശ്‌നം

താന്‍ പൂജിക്കുന്ന ദൈവത്തെ ആരാധിക്കാനും ജനനസമയത്തും വിവാഹസമയ ത്തും മരണസമയത്തുമെല്ലാം ചില അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ പോകാനുമുള്ള സ്വാതന്ത്ര്യമുണ്ടായാല്‍ മത സ്വാതന്ത്യമായെന്ന കാഴ്ചപ്പാട് സ്വീകരി ക്കാന്‍ മുസ്ലിമിന് കഴിയില്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവികനിയമങ്ങള്‍ പാലിക്കുകയെന്നാണ് ഇസ്ലാം എന്ന പദം തന്നെ അര്‍ത്ഥമാക്കുന്നത്. ഏതാനും വിശ്വാ സങ്ങള്‍ ഉള്‍ക്കൊള്ളുകയും കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുക മാത്രമാണ് മാത്രമെന്ന വീക്ഷണത്തോട് ഇസ്ലാം പൊരുത്തപ്പെടുന്നില്ല. മനുഷ്യരുടെ പെരുമാറ്റവും സ്വഭാവവും സാമ്പത്തികമായ ക്രയവിക്രയങ്ങളും കു ടുംബാംഗങ്ങളുടെ പാരസ്പര്യവും സാമൂഹി കജീവിതത്തില്‍ അനുസരിക്കേണ്ട വിധിവി ലക്കുകളുമെല്ലാം ദൈവിക നിയമങ്ങള്‍ പ്ര കാരമാണ് ചിട്ടപ്പെടുത്തേണ്ടതെന്നും വിശ്വാ സാനുഷ്ഠാനങ്ങളോടൊപ്പം അവയും മത ത്തിന്റെ ഭാഗമാണെന്നുമാണ് മുസ്ലിം കരു തുന്നത്. ശരീഅത്ത് നിയമങ്ങള്‍ അനുസരി ക്കേണ്ട് ഓരോ വിശ്വാസിയുടെയും ബാധ്യ തയാണ്. അവ അനുസരിക്കാതിരിക്കുന്നത്. തങ്ങള്‍ക്ക് ഇഹലോകത്ത് നാശവും പരലോ കത്ത് ശാശ്വത നഷ്ടവുമുണ്ടാക്കുമെന്ന് വി ശ്വാസികള്‍ കരുതുന്നു. അത് കൊണ്ടാണ് അ വ അനുസരിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി മുസ്ലിംങ്ങള്‍ പോരാടുന്നത്. ഏതെങ്കിലുമൊരു രംഗത്തെ ദൈവിക നി യമങ്ങള്‍ പാലിക്കാന്‍ അനുവദിക്കപ്പെടാതി രിക്കുന്നത് മുസ്ലിമിനെ സംബന്ധിച്ചിട ത്തോളം മതസ്വാതന്ത്ര്യത്തിന്റെ നിഷേധമാ ണ്. ലൈംഗികജീവിതത്തിലും കുടുംബജീവി അത്തിലും പാലിക്കപ്പെടേണ്ട ഇസ്ലാമിക നി യമങ്ങള്‍ അനുസരിക്കാനാകാത്ത സ്ഥിതിയു ണ്ടായാലുള്ള അവസ്ഥയും അതേപോലെത ന്നെ. സ്വത്ത് സമ്പാദനവും വിതരണവും എ ങ്ങനെയെല്ലാം ആകണമെന്നതിന് ഇസ്ലാ മില്‍ കൃത്യമായ നിയമങ്ങളുണ്ട്. സമ്പത്ത് നല്‍കുന്നത് പടച്ചവനാണെന്നും അത് വിനി യോഗിക്കേണ്ടത് അവന്റെ നിയമനിര്‍ദേശങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കണമെന്നും മുസ്ലിംകള്‍ കരുതുന്നു. ഒരാള്‍ ജീവിച്ചിരി ക്കുമ്പോള്‍ അയാളുടെ സ്വത്തിന്റെ വിനിയോ ഗം അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക് വിധേയ മായിട്ടാകണമെന്നതുപോലെ മരിച്ചാല്‍ അ യാളുടെ സ്വത്തിന്റെ വിതരണവും പടച്ചവന്റെ നിയമങ്ങള്‍ പ്രകാരമായിരിക്കണമെന്നാണ് ഇസ്ലാമിക നിയമം. വിവാഹവും വിവാഹമോചനവും ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ പുരു ഷനും സ്ത്രീയും ഒന്നിച്ച് ജീവിക്കാന്‍ തിരു മാനിക്കുകയും ലൈംഗികസുഖം പങ്കുവെ ക്കുകയും ചെയ്യുന്നതാണ് ഇസ്ലാമിലെ വി വാഹം. ആ കരാര്‍ വഴി അവര്‍ക്ക് രണ്ട് പേര്‍ ക്കും ചില ഉത്തരവാദിത്തങ്ങളും അവകാ ശങ്ങളുമുണ്ടാകുന്നുണ്ട്. ദൈവനാമത്തില്‍ രണ്ട് വ്യക്തികള്‍ തമ്മിലേര്‍പ്പെടുന്ന കരാര്‍ എന്നതിലുപരിയായി അതിന് ആത്മീയമാ യ അര്‍ത്ഥതലങ്ങളൊന്നുമില്ല. ആ കരാര്‍ ശ ക്തമാണെന്നും അതുവഴി രണ്ട് പേര്‍ക്കും അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമുന്ന ണ്ടാകുന്നുണ്ടെന്നുമെല്ലാം ഇസ്ലാം പഠിപ്പി ന്നില്ല. ക്കുന്നു. എന്നാല്‍ ഇന്ത്യയിലെ പ്രബല മത ങ്ങളെല്ലാം കാണുന്നത്‌പോലെ ഒരു ആത്മീ യ കര്‍മമായി ഇസ്ലാം വിവാഹത്തെ കാണു ന്നില്ല. വധുവിന്റെ സമ്മതവും രക്ഷിതാവി ന്റെയും വരന്റെയും സാന്നിധ്യവും നടന്നി ട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്താനുള്ള രണ്ട് പേ രില്‍ കുറയാത്ത വ്യക്തികളും മാത്രമാണാ വശ്യം. ഒപ്പം വധുവിന് വരന്‍ അവള്‍ ആവ ശ്യപ്പെടുന്ന വിവാഹമൂല്യം നല്‍കുകയും വേ ണം. വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങ ളില്‍ അതിന്റെ അടിസ്ഥാനതത്വങ്ങളില്‍ ത ന്നെ മുസ്ലിംകളും മറ്റു മതവിശ്വാസികളും തമ്മില്‍ വിയോജിക്കുന്നുണ്ട് എന്നാണ് ഇ തിന്നര്‍ത്ഥം. ഈ അടിസ്ഥാനതത്വങ്ങളുടെ സ്വാധീനം അവയുടെ ദാമ്പത്യനിയമങ്ങളി ലെല്ലാം ഉണ്ടായിരിക്കും. അടിത്തറതന്നെ വി യോജിക്കുന്ന നിയമങ്ങളെ ഒന്നാക്കിക്കൊ ണ്ട് ഒരു ഏകസിവില്‍ കോഡ് സാധ്യമാകു ന്നത് എങ്ങനെയാണ്? വിവാഹത്തെ കരാര്‍ മാത്രമായി കണ്ടാല്‍ മറ്റുള്ളവരുടെ മതാ തന്ത്ര്യത്തെ ഹനിക്കലാവും; മറിച്ചായാല്‍ മു സ്ലിംകളുടെ സ്വാതന്ത്ര്യത്തിനെതിരാകും. വൈവാഹികനിയമങ്ങളെ ഏകീകരിക്കാന്‍ കഴിയില്ലെന്ന് പറയുന്നത് അതുകൊണ്ടാണ്.

അനിവാര്യമായ അവസരങ്ങളില്‍ പ്രസ്തുതകരാര്‍ പിന്‍വലിക്കാനുള്ള സ്വാതന്ത്ര്യം പുരുഷനും സ്ത്രിക്കും നല്‍കുന്നുണ്ട്. പര സ്പരം സംതൃപ്തരല്ലാത്ത ഇണകളെ നിയ മത്തിന്റെ കുരുക്കുപയോഗിച്ച് ഒന്നിപ്പിക്കു കയെന്ന പ്രകൃതിവിരുദ്ധവും അപ്രായോഗി കവുമായ നിര്‍ദ്ദേശം ഇസ്ലാം മുന്നോട്ട് വെക്കുന്നില്ല. വേര്‍പെടുത്തല്‍ അനിവാര്യമായ അവസരത്തില്‍ വിവാഹമോചനം അനുവദി ക്കുന്ന ഇസ്ലാം അത്തരം സന്ദര്‍ഭങ്ങളില്‍ പെണ്ണിന്റെയും പുരുഷന്റെയും അവകാശങ്ങളൊന്നും ഹനിക്കാതെയും ആരെയും വ ഴിയാധാരമാക്കാതെയുമുള്ള നിയമങ്ങളാ ണ് മുന്നോട്ടുവെക്കുന്നത്.

ഇണകള്‍ക്ക് ഒരുമിച്ചുപോകാന്‍ കഴിയാത്ത വ്യക്തിപരമായ കാരണങ്ങള്‍ അത്രയ്ക്കും ഗൗരവമാണെങ്കില്‍ മാത്രമേ വിവാഹ മോചനത്തില്‍ കലാശിക്കാവൂയെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. സ്വന്തം ഇണയോട് അവരുടെ പ്രവര്‍ത്തനങ്ങളില്‍ തീരെ യോജിക്കാനാവാത്തവയുണ്ടെങ്കില്‍, ആദ്യം ഉപദേശിച്ച് ശരിപ്പെടുത്താന്‍ ശ്രമിക്കണമെന്നാണ് ഖുര്‍ആനിന്റെ അനുശാസന ഉപദേശം ഫലപ്രദമാകുന്നില്ലെങ്കില്‍ കിടപ്പറയില്‍നിന്ന് മാറിക്കിടന്നും അതും ഫലപ്രദമാകുന്നില്ലെങ്കില്‍ ലഘുവായ ശിക്ഷാനടപടികളിലൂടെയും അവരുടെ ദുസ്വഭാവങ്ങളില്ലാതാക്കാന്‍ പരിശ്രമിക്കണം. എന്നിട്ടും യോജിക്കാന്‍ പക്കല്‍ വിവാഹിതരായവര്‍ക്ക് ഒന്നിക്കാനുള്ള പറ്റാത്തത്രയും വലുതാണ് തമ്മിലുള്ള ഭിന്ന തയെങ്കില്‍ ഇരുപക്ഷത്തുനിന്നുമുള്ള രണ്ടു നീതിമാന്‍മാര്‍ ഒരുമിച്ചിരുന്ന് ഇണകളെ യോജിപ്പിക്കാന്‍ ശ്രമിക്കണം. യോജിപ്പിന് എന്തെങ്കിലും പഴുതുകളുണ്ടെങ്കില്‍, അങ്ങനെ ശ്രമിച്ചാല്‍ കുടുംബബന്ധം തകരാതെ മുന്നോട്ടുകൊണ്ടുപോകാന്‍ അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകുമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. അതും ഫലപ്രദമാകുന്നില്ലെങ്കിലാണ് വിവാഹമോചനം നടക്കേണ്ടതെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

വിവാഹമോചനത്തിനുള്ള തികച്ചും വൈയക്തികമായ കാരണങ്ങള്‍ കോടതിയുടെ മുന്നില്‍ വെളിപ്പെടുത്തുകയും തന്റെ ഇണയായിരുന്നയാള്‍ ചെയ്ത കുറ്റങ്ങളൊക്കെയും പ്രതിക്കൂട്ടില്‍ നിന്ന് വെളിപ്പെടുത്തുകയും പലപ്പോഴും അഭിഭാഷകരുടെ നാവു കൊണ്ട് രണ്ടുപേരുടെയും അഭിമാനം പിച്ചി ചിന്തുകയും ചെയ്യുന്ന അവസ്ഥയെ ഇസ് ലാമികമായി ന്യായീകരിക്കാന്‍ കഴിയുകയില്ല. ഒപ്പം ജീവിക്കുകയില്ലെന്നു തീരുമാനിച്ച ഒരാളോടൊപ്പം കോടതി വിധിയുടെ അകമ്പടിയോടുകൂടി ജീവിക്കേണ്ടിവരുമ്പോള്‍ അവിടെ സംതൃപ്തിയോ സമാധാനമോ ഉണ്ടാവുകയുമില്ലല്ലെന്ന് മുസ്ലിംകള്‍ കരുതുന്നു. അതു പലപ്പോഴും അതിക്രമങ്ങള്‍ക്കും സ്ത്രീ കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നതിലേക്കുമാണ് ചെന്നെത്തുക. അതുകൊണ്ടുതന്നെ തികച്ചും മാനവവിരുദ്ധമായ, കോടതിക്ക് ബോധ്യപ്പെട്ടാല്‍ മാത്രം വിവാഹമോചനമെ നിര്‍ദ്ദേശത്തെ ഇസ്ലാം അംഗീകരിക്കുന്നില്ല.

വിവാഹത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നില്ലെങ്കില്‍ അത് റദ്ദാക്കാന്‍ രണ്ടു പേര്‍ക്കും അവകാശമുണ്ട്. പ്രസ്തുത കരാര്‍ നിലവില്‍ വരുന്നത് പുരുഷന്‍ മഹ്‌റ എന്ന ധനം ചെലവഴിച്ചുകൊണ്ടാണ് എന്നതിനാല്‍ പുരുഷനാണ് പ്രസ്തുത കരാര്‍ റദ്ദാക്കുന്ന തെങ്കില്‍ മഹ്‌റ് പൂര്‍ണമായും സ്ത്രീക്ക് വി ട്ടുകൊടുക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അങ്ങനെയുള്ള വിവാഹമോചനമാണ് ത ലാഖ്. തനിക്ക് പുരുഷനില്‍ നിന്നുലഭിച്ച മ ഹ്‌റ് തിരിച്ചുകൊടുത്തുകൊണ്ട് കരാര്‍ റദ്ദാ ഞാന്‍ സ്ത്രി ആവശ്യപ്പെടുന്നതിനാണ് ഖുല്‍ എന്നു പറയുന്നത്. എത്ര വലിയ തുക മഹ്‌റായി നല്‍കിയിട്ടുണ്ടെങ്കിലും അ തില്‍നിന്നും യാതൊന്നും തിരിച്ചുവാങ്ങാതെയാകണം പുരുഷന്‍ സ്ത്രീയെ വിവാഹ മോചനം ചെയ്യേണ്ടതും അങ്ങനെ വിവാഹ മോചനം ചെയ്യുമ്പോള്‍ മഹ്‌റ് കൂടാതെ അവള്‍ക്ക് ആവശ്യമായ പാരിതോഷികങ്ങളും (മതാഅ്) നല്‍കണമെന്നും പഠിപ്പിക്കുന്ന ഇസ്ലാം പെണ്ണവകാശങ്ങളെയെല്ലാം ന്യായമായി പരിഗണിക്കുന്നുണ്ട്. പാരിതോഷിക ങ്ങള്‍ നല്‍കി പറഞ്ഞയക്കപ്പെടേണ്ടവളാണ് വിവാഹമോചിതയെന്ന ഇസ്ലാമിക നിര്‍ദ്ദേശം എത്രത്തോളം മാന്യവും പെണ്ണിന്റെ മനസ്സിനെപോലും പരിഗണിക്കുന്നതുമാണ്.

വിവാഹമോചനത്തിനുശേഷവും മൂന്നു ശുദ്ധികാലം എല്ലാവിധ പരിഗണനകളും ചെലവും നല്‍കി ഇണയെ പുരുഷന്റെ വി ട്ടില്‍ തന്നെ താമസിപ്പിക്കണമെന്നും ഈ കാലയളവിലെങ്ങാനും അവരുടെ മനസ്സിലെ സ്‌നേഹം നിര്‍ഗളിച്ച് അവര്‍ ഒരുമിച്ചാല്‍ നിരു പാധികം അവര്‍ക്ക് ഇണകളായി ജീവിതം തു ടരാമെന്നും നിഷ്‌കര്‍ഷിക്കുന്ന ഇസ്ലാം ഈ രംഗത്തെ ഏറ്റവും മനഃശാസ്ത്രപരമായ നിര്‍ദ്ദേശങ്ങളാണ് നല്‍കുന്നത്.

ഒരു തവണ വിവാഹമോചനം ചെയ്തുപിരിഞ്ഞുപോയ ഇണകള്‍ക്ക്, അവര്‍ രണ്ടു പേരും ആഗ്രഹിക്കുന്നുവെങ്കില്‍ വീണ്ടും ഒരുമിക്കാന്‍ ഇസ്ലാം അനുവാദം നല്‍കുന്നു. അങ്ങനെ ഒരുമിച്ച് ഇണകള്‍ വീണ്ടും പിരിയുകയാണെങ്കില്‍ ഒരിക്കല്‍കൂടി മാത്രമേ അവര്‍ക്ക്പിന്നെ ഒരുമിക്കാന്‍ അവസരമുള്ളൂ. മൂന്നാമതായി വിവാഹം ചെയ്യപ്പെട്ട ഇണകള്‍ വീണ്ടും പിരിയുകയാണെങ്കില്‍ പിന്നീട് മറ്റൊരാള്‍ അവളെ വിവാഹം ചെയ്യുകയും അവള്‍ അയാളില്‍നിന്ന് വിവാഹമോചനം ചെയ്യപ്പെടുകയുമാണെങ്കിലല്ലാതെ പിന്നെ ആദ്യഭര്‍ത്താവിന് അവളെ വിവാഹം ചെയ്യാന്‍ പാടില്ല. ഇങ്ങനെ മൂന്നു വിവാഹമോചനങ്ങള്‍ക്ക് അനുവാദം നല്‍കിയത് ഒന്നിക്കാനുള്ള പരമാവധി അവസരങ്ങളുണ്ടാക്കുന്നതിനു വേണ്ടിയാണ്. ഈ അവസരങ്ങള്‍ മൂന്നും മൂ ായിത്തന്നെയാണ് ഉപയോഗിക്കേണ്ടതെന്നാണ് ഖുര്‍ആനും നബിവചനങ്ങളും പഠിപ്പിക്കുന്നത്. മൂന്ന് ത്വലാഖുകള്‍ ഒരുമിച്ച് ചൊല്ലിയ ആളെ രണ്ടാം ഖലീഫ ഉമര്‍ (റ) ശിക്ഷിച്ച ചരിത്രം വ്യക്തമാക്കുന്നത് മൂന്ന് ത്വലാഖുകള്‍ ഒന്നിച്ച് ചൊല്ലുന്നതിന് ഇസ്ലാം എതിരാണെന്ന് തന്നെയാണ്.

 

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending