Connect with us

News

ഇസ്രാഈലിലെ 9,000 ഫലസ്തീനി തടവുകാര്‍ക്ക് റമസാനില്‍ ആഹാരമില്ല; പ്രാര്‍ത്ഥനക്ക് വിലക്ക്

2023 ഒക്ടോബറില്‍ ഗസ മുനമ്പില്‍ ഇസ്രാഈലിന്റെ വംശഹത്യ തുടങ്ങിയ നാള്‍ മുതല്‍ അധിനിവേശ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ കാരണം ഫലസ്തീനിയന്‍ തടവുകാര്‍ക്ക് കഴിക്കാന്‍ ഭക്ഷണമില്ലെന്ന് ഫലസ്തീന്‍ പ്രിസണേഴ്‌സ് ക്ലബ്(പി. പി. സി) ചൊവ്വാഴ്ച അവരുടെ പ്രസ്താവനയില്‍ പറഞ്ഞു.

Published

on

റമസാന്‍ മാസം ആരംഭിച്ചതോടെ ഇസ്രഈല്‍ ജയിലുകളില്‍ കഴിയുന്ന 9,100 തടവുകാര്‍ പട്ടിണിയിലാണെന്ന് ഫലസ്തീന്‍ മനുഷ്യാവകാശ സംഘടന. 2023 ഒക്ടോബറില്‍ ഗസ മുനമ്പില്‍ ഇസ്രാഈലിന്റെ വംശഹത്യ തുടങ്ങിയ നാള്‍ മുതല്‍ അധിനിവേശ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ കാരണം ഫലസ്തീനിയന്‍ തടവുകാര്‍ക്ക് കഴിക്കാന്‍ ഭക്ഷണമില്ലെന്ന് ഫലസ്തീന്‍ പ്രിസണേഴ്‌സ് ക്ലബ്(പി. പി. സി) ചൊവ്വാഴ്ച അവരുടെ പ്രസ്താവനയില്‍ പറഞ്ഞു.

തടവുകാര്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ ലഭ്യമാക്കുക, ജയില്‍ അധികൃതര്‍ നല്‍കുന്ന മോശം ഭക്ഷണം കാരണം തടവുകാരുടെ ആരോഗ്യസ്ഥിതി മോശമാകുന്നതില്‍ നടപടി സ്വീകരിക്കുക, ഭക്ഷണത്തിന്റെ ഗുണനിലവാരവും അളവും ഉറപ്പുവരുത്തുക എന്നിവയെല്ലാം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

ശരിയായി പാകം ചെയ്യാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇസ്രാഈല്‍ മനപ്പൂര്‍വം കൊണ്ടുവരുന്നുവെന്നും ചില തടങ്കല്‍ കേന്ദ്രങ്ങളിലും ക്യാമ്പുകളിലും കാലപ്പഴക്കം ചെന്ന ഭക്ഷണമാണ് തടവുകാര്‍ക്ക് നല്‍കാറുള്ളതെന്നും പി.പി.സി കൂട്ടിച്ചേര്‍ത്തു.

ഇതിനുപുറമേ, ഫലസ്തീന്‍ തടവുകാരെ മതപരമായ ആചാരങ്ങളില്‍ നിന്നും ഇസ്രാഈല്‍ ഭരണകൂടം വിലക്കിയിട്ടുണ്ടെന്നും തടവുകാര്‍ പ്രാര്‍ത്ഥന നടത്താന്‍ ശ്രമിച്ചതിനും ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ശ്രമിച്ചതിനുമെല്ലാം നിരവധി തവണ ആക്രമണത്തിന് വിധേയരായെന്നും അവര്‍ പറഞ്ഞു.

പുറംലോകവുമായി ആശയവിനിമയം നടത്താന്‍ യാതൊരു മാര്‍ഗവും ഇല്ലാത്തത് മൂലം സെല്ലിനുള്ളിലെ തടവുകാര്‍ക്ക് പ്രാര്‍ത്ഥനാ സമയം അറിയാന്‍ കഴിയുന്നില്ല. 3,558 അഡ്മിനിസ്‌ട്രേറ്റീവ് തടവുകാരും ഇരുപതോളം കുട്ടികളും 61വനിതാ തടവുകാരും ഉള്‍പ്പെടെ 9100ലധികം ഫലസ്തീനികള്‍ അവിടെയുണ്ട്. വിചാരണയോ കുറ്റപത്രമോ ഇല്ലാതെയാണ് നൂറുകണക്കിന് തടവുകാരെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

നാലാം ജനീവ കണ്‍വെന്‍ഷനും അന്താരാഷ്ട്ര നിയമങ്ങളും നല്‍കിയിട്ടുള്ള എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഇസ്രഈല്‍ തുടര്‍ച്ചയായി ലംഘിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ഇസ്രാഈലി ജയിലുകളില്‍ തടവിലാക്കപ്പെട്ടവരില്‍ 60% ആളുകള്‍ വിട്ടുമാറാത്ത രോഗങ്ങളാല്‍ പ്രയാസപ്പെടുന്നുവെന്നാണ് ഫലസ്തീന്‍ ഡിറ്റെയ്‌നിസ് സ്റ്റഡീസ് സെന്റര്‍ പറയുന്നത്.

 

kerala

കെ.കെ ശൈലജക്കെതിരെ താൻ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചിട്ടില്ല’: ഷാഫി പറമ്പിൽ

ബൂത്തുകളിൽ പോയപ്പോൾ സിപിഐഎം തടഞ്ഞുവെന്നും കള്ളവോട്ട് തടസപ്പെടുമെന്ന ഭയമാണ് സിപിഐഎമ്മിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു

Published

on

വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ.കെ ശൈലജക്കെതിരെ വർഗീയ ധ്രുവീകരണത്തിന് താൻ ശ്രമിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ. പോസ്റ്റ് വ്യാജമാണെന്ന് പലർക്കും മനസിലായി. താൻ മാപ്പ് പറയണമെന്ന് എതിർ സ്ഥാനാർത്ഥി പറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഒരാളെ കാഫിർ എന്ന് വിളിച്ച് അധിക്ഷേപിക്കാൻ താൻ തരംതാണിട്ടില്ല. വ്യാജ നിർമ്മിതികളെ കെ കെ ശൈലജ തള്ളിക്കളയണമായിരുന്നുവെന്ന് പറഞ്ഞ ഷാഫി പറമ്പിൽ പകരം തൻ്റെ തലയിൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു.

താൻ ബൂത്തുകളിൽ പോയപ്പോൾ സിപിഐഎം തടഞ്ഞുവെന്നും കള്ളവോട്ട് തടസപ്പെടുമെന്ന ഭയമാണ് സിപിഐഎമ്മിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. വടകരയിൽ ജയിക്കും എന്ന കാര്യത്തിൽ സംശയമില്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

kerala

‘തൃശൂരില്‍ സിപിഎം ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തു’: കെ മുരളീധരന്‍

Published

on

തൃശൂര്‍: മണ്ഡലത്തില്‍ സി.പി.എം ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്‌തെന്ന് ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. തൃശൂര്‍ നഗരത്തില്‍ വോട്ട് ചോര്‍ന്നിട്ടുണ്ട്. ബി.ജെ.പി രണ്ടാം സ്ഥാനത്തു വന്നാല്‍ ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്കു പോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്തെങ്കിലും കാരണവശാല്‍ അവര്‍ രണ്ടാം സ്ഥാനത്ത് വന്നാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കും. ക്രോസ് വോട്ടിങ് നടന്നിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. സി.പി.എമ്മിലെ ഒരു വിഭാഗം ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇവിടെ സി.പി.എമ്മുകാരല്ല, ബി.ജെ.പിക്കാരാണ് കള്ള വോട്ട് ചെയ്തതെന്നും മുരളീധരന്‍ ആരോപിച്ചു.

”ഫഌറ്റുകള്‍ കേന്ദ്രീകരിച്ചാണ് കള്ള വോട്ട് നടന്നത്. ഇതില്‍ പരാതി നല്‍കിയപ്പോള്‍ കള്ളവോട്ടിന് നല്ല സര്‍ട്ടിഫിക്കറ്റാണ് ബി.എല്‍.ഒമാര്‍ നല്‍കിയത്. തൃശൂരിലൊന്നും കാഷ് കൊടുത്ത് വോട്ട് വാങ്ങുന്ന ഏര്‍പ്പാട് ആരും നടത്തിയിട്ടില്ല. ഇവിടെ രാഷ്ട്രീയപോരാട്ടം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. പക്ഷേ, അതിനെ ബി.ജെ.പി പണമിറക്കിയുള്ള ഫൈറ്റ് ആക്കി മാറ്റി.”

തൃശൂര്‍ നഗരത്തില്‍ കോണ്‍ഗ്രസില്‍ അല്‍പം വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇവിടെ കുറച്ചാളുകള്‍ ബി.ജെ.പിയിലേക്കു പോയിട്ടുണ്ട്. പക്ഷേ, പ്രവര്‍ത്തകര്‍ക്ക് അതിനെ നല്ല രീതിയില്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൂര്‍ണമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഏതെങ്കിലും സ്ഥലത്ത് പിന്നാക്കം പോയെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. പത്മജയുടെ ബൂത്തിലടക്കം യു.ഡി.എഫ് മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രിസൈഡിങ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം വോട്ടിങ് ശതമാനം കുറയാന്‍ കാരണമായി. ബി.ജെ.പി-സി.പി.എം ഡീല്‍ നടന്നിട്ടുണ്ട്. ഇ.പി ജയരാജന്‍ ബി.ജെ.പി ചര്‍ച്ച അതിന്റെ ഭാഗമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending