Connect with us

kerala

6,097 വിദ്യാര്‍ത്ഥികള്‍ അണിനിരന്നു; ഏഴാം ഗിന്നസുമായി ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഷാര്‍ജ

സുസ്ഥിരതാ വര്‍ഷാചരണം, 52-ാം ദേശീയ ദിനാഘോഷം എന്നിവയുടെ ഭാഗമായി ‘ഭൂമിയിലെ ഏറ്റവും വലിയ മനുഷ്യ ചിത്രം’ രൂപപ്പെടുത്തിയതിനാണ് ഗിന്നസ് നേട്ടം

Published

on

ഷാര്‍ജ: വ്യത്യസ്ത വിഷയങ്ങളില്‍ ആറു ഗിന്നസ് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കി ശ്രദ്ധേയമായ ഷാര്‍ജ ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്‌കൂളിന് ഏഴാമതൊരു ഗിന്നസ് നേട്ടം കൂടി. ‘നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്തം’ എന്ന ആശയം അടിസ്ഥാനമാക്കി ഷാര്‍ജ ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ 15 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 6,097 വിദ്യാര്‍ത്ഥികള്‍ നവംബര്‍ 28ന് സ്‌കൂള്‍ അങ്കണത്തില്‍ ‘ഭൂമിയിലെ ഏറ്റവും വലിയ മനുഷ്യ ചിത്രം’ രൂപപ്പെടുത്തി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്.

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ പെയ്‌സ് ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ പി.എ സല്‍മാന്‍ ഇബ്രാഹിം ഗിന്നസ് വേള്‍ഡ് ഓഫ് റെക്കാര്‍ഡ്‌സ് അഡ്ജൂഡികേറ്റര്‍ പ്രവീണ്‍ പട്ടേലില്‍ നിന്നും ഹര്‍ഷാരവങ്ങള്‍ക്കിടെ ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

\പെയ്‌സ് ഗ്രൂപ് സ്ഥാപകനായിരുന്ന ഡോ. പി.എ ഇബ്രാഹിം ഹാജിയുടെ ദീര്‍ഘ വീക്ഷണത്തിന്റെയും സീനിയര്‍ ഡയറക്ടര്‍ അസീഫ് മുഹമ്മദ്, എംഡി സല്‍മാന്‍ ഇബ്രാഹിം, എക്‌സി. ഡയറക്ടര്‍ സുബൈര്‍ ഇബ്രാഹിം, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ആദില്‍ ഇബ്രാഹിം, ബിലാല്‍ ഇബ്രാഹിം, അമീന്‍ ഇബ്രാഹിം തുടങ്ങിയവരുടെ അര്‍പ്പണ ബോധത്തിന്റെയും നിതാന്ത പരിശ്രമത്തിന്റെയും ഫലമാണീ നേട്ടമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
2023 യുഎഇയുടെ സുസ്ഥിരതാ വര്‍ഷമായി ആചരിക്കുന്നതിനോടനുബന്ധിച്ച് 52-ാം ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി സുസ്ഥിരതാ വികസനത്തിന്റെ ആവശ്യകത വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്താന്‍ ‘ടുഡേ ഫോര്‍ ടുമോറോ’ എന്ന ആപ്തവാക്യമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കേണ്ടത് ഓരോ വിദ്യാര്‍ത്ഥിയുടെയും ഉത്തരവാദിത്തമാണെന്ന തിരിച്ചറിവുണ്ടാക്കാനാണ് ഇത്തരമൊരു സംരംഭമൊരുക്കിയത്.

ഈ പരിപാടി യുഎഇയെയും ദീര്‍ഘവീക്ഷണമുള്ള ഭരണകര്‍ത്താക്കളെയും ആദരിക്കുന്നതില്‍ സ്‌കൂളിന്റെ പ്രതിബദ്ധത വെളിവാക്കുന്നത് കൂടിയാണ്. ഐക്യബോധവും പാരിസ്ഥിതികാവബോധവും മുന്‍നിര്‍ത്തി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്‌ളാസ്റ്റിക്കിനെ കുറയ്ക്കാന്‍ പരിസ്ഥിതി സൗഹൃദ ബാഗുകള്‍ സ്വീകരിച്ചായിരുന്നു ഗിന്നസ് റെക്കോര്‍ഡ് നേട്ടത്തിലേക്ക് സ്‌കൂള്‍ ചുവടു വെച്ചത്.
ഭൂമിയോടുള്ള തങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിക്കാന്‍ എല്ലാവരും പ്രകൃതി സൗഹൃദ ബാഗുകള്‍ ഉയര്‍ത്തിപ്പിടിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും ഒത്തുചേര്‍ന്ന് ഐക്യത്തിന്റെയും പാരിസ്ഥിതികാവബോധത്തിന്റെയും മാതൃക സൃഷ്ടിക്കുകയായിരുന്നു. ലോക സമാധാനവും സുസ്ഥിര ഭാവിയും തങ്ങളുടെ കയ്യിലാണെന്ന ആത്മവിശ്വാസം ഓരോ വിദ്യാര്‍ത്ഥിയിലും പ്രകടമായിരുന്നുവെന്നും ഈ ശ്രമം അക്ഷരാര്‍ത്ഥത്തില്‍ അതിശയിപ്പിക്കുന്നതാണെന്നും പ്രവീണ്‍ പട്ടേല്‍ അഭിപ്രായപ്പെട്ടു.

യുഎഇ ദേശീയ ദിനാഘോഷ ഭാഗമായി ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മുന്‍ വര്‍ഷങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കുകയും ഇതുവരെയായി 6 ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു റെജി, അസിസ്റ്റന്റ് ഡയറക്ടര്‍ സഫാ ആസാദ്, വൈസ് പ്രിന്‍സിപ്പല്‍മാരായ ഷിഫാന മുഇസ്സ്, സുനാജ് അബ്ദുല്‍ മജീദ് എന്നിവരുടെ നേതൃത്വത്തിലാണ് അവാര്‍ഡിനര്‍ഹമായ ‘ഭൂമിയിലെ ഏറ്റവും വലിയ മനുഷ്യ ചിത്രം’ രൂപപ്പെടുത്തിയത്.

ഹെഡ്മിസ്ട്രസുമാരായ അലര്‍മേലു നാച്ചിയാര്‍, ഡോ. ഷീബ മുസ്തഫ, ഹെഡ് മാസ്റ്റര്‍മാരായ ഇജാസ് വസ്തി, ധീരേന്ദ്ര പാണ്ഡേ, സൂപര്‍വൈസര്‍മാരും അസിസ്റ്റന്റ് സൂപര്‍വൈസര്‍മാരുമായ ഡോ. അബ്ദുല്‍ റഷീദ്, അബ്ദുല്‍ ഹലീം, ദേവി രാജഗോപാല്‍, കലാറാണി രാജീവ്, മെഹ്‌റിന്‍, സരിക സാദിഖ്, ഷമീറ വഹാബ് എന്നിവരും കോ ഓര്‍ഡിനേറ്റര്‍മാരും ഈ സംരംഭത്തിന്റെ വിജയത്തിനായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു.

അസീഫ് മുഹമ്മദ്, സല്‍മാന്‍ ഇബ്രാഹിം, സുബൈര്‍ ഇബ്രാഹിം എന്നിവരും; പെയ്‌സ് ഗ്രൂപ്പിലെ മറ്റു ഡയറക്ടര്‍മാരായ ഷാഫി ഇബ്രാഹിം, ലത്തീഫ് ഇബ്രാഹിം, അബ്ദുല്ല ഇബ്രാഹിം, ബിലാല്‍ ഇബ്രാഹിം, ആദില്‍ ഇബ്രാഹിം എന്നിവരും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേകം അഭിനന്ദനങ്ങളും കൃതജ്ഞതയും അറിയിച്ചു. ഇതിനായി നിരന്തര പ്രവര്‍ത്തനം നത്തിയ അസിസ്റ്റന്റ് ഡയറക്ടര്‍ സഫ ആസാദ്, വൈസ് പ്രിന്‍സിപ്പല്‍ ഷിഫാന മുഇസ്സ് എന്നിവര്‍ മാനേജ്‌മെന്റിന്റെ പ്രത്യേക അഭിനന്ദനത്തിന് അര്‍ഹരായി.

kerala

മേയര്‍ കുറുകെ കാര്‍ ഇട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ വിഡിയോ പുറത്ത്; വാദം പൊളിയുന്നു

മേയറുടെ ആരോപണങ്ങള്‍ തള്ളി ഡ്രൈവര്‍ യദു രംഗത്തെത്തി. മേയര്‍ ഉന്നയിച്ച ആരോപണം വ്യാജമാണെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും യദു പറഞ്ഞു. താന്‍ ലൈംഗിക ചുവയോടെയുള്ള ആംഗ്യം കാണിച്ചിട്ടില്ല

Published

on

കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ വാദം പൊളിയുന്നു. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് വാഹനം കുറുകെ ഇട്ടിട്ടില്ല എന്നാണ് മേയര്‍ പറഞ്ഞത്. എന്നാല്‍ വാഹനം ബസിന് കുറുകെ ഇട്ടിരിക്കുന്ന ദൃശ്യം പുറത്തുവന്നു. പാളയം സാഫല്യം കോംപ്ലക്‌സിനു മുന്നിലാണ് ബസ് തടഞ്ഞത്. കാര്‍ നിര്‍ത്തിയിട്ടത് സീബ്ര ലൈനിലാണ്. സിഗ്‌നലില്‍ ബസ് നിര്‍ത്തിയപ്പോഴാണ് സംസാരിച്ചതെന്ന മേയറുടെ വാദം പൊളിയുന്നതായി തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്ന ദൃശ്യം തെളിയിക്കുന്നത്.

ഡ്രൈവര്‍ അസഭ്യമായി ലൈംഗിക ചുവയോടുകൂടി ആംഗ്യം കാണിച്ചെന്ന് മേയര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നു. ഒരു കാര്യവും സംസാരിക്കാന്‍ അയാള് തയ്യാറായില്ല. പൊലീസ് എത്തിയപ്പോള്‍ മാത്രമാണ് ഡ്രൈവര്‍ മാന്യമായി സംസാരിച്ചത്. വാഹനത്തിന് സൈഡ് തരാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നമായി മാത്രം ഇതിനെ കാണരുത്.

പ്രൈവറ്റ് വാഹനം അമിതവേഗതയില്‍ ഓടിച്ചതിന് 2022 ല്‍ കേസുണ്ട്. പേരൂര്‍ക്കട സ്റ്റേഷനിലും 2017 ല്‍ ഇയാള്‍ക്കെതിരെ മറ്റൊരു കേസ് ഉണ്ടെന്നും ആര്യാ പറഞ്ഞു. ബസിന് മുന്നില്‍ കാര്‍ കൊണ്ടിട്ടു. സിഗ്‌നലില്‍ നിര്‍ത്തിയപ്പോഴാണ് കാറിട്ടത്. അപ്പോഴാണ് ഡ്രൈവറോട് സംസാരിച്ചത്. കുറുകെയാണോ എന്നറിയില്ലെന്നുമാണ് മേയര്‍ രാവിലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞത്. ബസ് തടഞ്ഞിട്ടില്ലെന്നായിരുന്നു ഇന്നലെ മേയറുടെ വാദം.

അതേസമയം മേയറുടെ ആരോപണങ്ങള്‍ തള്ളി ഡ്രൈവര്‍ യദു രംഗത്തെത്തി. മേയര്‍ ഉന്നയിച്ച ആരോപണം വ്യാജമാണെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും യദു പറഞ്ഞു. താന്‍ ലൈംഗിക ചുവയോടെയുള്ള ആംഗ്യം കാണിച്ചിട്ടില്ല. ലഹരിപദാര്‍ത്ഥം ഉപയോഗിച്ചില്ല. എം.എല്‍.എ സച്ചിന്‍ ദേവ് മോശമായി പെരുമാറുകയും മേയര്‍ കാണിച്ചത് തോന്നിവാസമെന്നും ഡ്രൈവര്‍ ആരോപിച്ചു.

 

Continue Reading

kerala

കേരളം സംഘപരിവാർ ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്; രാഹുല്‍ മാങ്കൂട്ടത്തില്‍

തകര്‍ന്ന ടീച്ചര്‍ ഏജന്‍സിയുടെ സഹായത്തോടെ നിര്‍മിച്ച വ്യാജ ബിംബമാണ്. ഇത് വടകര തിരഞ്ഞെടുപ്പോടെ തകര്‍ന്നുവീണു. സിപിഎം ഹാന്‍ഡിലുകള്‍ പോലും ലീഗിന്റെ കൊടി കാണുമ്പോള്‍ പാക്കിസ്ഥാന്റെ കൊടി എന്ന് പറയുന്നു. ഒരു മുസ്‌ലിം നാമധാരി അപ്പുറത്ത് വന്നു എന്നതുകൊണ്ട് മാത്രം നടത്തിയ വര്‍ഗീയ പരാമര്‍ശമാണിത് എന്നും അദ്ദേഹം പറഞ്ഞു.

Published

on

ഒറ്റ എംഎല്‍എമാര്‍ പോലും ഇല്ലാതെ സംഘപരിവാര്‍ കേരളം ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ശശികലയോടല്ലാതെ ശൈലജയെ ആരോട് ഉപമിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.

ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്റണി വീടിന്റെ വാതില്‍ക്കല്‍ കൂടി പോയിട്ട് പോലും തന്റെ വീട്ടിലേക്ക് കയറിയിട്ടില്ല. എന്തുകൊണ്ട് ജാവഡേക്കറെ കണ്ടത് ഇതുവരെ പൊതുസമൂഹത്തോട് പറയാതിരുന്നു? മുഖ്യമന്ത്രി പോലും പറയുന്നു, ജാവഡേക്കറെ കണ്ടിട്ടുണ്ട് എന്ന്. ഇപി ജയരാജന്‍ പിണറായി വിജയന് നേതൃത്വം കൊടുക്കുന്ന എന്‍ഡിഎയിലാണോ പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും നേതൃത്വം നല്‍കുന്ന ഇന്ത്യയില്‍ ആണോ എന്ന് ബിനോയ് വിശ്വം വ്യക്തമാക്കണം. ഒറ്റ എംഎല്‍എമാര്‍ പോലും ഇല്ലാതെ സംഘപരിവാര്‍ കേരളം ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

തകര്‍ന്ന ടീച്ചര്‍ ഏജന്‍സിയുടെ സഹായത്തോടെ നിര്‍മിച്ച വ്യാജ ബിംബമാണ്. ഇത് വടകര തിരഞ്ഞെടുപ്പോടെ തകര്‍ന്നുവീണു. സിപിഎം ഹാന്‍ഡിലുകള്‍ പോലും ലീഗിന്റെ കൊടി കാണുമ്പോള്‍ പാക്കിസ്ഥാന്റെ കൊടി എന്ന് പറയുന്നു. ഒരു മുസ്‌ലിം നാമധാരി അപ്പുറത്ത് വന്നു എന്നതുകൊണ്ട് മാത്രം നടത്തിയ വര്‍ഗീയ പരാമര്‍ശമാണിത് എന്നും അദ്ദേഹം പറഞ്ഞു.

ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ല. ടീച്ചറുമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാന്‍ പറ്റാതായെന്നും രാഹുല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

 

Continue Reading

kerala

ജാവദേക്കർ വിവാദം; ഇപിയെ തൊടുമോ പാർട്ടി? സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച സിപിഎമ്മിനെയും ഇടതുമുന്നണിയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരുന്നു.

Published

on

ഇ.പി ജയരാജന്‍ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ആളിക്കത്തുന്നതിനിടയില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പ് യോഗത്തിന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലെ മുഖ്യ ചര്‍ച്ച ഇ പി വിവാദത്തെ കേന്ദ്രീകരിച്ച് ആകും. ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച സിപിഎമ്മിനെയും ഇടതുമുന്നണിയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരുന്നു.

മുന്നണി കണ്‍വീനരുടെ കൂടിക്കാഴ്ച വിവാദത്തില്‍ സിപിഐയും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇ പിയെ മുഖ്യമന്ത്രി തള്ളി പറഞ്ഞെങ്കിലും ആരോപണങ്ങളുടെ കുന്തമുന പ്രതിപക്ഷം മുഖ്യമന്ത്രിയിലേക്ക് തന്നെയാണ് എത്തിച്ചിരിക്കുന്നത്.

യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രിയാണെന്നും സംഭവം പുറത്തുവന്നപ്പോള്‍ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുകയാണെന്നുമുള്ള ശക്തമായ വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇ പിക്കെതിരെ കര്‍ശന നടപടി വേണമെന്ന നിലപാടാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിനുള്ളത്.

 

Continue Reading

Trending