Connect with us

kerala

42 ലക്ഷം തട്ടിയ സംഭവം; ഡി.വൈ.എഫ്.ഐ നേതാവും ഭര്‍ത്താവായ സി.പി.എം നേതാവും ഒളിവില്‍

ഡി.വൈ.എഫ്.ഐ. തലയോലപ്പറമ്പ് മേഖല ജോയിന്റ് സെക്രട്ടറിയും പാര്‍ട്ടി അംഗവുമാണ് കൃഷ്‌ണേന്ദു.

Published

on

തലയോലപ്പറമ്പിലെ സ്വകാര്യപണമിടപാട് സ്ഥാപനത്തില്‍നിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതികള്‍ ഒളിവില്‍. തലയോലപ്പറമ്പ് പുത്തന്‍പുരയ്ക്കല്‍ കൃഷ്‌ണേന്ദു (27), വൈക്കം വൈക്കപ്രയാര്‍ ബ്രിജേഷ് ഭവനില്‍ ദേവിപ്രജിത്ത് (35) എന്നിവരാണ് ഒളിവില്‍ പോയത്. ഡി.വൈ.എഫ്.ഐ. തലയോലപ്പറമ്പ് മേഖല ജോയിന്റ് സെക്രട്ടറിയും പാര്‍ട്ടി അംഗവുമാണ് കൃഷ്‌ണേന്ദു.

കൃഷ്‌ണേന്ദുവിന്റെ ഭര്‍ത്താവും സി.പി.എം. തലയോലപ്പറമ്പ് ലോക്കല്‍ കമ്മിറ്റി അംഗമായ അനന്തു ഉള്‍പ്പെടെ കൂടുതല്‍പേര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് തലയോലപ്പറമ്പ് പൊലീസ് നല്‍കുന്ന സൂചന. നിലവില്‍ അനന്തുവും ഒളിവിലാണ്. കൃഷ്‌ണേന്ദു ഒറ്റയ്ക്കാണ് പണം തട്ടിയതെന്നും ദേവിപ്രജിത്തിന് ഇക്കാര്യങ്ങള്‍ അറിയാമായിരുന്നുവെന്നും പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിപ്പ് നടത്തുന്ന കാലയളവില്‍ കൃഷ്‌ണേന്ദു പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുകയും വിദേശത്തേക്ക് കടക്കാന്‍ ശ്രമം നടത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ഉദയംപേരൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ഗോള്‍ഡ് ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് പുറത്തുവരുന്നത്. സെപ്റ്റംബറില്‍ 4 മുതല്‍ 20 വരെയായിരുന്നു ഓഡിറ്റിങ്. ഓഡിറ്റിങ് പൂര്‍ത്തിയാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ കൃഷ്‌ണേന്ദു സ്ഥാപനത്തിലേക്ക് വരാതായതായി ഉടമ പറഞ്ഞു.

2023 ഏപ്രില്‍ മുതല്‍ ഇടപാടുകാര്‍ പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കുമ്പോള്‍ നല്‍കുന്ന പണം, സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ഇവര്‍ അടച്ചിരുന്നില്ല. ഇങ്ങനെ 19 പേരില്‍നിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്തു.

കൂടാതെ ഇടപാടുകാര്‍ പണം നല്‍കിയത് ഉടമ കണ്ടുപിടിക്കാതിരിക്കാന്‍ സ്ഥാപനത്തിന്റെ സി.സി.ടി.വി. ക്യാമറകള്‍ക്ക് കേടുവരുത്തി, തെളിവുകള്‍ നശിപ്പിച്ചു. ഇരുവരെയും പാര്‍ട്ടി അംഗത്വത്തില്‍നിന്ന് മാസങ്ങള്‍ക്ക് മുമ്പ് പുറത്താക്കിയെന്നാണ് സി.പി.എം ഏരിയാ കമ്മിറ്റി വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍, ഇവരെ പുറത്താക്കണമെന്ന് ലോക്കല്‍ കമ്മിറ്റി മേല്‍ഘടകങ്ങള്‍ക്ക് കത്തുനല്‍കിയിട്ടേയുള്ളൂ. കത്ത് ജില്ലാ കമ്മിറ്റിയുടെ പരിഗണനയിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്ത് വള്ളം മറിഞ്ഞു; ഒഴുക്കില്‍പെട്ട മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

കാണാതായ റിസ്വാനായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

Published

on

മലപ്പുറം : മലപ്പുറം താനൂര്‍ ഒട്ടും പുറത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ഒട്ടുംപുറം സ്വദേശി റിസ്വാൻ (20) ആണ് മരിച്ചത്. കാണാതായ റിസ്വാനായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തൂവൽ തീരം അഴിമുഖത്തിന് സമീപമാണ് സംഭവം.

അപകടമുണ്ടായ ഉടനെ തന്നെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് തെരച്ചിൽ തുടങ്ങിയിരുന്നു. രാവിലെയാണ് വള്ളം മറിഞ്ഞത്. വള്ളം മറിഞ്ഞ ഭാഗത്താണ് തെരച്ചില്‍ നടത്തിയിരുന്നത്. ശക്തമായി തിരയടിക്കുന്നതിനും പ്രതികൂല കാലാവസ്ഥയും തെരച്ചലിനെ ബാധിച്ചിരുന്നു.

മീന്‍ പിടിക്കാനായി പോയതിനിടെയാണ് വള്ളം മറിഞ്ഞത്. മൂന്നുപേരടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. ഇതില്‍ രണ്ടുപേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.നേരത്തെ തൂവല്‍തീരത്ത് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടമുണ്ടായ സ്ഥലത്തിന് സമീപമാണിപ്പോള്‍ മത്സ്യബന്ധന വള്ളം മറിഞ്ഞത്. ഏറെ നേരം നടത്തിയ തിരച്ചിലില്‍ റിസ്വാനെ കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

kerala

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇന്ന് കൂടി അവസരം

അന്തിമ വോട്ടർ പട്ടിക ജനുവരി 5ന് പ്രസിദ്ധീകരിക്കും

Published

on

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടർ പട്ടികയിലേക്ക് അപേക്ഷിക്കാൻ ഇന്ന് കൂടി അവസരം. വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മരണപ്പെട്ടവരെയും സ്ഥിരതാമസമില്ലാത്തവരെയും വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിനും ഇന്നുകൂടി അവസരമുണ്ടായിരിക്കും.

ഒക്ടോബർ 27ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടിക വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലോ ഓൺലൈനിലോ പരിശോധിക്കാം. അന്തിമ വോട്ടർ പട്ടിക ജനുവരി 5ന് പ്രസിദ്ധീകരിക്കും.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ  voters.eci.gov.in എന്ന വെബ് സൈറ്റിലൂടെയും
Voter Helpline എന്ന മൊബൈൽ ആപ്ലിക്കേഷൻ മുഖാന്തിരവും ഓൺലൈനായും അപേക്ഷ സമർപ്പിക്കാം.

Continue Reading

kerala

കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

Published

on

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തെക്ക് കിഴക്കന്‍ അറബിക്കടലിനും മാലിദ്വീപിനും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ മഴ ശക്തമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. നാളെ വരെ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending