Connect with us

More

കണ്ണൂരിലെ സിപി.എം അക്രമങ്ങള്‍ക്കെതിരെയുള്ള ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

Published

on

ഷജീര്‍ ഇഖ്ബാല്‍

പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും സിപിഎം പോറ്റിവളര്‍ത്തുന്ന ക്രിമിനല്‍ സംഘങ്ങള്‍ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ്!
യാതൊരു പ്രകോപനവുമില്ലാതെ എംഎസ്എഫ്‌യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുന്നത് തുടര്‍ച്ചയാവുന്നു!
എംഎസ്എഫ് നിയോജക മണ്ഡലം ജനഃസെക്രട്ടറിക്കു നേരെ ഇന്നലെ രണ്ടാമത്തെ വധശ്രമമാണ് നടന്നത്. ആദ്യത്തേതില്‍ കാര്യമായ പരിക്കില്ലാതെ രക്ഷപെട്ടുവെങ്കില്‍; ഇന്നലെ നടന്ന അക്രമത്തില്‍ റഹീസ് രാമന്തളിക്കും പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ് ഷമ്മാസിനും സാരമായ പരിക്കുകളുണ്ട്!

നിയോജക മണ്ഡലം പ്രസിഡന്റിനു നേരെ കഴിഞ്ഞ മാസം മാതമംഗലത്ത് വെച്ച് സമാനമായ അക്രമമുണ്ടായി.
ഖേദകരമെന്ന് പറയട്ടെ… ആദ്യ രണ്ട് സംഭവങ്ങളിലും പരാതിപ്പെട്ടിട്ടും കേസെടുക്കാനോ, അനുബന്ധ നടപടികള്‍ സ്വീകരിക്കാനോ പോലീസ് തയ്യാറായില്ല. മറിച്ച്; അക്രമിക്കപ്പെട്ട മണ്ഡലം പ്രസിഡന്റിനെതിരെ കേസെടുക്കുകയാണ് പോലീസ് ചെയ്തത്. തുടര്‍ന്ന് കോടതി മുഖാന്തിരമാണ് കേസ് ഫയല്‍ ചെയ്യേണ്ടി വന്നത്.!
പയ്യന്നൂരിലെ പല സിപിഎം പാര്‍ട്ടി ഓഫീസുകളും രാത്രി കാലങ്ങളില്‍ ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുകയാണ്. കള്ളും കഞ്ചാവും ഉള്ളില്‍ കയറുമ്പോള്‍ കൈത്തരിപ്പ് തീര്‍ക്കാന്‍ മനഃപൂര്‍വ്വം കുഴപ്പങ്ങളുണ്ടാക്കുന്ന സംഭവങ്ങളും നടമാടുകയാണ്.! കഞ്ചാവ് കേസിലോ, പെണ്ണ് കേസിലോ പെട്ട് മറ്റു പാര്‍ട്ടികളും പൊതുസമൂഹവും അകറ്റിനിര്‍ത്തുന്നവരെ പോലും ഏറ്റെടുക്കുന്ന സങ്കേതമായി സിപിഎം മാറി. പയ്യന്നൂരിലെ ആള്‍ബലം കൊണ്ട് ഭൂരിപക്ഷമുള്ള പാര്‍ട്ടിയായിട്ടും; ഇത്തരം ‘എടുക്കാ ചരക്കുകളെ’ പേറുന്നത് എന്തിനെന്ന് സിപിഎം നേതൃത്വം പുനര്‍വിചിന്തനം നടത്തണം!
പയ്യന്നൂര്‍ കോളേജുള്‍പ്പെടെ പയ്യന്നൂരിലെയും പരിസരങ്ങളിലെയും കോളേജുകളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികളെയും, sfi-യില്‍ സംഘടനാ പ്രവര്‍ത്തനം നടത്തുന്നവരെയും ക്രിമിനല്‍ സംഘമായി ഉപയോഗപ്പെടുത്തുകയാണ് നിലവില്‍ എസ്.എഫ്.ഐ.യുടെ സംഘടനാ രീതി!
സ്വാതന്ത്ര്യവും ജനാധിപത്യവും കൊടിയിലും മുദ്രാവാക്യങ്ങളിലും മാത്രം നിലകൊള്ളേണ്ടതാണെന്ന് എസ്എഫ്‌ഐ തെളിയിച്ചു കൊണ്ടിരിക്കുന്നു. കൂടുതല്‍ കേസുള്ളവന് പാര്‍ട്ടിയില്‍ വീരപരിവേഷമാണ് നല്‍കപ്പെടുന്നത്. ക്രിമിനല്‍ പശ്ചാത്തലം നേതൃത്വത്തിലേക്കുള്ള യോഗ്യതാ മാനദണ്ഡമായി കണക്കാക്കുമാറ് സംഘടനയെ ക്രിമിനല്‍ വത്കരിച്ചിരിക്കുന്നു; എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയുമൊക്കെ!
‘കാപ്പ’ ചുമത്തി ജയിലിലായി പുറത്തിറങ്ങിയാല്‍ പ്രൗഢമായ സ്വീകരണവും, കൊലപാതക കേസുകളില്‍ ജയിലിലായാല്‍ നാടുനീളെ അഭിവാദ്യ ഫ്‌ലക്‌സ് ബോര്‍ഡുകളും നിറയും! ”പക; ഞങ്ങള്‍ക്ക് പുരോഗമന ആശയമാണ്” എന്ന് ബോര്‍ഡിലെഴുതി വെച്ച് കലാപാഹ്വാനം നടത്തുന്ന ഒരേയൊരു സംഘടന സിപിഎമ്മാണ്.!
പയ്യന്നൂരില്‍ ജനപ്രതിനികള്‍ പോലും തുടര്‍ച്ചയായി അക്രമിക്കപ്പെടുകയാണ്. തായിനേരിയിലെ വനിതാ കൗണ്‍സിലര്‍ ‘എം.കെ.ഷമീമ’യ്ക്കു നേരെ തുടര്‍ച്ചയായ അതിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇന്നലെ; നൂറിലധികം വരുന്ന ക്രിമിനലുകള്‍ വീട് വളയുകയും അതിക്രമിച്ച് കടന്ന് ഭീഷണിപ്പെടുത്തുകയും കയ്യേറ്റത്തിന് ശ്രമിക്കുകയുമുണ്ടായി. മുമ്പ്, തദ്ദേശ,തെരഞ്ഞെടുപ്പ് സമയത്ത് ‘നായ്‌ക്കൊരുണ’ പൊടി വിതറി തുടങ്ങിയ അക്രമങ്ങള്‍ പലരൂപത്തിലായി ഇന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
ആ അക്രമങ്ങളെ അതിജയിച്ച് മുന്നേറിയ ”അവരുടെ’ ആര്‍ജ്ജവം ഇന്നും തുടരുന്നു.!

സിപിഎമ്മിന്റെ കണ്ണുരുട്ടലില്‍ സര്‍വ്വതും അടിയറവു വെക്കുന്ന പയ്യന്നൂരിലെ സകല ‘ആണ്‍വേഷധാരികള്‍ക്കും’ മാതൃകയാണ് ധീരയായ എം.കെ.ഷമീമ.! ആരുടെയും അഹന്തയ്ക്കു മുന്നില്‍ അസ്തിത്വം പണയം വെക്കേണ്ടവരല്ല നമ്മള്‍ എന്ന നിലയിലേക്ക് പയ്യന്നൂരിന്റെ പൊതുബോധം മാറണം!
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ സംഘ്പരിവാര്‍ വര്‍ഗീയവാദികള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് സമമാണ് കണ്ണൂരില്‍ പലയിടങ്ങളിലും സിപിഎമ്മിന്റെ അക്രമങ്ങള്‍! ഈ സമീകരണം, സംഘ്പരിവാറിനെ നിസ്സാരവത്കരിക്കാനല്ല; സിപിഎം ഭീകരത തുറന്നു കാട്ടാനാണ്!
കാരണം… ഞങ്ങള്‍ ‘അനുഭവിക്കുന്ന’ ഫാഷിസ്റ്റുകള്‍ സിപിഎമ്മാണ്.! ഞങ്ങള്‍ നേരിടുന്ന ‘തീവ്രവാദികള്‍’ സിപിഎമ്മാണ്!
ഇതേ ശൈലിയും, സമീപനവും തുടരുകയാണെങ്കില്‍ ”ആള്‍ബലം കൂടുതലുള്ളതിന്റെ അഹന്ത” ഇനി അധികകാലം സിപിഎമ്മിനുണ്ടാവില്ല!
പാര്‍ട്ടി സംവിധാനങ്ങളെ ക്രിമിനല്‍ വത്കരിച്ചതിന്റെ പരിണിതി സിപിഎം തന്നെ അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ ഇരുവിഭാഗം ഗുണ്ടാ സംഘങ്ങള്‍ പരസ്പരം വീടുകയറി അക്രമിക്കുന്ന സംഭവങ്ങള്‍ പയ്യന്നൂരില്‍ ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്നു!
ബംഗാളും ത്രിപുരയുമൊന്നും ചരിത്രം മാത്രമല്ല; പാഠം കൂടിയായി സിപിഎമ്മിന് ബോധ്യപ്പെടണം.! ആ പട്ടികയിലേക്ക് കേരളത്തെ കൂടി എണ്ണേണ്ടി വരുമ്പോള്‍ അതില്‍ ആദ്യം എഴുതേണ്ടി വരുന്ന പേര് ഇന്ന് സിപിഎം ശക്തിദുര്‍ഗമെന്ന് കൊട്ടിഘോഷിക്കുന്ന കണ്ണൂരായിരിക്കും!
ബംഗാളില്‍ ഇന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവിക്കാന്‍ പോലും സാധിക്കാത്ത ഇടങ്ങളിലേറെയും പഴയ സിപിഎം ശക്തികേന്ദ്രങ്ങളത്രേ..!!
ഒന്നുകൂടി….
അക്രമിക്കാനും തിരിച്ചടിക്കാനും ‘ഞങ്ങള്‍’ ക്രിമിനലുകളെയും, ക്വട്ടേഷന്‍ സംഘങ്ങളെയും പോറ്റിവളര്‍ത്താറില്ല! ആയുധപരിശീലനവും നിര്‍മ്മാണവും ഞങ്ങളുടെ പാര്‍ട്ടി ക്ലാസ്സുകളിലില്ല!
ലീഗുകാര്‍ ബോംബ് കൊണ്ടും ആയുധം കൊണ്ടും മറുപടി പറയുമായിരുന്നെങ്കില്‍; ‘ഇരിട്ടിയിലെ ലീഗാഫീസിനടുത്ത കെട്ടിടത്തില്‍’ കൊണ്ടുവെച്ച ‘വ്യാജബോംബല്ല’; ഒറിജിനിലുകള്‍ പയ്യന്നൂര്‍ പോലുള്ള പ്രദേശങ്ങളില്‍ ഉണ്ടാവുമായിരുന്നു.!
ഞങ്ങള്‍ നിരായുധരാണ്.!
എങ്കിലും, ഞങ്ങള്‍ നിര്‍ഭയരാണ്..!!
ചോരചിന്തുന്ന രാഷ്ട്രീയത്തോട് അണുമണിതൂക്കം ഞങ്ങള്‍ക്ക് താദാത്മ്യമില്ല!
പക്ഷേ, കൂടെപ്പിറപ്പുകളുടെ ചോര ചിന്തുന്നത് അവസാന ശ്വാസം വരെ കണ്ടു നില്‍ക്കാന്‍ ഞങ്ങള്‍ ഭീരുക്കളുമല്ല!
പടച്ച റബ്ബിനെയല്ലാതെ പടപ്പിനെ പേടിച്ചുകൊണ്ട് ഈ ദുന്‍യാവില്‍ ജീവിച്ചു തീര്‍ക്കാന്‍ ഞങ്ങളൊരുക്കമല്ല!
അടിച്ചാലും പിന്നെയുമടിച്ചാലും തിരിച്ചടിച്ചാലും ഇല്ലെങ്കിലും ഈ മണ്ണില്‍ ഞങ്ങള്‍ ജീവിക്കും;
‘മുസ്ലിം ലീഗുകാരനായി’ തന്നെ.!!
കലാപ കലുഷമായ പയ്യന്നൂരിന്റെ മണ്ണിലേക്ക് ഓടിയെത്തിയ വി.പി.മഹ്മൂദ് ഹാജി സാഹിബിന്റെ ചരിത്രം ഞങ്ങള്‍ക്ക് ധൈര്യം നല്‍കും!
പ്രസ്ഥാനത്തിനു വേണ്ടി തന്റെ ശബ്ദം പോലും ത്യജിച്ച ഒ.കെ.മുഹമ്മദ് കുഞ്ഞി സാഹിബിന്റെ ആ്ത്മസമര്‍പ്പണം ഞങ്ങളില്‍ വീര്യം പകരും!
കണ്ണൂരില്‍ നിന്നും വണ്ടി കയറിയ ബി.പോക്കര്‍ സാഹിബിന്റെ പ്രതിബദ്ധത ഞങ്ങള്‍ക്ക് പാഠമാവും!
ഷുകൂറുമാരുടെ ധീര രക്തസാക്ഷിത്വം ഞങ്ങള്‍ ഹൃത്തടത്തില്‍ കരുതിവെക്കും!
ഇബ്രാഹിം നബി(അ)യുടെ ആത്മധൈര്യം ആര്‍ജ്ജിച്ചെടുക്കാന്‍ ഞങ്ങളെ പഠിപ്പിച്ച സി.എച്ചിന്റെ വാക്കുകള്‍ ഞങ്ങളെ മുന്നില്‍ നയിക്കും!
സീതി സാഹിബിന്റെ സ്വപ്നങ്ങള്‍ ‘ഞങ്ങള്‍ ഞങ്ങളുടേതാക്കും’!

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending