Connect with us

Video Stories

അത്തമെത്തി; പൂക്കളത്തിന് ചാരുതയേകി അയല്‍നാട്ടിലെ ചെണ്ടുമല്ലി പാടങ്ങള്‍

Published

on

കല്‍പ്പറ്റ: ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പൂക്കളമൊരുക്കാന്‍ ഗുണ്ടല്‍പേട്ടില്‍ നിന്നും ചെണ്ടുമല്ലിയടക്കമുള്ള പൂക്കളെത്തിത്തുടങ്ങി. ഇന്നലെ അത്തം തുടങ്ങിയതോടെ ഇനിയുള്ള ഒമ്പത് നാളുകളിലാണ് പൂവിപണി സജീവമാകുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും പൂക്കളമത്സരവും ആരംഭിച്ചുകഴിഞ്ഞു. കര്‍ണാടകയില്‍ പൂകര്‍ഷകരുടെ ഇനിയുള്ള പ്രതീക്ഷയും കേരളത്തിന്റെ ഓണനാളുകളാണ്. സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ഗുണ്ടല്‍പ്പേട്ടയിലെ ഒട്ടുമിക്ക പൂപ്പാടങ്ങളെല്ലാം വിളവെടുപ്പിന് തയ്യാറായിക്കഴിഞ്ഞു. ഓറഞ്ച്, മഞ്ഞ, നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. വാടാമല്ലി, ജെമന്തി, റോസ് തുടങ്ങിയ മറ്റ് പൂവുകള്‍ക്ക് ചെണ്ടുമല്ലിയെ അപേക്ഷിച്ച് വില കൂടുതലാണെങ്കിലും പൂക്കളങ്ങള്‍ക്ക് മനോഹാരിത കൂട്ടാന്‍ ഇതിനും ആവശ്യക്കാരുണ്ട്. ഗുണ്ടല്‍പേട്ടിലെ പൂകൃഷി പ്രധാനമായും പെയിന്റിന്റെ നിര്‍മ്മാണത്തിനായാണ് ഉപയോഗിച്ചുവന്നിരുന്നത്. എന്നാല്‍ ഒരു പതിറ്റാണ്ടിലേറെയായി ഓണത്തിന് പൂക്കളമൊരുക്കാനും വലിയൊരളവില്‍ പൂക്കള്‍ കേരളത്തിലേക്കെത്തുന്നുണ്ട്. വിവാഹമടക്കമുള്ള മംഗളകാര്യങ്ങള്‍ക്കും, മരണാനന്തര ചടങ്ങുകള്‍ക്കും ഇതോടൊപ്പം പൂക്കള്‍ ചിലവാകുന്നുണ്ട്. അതേസമയം, കര്‍ണാടകയിലെ പൂകര്‍ഷകര്‍ക്ക് സീസണ്‍ വേണ്ടത്ര പ്രയോജനകരമാവുന്നില്ല. കുറഞ്ഞ നിരക്കില്‍ കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പൂക്കള്‍ കേരള ത്തിലേക്കെത്തുമ്പോള്‍ തീവിലയാണ്. ഇടനിലക്കാര്‍ ലാഭം കൊയ്യുമ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നതാകട്ടെ തുച്ഛമായ വില മാത്രവും. രണ്ടേക്കര്‍ സ്ഥലത്ത് വ്യാവസായികമായി പുഷ്പ കൃഷി ചെയ്യുന്ന കര്‍ഷകരാണ് ഏറെയുമുള്ളത്. കിലോയ്ക്ക് വെറും ഇരുപത് രൂപ മുതല്‍ മുപ്പത് രൂപ വരെയാണ് പാടത്ത് നിന്നും പൂ പറിച്ച് കൊടുത്താല്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍, ഇടനിലക്കാര്‍ വഴി കേരളത്തിലെ വിപണിയിലെത്തുമ്പോള്‍ നൂറ് രൂപക്ക് മുകളില്‍ വില്‍പന നടക്കുന്നു. ധാരാളം ആവശ്യക്കാരുള്ള മുല്ലപ്പൂവിന്റെ കാര്യത്തിലും സമാന സ്ഥിതിയാണുള്ളത്. ബംഗളൂരുവില്‍നിന്ന് എത്തിക്കുന്ന പൂക്കള്‍ക്കും തീവിലയാണ്. ദൈനംദിനം പൂക്കള്‍ക്ക് കേരളത്തില്‍ ആവശ്യക്കാരേറുന്നത് മുതലെടുത്ത് ലാഭക്കണ്ണുകളുമായി കച്ചവടക്കാരും സജീവമായിക്കഴിഞ്ഞു. ഗുണ്ടല്‍പേട്ടില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പൂ പാടങ്ങള്‍ ഇത്തവണ കുറവാണ്. ഒരു പതിറ്റാണ്ട് മുമ്പ് വരെ വയനാട് അടക്കമുള്ള കേരളത്തിലെ ജില്ലകളില്‍ തൊടികളില്‍ നിന്നും പറിച്ചെടുക്കുന്ന പൂക്കള്‍ കൊണ്ടായിരുന്നു അത്തമിട്ടിരുന്നതെങ്കില്‍ ഇന്ന് അത്തരം കാഴ്ചകള്‍ അപൂര്‍വമായി മാറിക്കഴിഞ്ഞു. അരിപൂവ്, ചെമ്പരത്തി പൂവ്, തുമ്പപൂവ്, കോളാമ്പിപൂവ്, തെച്ചിപ്പൂവ്, വിവിധയിധം ഇലകള്‍ തുടങ്ങിയ പൂക്കളെല്ലാം ഇന്ന് പൂക്കളങ്ങളില്‍ വിരളമായ കാഴ്ചയാണ്. കാലം മാറിയതോടെ കര്‍ണാടകയിലെ പൂപ്പാടങ്ങളിലെ പൂക്കളാണ് കേരളത്തിലെ അത്തപ്പൂക്കള്‍ക്ക് ചാരുത നല്‍കിവരുന്നത്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending