Connect with us

News

യു.എസില്‍ ഹിപ്ഹോപ് സംഗീതം തരംഗമാക്കിയ ലില്‍ ജോണ്‍ ഇസ്ലാം സ്വീകരിച്ചു

ഇത്തവണ റമസാന്‍ ആദ്യത്തില്‍ യു.എസ് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ജെഫ്രി ഷോണ്‍ കിങ്ങും ഇസ്‌ലാം സ്വീകരിച്ചിരുന്നു.

Published

on

അമേരിക്കന്‍ റാപ്പറും സംഗീതജ്ഞനുമായ ജൊനാഥന്‍ എച്ച് സ്മിത്ത് എന്ന ലില്‍ ജോണ്‍ ഇസ്ലാം സ്വീകരിച്ചു. കാലിഫോര്‍ണിയയിലെ ലോസാഞ്ചലസിലുള്ള കിങ് ഫഹദ് മസ്ജിദില്‍ കഴിഞ്ഞ ദിവസം ജുമുഅ നമസ്‌കാരത്തിനുശേഷമായിരുന്നു മതംമാറ്റം.

പള്ളിയിലെ ഇമാമാണ് അദ്ദേഹത്തിന് സത്യസാക്ഷ്യ വാചകം(ശഹാദത്ത് കലിമ) ചൊല്ലിക്കൊടുത്തത്. മികച്ച മെലഡി റാപ് സംഗീതത്തിന് ഗ്രാമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ സംഗീതജ്ഞനാണ് ലില്‍.

1972ല്‍ ജോര്‍ജിയയിലെ അറ്റ്ലാന്റയില്‍ ജനിച്ച ലില്‍ ജോണ്‍ 2000ത്തിന്റെ തുടക്കത്തില്‍ അമേരിക്കയില്‍ തരംഗം സൃഷ്ടിച്ച ഹിപ്ഹോപ് സംഗീതത്തിലൂടെയാണു ശ്രദ്ധ നേടുന്നത്. ഹിപ്ഹോപ് സംഗീതത്തിന്റെ തുടക്കക്കാരില്‍ ഒരാള്‍ കൂടിയായാണ് അദ്ദേഹം ഗണിക്കപ്പെടുന്നത്.

ലില്‍ ജോണ്‍-ഈസ്റ്റ് സൈഡ് ബോയ്സിനൊപ്പം അഞ്ച് ആല്‍ബങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. യു.എസ് റാപ്പര്‍മാരായ പിറ്റ്ബുള്‍, ടൂ ഷോര്‍ട്ട് എന്ന ടോഡ് ആന്തണി ഷോ, ഇ-40 എന്ന ഏള്‍ ടൈവോന്‍ സ്റ്റീവന്‍സ് ജൂനിയര്‍ എന്നിവരുടെ റെക്കോര്‍ഡ് പ്രഡ്യൂസറായും പ്രവര്‍ത്തിച്ചു.

ബില്‍ബോര്‍ഡ് മാഗസിന്റെ ‘ഹോട്ട് 100’ പട്ടികയില്‍ ഉള്‍പ്പെട്ട നിരവധി സിംഗിളുകളുടെ ഭാഗമായിട്ടുണ്ട്. സാള്‍ട്ട് ഷെയ്ക്കര്‍, സിലോണ്‍, ഗെറ്റ് ലോ, സ്നാപ് യോ ഫിംഗേഴ്സ്, ഡാമ്ന്‍, ഫ്രീക്ക് എ ലീക്ക്, ലവേഴ്സ് ആന്‍ഡ് ഫ്രണ്ട്സ്, ഗുഡീസ്, യഹ് ഇവയില്‍ ശ്രദ്ധിക്കപ്പെട്ടവയാണ്. സംഗീതത്തിനു പുറമെ ആന്‍ഡ്രെ 3000 ആനിമേഷന്‍ സീരീസില്‍ വരുന്ന ക്ലാസ് ഓഫ് 3000, ക്രാങ്ക് യാങ്കേഴ്സ്, റോബോടമി, ഹെല്‍സ് കിച്ചണ്‍, ടൈനി ഹൗസ് നേഷന്‍, ഹോളിവുഡ് ഉള്‍പ്പെടെ നിരവധി ടെലിവിഷന്‍ ഷോകളുടെയും വിവിധ വേഷങ്ങളിലെത്തി.

വ്യോമയാന എഞ്ചിനീയറും മുന്‍ സൈനികനുമാണ് ലില്‍ ജോണിന്റെ പിതാവ്. അമ്മ സൈന്യത്തില്‍ ഡോക്ടറുമായിരുന്നു. മൂന്ന് സഹോദരങ്ങളും മാതാപിതാക്കളുടെ വഴിയേ യു.എസ് സൈന്യത്തില്‍ ചേര്‍ന്നപ്പോള്‍ ലില്‍ സംഗീതത്തിന്റെ പിന്നാലെ പോകുകയായിരുന്നു. ഹഫ്‌പോസ്റ്റ് ഡെപ്യൂട്ടി എഡിറ്റര്‍ ഫിലിപ് ലെവിസ് ആണ് ലില്‍ ജോണിന്റെ മതംമാറ്റ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

ഇത്തവണ റമസാന്‍ ആദ്യത്തില്‍ യു.എസ് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ജെഫ്രി ഷോണ്‍ കിങ്ങും ഇസ്‌ലാം സ്വീകരിച്ചിരുന്നു. ഭാര്യ റായ് കിങ്ങിനൊപ്പം യു.എസിലെ പ്രമുഖ മുസ്‌ലിം പണ്ഡിതനും പ്രഭാഷകനുമായ ഒമര്‍ സുലൈമാന്റെ കാര്‍മികത്വത്തിലായിരുന്നു മതംമാറ്റം.

india

എസ്ഐആര്‍; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗത്തിനും ആശങ്ക

കമ്മീഷന്‍ അംഗം സുഖ്ബീര്‍ സിങ് സിന്ധു ആശങ്ക ഫയലില്‍ രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

Published

on

ന്യൂഡല്‍ഹി: എസ്ഐആറുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗത്തിനും ആശങ്കയെന്ന് റിപ്പോര്‍ട്ട്. കമ്മീഷന്‍ അംഗം സുഖ്ബീര്‍ സിങ് സിന്ധു ആശങ്ക ഫയലില്‍ രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. എസ്ഐആര്‍ നടപടികള്‍ പൗരന്മാരെ ഉപദ്രവിക്കുന്നതാകരുതെന്നും വൃദ്ധര്‍, രോഗികള്‍, വികലാംഗര്‍, ദരിദ്രര്‍ എന്നിവര്‍ക്ക് സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷന്‍ അംഗം ആശങ്ക രേഖപ്പെടുത്തി. സുഖ്ബീര്‍ സിങിന്റെ കുറിപ്പിന് ശേഷം അന്തിമ ഉത്തരവില്‍ പൗരത്വ പരാമര്‍ശം ഒഴിവാക്കിയതായാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിഹാര്‍ എസ്ഐആര്‍ രേഖയുടെ കരട് റിപ്പോര്‍ട്ടിലാണ് കമ്മീഷന്‍ അംഗം ആശങ്ക രേഖപ്പെടുത്തിയത്. എസ്ഐആര്‍ കരട് പട്ടികയില്‍ പൗരത്വ പരാമര്‍ശം ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതാണ് ആശങ്കക്ക് വഴിവെച്ചത്.

എസ്ഐആര്‍ നടപടി പൂര്‍ത്തീകരിക്കുന്നതിന് ഭാഗമായി സാധാരണക്കാരായ ആര്‍ക്കും ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാവരുതെന്നും സുഖ്ബീര്‍ രേഖപ്പെടുത്തിയതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

india

പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ നീക്കം ശക്തം; 72 ലോഞ്ച് പാഡുകള്‍ സജീവമാക്കി: ബിഎസ്എഫ്

അതിര്‍ത്തി പ്രദേശങ്ങളില്‍ 72 ഭീകര ലോഞ്ച് പാഡുകള്‍ സജീവമായിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിലയിരുത്തല്‍.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ക്ക് പാക് ഭീകരര്‍ ശക്തമായി ഒരുങ്ങുന്നതായി ബിഎസ്എഫ് മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തി പ്രദേശങ്ങളില്‍ 72 ഭീകര ലോഞ്ച് പാഡുകള്‍ സജീവമായിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിലയിരുത്തല്‍. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വഴി ഇന്ത്യ തകര്‍ത്ത ലോഞ്ച് പാഡുകള്‍ പാകിസ്താന്‍ വീണ്ടും പുനര്‍നിര്‍മിച്ചുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

സിയാല്‍ക്കോട്ട്, സഫര്‍വാല്‍ മേഖലയില്‍ 12 ലോഞ്ച് പാഡുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായി കണ്ടെത്തിയിട്ടുണ്ട്. നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഏത് നേരവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തടയാന്‍ ബിഎസ്എഫ് മുഴുവന്‍ സജ്ജമാണെന്ന് അധികൃതര്‍ പറഞ്ഞു.

ഭീകരരുടെ നീക്കങ്ങള്‍ തടയാന്‍ ഗ്രൗണ്ട് സര്‍വൈലന്‍സ് റഡാര്‍, ഇലക്ട്രോ-ഒപ്റ്റിക്കല്‍ തെര്‍മല്‍ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, സൈന്യത്തെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന്‍ ഹാന്‍ഡ്ലറെ കൈമാറിയതിനായി പഞ്ചാബിലെ ഫിറോസ്പൂര്‍ സ്വദേശിയായ പ്രകാശ് സിങ്‌നെ രാജസ്ഥാന്‍ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു.

സോഷ്യല്‍ മീഡിയ വഴിയാണ് പ്രകാശ് സിങ് ഭീകര സംഘടനകളുമായി ബന്ധപ്പെടുകയും രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള സൈനിക വിവരങ്ങള്‍ കൈമാറുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.

സംഭവങ്ങള്‍ അതിര്‍ത്തി സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ശക്തിപ്പെടുത്തുന്നുവെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു.

 

 

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

വിഷയം സംബന്ധിച്ചുള്ള മൊഴികളില്‍ മറ്റ് ബോര്‍ഡ് അംഗങ്ങള്‍ പത്മകുമാറിനെ തള്ളി പറഞ്ഞ സാഹചര്യത്തില്‍, എല്ലാ തീരുമാനങ്ങളും വ്യക്തിപരമായതല്ല, ബോര്‍ഡ് കൂട്ടായമായാണ് എടുത്തതെന്ന് തന്റെ ഹരജിയില്‍ പത്മകുമാര്‍ വ്യക്തമാക്കുന്നു.

Published

on

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും. വിഷയം സംബന്ധിച്ചുള്ള മൊഴികളില്‍ മറ്റ് ബോര്‍ഡ് അംഗങ്ങള്‍ പത്മകുമാറിനെ തള്ളി പറഞ്ഞ സാഹചര്യത്തില്‍, എല്ലാ തീരുമാനങ്ങളും വ്യക്തിപരമായതല്ല, ബോര്‍ഡ് കൂട്ടായമായാണ് എടുത്തതെന്ന് തന്റെ ഹരജിയില്‍ പത്മകുമാര്‍ വ്യക്തമാക്കുന്നു.

കേസില്‍ പ്രത്യേക അന്വേഷണം സംഘം (എസ്‌ഐടി) നാളെ കോടതിയില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. മൊഴിയെടുപ്പ് ഉള്‍പ്പെടെ അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയായതായി എസ്ഐടി അറിയിച്ചു. നിലവിലെ അറസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളുന്നത്.

കേസില്‍ തന്ത്രി കണ്ഠരര്‍ മഹേഷ് മോഹനറുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 2025ല്‍ ദ്വാരപാലക പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ നല്‍കിയ അനുമതിയെക്കുറിച്ചും മറ്റ് തീരുമാനങ്ങളിലെ വ്യക്തത തേടിയും മൊഴിയെടുക്കുകയുണ്ടായി. ദേവസ്വം ബോര്‍ഡ് നല്‍കിയ അനുമതിയോടെയാണ് പാളികള്‍ കൈമാറിയതെന്ന് തന്ത്രി മൊഴിയില്‍ വ്യക്തമാക്കി.

കൂടാതെ, വാതിലും കട്ടിലപ്പാളികളും കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവയുടെ അറ്റകുറ്റപ്പണി സന്നിധാനം വിട്ട് പുറത്തുപോയി നടത്തരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായും മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. ഗോവര്‍ധന്റെ ബെല്ലാരിയിലെ ജ്വല്ലറിയില്‍ നടന്ന പൂജയെക്കുറിച്ചും, പൂജക്ക് ക്ഷണിച്ചപ്പോള്‍ പോകാറുണ്ടെന്ന പൊതുവായ വിശദീകരണമാണ് നല്‍കിയിരിക്കുന്നത്.

 

Continue Reading

Trending