Connect with us

kerala

ബന്ധുനിയമനം, കോവിഡ് കിറ്റ് അഴിമതി, ധൂര്‍ത്ത്… ഇതാ ദുരിതാശ്വാസനിധി വെട്ടിപ്പും..ഉറപ്പാണ് വെട്ടിപ്പ്…. !

യഥാര്‍ത്ഥ മുതലാളിത്തപാര്‍ട്ടിയാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്ന് ഉത്തരോത്തരം തെളിയിക്കുകയാണിപ്പോള്‍ കേരളത്തിലെ പിണറായികമ്യൂണിസം.

Published

on

കെ.പി ജലീല്‍

പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണത്തില്‍ സര്‍വത്ര അഴിമതിയും ധൂര്‍ത്തും ഇപ്പോഴിതാ സര്‍ക്കാര്‍ ഖജനാവിലെ പണം പാര്‍ട്ടിക്കാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും വേണ്ടി വെട്ടിപ്പും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പാവപ്പെട്ടവരുടെ ഹുണ്ടിക പൊട്ടിച്ചതടക്കം എത്തിയ കോടികളാണ് പാര്‍ട്ടിയുടെയും അനുഭാവികളുടെയും പേരില്‍ സമ്പന്നര്‍ കവര്‍ന്നെടുത്തതായി വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. പ്രളയകാലത്ത് ജനങ്ങള്‍ കൈമെയ് മറന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് എത്തിച്ച പണമുള്‍പ്പെടെയാണ് ആരോരുമറിയാതെ വ്യാജ ബില്ലുകള്‍ ചേര്‍ത്തുകെട്ടി തട്ടിച്ചെടുത്തിരിക്കുന്നത്. സുമാര്‍ 10 കോടിയോളം രൂപയുടെ വെട്ടിപ്പാണ് ഇതിലൂടെ കൈമേല്‍ മറിഞ്ഞിരിക്കുന്നതെന്നാണ ്‌വിവരം. വിജിലന്‍സിന് ലഭിച്ച രഹസ്യസന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇതുവരെ കിട്ടിയ വിവരങ്ങളും രേഖകളും വെച്ച് നോക്കിയാല്‍ മഞ്ഞുമലയുടെ അരികില്‍ മാത്രമേ പൊലീസിന് തൊടാനായിട്ടുള്ളൂ. വിവരങ്ങള്‍ പുറത്തുവന്നതോടെ മുഖ്യമന്ത്രിതന്നെയാണ ്‌വെട്ടിലായിരിക്കുന്നത്. അദ്ദേഹമറിയാതെ എങ്ങനെയാണ് ഇത്രയും തുക അദ്ദേഹത്തിന്റെ പേരിലുള്ള പ്രത്യേക അക്കൗണ്ടില്‍നിന്ന് മറിഞ്ഞതെന്നാണ് ചോദ്യം.

ഒറ്റദിവസം മാത്രം ഒരു ഡോക്ടര്‍ പത്തോളം സര്ട്ടിഫിക്കറ്റുകളാണ് ഇല്ലാത്ത രോഗം കാട്ടി ഫണ്ട് വെട്ടിക്കാനായി കുറിച്ചുകൊടുത്തിരിക്കുന്നത്. വന്‍ റാക്കറ്റ് തന്നെ ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അനുമാനം. അതിനിടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത് തടയാനും ശ്രമം അണിയറയില്‍ നടക്കുന്നതായാണ ്‌വിവരം. ഇത് പാര്‍ട്ടിയെയും സര്‍ക്കാരിനെയും കൂടുതല്‍ പ്രതിക്കൂട്ടിലാക്കുമെന്ന ഭയമാണ ്‌സി.പി.എം നേതാക്കള്‍ പങ്കുവെക്കുന്നത്. മാരകരോഗങ്ങള്‍ക്കായാണ് പ്രധാനമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് പണം അനുവദിക്കുന്നതെങ്കിലും വീട് പുതുക്കിപ്പണിയാന്‍ പോലും പണം അനുവദിച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തയിരിക്കയാണ്. യാതൊരു കേടും വരാത്ത വീടിനാണ് ഒരേ നമ്പറില്‍ കാശ് തട്ടിയെടുത്തിരിക്കുന്നത്. പ്രളയഫണ്ടില്‍നിന്നും സമാനമായി ജില്ലാ ഭരണകൂടങ്ങളില്‍നിന്ന് സി.പി.എം നേതാക്കള്‍ പണം തട്ടിയതായി മുമ്പ് കണ്ടെത്തിയിരുന്നതാണ്. ഇതിലും വലുതാണ് പാര്‍ട്ടിക്കാരിടപെട്ട് ഇതിലൂടെ കവര്‍ന്നിരിക്കുന്നത്.

രണ്ടാംതുടര്‍ഭരണം വരുത്തിവെച്ച കെടുതികള്‍ മറയ്ക്കാന്‍ സി.പി.എം കിണഞ്ഞ് പരിശ്രമിക്കുമ്പോഴാണ് വീണ്ടും വീണ്ടും മലവെള്ളം കണക്കെ ആരോപണങ്ങള്‍ സര്‍ക്കാരിനെ തിരിഞ്ഞുകുത്തുന്നത്. പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കാര്‍ക്കും വേണ്ടി പി.എസ്.സി നിയമനം പോലും അട്ടിമറിച്ചവര്‍ പാര്‍ട്ടിയുടെ പട്ടികയനുസരിച്ച് നടത്തിയ സര്ക്കാര്‍-അര്‍ധസര്‍ക്കാര്‍ നിയമനങ്ങള്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കോവിഡ് കിറ്റ് വാങ്ങിയ വകയില്‍ മുന്‍മന്ത്രിയും മുഖ്യമന്ത്രിയും പ്രതിക്കൂട്ടിലായി നില്‍ക്കുന്ന അഴിമതിക്കു പുറമെയാണ് ദുരിതാശ്വാസനിധിയിലെ കോടികളുടെ വെട്ടിപ്പ്. രണ്ടുദിവസം മുമ്പ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യാനായി വിതരണം ചെയ്ത സര്‍ക്കുലറില്‍ രണ്ടാം പിണറായി ഭരണം സി.പി.എമ്മിലെ ജീര്‍ണത വര്‍ധിപ്പിച്ചതായി പറയുന്നുണ്ട്. ഇന്നലെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇക്കാര്യം സമ്മതിക്കുകയുണ്ടായി. ഇതിനിടെയാണ് 3000 കോടിരൂപയുടെ അധികനികുതിയും വെള്ളം, വൈദ്യുതി ബില്ലുകളിലെ വര്‍ധനയും വരാന്‍പോകുന്നത്. ശമ്പളം പോലും കൊടുത്തുതീര്‍ക്കാന്‍ കഴിയാതെ രണ്ടുലക്ഷം കോടിയുടെ കെ.റെയില്‍ പദ്ധതിക്കുവേണ്ടി വാശിപിടിച്ച സി.പി.എം ഇപ്പോള്‍ കാള്‍മാര്‍ക്‌സിനെ പോലും തള്ളിപ്പറയുന്നതാണ് കാണുന്നത്. വിജിലന്‍സ് ഡയറക്ടറായി ഒന്നാം പിണറായികാലത്ത് കൊണ്ടുവന്ന ഉദ്യോഗസ്ഥന്‍ പിണറായിക്കെതിരെ തിരിഞ്ഞതും അദ്ദേഹത്തെ പീഡിപ്പിച്ചതും നോക്കുമ്പോള്‍ ആരുടെ കൂടെയാണ് സി.പി.എം എന്ന് സുതാര്യമാം വ്യക്തം. യഥാര്‍ത്ഥ മുതലാളിത്തപാര്‍ട്ടിയാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്ന് ഉത്തരോത്തരം തെളിയിക്കുകയാണിപ്പോള്‍ കേരളത്തിലെ പിണറായികമ്യൂണിസം. മാധ്യമങ്ങളുടെ വായമൂടി അവരെ പൊലീസ് സ്റ്റേഷനില്‍ കയറ്റുന്നതും പ്രതിപക്ഷനേതാക്കളെയും യുവജന നേതാക്കളെയും അടിച്ചൊതുക്കി ജയിലിലിടുന്നതും എന്തിനെന്ന് ഇനിയും വ്യക്തമാക്കേണ്ടതില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവരുടെ മൂന്നാം ഗഡു അടക്കേണ്ട സമയപരിധി മേയ് നാല് വരെ നീട്ടി. അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

തീർഥാടകർ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

Continue Reading

kerala

മുഖ്യമന്ത്രിയും സിപിഎമ്മും ഇപ്പോൾ നിൽക്കുന്നത് തലയിൽ മുണ്ടിട്ട്: ഷാഫി പറമ്പിൽ

ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍-മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ചയുടെ അജണ്ട എന്താണെന്നും ഷാഫി ചോദിച്ചു.

Published

on

തലയില്‍ മുണ്ടിട്ടാണ് മുഖ്യമന്ത്രിയും സിപിഎമ്മും ഇപ്പോള്‍ നില്‍ക്കുന്നതെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വടകര വര്‍ഗീയ ധ്രുവീകരണത്തിന് നിന്നു കൊടുത്തിട്ടില്ലെന്നും അത്തരം ശ്രമങ്ങള്‍ക്കെതിരെ യുഡിഎഫ് ജനകീയ ക്യാമ്പയിന്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍-മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ചയുടെ അജണ്ട എന്താണെന്നും ഷാഫി ചോദിച്ചു.

”ഇതില്‍ ആര്‍ക്കാണ് ഗുണം? എന്തിനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ബിജെപിയും ഈ കൂടിക്കാഴ്ച രഹസ്യമാക്കിയത്? വടകരയിലെ ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. സിപിഎം എന്ത് അധിക്ഷേപം നടത്തിയാലും പൊലീസിന്റെ കാഴ്ച നഷ്ടപ്പെടും. പരസ്പര ധാരണയും ഡീലിങ്‌സിനും അല്ലാതെ എന്തിനാണ് രഹസ്യ കൂടിക്കാഴ്ച നടത്തിയത്?”, ഷാഫി പറമ്പില്‍ ചോദിച്ചു. ജില്ലാ ജയിലില്‍ നടക്കുന്നത് ഗുരുതര അനീതിയാണ്. ഇടിക്കട്ട കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചു. അവര്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കുന്നില്ലെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

ഇതേ വകുപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിപിഎം പ്രവര്‍ത്തകന് കൃത്യമായ ചികിത്സ നല്‍കുന്നുണ്ട്. ഡിസ്ചാര്‍ജ്ജിന് ധൃതി കൂട്ടിയ ഡോക്ടര്‍ ആരെന്ന് ഞങ്ങള്‍ക്ക് അറിയണം. പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി പ്രഭാരിയുമായി നടത്തിയ ചര്‍ച്ച മറച്ചു വെക്കാനാണ് തനിക്കെതിരായ വര്‍ഗീയ ആരോപണമെന്ന് പറഞ്ഞ ഷാഫി എന്തിനാണ് മുഖ്യമന്ത്രി ബിജെപി പ്രഭാരിയുമായി ചര്‍ച്ച നടത്തിയതെന്നും ചോദിച്ചു.

അതൊരു മനുഷ്യക്കുഞ്ഞ് പോലും അറിയാതെ നടത്തിയ രഹസ്യ ചര്‍ച്ചയാണ്, ആസൂത്രിതമാണ്. ഇതിന് കൃത്യമായ ഉത്തരം പറയാതെ തന്റെ മേല്‍ വര്‍ഗീയ ചാപ്പ അടിച്ചത് കൊണ്ട് കാര്യമില്ലെന്നും ആ ചാപ്പയുടെ പരിപ്പ് ഇനി വേവില്ലെന്നും യുഡിഎഫ് നേതാവ് പറഞ്ഞു. മതത്തിന്റെ പ്ലസ് വേണ്ടെന്ന് താന്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പറഞ്ഞതാണെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

crime

കുട്ടികൾക്കെതിരായ അതിക്രമം; നാല് മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 199 കേസുകൾ

പീഡനമാണ് ജില്ലയിൽ കുട്ടികൾ നേരിടുന്ന പ്രധാന കുറ്റകൃത്യം.

Published

on

കഴിഞ്ഞ നാല് മാസത്തിനിടെ കുട്ടികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 192 കേസുകൾ. 2023ൽ കുട്ടികൾക്കെതിരായ 625 കുറ്റകൃത്യങ്ങളാണ് നടന്നതെന്ന് ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 605, 560 എന്നിങ്ങനെയായിരുന്നു.

പീഡനമാണ് ജില്ലയിൽ കുട്ടികൾ നേരിടുന്ന പ്രധാന കുറ്റകൃത്യം. ഈ വർഷം ജനുവരിയിൽ 32 പീഡനക്കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 52, 35, 66 എന്നിങ്ങനെയാണ്. അയൽവാസികളിൽ നിന്നും നേരിട്ട അതിക്രമങ്ങളാണ് നേരത്തെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇന്ന് പ്രണയബന്ധങ്ങളിൽ അകപ്പെട്ട് സംഭവിക്കുന്ന ലൈംഗികാതിക്രമj കേസുകളാണ് കൂടുതലും.

നിരന്തരമായ ചാറ്റിംഗിലൂടെ പ്രണയക്കുരുക്കിൽ അകപ്പെടുകയും ഫോട്ടോയും മറ്റും അയച്ച് കൊടുത്ത് ഒടുവിൽ ലൈംഗികാതിക്രമത്തിന് വിധേയരാവുകയും ചെയ്യുന്ന കേസുകളാണ് നിലവിൽ കൂടുതലും. 12 മുതൽ 17 വയസ്സുള്ള കുട്ടികളാണ് അതിക്രമത്തിന് കൂടുതലും ഇരകളാവുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഏഴ് കേസുകളും റിപ്പോർട്ട് ചെയ്തു. 2023, 2022, 2021 വർഷങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് യഥാക്രമം 33ഉം 41ഉം 37ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു കൊലപാതകവും റിപ്പോർട്ട് ചെയ്തു. ഇതുകൂടാതെ കുട്ടികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ആറ് കേസുകൾ കൂടി ഈ വർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് പൊലീസിന്റെയും ജില്ലാ ശിശുക്ഷേ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൃത്യമായ ബോധവത്കരണം മൂലം കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയെന്ന് അധികൃതർ പറയുന്നു. എന്നിരുന്നാലും, പോക്‌സോ കേസുകളിലെ വിചാരണ നീളുന്നത് കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയാക്കുമെന്നതിനാൽ രക്ഷിതാക്കൾ നേരിട്ടും കേസുകൾ ഒത്തുതീർപ്പാക്കുന്നുണ്ട്. വിചാരണാ നടപടികൾ നീളുന്നതിനാൽ പല കുട്ടികളും വിവാഹം കഴിഞ്ഞ് പോകുന്നുണ്ട്. ഇതോടെ കേസുമായി മുന്നോട്ട് പോകാൻ അധികപേരും താത്പര്യപ്പെടുന്നില്ല.

Continue Reading

Trending