Click to comment

Leave a Reply

Your email address will not be published. Required fields are marked *

world

‘പോപ്പ്‌മൊബൈല്‍’ ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കായി: ഫ്രാന്‍സിസ് മാര്‍പാപ്പ സഞ്ചരിച്ച വാഹനം മൊബൈല്‍ ആശുപത്രിയായി

മിറ്റ്സുബിഷി പിക്കപ്പ് മോഡലിലുള്ള ഈ വാഹനം ഗസ്സയിലെ കുട്ടികള്‍ക്കായി മൊബൈല്‍ പീഡിയാട്രിക് ക്ലിനിക്കായി മാറ്റിയൊരുക്കിയാണ് കൈമാറുന്നത്.

Published

on

ബെത്ലഹേം: 2014-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബെത്ലഹേം സന്ദര്‍ശിക്കുമ്പോള്‍ ഉപയോഗിച്ച ‘പോപ്പ്‌മൊബൈല്‍’ ഇനി ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കുള്ള ചികിത്സയ്ക്കായി ഓടിയെത്തുന്നു. മിറ്റ്സുബിഷി പിക്കപ്പ് മോഡലിലുള്ള ഈ വാഹനം ഗസ്സയിലെ കുട്ടികള്‍ക്കായി മൊബൈല്‍ പീഡിയാട്രിക് ക്ലിനിക്കായി മാറ്റിയൊരുക്കിയാണ് കൈമാറുന്നത്.

ദിവസം 200 കുട്ടികള്‍ വരെ ചികിത്സിക്കാനാകുന്ന വിധത്തില്‍ വാഹനം പൂര്‍ണ്ണമായി ആശുപത്രി സൗകര്യങ്ങളോടെ സജ്ജമാക്കിയിട്ടുണ്ട്. കത്തോലിക്ക സംഘടനയായ കാരിത്താസ് ആണ് ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

ഗസ്സയ്ക്ക് നല്‍കുന്നതൊരു വാഹനം മാത്രമല്ലെന്നും, ”മുറിവേറ്റ കുഞ്ഞുങ്ങളെ ലോകം മറന്നിട്ടില്ല” എന്ന സന്ദേശവുമാണിതെന്നും കാരിത്താസ് സ്വീഡന്‍ സെക്രട്ടറി ജനറല്‍ പീറ്റര്‍ ബ്രൂണെ വ്യക്തമാക്കി.

ഏപ്രില്‍ 21ന് അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ, ഗസ്സയിലെ ഇസ്രാഈല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ഈ വാഹനം അന്നത്തെ ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് മാര്‍പാപ്പയ്ക്ക് സമ്മാനിച്ചതാണ്.

അതേസമയം, ഇസ്രാഈല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഈ മൊബൈല്‍ ക്ലിനിക്ക് ഗസ്സയില്‍ എപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നത് ഇതുവരെ വ്യക്തമല്ല.

Continue Reading

News

ടൂറിസ്റ്റ് ടാക്‌സ് ഏര്‍പ്പെടുത്താന്‍ ലണ്ടനില്‍ നീക്കം;വര്‍ഷം നൂറുകോടികളുടെ അധിക വരുമാനം ലക്ഷ്യം

നികുതി നടപ്പിലാക്കിയാല്‍ ലണ്ടന്‍ കൗണ്‍സിലിന് പ്രതിവര്‍ഷം കുറഞ്ഞത് 240 മില്യന്‍ പൗണ്ട് അധിക വരുമാനം ലഭിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.

Published

on

ലണ്ടനില്‍ താമസിക്കുന്ന സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് ടാക്‌സ് ചുമത്താനുള്ള നീക്കങ്ങള്‍ ശക്തമാകുകയാണ്. ഇംഗ്ലിഷ് ഡെവല്യൂഷന്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ബില്‍ പാര്‍ലമെന്റില്‍ പാസാകുന്നതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഈ നികുതി നടപ്പാക്കാനാണ് മേയര്‍ സാദിഖ് ഖാന്റെ ശ്രമം. നികുതി നടപ്പിലാക്കിയാല്‍ ലണ്ടന്‍ കൗണ്‍സിലിന് പ്രതിവര്‍ഷം കുറഞ്ഞത് 240 മില്യന്‍ പൗണ്ട് അധിക വരുമാനം ലഭിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. 2024ല്‍ മാത്രം 89 ദശലക്ഷം സഞ്ചാരികള്‍ ലണ്ടനില്‍ താമസിച്ച് മടങ്ങിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം ഒരു ചെറിയ താമസ ചെലവ് ചുമത്തിയാല്‍ വന്‍തുക സമാഹരിക്കാനാകുമെന്നതാണ് നഗരസഭയുടെ നിലപാട്. ലോകത്തെ സമ്പന്ന രാജ്യങ്ങളടങ്ങുന്ന പട്ടികയില്‍ ടൂറിസ്റ്റ് ടാക്‌സ് ഏര്‍പ്പെടുത്താത്ത ഏക രാജ്യം ഇപ്പോള്‍ ബ്രിട്ടനാണ്. എന്നാല്‍ പാരിസ്, മ്യൂണിക്, മിലാന്‍, ടൊറന്‌റോ, ന്യൂയോര്‍ക്ക്, ടോക്കിയോ തുടങ്ങിയ പ്രധാന സിറ്റി കേന്ദ്രങ്ങളില്‍ രാത്രി താമസിക്കുന്ന സഞ്ചാരികള്‍ക്ക് വര്‍ഷങ്ങളായി പ്രത്യേക ലെവി ചുമത്തുന്നു. ന്യൂയോര്‍ക്കില്‍ ഒരു സന്ദര്‍ശകന്‍ ഒരു ദിവസം താമസിക്കുമ്പോള്‍ നല്‍കേണ്ട ലെവി 14.86 പൗണ്ട് ആണ്. ഇതിലൂടെ നഗരത്തിന് 493 മില്യന്‍ പൗണ്ട് വരെ വരുമാനം ലഭിക്കുന്നു. ടോക്കിയോയിലും എല്ലാ ബുക്കിംഗുകള്‍ക്കും ഫ്‌ളാറ്റ്‌റെറ്റ് നികുതി നിലവിലുണ്ട്.
അതേസമയം ഫ്രാന്‍സിലും ഇറ്റലിയിലും ലൊക്കേഷന്‍, താമസസ്ഥലത്തിന്റെ ഗ്രേഡിംഗ് എന്നിവയെ ആശ്രയിച്ച് നികുതി നിരക്കുകള്‍ വ്യത്യാസപ്പെടുന്നു. ലണ്ടനില്‍ ഏത് മാതൃകയില്‍ ടാക്‌സ് രൂപപ്പെടുത്തണമെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ അനുമതി ലഭിച്ച ശേഷമേ നികുതി ഘടന നിശ്ചയിക്കുകയുള്ളു. ദേശീയതലത്തില്‍ സ്റ്റാര്‍റേറ്റിംഗ് സിസ്റ്റം ഇല്ലാത്തത് ലണ്ടന്‍ നികുതി നിര്‍ണ്ണയത്തില്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. 2017 ഗ്രേറ്റര്‍ ലണ്ടന്‍ അതോറിറ്റി നടത്തിയ പഠനത്തില്‍, ഒരു പൗണ്ട് ലെവി ഏര്‍പ്പെടുത്തുകയാണെങ്കില്‍ വര്‍ഷം 91 മില്യന്‍ പൗണ്ട്, 5%ലെവി ഏര്‍പ്പെടുത്തിയാല്‍ 240 മില്യന്‍ പൗണ്ട് വരുമാനം സമാഹരിക്കാനാകുമെന്ന് കണ്ടെത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തില്‍ സഞ്ചാരികളുടെ എണ്ണം വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തില്‍ വരുമാനം ഇതിലേറെയാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വെയില്‍സും സ്‌കോട്ട്‌ലന്‍ഡും അടുത്തിടെ ടൂറിസ്റ്റുകള്‍ക്ക് രാത്രി താമസത്തിനുള്ള പ്രത്യേക ലെവി നടപ്പാക്കിയതും ലണ്ടനിലെ നടപടികള്‍ക്ക് കൂടുതല്‍ വേഗം നല്‍കുന്നുണ്ട്. നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും കൗണ്‍സില്‍ ധനസുരക്ഷ ഉറപ്പാക്കുന്നതിനും ടൂറിസ്റ്റ് ടാക്‌സ് വലിയ സഹായമാകുമെന്നാണ് നഗരാഭിപ്രായം.

Continue Reading

india

ശുചിത്വമില്ലാത്ത വെള്ളം ബ്രാന്‍ഡഡ് കുപ്പികളില്‍ നിറച്ച് വില്‍പ്പന; ഞെട്ടിക്കുന്ന വീഡിയോ വൈറല്‍

ഉത്തര്‍പ്രദേശിലെ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ രാജ്യത്ത് വലിയ ആശങ്ക ഉയര്‍ത്തുന്നു.

Published

on

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ രാജ്യത്ത് വലിയ ആശങ്ക ഉയര്‍ത്തുന്നു. ട്രെയിനുകളില്‍ ബ്രാന്‍ഡഡ് മിനറല്‍ വാട്ടര്‍ എന്ന പേരില്‍ വില്‍ക്കുന്ന കുപ്പികള്‍ എത്രത്തോളം സുരക്ഷിതമാണെന്ന് ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോയില്‍ ചുവന്ന ഷര്‍ട്ട് ധരിച്ച ഒരു യുവാവ് പ്ലാറ്റ്‌ഫോമിലെ അത്യന്തം വൃത്തിഹീനമായ ഒരു ടാങ്കില്‍ നിന്നും വെള്ളം കോരി കുപ്പികളില്‍ നിറയ്ക്കുന്നതാണ് കാണുന്നത്. ശുചിത്വമില്ലാത്ത ടാപ്പ്, ചുറ്റുമുള്ള മാലിന്യങ്ങള്‍, സമീപത്തെ മാലിന്യത്തൊട്ടി ഇതൊന്നും നോക്കാതെയാണ് ഇയാള്‍ കുപ്പികള്‍ നിറയ്ക്കുന്നത്. വെള്ളം നിറച്ച ശേഷം കുപ്പികള്‍ ഒരു വലിയ പ്ലാസ്റ്റിക് പായ്ക്കറ്റില്‍ വച്ച് ട്രെയിനിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്ന യുവാവ് ചിത്രീകരണം നടക്കുന്ന കാര്യം മനസ്സിലായപ്പോള്‍ തിടുക്കത്തില്‍ മുഴുവന്‍ കെട്ടും എടുത്ത് ട്രെയിനിലേക്ക് ഓടുന്നതും ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഈ സംഭവം റെയില്‍വേ യാത്രകളിലെ യാത്രക്കാരുടെ ആരോഗ്യവും സുരക്ഷയും വലിയ ചോദ്യംചിഹ്നത്തില്‍ ആക്കിയിരിക്കുകയാണ്. വ്യാജമോ പുനരുപയോഗിച്ച കുപ്പികളോ ഉപയോഗിച്ച് വെള്ളം വില്‍ക്കുന്ന വില്‍പനക്കാര്‍ക്കെതിരെ റെയില്‍വേ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നു. ദീര്‍ഘദൂര യാത്രകളില്‍ പോലും ഇനി എങ്ങനെ വിശ്വാസത്തോടെ വെള്ളം കുടിക്കും എന്ന ആശങ്കയും ഉപയോക്താക്കള്‍ പ്രകടിപ്പിച്ചു. വില്‍പ്പനക്കാരെ നിയന്ത്രിക്കാനും സ്‌റ്റേഷന്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഇന്ത്യന്‍ റെയില്‍വേ പല നടപടികളും എടുത്തിട്ടുണ്ടെങ്കിലും, ഇത്തരം സംഭവങ്ങള്‍ വര്‍ഷങ്ങളായി തുടരുന്നു. ഏറ്റവും പുതിയ ഈ വീഡിയോയെക്കുറിച്ച് റെയില്‍വേ അധികാരികള്‍ ഇനിയും പ്രതികരിച്ചിട്ടില്ല. അതേസമയം, സ്‌റ്റേഷനുകളിലെ ജലവിതരണം ഉടന്‍ തന്നെ പരിശോധിക്കണമെന്ന്, കര്‍ശന നിരീക്ഷണം വേണമെന്നും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ആവശ്യം ഉയരുന്നു.

Continue Reading

Trending